Connect with us

News

ബൈ ബൈ ബോസ്;ക്രിസ് ഗെയില്‍ രാജ്യാന്തര ക്രിക്കറ്റ് വിടുന്നു

കൃസ്റ്റഫര്‍ ഹെന്‍ട്രി ഗെയില്‍ ലോക ക്രിക്കറ്റിന് സുപരിചിതനാവുന്നത് അദ്ദേഹത്തിന്റെ സിക്‌സര്‍ വേട്ടയിലാണ്.

Published

on

യുനിവേഴ്‌സല്‍ ബോസ് ഒന്നും പറഞ്ഞില്ല. പക്ഷേ പറയാതെ പറഞ്ഞ ചിലതുണ്ട്. ഇനി വിന്‍ഡീസ് ജഴ്‌സിയില്‍ താന്‍ കളിക്കളത്തിലേക്ക് ഇല്ലെന്ന് തന്നെയായിരുന്നു ആ പറച്ചില്‍. ഇന്നലെ ടി-20 ലോകകപ്പില്‍ അവസാന മല്‍സരമായിരുന്നു വിന്‍ഡീസിന്. കാര്യം നിലവിലെ ചാമ്പ്യന്മാരാണ്. പക്ഷേ തോറ്റ് തൊപ്പിയിട്ടതിനാല്‍ നേരത്തെ തന്നെ പുറത്തായി. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ ജയിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല. അബുദാബി ഷെയിക് സായിദ് സ്‌റ്റേഡിയത്തിലേക്ക് ഗെയില്‍ വരുമ്പോള്‍ തന്നെ നല്ല കൈയ്യടി. ബാറ്റിംഗിന് അദ്ദേഹം വന്നപ്പോള്‍ തുടക്കത്തില്‍ തന്നെ രണ്ട് സിക്‌സറുകള്‍. പിറകെ പാറ്റ് കമിന്‍സിന്റെ പന്തില്‍ പുറത്താവുമ്പോള്‍ നിരാശയില്ല. ഓസീസ് താരങ്ങളോട് തമാശ പങ്കിട്ട് മടക്കം. മടങ്ങി വരുമ്പോള്‍ വിന്‍ഡീസ് താരങ്ങളുടെ വരവേല്‍പ്പ്. ഓസ്‌ട്രേലിയക്കാര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഡേവിഡ് വാര്‍ണറുമായി നല്ല നിമിഷങ്ങള്‍. ഇടക്ക് പന്തെടുത്ത് തന്റെ സ്പിന്‍ പരീക്ഷിച്ചു. ഒരു വിക്കറ്റും കിട്ടി. കളി ഓസ്‌ട്രേലിയക്കാര്‍ അനായാസം ജയിച്ചപ്പോള്‍ മൈതാനത്ത് ഗെയില്‍ വക ചില നമ്പരുകള്‍. 42 കാരനായ ചാമ്പ്യന്‍ താരം ഇനി മൈതാനത്തേക്കില്ല എന്നതിന്റെ വളരെ വ്യക്തമായ സൂചനകള്‍ ധാരാളമായിരുന്നു.

