Connect with us

india

ചീഫ് ജസ്റ്റിസ് പദവിയില്‍ യു.യു ലളിതിന് ലഭിക്കുക 74 ദിവസം

ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസാകാന്‍ ഒരുങ്ങുന്ന ജസ്റ്റിസ് യു.യു ലളിതിന് നീതിപീഠത്തിലെ പരമോന്നത പദവിയില്‍ ലഭിക്കുക 74 ദിവസം.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസാകാന്‍ ഒരുങ്ങുന്ന ജസ്റ്റിസ് യു.യു ലളിതിന് നീതിപീഠത്തിലെ പരമോന്നത പദവിയില്‍ ലഭിക്കുക 74 ദിവസം. നവംബര്‍ എട്ടിന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനാലാണ് ഇത്രയും കുറഞ്ഞ കാലാവധി. 17 ദിവസം മാത്രം പദവിയില്‍ ഇരുന്ന (1991) ജസ്റ്റിസ് കമല്‍ നരൈന്‍ സിങ് ആണ് ഏറ്റവും കുറച്ച് കാലം ചീഫ് ജസ്റ്റിസായിരുന്നയാള്‍. ജസ്റ്റിസ് ബോബ്ദെയുടെ പിന്‍ഗാമിയായി എത്തിയ നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ 16 മാസമാണ് പദവിയിലിരുന്നത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആയിരിക്കും ജസ്റ്റിസ് ലളിതിന്റെ പിന്‍ഗാമിയാവുക.

രാജ്യത്തിന്റെ 50ാമത് ചീഫ് ജസ്റ്റിസ് എന്ന പദവിയാണ് ചന്ദ്രചൂഡിനെ കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന റെക്കോര്‍ഡും വൈ.വി ചന്ദ്രചൂഡിന്റെ പേരിലാണ്. 1978 മുതല്‍ 1985 വരെ ഏഴു വര്‍ഷം. മുത്വലാഖ് നിരോധനമടക്കം സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് യു.യു ലളിത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലാണ് മുത്വലാഖ് നിരോധിക്കുന്ന വിധി പുറപ്പെടുവിച്ചത്.

ജസ്റ്റിസ് കുര്യന്‍ ജോസഫ്, യു.യു ലളിത്, ആര്‍ഫ് നരിമാന്‍ എന്നിവര്‍ മുത്വലാഖ് നിരോധനം ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാറിന് നിയമ നിര്‍മ്മാണത്തിന് സാവകാശം നല്‍കി ആറു മാസത്തേക്ക് വിധി പ്രസ്താവം മാറ്റിവെക്കണമെന്നായിരുന്നു ബെഞ്ചിലെ മറ്റ് രണ്ട് അംഗങ്ങളായ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് എസ്. അബ്ദു ല്‍ നസീര്‍ എന്നിവരുടെ തീര്‍പ്പ്. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ കേസിന്റെ പരിധിയില്‍ കൊണ്ടുവന്ന വിധിപ്രസ്താവത്തിലും ജസ്റ്റിസ് ലളിത് അംഗമായിരുന്നു. 1957ലായിരുന്നു ജസ്റ്റിസ് ലളിതിന്റെ ജനനം. 1983ല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1985 വരെ ബോംബെ ഹൈക്കോടതിയിലായിരുന്നു. 1986 മുതല്‍ സുപ്രീംകോടതിയിലേക്ക് പ്രവര്‍ത്തനം മാറ്റി. 2004ല്‍ മുതിര്‍ന്ന അഭിഭാഷകനായി സ്ഥാനക്കയറ്റം ലഭിച്ചു.

ജസ്റ്റിസ് യു.യു ലളിത് അടുത്ത ചീഫ് ജസ്റ്റിസാകും

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി യു.യു ലളിത് രാജ്യത്തിന്റെ 49ാമത് ചീഫ് ജസ്റ്റിസ് ആകും. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഈ മാസം അവസാനം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ജസ്റ്റിസ് ലളിതിന്റെ പേര് ഈ സ്ഥാനത്തേക്ക് ഔദ്യോഗികമായി നിര്‍ദേശിച്ചത്. സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനപ്രകാരം ചീഫ് ജസ്റ്റിസാണ് തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ലളിതിനെ നിര്‍ദേശിച്ചത്. നിയമ മന്ത്രാലയത്തിന് കൈമാറിയ ശിപാര്‍ശയില്‍ കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്ത ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഏറ്റവും മുതിര്‍ന്ന ജഡ്ജി ചീഫ് ജസ്റ്റിസാകുന്നതാണ് രാജ്യത്തിന്റെ കീഴ്‌വഴക്കം. ഓഗസ്റ്റ് 26നാണ് ജസ്റ്റിസ് രമണ വിരമിക്കുന്നത്. സീനിയര്‍ അഭിഭാഷകനായിരുന്ന യു.യു ലളിതിനെ 2014 ഓഗസ്റ്റ് 13നാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അദ്ദേഹത്തിന്റെ പിതാവ് യു.ആര്‍ ലളിതും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി സര്‍ക്കാറിന് അനിഷ്ടകരമായ ചില വിധികള്‍ പ്രസ്താവിച്ചതാണ് യു.ആര്‍ ലളിതിന് സ്ഥിരം ജഡ്ജി പദവി നഷ്ടമാകാന്‍ ഇടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

india

ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു

മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

Published

on

ബിഹാറിലെ പട്‌നയില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ ആശുപത്രിയില്‍ അതിക്രമിച്ച് കയറി വെടിവെച്ചു കൊന്നു. മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

ഐസിയുവിലായിരുന്ന ചന്ദനെ തോക്കുമായി ആശുപത്രിയിലെത്തിയ അഞ്ചംഗ സംഘമാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ചന്ദന്‍ നിരവധി കൊലപാതക കേസില്‍ പ്രതിയാണെന്നും എതിരാളികളായിരിക്കാം കൊലപാതകം നടത്തിയതെന്നും പട്‌ന എസ്എസ്പി കാര്‍ത്തികേയ് ശര്‍മ പറഞ്ഞു.

Continue Reading

india

അദിതി ചൗഹാന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

Published

on

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.

‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്‍കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.

വിരമിച്ചെങ്കിലും, കായികരംഗത്ത് നല്‍കാന്‍ തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.

‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന്‍ എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.

Continue Reading

Education

യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

Published

on

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

Continue Reading

Trending