Connect with us

kerala

തവല്‍ക്കനയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് സഊദിയില്‍ കോവാക്‌സിന്‍ എടുത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

സഊദിയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ കോവാക്‌സിന്‍ എടുത്ത സഊദി പ്രവാസികളെ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ നേരത്തെ തടഞ്ഞിരുന്നു. അനുമതിയില്ലാത്ത വാക്‌സിന്‍ എടുത്തവര്‍ക്ക് ബോര്‍ഡിങ് നല്‍കാന്‍ സഊദിയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനകമ്പനികള്‍ തയ്യാറായിരുന്നില്ല.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഇന്ത്യയില്‍ നിന്ന് കോവാക്‌സിന്‍ എടുത്തവര്‍ക്കും സഊദിയുടെ പച്ചക്കൊടി. കോവാക്‌സിന്‍ ഇരു ഡോസുമെടുത്തവര്‍ക്ക് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ വാക്‌സിനേഷന്‍ സംബന്ധമായ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി തവക്കല്‍നാ അധികൃതര്‍ അറിയിച്ചു. നേരത്തെ സഊദി അംഗീകരിച്ച ആറ് വാക്‌സിനോടൊപ്പം ഏഴാമതായി കോവാക്‌സിനും സ്ഥാനം പിടിച്ചു. ഫൈസര്‍, മോഡേണ, ആസ്ട്രസെനിക്ക, സിനോഫോം, സിനോവാക്ക്, ജോണ്‍സണ്‍ എന്നിവയാണ് സഊദി മന്ത്രാലയത്തിന്റെ സൈറ്റിലുണ്ടായിരുന്നത്. വിദേശത്ത് നിന്ന് കോവാക്‌സിന്‍ എടുത്തവര്‍ക്ക് ഉംറ വിസ ലഭിക്കുമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഉംറ വിസക്കാര്‍ക്ക് വേണ്ടി മാത്രമാണോ ഈ നടപടി എന്നത് വ്യക്തമല്ല. കോവാക്‌സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആവാതെ സഊദിയിലെത്തിയവര്‍ക്കും എത്താനിരിക്കുന്നവര്‍ക്കും പുതിയ ഭേദഗതി വഴി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കോവാക്‌സിന്‍ എടുത്ത തൊഴില്‍ വിസയിലുള്ള പ്രവാസികള്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ . വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ലഭ്യമായതോടെ കോവാക്‌സിന്‍ എടുത്തവര്‍ക്ക് സഊദി ആരോഗ്യമന്ത്രാലയത്തിന്റെ ആപുകളില്‍ അംഗീകാരമാവുകയും തവല്‍ക്കനയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് തെളിയുകയും ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത് . കോവിഡിന്റെ ആദ്യഘട്ടത്തില്‍ ഗള്‍ഫ്‌നാടുകളില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസികളില്‍ ഭൂരിഭാഗവും കോവാക്‌സിനായിരുന്നു എടുത്തത്. സഊദിയുടെ അംഗീകാരമില്ലാത്തതിനാല്‍ കോവാക്‌സിന്‍ എടുത്തവര്‍ ഏറെ മാസങ്ങളായി ആശയകുഴപ്പത്തിലായിരുന്നു. മടങ്ങിയെത്തിയാല്‍ വീണ്ടും വാക്‌സിന്‍ ചെയ്യേണ്ടി വരുമെന്ന ആശങ്കയിലായിരുന്നവര്‍. മടങ്ങിയെത്തിയ പലരും കോവാക്‌സിന്‍ എടുത്ത വിവരം രേഖപെടുത്തിയിരുന്നുമില്ല.

സഊദിയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ കോവാക്‌സിന്‍ എടുത്ത സഊദി പ്രവാസികളെ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ നേരത്തെ തടഞ്ഞിരുന്നു. അനുമതിയില്ലാത്ത വാക്‌സിന്‍ എടുത്തവര്‍ക്ക് ബോര്‍ഡിങ് നല്‍കാന്‍ സഊദിയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനകമ്പനികള്‍ തയ്യാറായിരുന്നില്ല. സഊദിയുടെ അംഗീകാരമുള്ള വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് കൈവശമില്ല എന്ന കാരണത്താലാണ് ഇവര്‍ തടയപ്പെട്ടിരുന്നത്.
രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും തവല്‍ക്കനയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസും ഇനി മുതല്‍ കോവാക്‌സിന്‍ എടുത്തവര്‍ക്കും സ്വന്തമാകും. അതോടെ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ എയര്‍ലൈന്‍ ജീവനക്കാരുടെ പീഡനങ്ങള്‍ക്ക് പ്രവാസികള്‍ക്ക് ഇരയാകേണ്ടിവരില്ല.

കോവാക്‌സിന്‍ സ്വീകരിച്ച് സഊദിയിലെത്തിയ സന്ദര്‍ശക വിസക്കാര്‍ക്കും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവും. പാസ്‌പോര്‍ട്ട് നമ്പര്‍, ബോര്‍ഡര്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പായി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലെ വിവരങ്ങള്‍ ഉറപ്പു വരുത്തണം. ഏതായാലും ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ സന്തോഷം പകരുന്ന നടപടികളാണ് തവല്‍ക്കനയില്‍ കൂട്ടി ചേര്‍ക്കപ്പെട്ടിട്ടുള്ളത് .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

Trending