Connect with us

kerala

‘ഇ.എം.എസിന്റെ ലോകത്തിന് പുറത്തെ പിണറായി’

‘കറുത്ത മാസ്‌ക് വരെ നിരോധിച്ച മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്. സഹിഷ്ണുതയോടെ പ്രതിപക്ഷ ബഹുമാനത്തോടെ കേരളത്തിന്റെ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ മഹാന്‍ ഇരുന്ന കസേരയിലാണ് താങ്കള്‍ ഇരിക്കുന്നതെന്ന് ഓര്‍മ വേണം’ ഇ.എം.എസിന്റെ ലോകം സെമിനാറിന്റെ ലൈവ് സംപ്രേഷണത്തിനടിയില്‍ വന്ന കമന്റായിരുന്നു ഇത്..

Published

on

ഷഹബാസ് വെള്ളില
മലപ്പുറം

സി.പി.എം പാര്‍ട്ടി ശക്തമായ വിമര്‍ശന ശരങ്ങളേറ്റ് പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞ സവിശേഷ സാഹചര്യത്തില്‍ രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഓര്‍മകളുമായി മലപ്പുറത്ത് നടക്കുന്ന ‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാര്‍ കൂടുതല്‍ ചര്‍ച്ചയാകുന്നു.

ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലേക്ക് സെമിനാറും കടന്നുവന്നത്. സ്വര്‍ണക്കടത്തും വിദേശ കറന്‍സി ഇടപാടുമെല്ലാമായി മുമ്പെങ്ങും ഇല്ലാത്ത വിധം കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസിന്റെ ഓര്‍മകള്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ കൂടുതല്‍ കുത്തിനോവിക്കുന്നതാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപാടുകള്‍ക്ക് ചുക്കാന്‍പിടിച്ച സ്വപ്‌ന സുരേഷ് തന്നെ പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേരുകള്‍ പുറത്തുപറഞ്ഞതോടെ പാര്‍ട്ടി വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന മുറവിളി നാനാഭാഗത്തുനിന്നും ഉയരുമ്പോഴും അതിനെയെല്ലാം പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കി മുന്നോട്ടുപോകുന്ന പിണറായി വിജയനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

പല ഇടത് ബുദ്ധിജീവികളും പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതകളെ തള്ളി രംഗത്തുവന്നിട്ടുണ്ട്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അനുസ്മരണത്തിന്റെ ഉദ്ഘാടകനായി പിണറായി എത്തിയ സമയം എന്തായാലും നന്നായിയെന്നും ഇ.എം.എസിന്റെ ഓര്‍മകള്‍ അദ്ദേഹത്തിന് നല്ല ബുദ്ധി നല്‍കട്ടെയെന്നും പലരും പരിഹസിച്ചു. മഹാനായ ഇ.എം.എസിന്റെ അനുസ്മരത്തിന് കളങ്കിതനായ മുഖ്യമന്ത്രി വന്നതിനെതിരെ ഇടത് ബുദ്ധിജീവികളില്‍ പലരും തുറന്നെഴുതി. സി.പി.എം എന്നാല്‍ പിണറായി വിജയന്‍ എന്ന് മാത്രമായി ചുരുങ്ങിയെന്നും വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും ഭയക്കുന്ന മുഖ്യമന്ത്രിക്ക് കമ്മ്യൂണിസം പഠിപ്പിച്ചുകൊടുക്കാന്‍ ആരുമില്ലേ എന്നും പലരും ചോദിക്കുന്നു. ‘കറുത്ത മാസ്‌ക് വരെ നിരോധിച്ച മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്. സഹിഷ്ണുതയോടെ പ്രതിപക്ഷ ബഹുമാനത്തോടെ കേരളത്തിന്റെ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ മഹാന്‍ ഇരുന്ന കസേരയിലാണ് താങ്കള്‍ ഇരിക്കുന്നതെന്ന് ഓര്‍മ വേണം’ ഇ.എം.എസിന്റെ ലോകം സെമിനാറിന്റെ ലൈവ് സംപ്രേഷണത്തിനടിയില്‍ വന്ന കമന്റായിരുന്നു ഇത്..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്‍

തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു

Published

on

ആലപ്പുഴ: വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. വരന്‍ ആശുപത്രിയില്‍ എത്തി താലികെട്ടി. ആലപ്പുഴയിലാണ് സംഭവം. തുമ്പോളി സ്വദേശികളായ ഷാരോണും ആവണിയും തമ്മിലായിരുന്നു വിവാഹം. തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടിഷന്റെ അടുത്തുപോയി മടങ്ങും വഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ആവണിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റിരുന്നു.

