Connect with us

india

ടെലികോം ഭേദഗതി ബില്ലിന്റെ കരടില്‍ ആശങ്ക പ്രകടിപ്പിച്ച് ട്രായ്‌

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ടെലികോം നിയമ ഭേദഗതി ബില്ലിന്റെ കരടില്‍ ആശങ്ക പ്രകടിപ്പിച്ച് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്).

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ടെലികോം നിയമ ഭേദഗതി ബില്ലിന്റെ കരടില്‍ ആശങ്ക പ്രകടിപ്പിച്ച് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ക്ക് കൈമറിയ കരട് ബില്ലിലെ ചില വ്യവസ്ഥകള്‍ തങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണെന്നാണ് ട്രായ് ഉന്നയിച്ച പരാതി.

ഇതുസംബന്ധിച്ച ആക്ഷേപങ്ങള്‍ റഗുലേറ്ററി അതോറിറ്റി രേഖാമൂലം ടെലികോം മന്ത്രാലയത്തെ അറിയിച്ചതായാണ് വിവരം. അതേസമയം നിര്‍ദിഷ്ട ബില്ലില്‍ ആശങ്ക വേണ്ടെന്നും ട്രായിയുടെ അധികാരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു നിയമ നിര്‍മ്മാണം പിന്നാലെ വരുന്നുണ്ടെന്നുമാണ് ടെലികോം മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. റഗുലേറ്ററി അതോറിറ്റിയും ടെലികോം മന്ത്രാലയവും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
റഗുലേറ്ററി അതോറിറ്റിയും മന്ത്രാലയവും തമ്മില്‍ അഭിപ്രായ ഭിന്നതയില്ല. ടെലികോം രംഗത്തെ ക്രമക്കേടുകള്‍ തടയുന്നതിന് റഗുലേറ്ററി അതോറിറ്റിയെ ശക്തിപ്പെടുത്തണമെന്ന കാര്യത്തില്‍ മന്ത്രാലയത്തിനും അനുകൂല സമീപനമാണുള്ളത്. ഇതിനായി യു.എസ് മാതൃകയില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള നിയമ ഭേദഗതി ടെലികോം മേഖലയുമായി ബന്ധപ്പെട്ട സ്പാമ്മേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും വ്യക്തികളെ തട്ടിപ്പുകള്‍ക്ക് ഇരയാക്കുന്നതിന് തടയുന്നതിനുമുള്ളതാണ്- മന്ത്രാലയം വിശദീകരിച്ചു. ഇതിനിടെ ഒ.ടി.ടികളെക്കൂടി ടെലികോം ലൈസന്‍സിന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ടെലികോം കമ്പനികള്‍ ശക്തമായി രംഗത്തുണ്ട്.വാട്‌സ്ആപ്, ട്വിറ്റര്‍, ഫേസ്ബുക്ക്, സിഗ്നല്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മാതൃകയില്‍ ഓണ്‍ലൈന്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഒ.ടി.ടിക്കും പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. എന്നാല്‍ ടെലികോം മന്ത്രാലയം ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനാപകടം; മരിച്ച മലയാളി നേഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

വൈകുന്നേരം നാലുമണിക്ക് പുല്ലാട്ടുള്ള വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് സ്വന്തം സ്ഥലമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. രാവിലെ 10 മണി മുതല്‍ പുല്ലാട്ട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകുന്നേരം നാലുമണിക്ക് പുല്ലാട്ടുള്ള വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം തിരിച്ചറിയുന്നതിനായി രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിള്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

അതേസമയം വിമാനാപകടത്തില്‍ മരിച്ച 259 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

Published

on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.

നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.

Continue Reading

india

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം; റഷ്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു

ഇറാനെതിരായ ഇസ്രാഈലിന്റെ കാര്യമായ ആക്രമണത്തെ തുടര്‍ന്നുള്ള വിപണി അസ്ഥിരതയുടെ പശ്ചാത്തലത്തില്‍, ജൂണില്‍ ഇന്ത്യ റഷ്യയുടെ എണ്ണ സംഭരണം സൗദി അറേബ്യയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള സംയോജിത വാങ്ങലുകളെ മറികടന്ന് ഇറക്കുമതി വര്‍ധിപ്പിച്ചു.

