Connect with us

kerala

ആര്‍.എസ്.എസ്സിനുള്ള സംരക്ഷണം വര്‍ഗീയതക്കുള്ള സംരക്ഷണം !

ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് ഏറെ പ്രസക്തി കൈവന്നിരിക്കുന്ന, വിവിധജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിന് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്ന സമയത്തുതന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍നിന്ന് ഇത്തരമൊരു സംശയാസ്പദമായ പ്രസ്താവന വരാന്‍ പാടില്ല.

Published

on

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് അല്ലെന്നാണ് ആ സംഘടനയുടെ ആളുകള്‍ വാദിക്കാറുള്ളത്. അവരുടെ ഒത്താശയുണ്ടായിരുന്നുവെന്നതിന് ഗോഡ്‌സേയുടെ സഹോദരന്റെ തന്നെ മൊഴിയുണ്ട്.രാജ്യത്ത് പിന്നീട് നടന്ന ഒട്ടനവധി വര്‍ഗീയകലാപങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ പങ്കാളിത്തം പല അന്വേഷണ കമ്മീഷനുകള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. അത്തരമൊരു നിഴല്‍സംഘടനയെ സംരക്ഷിക്കുക എന്നുവെച്ചാല്‍ എന്താണര്‍ത്ഥം. പഴയ കഥയാണെങ്കിലും കെ.പി.സി.സിയുടെ അത്യുന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അത്തരമൊരു പ്രസ്താവന നടത്തിയത് രാഷ്ട്രീയമായും മതേതരത്വപരമായും ഒരുനിലക്കും യോജിച്ചതായില്ല.

കണ്ണൂരില്‍ മുന്‍മന്ത്രി എം.വി രാഘവന്റെ അനുസ്മരണയോഗത്തിലാണ് രാഷ്ട്രീയത്തിലെ പരിണതപ്രജ്ഞനായ കെ.സുധാകരന്റെ പ്രസ്താവന ഉണ്ടായത്. പെട്ടെന്നൊരു പ്രകോപനത്തില്‍ പറഞ്ഞതല്ല അതെന്നതിന് തെളിവാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് അത് ആവര്‍ത്തിച്ചുപറഞ്ഞു എന്നുള്ളത്. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പിന്നീട് സുധാകരന്‍ വ്യക്തമാക്കിയെങ്കിലും ആര്‍.എസ്.എസ് ശാഖകളുടെ സംരക്ഷണത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരിക്കുകയാണ്. സത്യത്തില്‍ ഇതൊരു അപക്വവും അനവസരത്തിലുള്ളതുമായ പ്രസ്താവനയായിപ്പോയെന്ന് മീഡിയന് പറയാതെ വയ്യ. അതേക്കുറിച്ച് വിവാദം ഒഴിവാക്കുന്നതിനായി അദ്ദേഹം പറയുന്ന മറ്റൊന്ന് താന്‍ സി.പി.എം യോഗങ്ങള്‍ക്കും സംരക്ഷണം കൊടുത്തിട്ടുണ്ടെന്നാണ്. എന്നാല്‍ ഇവ രണ്ടും ഒന്നാണോ എന്ന് സുധാകരന് ഉറപ്പില്ലെന്ന ്‌തോന്നുന്നു.

