Connect with us

News

മെസി പറയുന്നു ലോകകപ്പില്‍ സാധ്യത ഈ രാജ്യങ്ങള്‍ക്ക്

Published

on

ബ്യൂണസ് അയേഴ്‌സ്: ലോകത്തെ ഫുട്‌ബോള്‍ പ്രമേകളെല്ലാം നവംബര്‍ 20ന് ഖത്തറില്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോളിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്. ഇത്തവണ ട്രോഫി ആര്‍ക്കെന്നതാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. ഇപ്പോഴിതാ അര്‍ജന്റീനയുടെ ക്യാപ്റ്റനും പാരീസ് സെന്റ് ജര്‍മയ്‌ന്റെ സൂപ്പര്‍ താരവുമായ ലയണല്‍ മെസി കപ്പ് നേടാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന രണ്ട് ടീമുകള്‍ ഏതെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

തന്റെ നേതൃത്വത്തില്‍ അര്‍ജന്റീനയെ കപ്പ് നേട്ടത്തിലേക്ക് നയിക്കാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്ന മെസി അര്‍ജന്റീനക്കൊപ്പം മറ്റ് രണ്ട് രാജ്യങ്ങള്‍ കൂടി കപ്പ് നേടാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തുന്നത്. ഫേവറിറ്റ് ആരെന്ന ചോദ്യത്തിന് ബ്രസീല്‍, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍ അങ്ങിനെ നിരവധി ടീമുകളുണ്ടെന്ന് പറഞ്ഞ മെസി ഒന്നോ രണ്ടോ ടീമുകളെയാണ് താന്‍ വ്യക്തിപരമായി കാണുന്നതെന്നും വ്യക്തമാക്കുന്നു.

ബ്രസീലും ഫ്രാന്‍സുമാണ് തന്റെ കാഴ്ചപ്പാടില്‍ കപ്പിനായി മുന്നിലുള്ള ടീമുകളെന്നാണ് മെസി പറയുന്നത്. ഡിരക്റ്റ് ടിവി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം വെളിപ്പെടുത്തിയത്. പരിക്കാണ് ഏറ്റവും വലിയ ആശങ്കയെന്നും മുന്‍ ടൂര്‍ണമെന്‍ുകളില്‍ നിന്നും വ്യത്യസ്ഥമായ സമയത്ത് നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ ചെറിയ ആകസ്മികമായ സംഭവങ്ങള്‍ പോലും നിങ്ങള്‍ക്ക് പുറത്തേക്കുള്ള വഴി കാണിച്ചേക്കാമെന്നും മെസി പറഞ്ഞു.

ഡിബാല, ഡി മരിയ എന്നിവര്‍ക്ക് സംഭവിച്ചത് പോലുള്ള പരിക്കുകള്‍ വല്ലാതെ ആശങ്കപ്പെടുത്തും. നേരത്തെ ഈ മാസം ആദ്യം സ്റ്റാര്‍ പ്ലസ് അര്‍ജന്റീനയുമായി സംസാരിക്കുമ്പോള്‍ ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ ഫേവറിറ്റുകളാണോ എന്ന് എനിക്കറിയില്ല. പക്ഷേ അര്‍ജന്റീന ചരിത്രപരമായി എന്നും പരമാര്‍ത്ഥമായ ഒരു ടീമാണ്. ഞങ്ങള്‍ ടോപ് ഫേവറിറ്റുകളല്ലെന്നാണ് തന്റെ കാഴ്ചപ്പാടെന്നും മറ്റു ടീമുകള്‍ തങ്ങളേക്കാളും മികച്ചവരാണെന്നും പറഞ്ഞ മെസി പക്ഷേ അര്‍ജന്റീന കപ്പിനടുത്ത് തന്നെ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ആകെ 71.27 % പോളിങ്; തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്

Published

on

തിരുവനന്തപുരം∙ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്  71.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്. ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടര്‍മാരില്‍ 9,06051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്.

Continue Reading

Trending