Connect with us

kerala

ആര്‍.എസ്.എസ്സിനുള്ള സംരക്ഷണം വര്‍ഗീയതക്കുള്ള സംരക്ഷണം !

ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് ഏറെ പ്രസക്തി കൈവന്നിരിക്കുന്ന, വിവിധജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിന് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്ന സമയത്തുതന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍നിന്ന് ഇത്തരമൊരു സംശയാസ്പദമായ പ്രസ്താവന വരാന്‍ പാടില്ല.

Published

on

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് അല്ലെന്നാണ് ആ സംഘടനയുടെ ആളുകള്‍ വാദിക്കാറുള്ളത്. അവരുടെ ഒത്താശയുണ്ടായിരുന്നുവെന്നതിന് ഗോഡ്‌സേയുടെ സഹോദരന്റെ തന്നെ മൊഴിയുണ്ട്.രാജ്യത്ത് പിന്നീട് നടന്ന ഒട്ടനവധി വര്‍ഗീയകലാപങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ പങ്കാളിത്തം പല അന്വേഷണ കമ്മീഷനുകള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. അത്തരമൊരു നിഴല്‍സംഘടനയെ സംരക്ഷിക്കുക എന്നുവെച്ചാല്‍ എന്താണര്‍ത്ഥം. പഴയ കഥയാണെങ്കിലും കെ.പി.സി.സിയുടെ അത്യുന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അത്തരമൊരു പ്രസ്താവന നടത്തിയത് രാഷ്ട്രീയമായും മതേതരത്വപരമായും ഒരുനിലക്കും യോജിച്ചതായില്ല.

കണ്ണൂരില്‍ മുന്‍മന്ത്രി എം.വി രാഘവന്റെ അനുസ്മരണയോഗത്തിലാണ് രാഷ്ട്രീയത്തിലെ പരിണതപ്രജ്ഞനായ കെ.സുധാകരന്റെ പ്രസ്താവന ഉണ്ടായത്. പെട്ടെന്നൊരു പ്രകോപനത്തില്‍ പറഞ്ഞതല്ല അതെന്നതിന് തെളിവാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് അത് ആവര്‍ത്തിച്ചുപറഞ്ഞു എന്നുള്ളത്. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പിന്നീട് സുധാകരന്‍ വ്യക്തമാക്കിയെങ്കിലും ആര്‍.എസ്.എസ് ശാഖകളുടെ സംരക്ഷണത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരിക്കുകയാണ്. സത്യത്തില്‍ ഇതൊരു അപക്വവും അനവസരത്തിലുള്ളതുമായ പ്രസ്താവനയായിപ്പോയെന്ന് മീഡിയന് പറയാതെ വയ്യ. അതേക്കുറിച്ച് വിവാദം ഒഴിവാക്കുന്നതിനായി അദ്ദേഹം പറയുന്ന മറ്റൊന്ന് താന്‍ സി.പി.എം യോഗങ്ങള്‍ക്കും സംരക്ഷണം കൊടുത്തിട്ടുണ്ടെന്നാണ്. എന്നാല്‍ ഇവ രണ്ടും ഒന്നാണോ എന്ന് സുധാകരന് ഉറപ്പില്ലെന്ന ്‌തോന്നുന്നു.

തികഞ്ഞ വര്‍ഗീയകക്ഷിയായ, രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യണമെന്നും പൊതുസമൂഹത്തില്‍നിന്ന് തിരസ്‌കൃതരാക്കണമെന്നും ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നും ആവര്‍ത്തിച്ചാവശ്യപ്പെടുന്ന സംഘടനയെ വെള്ളപൂശലായി ഈ പ്രസ്താവനയെന്ന് പറയാതെ വയ്യ. രാജ്യം വലിയ സാമൂഹികരാഷ്ട്രീയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ,ആരില്‍നിന്നാണ് അതെന്നറിയാതെയാണോ സുധാകരന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. അനാവശ്യമായ വിവാദത്തിന് വഴിവെക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. താന്‍ ബി.ജെ.പിയിലേക്ക് പോകണമെന്ന ്‌വിചാരിച്ചാല്‍ പോകുമെന്നുകൂടി സുധാകരന്‍ പറയുന്നത് ഇരിക്കുന്ന പദവിയുടെ മഹത്വത്തിന് തീര്‍ച്ചയായും യോജിച്ചതായില്ലെന്ന ്തീര്‍ച്ച. ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് ഏറെ പ്രസക്തി കൈവന്നിരിക്കുന്ന, വിവിധജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിന് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്ന സമയത്തുതന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയില്‍നിന്ന് ഇത്തരമൊരു സംശയാസ്പദമായ പ്രസ്താവന വരാന്‍ പാടില്ലെന്നുതന്നെയാണ് മീഡിയന്റെ പക്ഷം. ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവെച്ചുകൊല്ലുന്നവരുടെയും ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നവരുടെയും ഇടയില്‍ മതേതരത്വത്തിനും ഗാന്ധിയന്‍ ആശയങ്ങള്‍ക്കും കൂടുതല്‍ പ്രചാരണം നല്‍കേണ്ട സമയത്ത് ഇത്തരത്തിലൊരു പ്രസ്താവന നിരുത്തരവാദപരമല്ലെന്നെന്താണ് പറയാനുള്ളത്? ആര്‍.എസ്.എസ്സിന് സംരക്ഷണം കൊടുക്കുക എന്നാല്‍ അവരുടെ പ്രതിലോമകരമായ ആശയങ്ങള്‍ക്ക് സംരക്ഷണംകൊടുക്കുക എന്നല്ലാതെന്താണര്‍ത്ഥം?

