india
ഹിമാചല്‍; വിമത ശല്യത്തില്‍ പൊറുതിമുട്ടി ബി.ജെ.പി
ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണകക്ഷിയായ ബി. ജെ.പിക്കു തലവേദനയായി വിമതപ്പട.

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണകക്ഷിയായ ബി. ജെ.പിക്കു തലവേദനയായി വിമതപ്പട. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടവര്‍ വിമതരായി പത്രിക നല്‍കിയതാണ് പാര്‍ട്ടിയെ കുഴക്കുന്നത്. ഡസനിലേറെ വിമതരാണ് പത്രിക സമര്‍പ്പിച്ചത്. ഇവ പിന്‍വലിപ്പിക്കാന്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. മുന്‍ എം.പി മഹേശ്വര് സിങ്, മകന് ഹിതേശ്വര്‍ സിങ് എന്നിവരാണ് കുള്ളു സദര്‍, ബന്ജാര് സീറ്റുകളില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക നല്‍കിയത്. ഫത്തേഹ്പൂരില് മുന്‍ രാജ്യസഭാ എം.പി കൃപാല്‍ പാര്‍മറും പ്രശ്നമാണ്. മുന്‍ എം.എല്‍.എമാരായ തേജ് വന്ത് നേഗി കിന്നൗരിലും കെ. എല്‍ താക്കൂര്‍ നാലഗഡിലും വിമതരായി രംഗത്തുണ്ട്.
മണ്ഡി സദറില്‍ പ്രവീണ്‍ ശര്‍മയും ബിലാസ്പൂര്‍ സദറില്‍ സുഭാഷ് ശര്‍മയും സുന്ദര്‍നഗറില്‍ അഭിഷേക് താക്കൂറും ധരംശാലയില്‍ വിപിന്‍ നെഹറിയയും റോഹ്റയില്‍ രജീന്ദര്‍ ദിര്‍തയും ഇന്‍ഡോറയില്‍ മനോഹര്‍ ദിമാനും ബദ്സറില്‍ സഞ്ജീവ് ശര്‍മയും ചമ്പയില്‍ ഇന്ദ്രകപൂറും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക സമര്‍പ്പിച്ചു. 11 സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിച്ചതും കോണ്‍ഗ്രസില്‍ നിന്നും സീറ്റ് മോഹികളായെത്തിയവര്‍ക്ക് അവസരം നല്കിയതും പ്രാദേശിക നേതാക്കളെ പിണക്കി. ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും അതിനാല്‍ നേരത്തെ തന്നെ ആരാവണം സ്ഥാനാര്‍ഥി എന്നതില്‍ വോട്ടെടുപ്പ് നടത്തിയിരുന്നതായും ബി.ജെ.പി നേതാക്കള്‍ പറയുന്നു.
മുന്‍ മന്ത്രിമാരായ ഗംഗുരാം മുസാഫിര്‍ പച്ചഡിലും കുല്‍ദീപ് കുമാര്‍ ചിന്ത്പുരിയിലും മുന്‍ എം.എല്‍.എമാരായ സുഭാഷ് മംഗലത് ചോപാലിലും തിലക് രാജ് ബിലാസ്പൂരിലും ജഗ്ജീവന് പല് സുള്ളയിലും ബിരു രാം കിശോര്‍ ജാന്തുട്ടയിലും കോണ്‍ഗ്രസ് വിമതരായും രംഗത്തുണ്ട്. 2017ല്‍ ഈ മണ്ഡലങ്ങളിലെ വിജയം നേരിയ മാര്‍ജിനായതിനാല്‍ വിമതരുടെ സാന്നിധ്യം പാര്‍ട്ടികള്‍ക്ക് ചങ്കിടിപ്പ് സൃഷ്ടിക്കുന്നു.
34 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ 5,000 വോട്ടിന് താഴെ മാത്രമാണ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ഇതില്‍ തന്നെ 20 മണ്ഡലങ്ങളില്‍ 2,000 മുതല്‍ 3000 വോട്ടുകള്‍ വരെയാണ് മാര്‍ജിന്‍. ആറു മണ്ഡലങ്ങളില്‍ ആയിരം വോട്ടിന് താഴെ മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. 68 മണ്ഡലങ്ങളില്‍ ആംആദ്മി സ്ഥാനാര്‍ഥികള്‍ പിടിക്കുന്ന വോട്ടും നിര്‍ണായകമാവും.
india
എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തരലാന്‍ഡിങ് നടത്തി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് അടിയന്തരലാന്‍ഡിംങ് നടത്തി. തായ്ലന്ഡില് നിന്ന് ഡല്‍ഹിയിലേക്ക് പോവാനിരുന്ന വിനാനത്തിന്‍ നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. തുടര്‍ന്ന് തായ്ലാന്ഡ് വിമാനത്താവളത്തിലെ അധികൃതര്‍ എഐ 379 വിമാനം അടിയന്തരലാന്‍ഡിംങ് നടത്തിയ വിവരം അറിയിച്ചു.
പ്രാദേശിക സമയം രാവിലെ ഒമ്പതരയോടുകൂടിയാണ് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്നത് 156 യാത്രക്കാരാണ്. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. അതേസമയം വിമാനത്തില്‍ വിശദമായ പരിശോധന നടന്നുവരുകയാണ് എന്നാണ് പ്രാധമിക വിവരം.
india
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം.
india
മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.

മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. തരിച്ചിറക്കിയതിന്റെ കാരണം വ്യക്തമല്ല. എഐസി 129 എന്ന വിമാനമാണ് മുംബൈയില്‍ തന്നെ തിരിച്ചിറക്കിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ വിമാനത്തിലുള്ള 242 പേര് കൊല്ലപ്പെടുകയും ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.11 എ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന് എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
gulf3 days ago
സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്
-
kerala3 days ago
കെനിയയിലെ വാഹനാപകടം: മരിച്ചവരിൽ അഞ്ച് മലയാളികൾ
-
india3 days ago
യുഎസ് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ നിലത്ത് കെട്ടി, കൈകൾ വിലങ്ങിട്ട് നാടുകടത്തി