Connect with us

kerala

പരിസ്ഥിതിലോല മേഖല വനാതിര്‍ത്തികള്‍ അപ്രഖ്യാപിത കുടിയൊഴിപ്പിക്കലിലേക്ക്

ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, പക്ഷി സങ്കേതങ്ങള്‍, ജൈവ മണ്ഡലങ്ങള്‍ എന്നിവയ്ക്കു സംരക്ഷിത വനാതിര്‍ത്തിയില്‍നിന്നു കുറഞ്ഞതു ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്ഥാനത്തെ വനാതിര്‍ത്തികളിലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കും.

Published

on

കെ.എസ്. മുസ്തഫ
കല്‍പ്പറ്റ

ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, പക്ഷി സങ്കേതങ്ങള്‍, ജൈവ മണ്ഡലങ്ങള്‍ എന്നിവയ്ക്കു സംരക്ഷിത വനാതിര്‍ത്തിയില്‍നിന്നു കുറഞ്ഞതു ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്ഥാനത്തെ വനാതിര്‍ത്തികളിലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കും. പുതിയ ഉത്തരവ് നടപ്പാവുന്നതോടെ ജീവിതം ദുരിതപൂര്‍ണമാവുകയും അപ്രഖ്യാപിത കുടിയൊഴിപ്പിക്കല്‍ നിലവില്‍ വരികയും ചെയ്യുമെന്ന ഭീതിയിലാണ് ലോലമേഖലകള്‍ അതിരിടുന്ന ജനവാസകേന്ദ്രങ്ങള്‍. കേരളത്തില്‍ വയനാട്, ഇടുക്കി ജില്ലകളിലെ അരഡസന്‍ ഗ്രാമപഞ്ചായത്തുകളിലെയും രണ്ടു മുനിസിപ്പാലിറ്റികളിലെയും ജനങ്ങളെ ആശങ്കയിലാക്കിയാക്കുന്നതാണ് പുതിയ ഉത്തരവ്. അതിനിടെ പട്ടണങ്ങളും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടവുമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് പരിസ്ഥിതി മന്ത്രാലയം മുഖേന സുപ്രീം കോടതിയെ സമീപിക്കാമെന്ന ഉത്തരവിലെ നിര്‍ദ്ദേശം പരിഗണിച്ച് സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.

വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോല മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങളും കൃഷിതോട്ടം മേഖലകളും പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി കര്‍ഷകസാമൂഹിക സംഘടനകള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ പരിഗണിക്കാതെയാണ് ജസ്റ്റിസ് എല്‍.നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ച്് 61 പേജുള്ള വിധി പുറപ്പെടുവിച്ചത്.

2011 ഫെബ്രുവരി ഒമ്പതിലെ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. പലതരത്തിലുള്ള നിരോധനങ്ങളും നിയന്ത്രണങ്ങളും ഉള്‍പ്പെടുന്നതാണ് മാര്‍ഗനിര്‍ദേശങ്ങള്‍. ഇതാണ് സംരക്ഷിത വന മേഖലക്ക് ചുറ്റും താമസിക്കുന്ന ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്.

വയനാട്ടില്‍ നൂല്‍പ്പുഴ, പുല്‍പ്പള്ളി, തിരുനെല്ലി പഞ്ചായത്തുകള്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ കണ്ണായ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ വരും. ഇടുക്കിയില്‍ പെരിയാര്‍, ഇടുക്കി, ചിന്നാര്‍ വന്യജീവി സങ്കേതങ്ങള്‍, ഇരവികുളം ദേശീയോദ്യാനം, ആനമുടിചോല, മതികെട്ടാന്‍ ചോല തുടങ്ങിയ ജില്ലയിലെ പ്രധാന സംരക്ഷിത വനമേഖലകളിലായി 350 കിലോമീറ്റര്‍ ദൂരമാണ് വനാതിര്‍ത്തി പങ്കിടുന്നത്. ഇവിടങ്ങളില്‍ ഉത്തരവ് നടപ്പിലാവുന്നതോടെ വനമേഖലയിലെ നിയന്ത്രണങ്ങള്‍ അതേപടി ജനവാസകേന്ദ്രങ്ങളിലും ആവര്‍ത്തിക്കേണ്ടിവരും.