തികഞ്ഞ വര്‍ഗീയകക്ഷിയായ, രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യണമെന്നും പൊതുസമൂഹത്തില്‍നിന്ന് തിരസ്‌കൃതരാക്കണമെന്നും ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നും ആവര്‍ത്തിച്ചാവശ്യപ്പെടുന്ന സംഘടനയെ വെള്ളപൂശലായി ഈ പ്രസ്താവനയെന്ന് പറയാതെ വയ്യ. രാജ്യം വലിയ സാമൂഹികരാഷ്ട്രീയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ,ആരില്‍നിന്നാണ് അതെന്നറിയാതെയാണോ സുധാകരന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. അനാവശ്യമായ വിവാദത്തിന് വഴിവെക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. താന്‍ ബി.ജെ.പിയിലേക്ക് പോകണമെന്ന ്‌വിചാരിച്ചാല്‍ പോകുമെന്നുകൂടി സുധാകരന്‍ പറയുന്നത് ഇരിക്കുന്ന പദവിയുടെ മഹത്വത്തിന് തീര്‍ച്ചയായും യോജിച്ചതായില്ലെന്ന ്തീര്‍ച്ച. ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് ഏറെ പ്രസക്തി കൈവന്നിരിക്കുന്ന, വിവിധജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിന് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്ന സമയത്തുതന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍നിന്ന് ഇത്തരമൊരു സംശയാസ്പദമായ പ്രസ്താവന വരാന്‍ പാടില്ലെന്നുതന്നെയാണ് മീഡിയന്റെ പക്ഷം. ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവെച്ചുകൊല്ലുന്നവരുടെയും ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നവരുടെയും ഇടയില്‍ മതേതരത്വത്തിനും ഗാന്ധിയന്‍ ആശയങ്ങള്‍ക്കും കൂടുതല്‍ പ്രചാരണം നല്‍കേണ്ട സമയത്ത് ഇത്തരത്തിലൊരു പ്രസ്താവന നിരുത്തരവാദപരമല്ലെന്നെന്താണ് പറയാനുള്ളത്? ആര്‍.എസ്.എസ്സിന് സംരക്ഷണം കൊടുക്കുക എന്നാല്‍ അവരുടെ പ്രതിലോമകരമായ ആശയങ്ങള്‍ക്ക് സംരക്ഷണംകൊടുക്കുക എന്നല്ലാതെന്താണര്‍ത്ഥം?

–മീഡിയന്‍

kerala

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Published

on

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ദുബായ് യാത്ര. മകനേയും കുടുംബത്തേയും അദ്ദേഹം സന്ദർശിക്കും. 15 ദിവസത്തിൽ കൂടുതൽ യാത്രയുണ്ടാകുമെന്നാണ് വിവരം.

സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചാണ് യാത്ര. ഓഫിസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു.

Continue Reading

kerala

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്യു കുഴല്‍നാടന്റെ ഹര്‍ജി കോടതിയില്‍

Published

on

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കേസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖ എന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വിവരങ്ങള്‍ മാത്യു കഴിഞ്ഞ തവണ കോടതിയില്‍ ഹര്‍ജി പരിഗണിക്കണവേ ഹാജരാക്കിയിരുന്നു.

സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നതിന്റെ തെളിവുകളാണ് മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാക്കിയത്.

Continue Reading

kerala

ലൈസൻസ് ടെസ്റ്റുകൾ പുനഃരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിഷേധം; ടെസ്റ്റുകൾ ഇന്നും മുടങ്ങും

Published

on

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് ലൈസൻസ് ടെസ്റ്റുകൾ പുനഃരാരംഭിക്കാനിരിക്കെ വീണ്ടും പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതിയായ കെഎംഡിഎസ് അറിയിച്ചതോടെ ലൈസൻസ് ടെസ്റ്റുകൾ ഇന്നും മുടങ്ങും. ​ഗതാ​ഗത കമ്മീഷണറുടെ സർക്കുലറിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്നും പുതിയ ഹർജി ഫയർ ചെയ്യുമെന്നും കെഎംഡിഎസ് അറയിച്ചു.

ഭൂരിപക്ഷം ഡ്രൈവിങ് സ്കൂളുകളും കെഎംഡിഎസിന് കീഴിലാണെന്നിരിക്കെ പ്രതിഷേധത്തെ മറികടന്ന് ടെസ്റ്റുകൾ നടത്തുന്ന മോട്ടോർ വാഹന വകുപ്പിന് എളുപ്പമായിരിക്കില്ല. പുതിയ സാഹചര്യത്തിൽ ഡ്രൈവിങ് സ്കൂളുകൾ നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമാണെന്നാണ് കെഎംഡിഎസ് പറയുന്നത്.

Continue Reading

Trending