Connect with us

kerala

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായില്ല; കേരളം മരുന്നു ക്ഷാമത്തിലേക്ക്‌

രൂക്ഷമായ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പിന്നാലെ സംസ്ഥാനം മരുന്നുക്ഷാമത്തിലേക്ക്. വരും ദിവസങ്ങളില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പൈടെയുള്ള ഔഷധങ്ങളുടെ ലഭ്യത കുറഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്.

Published

on

തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റത്തിനും സാമ്പത്തിക പ്രതിസന്ധിക്കും പിന്നാലെ സംസ്ഥാനം മരുന്നുക്ഷാമത്തിലേക്ക്. വരും ദിവസങ്ങളില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പൈടെയുള്ള ഔഷധങ്ങളുടെ ലഭ്യത കുറഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്. മരുന്നുകള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വരുത്തിയ വീഴ്ചയാണ് മരുന്ന് ക്ഷാമത്തിനിടയാക്കുന്നത്. കോവിഡ് കാലത്ത് നടത്തിയ പര്‍ച്ചേസ് അഴിമതിയിലൂടെ വിവാദത്തിലായ കെ.എം.എസ്.സി.എല്‍ വീണ്ടും സംശയനിഴലിലാണ്. കോവിഡ് കാലത്ത് പി.പി.ഇ കിറ്റ്, തെര്‍മോ മീറ്റര്‍ എന്നിവ ഉള്‍പെടെ വന്‍ വില നല്‍കി 275 കോടിയുടെ പര്‍ച്ചേസ് നടത്തിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്. ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ഫയലുകള്‍ കാണാതായതും വിവാദത്തിനിടയാക്കിയിരുന്നു.

ഇപ്പോള്‍ കെ.എം.എസ്.സി.എല്ലിന് വന്‍ വീഴ്ചയാണുണ്ടായിരിക്കുന്നത്. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വര്‍ഷത്തെ ടെന്‍ഡര്‍ നടപടികള്‍ യഥാസമയം പൂര്‍ത്തിയാക്കാന്‍ കോര്‍പറേഷന് കഴിഞ്ഞിരുന്നില്ല. കര്‍ശനമായ ടെന്‍ഡര്‍ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കാനിടയാക്കിയത്. നിലവില്‍ 50 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാവൂ എന്ന കര്‍ശന മാനദണ്ഡം വെച്ചതോടെ ചെറിയ കമ്പനികള്‍ ടെന്‍ഡറില്‍ നിന്ന് പുറത്തായി.

എന്നാല്‍ മാനദണ്ഡപ്രകാരം പങ്കെടുക്കാന്‍ യോഗ്യതയുള്ള വന്‍കിടക്കാര്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതോടെ അന്തിമ ടെന്‍ഡര്‍ വൈകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെന്‍ഡര്‍ നിരക്ക് അന്തിമമാക്കിയത്. എങ്കിലും കരാര്‍ ഒപ്പുവച്ച് പണം കെട്ടിവച്ച ശേഷം മാത്രമേ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കൂ എന്നിരിക്കെ ഈ നടപടികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും ഒരുമാസത്തോളം സമയം വേണ്ടിവരും. ഇക്കാലയളവില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ പല ഇടങ്ങളിലും അവശ്യ മരുന്നുകള്‍ കിട്ടാനില്ലെന്ന പരാതി വ്യാപകമാണ്. സംസ്ഥാനത്ത് മരുന്ന് ക്ഷാമത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് ജീവന്‍ രക്ഷാ മരുന്നുകളും ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളും ഉള്‍പ്പെടെ പ്രധാനപ്പെട്ട മരുന്നുകള്‍ ഒന്നിച്ച് വാങ്ങുന്നതിന് ആരോഗ്യവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇതോടൊപ്പം നിലവില്‍ മരുന്നുകള്‍ കൂടുതലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മരുന്ന് കുറവുള്ള ആശുപത്രികളിലേക്ക് ആവശ്യമായ സ്റ്റോക്ക് കൈമാറുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ജില്ലാ ആരോഗ്യ മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് കാലത്ത് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ വലിയ അഴിമതി നടന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ ഉല്‍പന്നങ്ങള്‍ വന്‍ വില നല്‍കി വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ അസാധാരണ സാഹചര്യത്തില്‍ ഇത്തരം നടപടിക്രമങ്ങള്‍ സംബന്ധിച്ച് സാധാരണ തീരുമാനമെന്നായിരുന്നു ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റണമെന്ന് കോൺഗ്രസ്; കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന് കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

മുസ്ലിം വിഭാഗത്തിന് മതപരമായി പ്രത്യേകതയുള്ള ദിവസമാണ് വെള്ളി. ആ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച മെയിൽ സന്ദേശത്തിൽ ഇരുവരും ആവശ്യപ്പെട്ടു.

 

Continue Reading

Trending