–മീഡിയന്‍

kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും

ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വംബോര്‍ഡ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും. ഇന്നലെ അറസ്റ്റിലായ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും നടപടി. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.

ഉദ്യേഗസ്ഥര്‍ക്കാണ് വീഴ്ച പറ്റിയതെന്നും ഫയല്‍ നീക്കിയത് ഉദ്യോഗസ്ഥരെന്നും പത്മകുമാര്‍ മൊഴി നല്‍കി. ഒരു ഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വാദം. എന്നാല്‍, പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണ് ഫയല്‍ നീക്കം നടന്നത്. പത്മകുമാറിന്റെ മൊഴിയില്‍ വിശദമായ അന്വേഷണത്തിന് എസ്‌ഐടി. എ പത്മകുമാറിനെ ചോദ്യം ചെയ്യലിനായി വൈകാതെ കസ്റ്റഡി അപേക്ഷ നല്‍കും.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.

Continue Reading

kerala

വിദ്യാഭ്യാസ ഓഫീസുകളിലെ മിന്നല്‍പ്പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയതായാണ് കണ്ടെത്തല്‍.

Published

on

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയതായാണ് കണ്ടെത്തല്‍. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സര്‍വീസ് ആനുകൂല്യം അനുവദിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയത്.

ആലപ്പുഴ വിദ്യാഭ്യാസ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് സംശയാസ്പദമായി എത്തിയത് 1,40,000 രൂപയാണ്. കുട്ടനാട് വിദ്യാഭ്യാസ ഓഫീസിലെ എയ്ഡഡ് നിയമനാംഗീകാരവുമായി ബന്ധപ്പെട്ട സെക്ഷനിലെ സീനിയര്‍ ക്ലര്‍ക്കിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് രണ്ട് എയ്ഡഡ് സ്‌കൂളുകളിലെ ക്ലര്‍ക്കുമാരുടെ അക്കൗണ്ടില്‍നിന്ന് 77,500 രൂപ ലഭിച്ചതിന്റെ തെളിവാണ് വിജിലന്‍സ് കണ്ടെത്തിയത്.

മലപ്പുറം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനില്‍നിന്ന് 2000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. ഇതുകൂടാതെ 20,500 രൂപയുടെ ഇടപാടുകളും കണ്ടെത്തി. തിരുവനന്തപുരം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലെ സ്‌കൂളില്‍ ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ നിയമിച്ചു.

തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലെ എയ്ഡഡ് സ്‌കൂളില്‍ അധ്യാപക തസ്തിക നലനിര്‍ത്താന്‍ അവിടെയില്ലാത്ത മൂന്നുകുട്ടികള്‍ക്ക് പ്രവേശനം എടുത്തതായി കാണിച്ച് ഹാജര്‍ അനുവദിച്ചു. ഇതില്‍ ഒരു കുട്ടി കേന്ദ്രീയവിദ്യാലയത്തില്‍ പഠിക്കുകയാണ്. തലശ്ശേരി വിദ്യാഭ്യാസ ഓഫീസിനു കീഴിലെ എയ്ഡഡ് സ്‌കൂളില്‍ സമാനരീതിയില്‍ ഒരു ക്ലാസില്‍ 28 കുട്ടികള്‍ പഠിക്കുന്നതായി കാണിച്ച് ഹാജര്‍ അനുവദിച്ചിരുന്നു. പരിശോധനയില്‍ ഈ ക്ലാസില്‍ ഒന്‍പത് കുട്ടികള്‍ മാത്രമാണുള്ളതെന്നും പുറമേയുള്ള 19 കുട്ടികള്‍ പ്രവേശനം നേടിയതായി കാണിച്ച് ഹാജര്‍ നല്‍കുകയായിരുന്നെന്നും കണ്ടെത്തി.

Continue Reading

kerala

അമീബിക് മസ്തിഷ്‌ക ജ്വരം; ഒരാള്‍ കൂടി മരിച്ചു, ഒരു മാസത്തിനിടെ 7 മരണം

ഈ വര്‍ഷം ഇതുവരെ 40 പേരാണു മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. 40 ദിവസമായി ചികിത്സയിലായിരുന്ന ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനില്‍ എന്‍.ജെ.വിഷ്ണുവിന്റെ ഭാര്യ കെ.വി.വിനയയാണ് (26) മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരണം. പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടില്‍ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

സംസ്ഥാനത്ത് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരില്‍ 7 പേരും മരിച്ചു. ഈ വര്‍ഷം ഇതുവരെ 40 പേരാണു മരിച്ചത്. രോഗം ബാധിച്ചത് 170 പേര്‍ക്ക്. തിരുവനന്തപുരം ജില്ലയില്‍ ഇതിനകം 8 പേര്‍ മരിച്ചു. രോഗം പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കാത്തതാണു പ്രധാന വെല്ലുവിളിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ രോഗം സ്ഥിരീകരിക്കാനും മതിയായ ചികിത്സ ലഭിക്കാനും വൈകും.

Continue Reading

Trending