Video Stories
ബലാബലം ഇന്ന്: വിശ്വാസ വോട്ടെടുപ്പ് രാവിലെ 11 മണിക്ക്

ചെന്നൈ: എടപ്പാടി കെ പളനിസാമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അധികാരം ഏറ്റെടുത്ത തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ടു തേടും. കാലത്ത് 11 മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്. നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ പളനിസാമിക്ക് അനുകൂലമാണെങ്കിലും കണക്കിലെ കളികളും എം.എല്‍.എമാരുടെ കാലുമാറ്റവും നിര്‍ണായകമാകും. വിശ്വാസ വോട്ടെടുപ്പ് മുന്നില്‍ കണ്ട് ശശികല ക്യാമ്പും ഒ.പി.എസ് ക്യാമ്പും രാഷ്ട്രീയ നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം പളനിസാമി സര്‍ക്കാറിനെ എതിര്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രതിപക്ഷ കക്ഷികളായ ഡി.എം. കെയും കോണ്‍ഗ്രസസും മുസ്്ലിംലീഗും രംഗത്തെത്തി. ഇത് ഒ.പി.എസ് ക്യാമ്പിന് ആത്മവിശ്വാസം പകരുമെങ്കിലും വലിയ പ്രതീക്ഷ നല്‍കുന്നില്ല. 15 ദിവസത്തിനകം നിയമസഭയില്‍ വിശ്വാസം തെളിയിക്കാനാണ് പളനിസാമിയോട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒ.പി. എസ് ക്യാമ്പിലേക്കുള്ള എം. എല്‍.എമാരുടെ കൂറുമാറ്റം ഭയന്ന് ഇന്നുതന്നെ വിശ്വാസ വോട്ടു തേടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
234 അംഗ നിയമസഭയില്‍ നിലവില്‍ 233 അംഗങ്ങളാണുള്ളത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെതുടര്‍ന്ന് ആര്.കെ നഗര്‍ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 117 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പളനി സാമി സര്‍ക്കാറിന് സഭയുടെ വിശ്വാസം നേടാനാകും. പ്രതിപക്ഷ കക്ഷികളായ ഡി. എം.കെക്ക് 89ഉം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എട്ടും ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗിന് ഒന്നും അംഗങ്ങളാണുള്ളത്. പ്രതിപക്ഷത്തിന്റെ ആകെ അംഗബലം 98. ഒ പന്നീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വിമത ക്യാമ്പിനൊപ്പം എത്ര എം. എല്‍.എമാര്‍ നില്ക്കും എന്നതിനെ ആശ്രയിച്ചായിരിക്കും വിശ്വാസ വോട്ടിലെ ജയവും പരാജയവും.
അഞ്ച് എം.എല്‍.എമാര്‍ മാത്രമാണ് ഒ.പി.എസ് ക്യാമ്പില്‍ പരസ്യമായി നിലയുറപ്പിച്ചിട്ടുള്ളത്. പരമാവധി ഏഴ് എം.എല്‍.എമാരാണ് വിമത ക്യാമ്പിലുള്ളതെന്നാണ് ശശികല വിഭാഗത്തിന്റെ വാദം. ഈ കണക്കുകൂട്ടലുകള്‍ തെറ്റിയില്ലെങ്കില് പളനിസാമിക്ക് ബലപരീക്ഷണത്തില്‍ വിജയിക്കാനാകും. അതേസമയം 19 എ. ഐ.എ.ഡി.എം.കെ എം.എല്‍. എമാരെ സ്വന്തം ക്യാമ്പിലെത്തിച്ചെങ്കില്‍ മാത്രമേ പന്നീര്‍ശെല്‍വത്തിനും കൂട്ടര്‍ക്കും പ്രതീക്ഷയുള്ളൂ. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ രണ്ടു ദിവസം മാത്രം ആയുസുള്ള എടപ്പാടി പളനിസാമി സര്‍ക്കാറിനെ തള്ളിവീഴ്ത്താനാകും. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ഇതിനിടെ വിദ്യാഭ്യാസ മന്ത്രി കെ സെങ്കോട്ടയ്യനെ എ. ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി ശശികല ക്യാമ്പ് തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. നേരത്തെ ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ ഒ പന്നീര്‍ശെല്‍വം ആയിരുന്നു എ.ഐ. എ.ഡി.എം.കെ നിയമസഭാ കക്ഷി നേതാവ്. ഈ പാത പിന്തുടരുന്നതിന്റെ ഭാഗമായാണ് എടപ്പാടി പളനിസാമി മുഖ്യമന്ത്രിയും സെങ്കോട്ടയ്യന് കക്ഷി നേതാവുമായതെന്നാണ് എ.ഐ. എ.ഡി.എം.കെ വൃത്തങ്ങള്‍ പറുന്നത്.
ഒ.പി.എസ് ക്യാമ്പ് ഇന്നലെ നിയമസഭാ സ്പീക്കര്‍ പി ധനപാലുമായി കൂടിക്കാഴ്ച നടത്തി. മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം, മുന്‍ വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജന്, എസ് സെമ്മലൈ, ശണ്‍മുഖനാഥന്‍ (എല്ലാവരും എം.എല്‍.എമാര്‍), മുതിര്‍ന്ന നേതാവ് സി പൊന്നയ്യന്‍ എന്നിവരാണ് സ്പീക്കറെ കണ്ടത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് കൂടിക്കാഴ്ചക്കു ശേഷം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ മുന്‍ ചെന്നൈ പൊലീസ് കമ്മീഷണറും മൈലാപൂര് എം.എല്‍.എയുമായ ആര് നടരാജ് പന്നീര്‍ശെല്‍വം ക്യാമ്പിന് പിന്തുണ പ്രഖ്യാപിച്ചു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
kerala2 days ago
ഭാസ്കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന് ജയില്‍ മോചിതയായി
-
kerala2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി
-
Education2 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും