Connect with us

News

ഇന്ന് മുതല്‍ പ്രീമിയര്‍ ലീഗ് ആവേശം

ഇന്ന് പുലര്‍ച്ചെ 12-30 ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ആഴ്‌സനല്‍ കളത്തിലിറങ്ങുന്നുണ്ട്. എവേ പോരാട്ടത്തില്‍ കൃസ്റ്റല്‍ പാലസാണ് പ്രതിയോഗികള്‍.

Published

on

ലണ്ടന്‍: ഇന്ന് മുതല്‍ പ്രീമിയര്‍ ലീഗ് ആവേശം. ലോകകപ്പ് വര്‍ഷത്തില്‍ ആവേശത്തിന്റെ തിരമാല തീര്‍ക്കുന്നതായിരിക്കും ഇത്തവണത്തെ പോരാട്ടങ്ങള്‍. അവസാന സീസണില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലായിരുന്നു പ്രധാന അങ്കമെങ്കില്‍ ഇത്തവണ ആഴ്‌സനലും ചെല്‍സിയും കൂടുതല്‍ കരുത്തരാണ്.

പുതിയ കോച്ചിന് കീഴില്‍ വരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ഇപ്പോഴും കൃസ്റ്റിയാനെ റൊണാള്‍ഡോ ഉള്ളതിനാല്‍ അവരെയും എഴുതി തള്ളാനാവില്ല. ഇന്ന് പുലര്‍ച്ചെ 12-30 ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ആഴ്‌സനല്‍ കളത്തിലിറങ്ങുന്നുണ്ട്. എവേ പോരാട്ടത്തില്‍ കൃസ്റ്റല്‍ പാലസാണ് പ്രതിയോഗികള്‍. ഗണ്ണേഴ്‌സ് കളിക്കുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണുകള്‍ അവരുടെ പുതിയ റിക്രൂട്ട് ഗബ്രിയേല്‍ ജീസസിലായിരിക്കും. സന്നാഹ മല്‍സരങ്ങളില്‍ ബ്രസീലുകാരന്‍ മികവ് പ്രകടിപ്പിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പത്താം ക്ലാസ് വിദ്യാര്‍ത്ഥി മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് അധ്യാപകര്‍ക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തി.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിന്ന് ചാടി ജീവനൊടുക്കി. പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് അധ്യാപകര്‍ക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തി.

സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെയും രണ്ട് അധ്യാപകരുടെയും പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് വഴിവെച്ചതെന്ന് കുറിപ്പില്‍ വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നു. ”എന്നോട് അധ്യാപകര്‍ മോശമായി പെരുമാറി… സ്‌കൂളില്‍ നടന്നത് ഒരിക്കലും പറയാനാകാത്തതായിരുന്നു. എന്റെ ഏതെങ്കിലും അവയവം മറ്റൊരാള്‍ക്ക് ഉപകാരപ്പെടുമെങ്കില്‍ ദാനം ചെയ്യണം” എന്ന കുറിപ്പിലെ വരികള്‍ കുടുംബത്തെയും സമൂഹത്തെയും നടുക്കി.

വീട്ടുകാരുടെ പറയുന്നതനുസരിച്ച്, പതിവുപോലെ രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി ഉച്ചയ്ക്ക് 2.45ന് മെട്രോ സ്റ്റേഷനു സമീപം പരിക്കേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു.

കുട്ടിയുടെ പിതാവ് പ്രിന്‍സിപ്പലിനും രണ്ട് അധ്യാപകര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ നാല് ദിവസമായി സ്‌കൂളില്‍ നിന്നു പുറത്താക്കുമെന്ന് അധ്യാപക ഭീഷണി ഉണ്ടായിരുന്നു എന്നും സഹപാഠി വെളിപ്പെടുത്തി. നാടക ക്ലാസിനിടെ വീണപ്പോള്‍ ‘അമിതാഭിനയം’ എന്ന് പരിഹസിച്ച അധ്യാപകന്റെ പെരുമാറ്റവും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നു. കരഞ്ഞപ്പോള്‍ പോലും ”എത്ര വേണമെങ്കിലും കരയട്ടെ” എന്നായിരുന്നു അധ്യാപകയുടെ പ്രതികരണം. ഇതൊക്കെ സംഭവിക്കുമ്പോള്‍ പ്രിന്‍സിപ്പലും അവിടെ ഉണ്ടായിരുന്നെങ്കിലും തടയാന്‍ ഒന്നും ചെയ്തില്ല.