കൃസ്റ്റഫര്‍ ഹെന്‍ട്രി ഗെയില്‍ ലോക ക്രിക്കറ്റിന് സുപരിചിതനാവുന്നത് അദ്ദേഹത്തിന്റെ സിക്‌സര്‍ വേട്ടയിലാണ്. ഇതിനകം 1045 സിക്‌സറുകളാണ് അദ്ദേഹം വിവിധ ഫോര്‍മാറ്റുകളില്‍ നേടിയത്. ഇത്രയും തവണ പന്ത് ഗ്യാലറിയിലെത്തിച്ച മറ്റൊരു താരമില്ല. ഇന്നലെ കളി പറയവെ വിന്‍ഡീസുകാരന്‍ തന്നെയായ ഇയാന്‍ ബിഷപ്പ് വളരെ വ്യക്തമായി പറഞ്ഞു-വിന്‍ഡീസ് ജഴ്‌സിയില്‍ ഇനി ഗെയിലിനെ കാണാന്‍ സാധ്യതയില്ല. ഇന്ത്യന്‍ താരമായിരുന്ന വി.വി.എസ് ലക്ഷ്മണ്‍ ഗെയിലിനെ വിശേഷിപ്പിച്ചത് ടി-20 യിലെ ഏറ്റവും മികച്ച താരമെന്നാണ്. 1999 ലാണ് ക്രിസ് ഗെയില്‍ എന്ന ജമൈക്കക്കാരന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. രണ്ട് തവണ വിന്‍ഡീസ് ടി-20 ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ വ്യക്തമായ പങ്ക് വഹിച്ച താരവും അദ്ദേഹമായിരുന്നു. 79 ടി-20 മല്‍സരങ്ങളിലാണ് അദ്ദേഹം കരിബീയന്‍ ജഴ്‌സി അണിഞ്ഞത്. 1899 റണ്‍സാണ് വിന്‍ഡീസിനായുള്ള സമ്പാദ്യം. ഇതില്‍ രണ്ട് സെഞ്ച്വറികളുണ്ട്, 14 അര്‍ധ ശതകങ്ങളും. 19 വിക്കറ്റും അദ്ദേഹത്തിന്റെ നാമധേയത്തിലുണ്ട്. സ്ഥിരമായി അദ്ദേഹം ഓപ്പണറായിരുന്നു. സമീപകാലത്ത് മൂന്നാം നമ്പറിലേക്ക് വന്നു. ഐ.പി.എല്‍, ബിഗ് ബാഷ്, പാക്കിസ്താന്‍ സൂപ്പര്‍ ലീഗ്, ജമൈക്കന്‍ സൂപ്പര്‍ ലീഗ്, ബംഗ്ലാ സൂപ്പര്‍ ലീഗ് ഉള്‍പ്പെടെയുളള ടി-20 കരിയറില്‍ 14,321 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 445 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു ഇത്. 22 സെഞ്ച്വറികളുണ്ട്. 2013 ഐ.പി.എല്‍ സീസണില്‍ 66 പന്തില്‍ നിന്നും നേടിയ 175 റണ്‍സ് ഇന്നും വലിയ റെക്കോര്‍ഡാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച ഇന്നിംഗിസിലായിരുന്നു ഗംഭീര ബാറ്റിംഗ്. 2014 ന് ശേഷം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. 2019 ന് ശേഷം ഏകദിനങ്ങളും ഒഴിവാക്കി. 103 ടെസ്റ്റുകളാണ് അദ്ദേഹം കളിച്ചത്. 7214 റണ്‍സാണ് സമ്പാദ്യം. ഏകദിനങ്ങളില്‍ 301 മല്‍സരങ്ങള്‍ കളിച്ചു-10480 റണ്‍സും.

ക്രിസ് ഗെയിലിനൊപ്പം തന്നെ ഡ്വിന്‍ ബ്രാവോയും രാജ്യാന്തര ക്രിക്കറ്റ് വിടുകയാണ്. സീനിയേഴ്‌സായ കിരണ്‍ പൊലാര്‍ഡ്, ആന്ദ്രെ റസല്‍ തുടങ്ങിയവരെല്ലാം റിട്ടയര്‍മെന്റ് വഴിയിലാണ്.

ഡ്വിന്‍ ബ്രാവോ ഇനിയും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെ വരില്ലെന്ന് കരുതാം. ലോകകപ്പില്‍ നിന്നും വിന്‍ഡീസ് പുറത്തായതോടെ ഓള്‍റൗണ്ടര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. നേരത്തെ രണ്ട് വട്ടം അദ്ദേഹം രാജ്യാന്തര ക്രിക്കറ്റ് വിട്ടിരുന്നു. പിന്നീട് തിരികെ വന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് പ്രായം തന്നെ തടസമാണ്. കൂടാതെ പ്രതീക്ഷ നല്‍കുന്ന പ്രകടനം നടത്താനും അദ്ദേഹത്തിനായില്ല. 18 വര്‍ഷമായി രാജ്യത്തിനായി കളിക്കുന്നു. തല ഉയര്‍ത്തിതന്നെയാണ് കളി മതിയാക്കുന്നതെന്നും ബ്രാവോ പറഞ്ഞു. പക്ഷേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിരയില്‍ ഉണ്ടാവുമെന്നാണ് സൂചന.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending