Connect with us

kerala

വി.സിമാരെ നിയമിക്കാന്‍ പുതിയ ഓര്‍ഡിനന്‍സിന് നീക്കം; ഗവര്‍ണറെയും യു.ജി.സിയേയും നോക്കുകുത്തിയാക്കുന്നു

ഗവര്‍ണറെയും യു.ജി.സി പ്രതിനിധിയേയും നോക്കുകുത്തിയാക്കി വി.സിമാരെ നിയമിക്കാന്‍ സര്‍വകലാശാല നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം.

Published

on

തിരുവനന്തപുരം: ഗവര്‍ണറെയും യു.ജി.സി പ്രതിനിധിയേയും നോക്കുകുത്തിയാക്കി വി.സിമാരെ നിയമിക്കാന്‍ സര്‍വകലാശാല നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ മറയാക്കിയാണ് സര്‍ക്കാരിന്റെ നടപടി.

ഇത് സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം നിയമവകുപ്പിന്റെ പരിഗണനയിലാണ്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ ഓര്‍ഡിനന്‍സിറക്കാന്‍ ഇടതുമുന്നണി അനുമതി നല്‍കി. കാലിക്കറ്റ്, കണ്ണൂര്‍, സംസ്‌കൃത സര്‍വകലാശാലകളിലെ വി.സി നിയമനങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ പരസ്യ വിമര്‍ശനം നടത്തിയിരുന്നു. ഇത് ഒഴിവാക്കി സര്‍ക്കാരിന്റെ ഇഷ്ടക്കാരെ തന്നെ വി.സിമാരായി അവരോധിക്കാനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. ഒക്ടോബര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: വി.പി മഹാദേവന്‍പിള്ളയുടെ കാലാവധി അവസാനിക്കുണ്ട്. ചട്ട പ്രകാരം സെര്‍ച്ച്കമ്മിറ്റി ഗവര്‍ണര്‍ രൂപീകരിക്കുന്നതിനുമുന്‍പ് നിയമ ഭേദഗതികൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ഗവര്‍ണറുടെ നോമിനി, യു.ജി.സി നോമിനി, സര്‍വകലാശാല നോമിനി എന്നിവര്‍ അടങ്ങുന്ന മൂന്ന് അംഗകമ്മിറ്റിയാണ് പാനല്‍ തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കേണ്ടത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പാനലില്‍ ഒരാളെ വൈസ് ചാന്‍സലറായി നിയമിക്കും.

കേരള സര്‍വകലാശാല സെനറ്റ് കഴിഞ്ഞമാസം യോഗം ചേര്‍ന്ന് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രനെ യൂണിവേഴ്‌സിറ്റി പ്രതിനിധിയായി നിര്‍ദേശിക്കാന്‍ തീരുമാനിച്ചുവെങ്കിലും ഈ വിവരം ഇതേവരെ സര്‍വകലാശാല ഗവര്‍ണരുടെ ഓഫീസില്‍ അറിയിച്ചിട്ടില്ല. നിര്‍ദ്ദിഷ്ട നിയമഭേദഗതി വരുത്തുന്നതിനുമുമ്പ് ഗവര്‍ണര്‍ കമ്മിറ്റിരൂപീകരിക്കുന്നത് തടയാനാണ് കേരള സര്‍വകലാശാല പ്രതിനിധിയുടെ പേര് ഗവര്‍ണറെ അറിയിക്കാത്തത്.ഗവര്‍ണറുടെ നോമിനിയും യു.ജി.സിയുടെ നോമിനിയും സര്‍ക്കാരിന് താല്പര്യമില്ലാത്തവരാണെങ്കില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വ്യക്തിയെ വി.സിയാക്കുവാന്‍ ബുദ്ധിമുട്ടാവും. നിലവില്‍ മൂന്നംഗ കമ്മിറ്റിക്ക് മൂന്ന് മുതല്‍ അഞ്ചു വരെയുള്ള പേരുകള്‍ അടങ്ങിയ പാനല്‍ സമര്‍പ്പിക്കാം.

ഇതില്‍നിന്ന് ഗവര്‍ണര്‍ക്ക് താല്പര്യമുള്ള ആളെ വി.സിയായി നിയമിക്കാനാവും. എന്നാല്‍ സര്‍ക്കാരിന്റെ പരിഗണയിലുള്ള പുതിയ ഭേദഗതി പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേര്‍ സമാന പാനല്‍ ശുപാര്‍ശ ചെയ്താല്‍ അത് കമ്മിറ്റിയുടെ ഔദ്യോഗിക പാനലാകും. ഗവര്‍ണര്‍ക്ക് ആ പാനലായിരിക്കും പരിഗണനക്ക് അയക്കുക. കമ്മിറ്റിയില്‍ ഗവര്‍ണരുടെ പ്രതിനിധിയെ സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം ഗവര്‍ണര്‍ നിയമിക്കണമെന്നും ഭേദഗതി ചെയ്യുന്നുണ്ട്. സര്‍വകലാശാല പ്രതിനിധിയും ഗവര്‍ണറുടെ പ്രതിനിധിയും സര്‍ക്കാരിന് താല്പര്യമുള്ളവരാവുമ്പോള്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ആളെ മാത്രമേ ഗവര്‍ണര്‍ക്ക് വൈസ് ചാന്‍സലറായി നിര്‍മ്മിക്കാനാവു. സെര്‍ച്ച് കമ്മിറ്റിയിലെ യ.ുജി.സി പ്രതിനിധി വ്യത്യസ്ത പാനല്‍ മുന്നോട്ട് വെച്ചാലും അത് ഗവര്‍ണര്‍ക്ക് പരിഗണിക്കാനാവില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending