Connect with us

kerala

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായില്ല; കേരളം മരുന്നു ക്ഷാമത്തിലേക്ക്‌

രൂക്ഷമായ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പിന്നാലെ സംസ്ഥാനം മരുന്നുക്ഷാമത്തിലേക്ക്. വരും ദിവസങ്ങളില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പൈടെയുള്ള ഔഷധങ്ങളുടെ ലഭ്യത കുറഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്.

Published

on

തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പിന്നാലെ സംസ്ഥാനം മരുന്നുക്ഷാമത്തിലേക്ക്. വരും ദിവസങ്ങളില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പൈടെയുള്ള ഔഷധങ്ങളുടെ ലഭ്യത കുറഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്. മരുന്നുകള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വരുത്തിയ വീഴ്ചയാണ് മരുന്ന് ക്ഷാമത്തിനിടയാക്കുന്നത്. കോവിഡ് കാലത്ത് നടത്തിയ പര്‍ച്ചേസ് അഴിമതിയിലൂടെ വിവാദത്തിലായ കെ.എം.എസ്.സി.എല്‍ വീണ്ടും സംശയനിഴലിലാണ്. കോവിഡ് കാലത്ത് പി.പി.ഇ കിറ്റ്, തെര്‍മോ മീറ്റര്‍ എന്നിവ ഉള്‍പെടെ വന്‍ വില നല്‍കി 275 കോടിയുടെ പര്‍ച്ചേസ് നടത്തിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്. ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഫയലുകള്‍ കാണാതായതും വിവാദത്തിനിടയാക്കിയിരുന്നു.

ഇപ്പോള്‍ കെ.എം.എസ്.സി.എല്ലിന് വന്‍ വീഴ്ചയാണുണ്ടായിരിക്കുന്നത്. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ കോര്‍പറേഷന് കഴിഞ്ഞിരുന്നില്ല. കര്‍ശനമായ ടെന്‍ഡര്‍ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കാനിടയാക്കിയത്. നിലവില്‍ 50 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാവൂ എന്ന കര്‍ശന മാനദണ്ഡം വെച്ചതോടെ ചെറിയ കമ്പനികള്‍ ടെന്‍ഡറില്‍ നിന്ന് പുറത്തായി.

എന്നാല്‍ മാനദണ്ഡപ്രകാരം പങ്കെടുക്കാന്‍ യോഗ്യതയുള്ള വന്‍കിടക്കാര്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതോടെ അന്തിമ ടെന്‍ഡര്‍ വൈകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെന്‍ഡര്‍ നിരക്ക് അന്തിമമാക്കിയത്. എങ്കിലും കരാര്‍ ഒപ്പുവച്ച് പണം കെട്ടിവച്ച ശേഷം മാത്രമേ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കൂ എന്നിരിക്കെ ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും ഒരുമാസത്തോളം സമയം വേണ്ടിവരും. ഇക്കാലയളവില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ പല ഇടങ്ങളിലും അവശ്യ മരുന്നുകള്‍ കിട്ടാനില്ലെന്ന പരാതി വ്യാപകമാണ്. സംസ്ഥാനത്ത് മരുന്ന് ക്ഷാമത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് ജീവന്‍ രക്ഷാ മരുന്നുകളും ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഉള്‍പ്പെടെ പ്രധാനപ്പെട്ട മരുന്നുകള്‍ ഒന്നിച്ച് വാങ്ങുന്നതിന് ആരോഗ്യവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇതോടൊപ്പം നിലവില്‍ മരുന്നുകള്‍ കൂടുതലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മരുന്ന് കുറവുള്ള ആശുപത്രികളിലേക്ക് ആവശ്യമായ സ്റ്റോക്ക് കൈമാറുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ജില്ലാ ആരോഗ്യ മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് കാലത്ത് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ വലിയ അഴിമതി നടന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ ഉല്‍പന്നങ്ങള്‍ വന്‍ വില നല്‍കി വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ അസാധാരണ സാഹചര്യത്തില്‍ ഇത്തരം നടപടിക്രമങ്ങള്‍ സംബന്ധിച്ച് സാധാരണ തീരുമാനമെന്നായിരുന്നു ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ മഴ തുടരും.

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

kerala

പൊട്ടി വീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്കു ദാരുണാന്ത്യം

കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

Published

on

കണ്ടെയ്‌നര്‍ ലോറി തട്ടി പൊട്ടി വീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറി പരിക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാള്‍ പൊല്‍പ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകള്‍ ആതിരയാണ് (27) മരിച്ചത്.

കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തില്‍ ഇടിച്ചതോടെ വലിയ കൊമ്പ് ഒടിഞ്ഞ് എതിര്‍ദിശയില്‍ വന്നുകൊണ്ടിരുന്ന കാറില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ തവനൂര്‍ തൃപ്പാളൂര്‍ കാളമ്പ്ര വീട്ടില്‍ സെയ്ഫിനു പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6.45ന് സംസ്ഥാനപാതയില്‍ പെരുമ്പിലാവിന് സമീപം കടവല്ലൂര്‍ അമ്പലം സ്‌റ്റോപ്പിലാണ് അപകടം ഉണ്ടായത്.

കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുന്‍സീറ്റിലായിരുന്നു ആതിര. കാറിന്റെ മുന്‍വശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയില്‍ ഇടിച്ച ശേഷം പിന്‍വശത്തെ ചില്ലു കൂടി തകര്‍ത്തു.

റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആതിരയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. എടപ്പാള്‍ കെ.വി.ആര്‍ ഓട്ടോമോബൈല്‍സിലെ ജീവനക്കാരിയാണ് ആതിര. ഭര്‍ത്താവ്: വിഷ്ണു. സഹോദരങ്ങള്‍: അഭിലാഷ്, അനു.

Continue Reading

kerala

ഒരു ദിവസം രണ്ടു പരീക്ഷ, ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയം; വിമര്‍ശനവുമായി അധ്യാപകര്‍

ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.

Published

on

ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിള്‍ അശാസ്ത്രീയമെന്ന് അധ്യാപകരുടെ വിമര്‍ശനം. ഒരു ദിവസം രണ്ടു പരീക്ഷകള്‍ തീരുമാനിച്ചതും തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുമെന്ന് അധ്യാപകര്‍.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ് ക്രിസ്മസ് പരീക്ഷകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഒരു ദിവസം രണ്ടു പരീക്ഷകള്‍ നടത്തുന്നതിനോടൊപ്പം തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷകള്‍ നിശ്ചയിച്ചുമാണ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്തിറക്കിയത്. ഇത് വിദ്യാര്‍ത്ഥികളില്‍ വലിയ മാനസിക സമ്മര്‍ദമുണ്ടാക്കുമെന്നാണ് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദം കുറയ്ക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നതാണ് അധ്യാപരുടെ ആവശ്യം

Continue Reading

Trending