ഒരുഘട്ടത്തില്‍ വിവാഹം മുടങ്ങുമെന്നു കരുതിയിരുന്നു. എന്നാല്‍ ആവണിയുടെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഷാരോണ്‍ ആശുപത്രിയില്‍ എത്തി ആവണിക്ക് താലി കെട്ടി. മണ്ഡപത്തില്‍ വിവാഹസദ്യയും ഒരുക്കി.

ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25 നും മധ്യേയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെയായിരുന്നു ആവണിക്ക് പരിക്കേല്‍ക്കുന്നത്. ആദ്യം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആവണിയെ പ്രവേശിപ്പിച്ചത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എത്തി.

വിവാഹം മാറ്റിവെയ്ക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ആവണിക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ആശുപത്രിയില്‍വെച്ചുതന്നെ താലികെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ആവണിക്ക് നട്ടെല്ലിന് പരിക്കുണ്ട്. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്. നാളെ സര്‍ജറി നടത്താനാണ് തീരുമാനം. ആവണിക്കൊപ്പം പരിക്കേറ്റവര്‍ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Continue Reading

kerala

കിര്‍ഗിസ്താനിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഷാര്‍ജ വിമാനത്താവളത്തില്‍ 28 പേര്‍ ദുരിതത്തില്‍

ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്.

Published

on

ഷാര്‍ജ : ഇന്ത്യയില്‍ നിന്ന് കിര്‍ഗിസ്താനിലേക്ക് യാത്രതിരിച്ച 28 പേര്‍ അതില്‍ 15 പേര്‍ മലയാളികളും, ഷാര്‍ജ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്. മൂടല്‍മഞ്ഞ് കാരണം വിമാനം ആദ്യം ദുബൈയില്‍ ഇറക്കിയതും 12 മണിക്കൂറിന് ശേഷം ഷാര്‍ജയിലേക്ക് മാറ്റിയതുമാണ്. എന്നാല്‍ 16 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. വിമാനക്കമ്പനി ഇടപെടണമെന്നും, യാത്രക്കാരുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Continue Reading

kerala

ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി.

Published

on

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ നിരക്കിടിവിനെ തുടര്‍ന്ന് ഇന്ന് (21/11/2025) ഉച്ചയ്ക്ക് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി. ഉച്ചയോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപ എന്ന നിരക്കിലും പവന്‍ 360 രൂപ ഇടിഞ്ഞ് 90,920 രൂപ എന്ന വിലയിലും വ്യാപാരം നടന്നു. 18 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,350 രൂപ, പവന്‍ 260 രൂപ കുറഞ്ഞ് 74,800 രൂപ എന്ന നിലയിലുമാണ് നിരക്ക്. രാവിലെ ഒരു ഗ്രാം സ്വര്‍ണവിലയില്‍ 20 രൂപ വര്‍ധിച്ച് 11,410 രൂപ വരെ എത്തിയിരുന്നു. പവന്‍ 160 രൂപ ഉയര്‍ന്ന് 91,280 രൂപ ആയിരുന്നു രാവിലെ വില. ഇതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിനും ഫ്യൂച്ചര്‍ നിരക്കുകള്‍ക്കും പതനമാണ് ഉണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് 0.36% ഇടിഞ്ഞ് 4,045.94 ഡോളര്‍ ആയപ്പോള്‍, രാവിലെ ഇത് 4,072.87 ഡോളര്‍ ആയിരുന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.42% ഇടിഞ്ഞ് 4,043.11 ഡോളര്‍ ആയി താഴ്ന്നു. ഇതിനൊപ്പമാണ് വ്യാഴാഴ്ചയും രണ്ടുതവണയായി 55 രൂപ ഇടിവ് രേഖപ്പെടുത്തിയത്. പവന്‍ വിലയില്‍ മാത്രം 440 രൂപ കുറഞ്ഞ് 91,560 രൂപയില്‍ നിന്ന് 91,120 രൂപ എന്ന നിലയിലേക്കാണ് മാറ്റം വന്നത്.

Continue Reading

Trending