അധ്യാപകരുടെ ഭാഗത്ത് നിന്നും നേരിടുന്ന പീഡനത്തെക്കുറിച്ച് മകന്‍ പല പ്രാവശ്യം വീട്ടില്‍ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പരീക്ഷകള്‍ അടുത്തതിനാല്‍ സ്‌കൂള്‍ മാറ്റുന്നത് താമസിപ്പിച്ചിരുന്നുവെന്നും പരീക്ഷയ്ക്കുശേഷം മാറ്റാമെന്ന് മകനെ ഉറപ്പുനല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

അലന്റെ കൊലപാതകം: പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി

വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്.

Published

on

തിരുവനന്തപുരത്ത് 18 വയസ്സുകാരന്‍ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ 17 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്. അലനെ കുത്തിക്കൊന്ന പ്രധാന പ്രതിയെ ഇതുവരെ പൊലീസ് പിടികൂടാനായിട്ടില്ല.

ഫുട്ബോള്‍ മത്സരത്തിനിടെ രാജാജി നഗരത്തിലെ വിദ്യാര്‍ത്ഥിയുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് തുടര്‍സംഭവങ്ങള്‍ക്ക് വഴിവച്ചത്. സംഭവം സഹോദരനായ 17കാരനോട് വിദ്യാര്‍ത്ഥി വിവരിച്ചുവെന്നും, പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം നടന്നുവെന്നും പൊലീസ് അറിയിക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനിടെ അലനെ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുത്തേറ്റ് വീഴാനായത്. ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും ഇതില്‍ രണ്ടുപേരെയാണ് ഇതുവരെ പൊലീസ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. മുഖ്യ പ്രതിയെ തേടി അന്വേഷണസംഘം തിരച്ചില്‍ തുടരുകയാണ്.

Continue Reading

world

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രാഈല്‍ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു

ഗസ്സ സിറ്റിയിലും ഖാന്‍ യൂനുസിലുമുണ്ടായ ആക്രമണത്തില്‍ എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു.

Published

on

ഗസ്സയും തെക്കന്‍ ലബനാനിലുമുണ്ടായ ഇസ്രാഈല്‍ വ്യോമാക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്. ഗസ്സ സിറ്റിയിലും ഖാന്‍ യൂനുസിലുമുണ്ടായ ആക്രമണത്തില്‍ എണ്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഒക്ടോബര്‍ 10നും പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രാഈല്‍ നാനൂറിലേറെ തവണ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ 300ല്‍ അധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി പറയുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ മറയാക്കി ക്രൂരമായ നടപടികള്‍ തുടരുന്ന ഇസ്രാഈലിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥ അതീവ ഗുരുതരമാണെന്ന് യു.എന്‍ ഏജന്‍സികളും ചൂണ്ടിക്കാട്ടി. ഗസ്സയില്‍ കൂടുതല്‍ സഹായം എത്താഞ്ഞാല്‍ മാനുഷിക പ്രതിസന്ധി വഷളാകുമെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി മേധാവി ഫിലിപ്പെ ലസ്സാരിനി മുന്നറിയിപ്പ് നല്‍കി.

അതേസമയം അധിനിവിഷ്ട ദക്ഷിണ സിറിയന്‍ പ്രദേശത്ത് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നടത്തിയ സന്ദര്‍ശനത്തിനെതിരെ സിറിയ, ജോര്‍ദാന്‍ ഉള്‍പ്പെടെ അറബ് രാഷ്ട്രങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നെതന്യാഹുവിന്റെ നടപടി ആശങ്കാജനകമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് വിലയിരുത്തി.

തെക്കന്‍ ലബനാനിലെ ഐനുല്‍ ഹില്‍വ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. മസ്ജിദിന്റെ പാര്‍ക്കിങ്ങിനോടു ചേര്‍ന്ന പ്രദേശത്താണ് ആക്രമണം നടന്നത്. ഏകദേശം 64,000 പേര്‍ താമസിക്കുന്ന രാജ്യത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണിത്. ഇത്, ഹിസ്ബുല്ലയുമായി ഒരു വര്‍ഷം മുമ്പുണ്ടായ വെടിനിര്‍ത്തല്‍ കരാറിന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ആക്രമണമായാണ് വിലയിരുത്തുന്നത്. ഗസ്സയിലും ലബനാനിലും ഫലസ്തീന്‍ ജനതയെ ലക്ഷ്യമിട്ട് നടക്കുന്ന ഇസ്രാഈല്‍ നീക്കങ്ങളെ ഹമാസ് ശക്തമായി അപലപിച്ചു.

 

Continue Reading

Trending