Connect with us

kerala

വന്‍ അഴിമതിക്ക് കളമൊരുക്കം; 16 എം.എല്‍.എമാരെ ഹോസ്റ്റലില്‍ നിന്ന് സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റുന്നു

സര്‍ക്കാരിന് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഈ നടപടി സി.പി.എം ബന്ധുവായ ഫ്‌ളാറ്റുടമക്ക് വേണ്ടിയാണെന്ന് എം. എല്‍.എമാര്‍ പറയുന്നു.

Published

on

സംസ്ഥാനത്തെ 16 നിയമസഭാ സാമാജികരെ എം.എല്‍.എ ഹോസ്റ്റലില്‍ നിന്നും മാറ്റി സ്വകാര്യവ്യക്തിയുടെ ഫ്‌ളാറ്റില്‍ താമസിപ്പിക്കാന്‍ തീരുമാനം. പമ്പ ബ്ലോക്ക് നവീകരിക്കുന്നതിന്റെ ഭാഗമായാണ് എം.എല്‍.എമാരെ മാറ്റുന്നത്. ഇതിലൂടെ വര്‍ഷത്തില്‍ 48 ലക്ഷം രൂപ സര്‍ക്കാരിന് അധിക ചെലവുണ്ടാകും. സര്‍ക്കാരിന് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഈ നടപടി സി.പി.എം ബന്ധുവായ ഫ്‌ളാറ്റുടമക്ക് വേണ്ടിയാണെന്ന് എം. എല്‍.എമാര്‍ പറയുന്നു. കിള്ളിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റില്‍ ഫ്‌ളാറ്റ് അനുവദിച്ചതായി നിയമസഭാ സെക്രട്ടറി എം.എല്‍.എമാരെ അറിയിച്ചു.

നിയമസഭാ വളപ്പില്‍ തന്നെ നിരവധി കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് സി.പി.എമ്മിന്റെ താല്‍പര്യ പ്രകാരം കിള്ളിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റ് വാടകക്കെടുത്തത്. ഇത്രയും എം.എല്‍.എമാരെ പാര്‍പ്പിക്കുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഈ അപ്പാര്‍ട്ട്‌മെന്റില്‍ കൊലപാതകം നടന്നിരുന്നു. കൈമനം ആഴാംകല്ല് കൃഷ്ണനഗറില്‍ വൈശാഖ് (34) എന്നയാളുടെ മൃതദേഹം അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നും കണ്ടെടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രമാണിതെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രം കൂടിയാണ് കിള്ളിപ്പാലം. പരസ്യപ്രതികരണത്തിന് മുതിരുന്നില്ലെങ്കിലും സി.പി.എം എം.എല്‍.എമാര്‍ തന്നെ ഇതില്‍ അഴിമതി ആരോപിക്കുന്നു.

ഇവിടേക്ക് മാറി താമസിക്കാന്‍ തയാറല്ലെന്ന് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എം.എല്‍.എമാര്‍ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും തീരുമാനം മാറ്റാന്‍ സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. പമ്പ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതുവരെ മാത്രമാണ് മാറി താമസിക്കേണ്ടി വരുന്നതെന്നും അതുവരെ എം.എല്‍.എമാര്‍ സഹകരിക്കണമെന്നുമാണ് സ്പീക്കര്‍ ഇവരോട് ആവശ്യപ്പെടുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് പണി പൂര്‍ത്തിയാക്കാനാവില്ലെന്നും അത്രയും നാള്‍ സുരക്ഷാഭീഷണിയുള്ള അപ്പാര്‍ട്ട്‌മെന്റി ല്‍ കഴിയുക പ്രയാസമാണെന്നും എം.എല്‍.എമാര്‍ സ്പീക്കറെ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്നതിനാല്‍ സ്പീക്കറുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷ എം.എല്‍.എമാര്‍ക്കില്ല.

എം.എസ് അരുണ്‍കുമാര്‍, പി.വി ശ്രീനിജന്‍, സജീവ് ജോസഫ്, എ. രാജ, സി.ആര്‍ മഹേഷ്, പി.പി സുമോദ്, ജി. സ്റ്റീഫന്‍, സി.സി മുകുന്ദന്‍, ടി. സിദ്ധീഖ്, തോമസ് കെ തോമസ്, യു.എ ലത്തീഫ്, ഡോ. സുജിത് വിജയന്‍പിള്ള, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം, എ.കെ.എം അഷ്‌റഫ്, സനീഷ്‌കുമാര്‍ ജോസഫ് എന്നിവര്‍ക്കാണ് മാറേണ്ടിവരുന്നത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ മൂവര്‍ക്കു കത്തിക്കുത്ത്; വഴിയിലുണ്ടായ തര്‍ക്കം രൂക്ഷമായി

പെരിങ്ങന്നൂര്‍ സ്വദേശികളായ അഭിനന്ദ്, പിതാവ് ബിനേഷ്, അഭിജിത്ത് എന്നിവരാണ് പരിക്കേറ്റത്. കുത്തിയത് കിഷോര്‍ കൃഷ്ണ എന്നയാളാണ്.

