kerala
ദേശീയപാതയിലെ കുഴി; സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മിലടി തുടരുന്നു
ദേശീയപാതയിലെ കുഴി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തുടരുന്നു.
ദേശീയപാതയിലെ കുഴി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തുടരുന്നു. ദേശീയപാത വികസനത്തില്‍ ശനിയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ കേന്ദ്രവിമര്‍ശനത്തിന് ഇന്നലെ മന്ത്രി വി. മുരളീധരന് മറുപടി നല്കി. പിന്നാലെ വൈകിട്ട് പൊതുമരാമത്ത് മന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി നല്‍കിയതോടെ വിവാദം കത്തിപ്പടരുകയാണ്.
ദേശീയപാതയുടെകാര്യത്തില് കേന്ദ്രത്തെ പിന്തുണച്ചും സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചും ആര്.എസ്.എസ് നേതാക്കളും പ്രതിരോധിച്ച് സി.പി.എം നേതാക്കളും സജീവമായതോടെ വരുംദിവസങ്ങളിലും വിവാദം തുടരുമെന്ന് ഉറപ്പായി. മുന്‍കാല സര്‍ക്കാരുകളേക്കാള്‍ ദേശീയപാതവികസനത്തിനായി കേരളത്തെ പരിഗണിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നാണ് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന് ഇന്നലെ വൈകിട്ട് മാധ്യമങ്ങളോട് പ്രതികരിച്ചത്.
മുന്‍വര്‍ഷങ്ങളേക്കാള്‍ തുക റോഡ് വികസനത്തിനായി സംസ്ഥാനത്തിന് അനുവദിക്കപ്പെട്ടിട്ടുണ്ട്.ദേശീയപാത വികസനത്തില്‍ പോരായ്മകളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് കേന്ദ്രം തയാറാണ്. ദേശീയപാത അതോറിറ്റിക്ക് നിഷേധാത്മക നിലപാടെന്ന വാദം അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിശ്വസിക്കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിന് പരാതി നല്കിയാല് വിഷയത്തില്‍ ഇടപെടലുണ്ടാകും. സംസ്ഥാനത്തെ റോഡ് വികസന വിഷയങ്ങളില്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തിയാല്‍ ചര്‍ച്ചയാകാം.മന്ത്രി പിഎ മുഹമ്മദ് റിയാസിന് ചര്‍ച്ചകള്‍ക്കായി ഏത് സമയവും തന്റെ ഓഫീസില്‍ എത്താമെന്നും മന്ത്രി പ്രതികരിച്ചു.
ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിന്റേതാണെന്നും റോഡുകളുടെ പണിയില്‍ ഇടപെടുന്നതിന് പരിമിതി ഉണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികള്‍ ഉണ്ടാകാന്‍ പാടില്ല എന്ന് മന്ത്രി പറഞ്ഞു. കേരളം ഉണ്ടായ മുതല്‍ക്കെ കുഴി ഉണ്ടെന്ന് പറഞ്ഞ് കയ്യും കെട്ടി നോക്കി നിന്നിട്ടില്ല.
കരാറുകാരുടെ പേര്, ഫോണ്‍നമ്പര്‍, ടോള്‍ഫ്രീ നമ്പര്‍, മറ്റുവിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി മുവായിരത്തോളം ഡിഎല്‍പി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലത്ത് വര്‍ക്കിംഗ് കലണ്ടറും ക്രമപ്പെടുത്തുന്നുണ്ട്. പരാതികള്‍ നേരിട്ട് മനസ്സിലാക്കാനുള്ള സംവിധാനവും ഉണ്ട്. റോഡുകള്‍ നശിക്കുന്നതില്‍ കാലാവസ്ഥയ്ക്ക് മുഖ്യപങ്കുണ്ടെങ്കിലും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
-
india13 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News15 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
