Connect with us

kerala

ആര്‍.എസ്.എസ്സിനുള്ള സംരക്ഷണം വര്‍ഗീയതക്കുള്ള സംരക്ഷണം !

ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് ഏറെ പ്രസക്തി കൈവന്നിരിക്കുന്ന, വിവിധജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിന് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്ന സമയത്തുതന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍നിന്ന് ഇത്തരമൊരു സംശയാസ്പദമായ പ്രസ്താവന വരാന്‍ പാടില്ല.

Published

on

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് അല്ലെന്നാണ് ആ സംഘടനയുടെ ആളുകള്‍ വാദിക്കാറുള്ളത്. അവരുടെ ഒത്താശയുണ്ടായിരുന്നുവെന്നതിന് ഗോഡ്‌സേയുടെ സഹോദരന്റെ തന്നെ മൊഴിയുണ്ട്.രാജ്യത്ത് പിന്നീട് നടന്ന ഒട്ടനവധി വര്‍ഗീയകലാപങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ പങ്കാളിത്തം പല അന്വേഷണ കമ്മീഷനുകള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. അത്തരമൊരു നിഴല്‍സംഘടനയെ സംരക്ഷിക്കുക എന്നുവെച്ചാല്‍ എന്താണര്‍ത്ഥം. പഴയ കഥയാണെങ്കിലും കെ.പി.സി.സിയുടെ അത്യുന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അത്തരമൊരു പ്രസ്താവന നടത്തിയത് രാഷ്ട്രീയമായും മതേതരത്വപരമായും ഒരുനിലക്കും യോജിച്ചതായില്ല.

കണ്ണൂരില്‍ മുന്‍മന്ത്രി എം.വി രാഘവന്റെ അനുസ്മരണയോഗത്തിലാണ് രാഷ്ട്രീയത്തിലെ പരിണതപ്രജ്ഞനായ കെ.സുധാകരന്റെ പ്രസ്താവന ഉണ്ടായത്. പെട്ടെന്നൊരു പ്രകോപനത്തില്‍ പറഞ്ഞതല്ല അതെന്നതിന് തെളിവാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് അത് ആവര്‍ത്തിച്ചുപറഞ്ഞു എന്നുള്ളത്. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പിന്നീട് സുധാകരന്‍ വ്യക്തമാക്കിയെങ്കിലും ആര്‍.എസ്.എസ് ശാഖകളുടെ സംരക്ഷണത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരിക്കുകയാണ്. സത്യത്തില്‍ ഇതൊരു അപക്വവും അനവസരത്തിലുള്ളതുമായ പ്രസ്താവനയായിപ്പോയെന്ന് മീഡിയന് പറയാതെ വയ്യ. അതേക്കുറിച്ച് വിവാദം ഒഴിവാക്കുന്നതിനായി അദ്ദേഹം പറയുന്ന മറ്റൊന്ന് താന്‍ സി.പി.എം യോഗങ്ങള്‍ക്കും സംരക്ഷണം കൊടുത്തിട്ടുണ്ടെന്നാണ്. എന്നാല്‍ ഇവ രണ്ടും ഒന്നാണോ എന്ന് സുധാകരന് ഉറപ്പില്ലെന്ന ്‌തോന്നുന്നു.

തികഞ്ഞ വര്‍ഗീയകക്ഷിയായ, രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യണമെന്നും പൊതുസമൂഹത്തില്‍നിന്ന് തിരസ്‌കൃതരാക്കണമെന്നും ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നും ആവര്‍ത്തിച്ചാവശ്യപ്പെടുന്ന സംഘടനയെ വെള്ളപൂശലായി ഈ പ്രസ്താവനയെന്ന് പറയാതെ വയ്യ. രാജ്യം വലിയ സാമൂഹികരാഷ്ട്രീയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ,ആരില്‍നിന്നാണ് അതെന്നറിയാതെയാണോ സുധാകരന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. അനാവശ്യമായ വിവാദത്തിന് വഴിവെക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. താന്‍ ബി.ജെ.പിയിലേക്ക് പോകണമെന്ന ്‌വിചാരിച്ചാല്‍ പോകുമെന്നുകൂടി സുധാകരന്‍ പറയുന്നത് ഇരിക്കുന്ന പദവിയുടെ മഹത്വത്തിന് തീര്‍ച്ചയായും യോജിച്ചതായില്ലെന്ന ്തീര്‍ച്ച. ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് ഏറെ പ്രസക്തി കൈവന്നിരിക്കുന്ന, വിവിധജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിന് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്ന സമയത്തുതന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍നിന്ന് ഇത്തരമൊരു സംശയാസ്പദമായ പ്രസ്താവന വരാന്‍ പാടില്ലെന്നുതന്നെയാണ് മീഡിയന്റെ പക്ഷം. ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവെച്ചുകൊല്ലുന്നവരുടെയും ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നവരുടെയും ഇടയില്‍ മതേതരത്വത്തിനും ഗാന്ധിയന്‍ ആശയങ്ങള്‍ക്കും കൂടുതല്‍ പ്രചാരണം നല്‍കേണ്ട സമയത്ത് ഇത്തരത്തിലൊരു പ്രസ്താവന നിരുത്തരവാദപരമല്ലെന്നെന്താണ് പറയാനുള്ളത്? ആര്‍.എസ്.എസ്സിന് സംരക്ഷണം കൊടുക്കുക എന്നാല്‍ അവരുടെ പ്രതിലോമകരമായ ആശയങ്ങള്‍ക്ക് സംരക്ഷണംകൊടുക്കുക എന്നല്ലാതെന്താണര്‍ത്ഥം?

–മീഡിയന്‍

kerala

ഇന്ത്യ മുന്നണി വിജയിക്കണം; കെ.ജി.എസ്‌

പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Published

on

ഇന്ത്യ മുന്നണി വിജയിക്കണമെന്ന് പ്രശസ്ത കവി കെ.ജി.എസ്. അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക് പേജിലാണ് ഇന്നലെ ഈ പോസ്റ്റിട്ടത്. പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Continue Reading

kerala

വടകരയിൽ അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി: ഷാഫി പറമ്പിൽ

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Published

on

വടകരയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി. താന്‍ വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല.

എതിര്‍ സ്ഥാനാര്‍ഥി ബോംബ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല. എന്റെ അറിവില്ലാത്ത കാര്യം രേഖാമൂലം പരാതി നല്‍കിയപ്പോഴാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിതനായത്. തനിക്ക് എതിര്‍ സ്ഥാനാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചതുകൊണ്ട് കാര്യമില്ല, തനിക്ക് അറിയാത്ത കാര്യമാണെന്നും ഷാഫി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഡിജിപിക്ക് പരാതി നല്‍കി.

തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ. കെ ശൈലജ പറഞ്ഞതോടെയാണ് ഷാഫി പരാതി നല്‍കിയത്.

 

Continue Reading

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

Trending