Published

on

തൃശൂര്‍: റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ച് തൃശൂര്‍ പേരാമംഗലത്ത് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പെരിങ്ങന്നൂര്‍ സ്വദേശികളായ അഭിനന്ദ്, പിതാവ് ബിനേഷ്, അഭിജിത്ത് എന്നിവരാണ് പരിക്കേറ്റത്. കുത്തിയത് കിഷോര്‍ കൃഷ്ണ എന്നയാളാണ്.

ബാഡ്മിന്റണ്‍ കളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നുപേര്‍ക്കും മുന്നില്‍ കിഷോര്‍ റോഡില്‍ വഴിമുടക്കി നില്‍ക്കുകയായിരുന്നു. ഇതിനെക്കുറിച്ചുള്ള സംസാരമാണ് വാക്കുതര്‍ക്കമായി മാറി അക്രമത്തിലേക്ക് നീങ്ങിയത്. കിഷോറിന്റെ ബൈക്കില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് മൂവരെയും കുത്തിയതെന്ന് പൊലീസ് അറിയിച്ചു.

അക്രമത്തിന് പിന്നാലെ കിഷോര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഇയാളെ പിന്തുടര്‍ന്ന ബിന??? നേരത്തെ അല്പദൂരം പോയെങ്കിലും കിഷോര്‍ ഒരു കാറില്‍ കയറി ഒളിച്ചോടുകയായിരുന്നു. തമിഴ്നാട്ടിലേക്ക് ഇയാള്‍ കടന്നിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വിഷയം സംബന്ധിച്ചുള്ള മൊഴികളില്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ പത്മകുമാറിനെ തള്ളി പറഞ്ഞ സാഹചര്യത്തില്‍, എല്ലാ തീരുമാനങ്ങളും വ്യക്തിപരമായതല്ല, ബോര്‍ഡ് കൂട്ടായമായാണ് എടുത്തതെന്ന് തന്റെ ഹരജിയില്‍ പത്മകുമാര്‍ വ്യക്തമാക്കുന്നു.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. വിഷയം സംബന്ധിച്ചുള്ള മൊഴികളില്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ പത്മകുമാറിനെ തള്ളി പറഞ്ഞ സാഹചര്യത്തില്‍, എല്ലാ തീരുമാനങ്ങളും വ്യക്തിപരമായതല്ല, ബോര്‍ഡ് കൂട്ടായമായാണ് എടുത്തതെന്ന് തന്റെ ഹരജിയില്‍ പത്മകുമാര്‍ വ്യക്തമാക്കുന്നു.

കേസില്‍ പ്രത്യേക അന്വേഷണം സംഘം (എസ്‌ഐടി) നാളെ കോടതിയില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. മൊഴിയെടുപ്പ് ഉള്‍പ്പെടെ അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായതായി എസ്ഐടി അറിയിച്ചു. നിലവിലെ അറസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളുന്നത്.

കേസില്‍ തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനറുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 2025ല്‍ ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ നല്‍കിയ അനുമതിയെക്കുറിച്ചും മറ്റ് തീരുമാനങ്ങളിലെ വ്യക്തത തേടിയും മൊഴിയെടുക്കുകയുണ്ടായി. ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയോടെയാണ് പാളികള്‍ കൈമാറിയതെന്ന് തന്ത്രി മൊഴിയില്‍ വ്യക്തമാക്കി.

കൂടാതെ, വാതിലും കട്ടിലപ്പാളികളും കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവയുടെ അറ്റകുറ്റപ്പണി സന്നിധാനം വിട്ട് പുറത്തുപോയി നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായും മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ഗോവര്‍ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നടന്ന പൂജയെക്കുറിച്ചും, പൂജക്ക് ക്ഷണിച്ചപ്പോള്‍ പോകാറുണ്ടെന്ന പൊതുവായ വിശദീകരണമാണ് നല്‍കിയിരിക്കുന്നത്.

 

Continue Reading

kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ആത്മഹത്യ ചെയ്തു

വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ (ജിന്‍സണ്‍) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തോളമായി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയില്‍ റിമാന്‍ഡിലായിരുന്നു.

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ (ജിന്‍സണ്‍) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തോളമായി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയില്‍ റിമാന്‍ഡിലായിരുന്നു.

ജയില്‍ സെല്ലില്‍ കത്തികൊണ്ട് കഴുത്തറുത്ത നിലയില്‍ ജില്‍സണിനെ കണ്ടെത്തുകയായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്നശേഷം പുതപ്പിട്ട് മൂടിയ നിലയില്‍ സ്വയം കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചതാണെന്ന് പ്രാഥമിക നിഗമനം. രക്തസ്രാവം കൂടുതലായതിനെ തുടര്‍ന്ന് ജയില്‍ ജീവനക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

ഏപ്രില്‍ 14ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജില്‍സണ്‍ പ്രതിയായത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയറുപൊട്ടി വീണതിനാല്‍ ശ്രമം പരാജയപ്പെട്ടിരുന്നു. അയല്‍ക്കാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത് പിന്നീട് റിമാന്‍ഡിലാക്കാനായിരുന്നു.

ജയില്‍ അധികൃതരുടെ പ്രകാരം, ജില്‍സണ്‍ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചതായി രേഖകളുണ്ട്. കൗണ്‍സിലിംഗ് അടക്കം ആവശ്യമായ സഹായം നല്‍കിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

 

 

Continue Reading

Trending