Connect with us

india

കയറ്റുമതി നിരോധിച്ചെങ്കിലും ഗോതമ്പ് വില കുതിക്കുന്നു

ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം കാരണം ഇത്തവണ ഉത്പാദനം കുറയാന്‍ ഇടയുണ്ടെന്ന് കണ്ടാണ് കയറ്റുമതി നിരോധിച്ചതെന്നാണ് വിശദീകരണം.

Published

on

ന്യൂഡല്‍ഹി: കയറ്റുമതി നിരോധിച്ചെങ്കിലും ഗോതമ്പ് വിലയില്‍ കുതിപ്പ് തുടരുന്നതായി റിപ്പോര്‍ട്ട്. ആഗോള വിപണിയിലെ വില വര്‍ധനവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്.യൂറോപ്യന്‍ ഓപണ്‍ വിപണിയില്‍ 435 യൂറോ ആണ് (35,000 രൂപയിലധികം) ഒരു ടണ്‍ ഗോതമ്പിന്റെ വില. റഷ്യന്‍ അധിനിവേശത്തെതുടര്‍ന്ന് യുക്രെയ്‌നില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതി കുറയുമെന്ന നിഗമനമാണ് വില കുതിക്കാന്‍ കാരണം. യൂറോപ്പിലെ പ്രധാന ഗോതമ്പ് കയറ്റുമതി രാജ്യമാണ് യുക്രെയ്ന്‍. ആഗോള ഗോതമ്പ് കയറ്റുമതിയുടെ 12 ശതമാനവും യുക്രെയ്‌ന്റെ സംഭാവനയാണ്. ഇതിനു പിന്നാലെയാണ് മറ്റൊരു പ്രധാന ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യ കയറ്റുമതി പൂര്‍ണമായി നിരോധിച്ചത്.

ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം കാരണം ഇത്തവണ ഉത്പാദനം കുറയാന്‍ ഇടയുണ്ടെന്ന് കണ്ടാണ് കയറ്റുമതി നിരോധിച്ചതെന്നാണ് വിശദീകരണം. അതേസമയം രണ്ടു പ്രധാന ഉത്പാദക രാജ്യങ്ങളില്‍ നിന്നുള്ള ഗോതമ്പിന്റെ ലഭ്യത ഇല്ലാതാകുന്നതോടെ ആഗോള തലത്തില്‍ വലിയ പ്രതിസന്ധി ഉടലെടുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ദരിദ്ര രാജ്യങ്ങളില്‍ കൊടിയ ഭക്ഷ്യക്ഷാമത്തിനും പട്ടിണിക്കും നീക്കം വഴിവെച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 13നാണ് ഇന്ത്യ കയറ്റുമതി നിരോധിച്ചത്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയാണ് പ്രധാനമെന്നാണ് ഇതിന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

വലിയ തോതില്‍ ഭക്ഷ്യധാന്യ ശേഖരമുള്ള രാജ്യം കൂടിയാണ് ഇന്ത്യ. യുക്രെയ്ന്‍ യുദ്ധത്തെതുടര്‍ന്നുള്ള കമ്മി നികത്തുന്നതിന് കൂടുതല്‍ ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് നേരത്തെ കേന്ദ്രം അവകാശപ്പെട്ടിരുന്നു. എന്നാല്‍ പൊടുന്നനെയുള്ള കയറ്റുമതി നിരോധനം ഈ അവകാശവാദം സംശയ മുനയിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

Trending