ഇതോടെ കര്‍ഷകന് ഇഷ്ടമുള്ള കൃഷി ചെയ്യാനോ, നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാനോ നിയന്ത്രണങ്ങളുണ്ടാവും. ഭവനനിര്‍മ്മാണം, മറ്റു സ്ഥിരം കെട്ടിടങ്ങളുടെ നിര്‍മാണം, കൃഷിഭൂമിയുടെ സ്ഥിതിമാറ്റം, പുതിയ പാതകള്‍, നിലവിലെ പാതകള്‍ വികസിപ്പിക്കല്‍, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയടക്കം കര്‍ശന നിയന്ത്രണങ്ങള്‍ വരികയും ചെയ്യും.സുല്‍ത്താന്‍ ബത്തേരി ടൗണിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് പുറകിലും മാനന്തവാടി ഫോറസ്റ്റ് ഓഫീസിനോട് ചേര്‍ന്നും വന്യജീവി സങ്കേതങ്ങളുടെ പരിധിയിലായതിനാല്‍ ഈ നഗരങ്ങളും വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് ഹരിത സേന ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്‍ ചന്ദ്രികയോട് പറഞ്ഞു. ഇടുക്കിയില്‍ തേക്കടി വിനോദസഞ്ചാര കേന്ദ്രമടക്കം നിയന്ത്രണങ്ങളുടെ പരിധിയില്‍ വരും. നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുന്നതോടെ സ്ഥലം വില്‍പനയടക്കം മുടങ്ങുകയും ഇതോടെ ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് കുടിയൊഴിയേണ്ടിവരികയും ചെയ്യുമെന്ന ആശങ്ക ശക്തമായിക്കഴിഞ്ഞു.

പ്രതിക്കൂട്ടില്‍
സംസ്ഥാന സര്‍ക്കാരും

കല്‍പ്പറ്റ: സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും പരിസ്ഥിതി ലോല മേഖല നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് ജാഗ്രത കുറവുണ്ടായെന്ന വിമര്‍ശനം ശക്തമായിക്കഴിഞ്ഞു. വിഷയം പഠിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പേ സര്‍ക്കാര്‍ ഇടപെടേണ്ടതായിരുന്നുവെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി. സിദ്ധീഖ് എം.എല്‍.എ പറഞ്ഞു. ഈ ബാധ്യത സര്‍ക്കാര്‍ നിറവേറ്റിയില്ല. പ്രതിഷേധമുയര്‍ന്നാല്‍ സുപ്രിംകോടതിയുടെ അനുമതിയോടെ ഇളവ് ലഭ്യമാക്കാനുള്ള അവസരം സംബന്ധിച്ച് കോടതി വിധിയില്‍ നിര്‍ദേശമില്ലായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു.

ഫലം കാണാതെ ശുപാര്‍ശകള്‍

കല്‍പ്പറ്റ: 344.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ശുപാര്‍ശ. ഈ ദൂരപരിധിയില്‍ കൃഷി സ്ഥലങ്ങളും വീടുകളും ഉള്‍പ്പെടുന്നതിനാല്‍ എതിര്‍പ്പ് ശക്തായി. ഇതേത്തുടര്‍ന്നു വന്യജീവി സങ്കേതത്തിനു പുറത്തുള്ള ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കി യു.ഡി.എഫ് സര്‍ക്കാര്‍ 2013 ഫെബ്രുവരി 11നു ശുപാര്‍ശ സമര്‍പ്പിച്ചു.

ഇതേ ശുപാര്‍ശ 2018 സെപ്റ്റംബര്‍ 19നും സമര്‍പ്പിച്ചു. എന്നാല്‍ ഇതു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിരസിച്ചു. തുടര്‍ന്ന് 2019 നവംബര്‍ 21നു വീണ്ടും ശുപാര്‍ശ സമര്‍പ്പിച്ചു. 2021 ഫെബ്രുവരിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ശുപാര്‍ശ അംഗീകരിച്ച് കരടുവിജ്ഞാപനം പുറത്തിറക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താന്‍ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങള്‍ ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകിയാല്‍ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈല്‍ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണണ പരമ്പര വ്യക്തമാക്കുന്നത്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈല്‍ ഇറാനില്‍ കടന്നുകയറി നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രാഈലില്‍ സൈനിക ആക്രമണങ്ങള്‍ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജന്‍സിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.

സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നല്‍കുമ്പോള്‍ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികള്‍. എന്നാല്‍, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികള്‍ക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

kerala

ഇറാനെതിരായ ആക്രമണം; ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇസ്രാഈലിന്റെ നടപടി ലോക രാജ്യങ്ങള്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണ്. ഫലസ്തീനെ ഏകപക്ഷീയമായി ആക്രമിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ അടക്കം കൊന്നുകളഞ്ഞിട്ട് ഇപ്പോള്‍ ഇറാന് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇങ്ങനെ മനുഷ്യക്കുരുതി നടത്തുന്ന രാജ്യത്തിനെതിരെ ലോകമനഃസാക്ഷി ഉയരേണ്ടതുണ്ട്. ഇസ്രാഈലിന്റെ പുതിയ ആക്രമണ പദ്ധതികള്‍ക്കെതിരെ ഇന്ത്യയും ശക്തമായ നിലപാട് എടുക്കണം. ഇന്ത്യയുടെ പാരമ്പര്യവും അതാണ്- അദ്ദേഹം പറഞ്ഞു.

Continue Reading

kerala

റെഡ് അലര്‍ട്ട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Published

on

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 14, 15 തിയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയില്‍ ജൂണ്‍ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന്, ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Continue Reading

Trending