News
കഞ്ചാവിന് ലൈസന്‍സ് നല്കി ജര്‍മനി
കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന യൂറോപ്പിലെ രണ്ടാമത്തെ രാജ്യമാണ് ജര്‍മനി.
ബര്‍ലിന്‍: നിയന്ത്രിത അളവില്‍ കഞ്ചാവ് കൈവശം വെക്കാനും ഉയോഗിക്കാനും നിയമാനുമതി നല്കി ജര്‍മനി. ഇതുപ്രകാരം രാജ്യത്ത് 30 ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കുകയും വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യാം. നിയന്ത്രിത വില്പനക്ക് കടകള്‍ക്കും അനുമതി നല്‍കുമെന്ന് ആരോഗ്യ മന്ത്രി കാള്‍ ലോട്ടര്‍ബാക് പറഞ്ഞു.
കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന യൂറോപ്പിലെ രണ്ടാമത്തെ രാജ്യമാണ് ജര്‍മനി. നേരത്തെ മാള്‍ട്ടയും സമാന രീതിയില്‍ കഞ്ചാവ് ഉപയോഗം കുറ്റകരമല്ലാതാക്കിയിരുന്നു. മറ്റ യൂറോപ്യന്‍ രാജ്യങ്ങളില്‍ ചികിത്സക്കെന്ന പേരില്‍ കഞ്ചാവ് ഉപയോഗിക്കാം.
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
india
വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ
ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന് നല്കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം.
വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന് നല്കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പര്‍ കോച്ചില്‍ ഓരോ കോച്ചിലും ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകളും തേഡ് എ.സിയില്‍ നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും സെക്കന്‍ഡ് എ.സിയില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഭൂരിഭാഗം മെയില്‍/എക്സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക കംപാര്‍ട്ടുമെന്റുകള്‍ അനുവദിക്കും. സ്ലീപ്പര്‍ കോച്ചില്‍ നാല് ബെര്‍ത്തുകളും (രണ്ട് ലോവര്‍ & രണ്ട് മിഡില്‍ ബെര്‍ത്തുകള്‍ ഉള്‍പ്പെടെ) തേഡ് എ.സിയില്‍ നാല് ബെര്‍ത്തുകളും റിസര്‍വ് ചെയ്ത സെക്കന്‍ഡ് സിറ്റിങ്ങില്‍ നാല് സീറ്റുകള്‍ എന്നിങ്ങനെ മുന്‍ഗണനാക്രമണത്തില്‍ നല്‍കും. വന്ദേഭാരതില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ചെയര്‍ സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
entertainment
‘സ്ത്രീകള്‍ ജന്മം കൊണ്ട് ശക്തരാണ്’; റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായ്
വ്യാഴാഴ്ച റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് താരം തന്റെ മനസ്സ് തുറന്നത്.
സിനിമാ മേഖലയിലെ തന്റെ യാത്രയെക്കുറിച്ചും ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ജീവിതത്തെ താന്‍ എങ്ങനെ കാണുന്നുവെന്നും ഐശ്വര്യ റായ് ബച്ചന്. വ്യാഴാഴ്ച റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് താരം തന്റെ മനസ്സ് തുറന്നത്.
ഒരു അഭിനേതാവാകുന്നതിന് മുമ്പ്, ഐശ്വര്യ 1994-ലെ ലോകസുന്ദരിയായി. കിരീടം നേടിയ ശേഷം, മണിരത്നത്തിന്റെ 1997-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്.”ഞാന്‍ ആകസ്മികമായി മത്സരത്തില്‍ ചേര്‍ന്നു” ഐശ്വര്യ പറഞ്ഞു.
എന്തുകൊണ്ടാണ് ഇത് യാദൃശ്ചികമായി സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍, ‘ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ മാധ്യമങ്ങളില്‍ നിന്നുള്ള ആളുകള്‍ എന്നെ ക്ഷണിച്ചിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു സൗന്ദര്യമത്സരത്തിന്റെ ഭാഗമാകുന്നതിന് അപ്പുറമായിരുന്നു’ എന്ന് അവര്‍ വിശദീകരിച്ചു.
ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ താന്‍ എപ്പോഴും ജീവിതത്തെ എങ്ങനെ നോക്കിക്കാണുകയും സംഭവിച്ചതില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും ഐശ്വര്യ റായ് ബച്ചന് പങ്കുവെച്ചു. ‘ജീവിതത്തോടുള്ള എന്റെ സമീപനം ഒരു വിദ്യാര്‍ത്ഥിയെപ്പോലെയാണ്. ഇന്നേവരെയുള്ള എന്റെ കരിയര്‍ പോലും വളരെ വിദ്യാര്‍ത്ഥിയെപ്പോലെയാണ്, ‘ അവര്‍ പറഞ്ഞു.
ഐശ്വര്യ സ്ത്രീകളെ കുറിച്ചും അവര്‍ എങ്ങനെയാണ് ‘അന്തര്‍ലീനമായി ശക്തരായത്’ എന്നും സംസാരിച്ചു. അവര്‍ പറഞ്ഞു, ‘സ്ത്രീകള്‍ ജന്മം കൊണ്ട് ശക്തരാണ്, എല്ലാ സ്ത്രീകളും അതിശക്തരാണ്, നിങ്ങള്‍ ശക്തിയാണ്, ദേവിയാണ്, നിങ്ങള്‍ ശക്തിയുടെയും സൗന്ദര്യത്തിന്റെയും സ്ത്രീത്വത്തിന്റെയും മൂര്‍ത്തീഭാവമാണ്, നിങ്ങള്‍ ആരാണെന്നതിന്റെ എല്ലാ വശങ്ങളും ആസ്വദിക്കൂ, ഞങ്ങളുടെ അസ്തിത്വത്തിന്റെ ഓരോ നിമിഷവും ഞങ്ങള്‍ ആഘോഷിക്കപ്പെടേണ്ടതുണ്ട്. അന്തര്‍ലീനമായി സ്ത്രീകള്‍ ശക്തരാണ്, അവര്‍ എപ്പോഴും ശ്രമിക്കുന്നു. പെണ്മക്കള്, സഹോദരിമാര്‍, അമ്മമാര്‍, ഭാര്യമാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ റോളുകളിലും ഞങ്ങള്‍ അങ്ങനെയാണ്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