Published

on

ഇറാനെതിരായ ഇസ്രാഈലിന്റെ കാര്യമായ ആക്രമണത്തെ തുടര്‍ന്നുള്ള വിപണി അസ്ഥിരതയുടെ പശ്ചാത്തലത്തില്‍, ജൂണില്‍ ഇന്ത്യ റഷ്യയുടെ എണ്ണ സംഭരണം സൗദി അറേബ്യയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള സംയോജിത വാങ്ങലുകളെ മറികടന്ന് ഇറക്കുമതി വര്‍ധിപ്പിച്ചു. ഗ്ലോബല്‍ ട്രേഡ് അനലിറ്റിക്‌സ് സ്ഥാപനമായ Kpler, ഇന്ത്യന്‍ റിഫൈനര്‍മാര്‍ ജൂണില്‍ പ്രതിദിനം 2-2.2 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി, ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് നേടിയ മൊത്തം അളവിനേക്കാള്‍ കൂടുതലാണ്.

നിലവില്‍, മിഡില്‍ ഈസ്റ്റേണ്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും എണ്ണ വിതരണ ശൃംഖല സ്ഥിരമായി തുടരുന്നു. ”ഇതുവരെ സപ്ലൈകളെ ബാധിച്ചിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ക്രൂഡ് ലോഡിംഗില്‍ കുറവുണ്ടാകുമെന്ന് കപ്പല്‍ പ്രവര്‍ത്തനം സൂചിപ്പിക്കുന്നു,” റിറ്റോലിയ പറഞ്ഞു. ‘ഗള്‍ഫിലേക്ക് ഒഴിഞ്ഞ ടാങ്കറുകള്‍ (ബാലസ്റ്ററുകള്‍) അയക്കാന്‍ കപ്പല്‍ ഉടമകള്‍ മടിക്കുന്നു, അത്തരം കപ്പലുകളുടെ എണ്ണം 69 ല്‍ നിന്ന് വെറും 40 ആയി കുറഞ്ഞു, കൂടാതെ (മിഡില്‍ ഈസ്റ്റും ഗള്‍ഫും) ഒമാന്‍ ഉള്‍ക്കടലില്‍ നിന്നുള്ള MEG-ബൗണ്ട് സിഗ്‌നലുകള്‍ പകുതിയായി കുറയുന്നു.’
നിലവിലെ MEG ലഭ്യത ഉടന്‍ തന്നെ കൂടുതല്‍ പരിമിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഇന്ത്യയെ അതിന്റെ സംഭരണ സമീപനം പുനഃപരിശോധിക്കേണ്ടി വരും പ്രത്യേകിച്ച് ഖത്തറില്‍ നിന്നുള്ള ഗണ്യമായ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ഗതാഗതവും ഈ ജലപാതയില്‍ ഉള്‍ക്കൊള്ളുന്നു. ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വര്‍ധിച്ചതോടെ, ആഗോള എണ്ണ ചലനത്തിന്റെ അഞ്ചിലൊന്ന് ഭാഗവും എല്‍എന്‍ജി കയറ്റുമതിയും സുഗമമാക്കുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ സാധ്യതയുണ്ടെന്ന് രണ്ടാമത്തേത് സൂചിപ്പിച്ചു.

ഈ സമുദ്രപാതയെ ആശ്രയിക്കുന്ന ഇന്ത്യയുടെ ആശ്രിതത്വം വളരെ വലുതാണ്, അതിന്റെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും ഗ്യാസ് ആവശ്യകതയുടെ പകുതിയും ഈ ഇടുങ്ങിയ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇറാന്‍ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചതായി Kpler റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിയന്‍ കടുത്ത ഘടകങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചു, കൂടാതെ സംസ്ഥാന മാധ്യമങ്ങള്‍ എണ്ണവില ബാരലിന് 400 ഡോളറിലെത്തുമെന്ന് പ്രവചിക്കുന്നു. ”എന്നിരുന്നാലും, ഇറാനെ സംബന്ധിച്ചിടത്തോളം ശക്തമായ വിരോധാഭാസങ്ങള്‍ ചൂണ്ടിക്കാട്ടി Kpler വിശകലനം പൂര്‍ണ്ണ ഉപരോധത്തിന് വളരെ കുറഞ്ഞ സാധ്യതയാണ് നല്‍കുന്നത്,” റിറ്റോലിയ പറഞ്ഞു.

Continue Reading

Trending