Connect with us

News

ലോകകപ്പില്‍ മെസ്സിപ്പട നാളെ ഇറങ്ങും

മത്സരത്തില്‍ ഏഴു തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസി തന്നെയാണ് ശ്രദ്ധാകേന്ദ്രം.

Published

on

ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയം നാളെ നിറഞ്ഞ് കവിയുമെന്നുറപ്പ്. കളിക്കുന്നത് അര്‍ജന്റീനയാണ്. 1978ലും 86ലും ലോകചാമ്പ്യന്‍മാര്‍. മറുഭാഗത്ത് സഊദിക്കാരും. ലോകകപ്പില്‍ ആരാധകരുടെ അംഗബലത്തില്‍ ഒന്നാം സ്ഥാനത്താണ് മെസിയുടെ ടീം. എന്നാല്‍ ഖത്തറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ സമ്പാദിച്ചിരിക്കുന്നവരാണ് അയല്‍ക്കാരായ സഊദി. അതിനാല്‍ 80,000 പേര്‍ക്ക് ഇരിപ്പിടമുള്ള ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഒരു കസേര പോലും വെറുതെയാവില്ല. പ്രാദേശിക സമയം നട്ടുച്ച ഒരു മണിക്കാണ് മല്‍സരം, ഇന്ത്യയില്‍ വൈകീട്ട് 330നും. ഗ്രൂപ്പ് സി യില്‍ കരുത്തോടെ തുടങ്ങാനാണ് മെസിയും സ്‌കലോനിയും ആഗ്രഹിക്കുന്നത്. ആദ്യ മല്‍സരംതന്നെ കേമമായാല്‍ ഇതേവേദിയില്‍ ഡിസംബര്‍ 18ന് നടക്കുന്ന കലാശംവരെ എത്താനുള്ള ഊര്‍ജ്ജമാവുമത്.  മത്സരത്തില്‍ ഏഴു തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസി തന്നെയാണ് ശ്രദ്ധാകേന്ദ്രം.

അബുദാബിയില്‍ നടന്ന സന്നാഹ മല്‍സരത്തില്‍ യു.എ.ഇയെ തകര്‍ത്തുവന്നവരാണ്. ചില്ലറ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും മെസി ഇന്ന് ആദ്യ ഇലവനില്‍ തന്നെയുണ്ടാവുമെന്നാണ് സൂചന. ശനിയാഴചയിലെ പരിശീലനത്തില്‍ അദ്ദേഹമുണ്ടായിരുന്നില്ല, പിന്നീട് തനിച്ച് മാത്രം പത്ത് മിനുട്ട് മൈതാനത്ത് വന്നു. ഇന്നലെ പരിശീലനത്തില്‍ അദ്ദേഹം സവീജമായിരുന്നു. പരിക്ക് കാരണം പരിശീലന സംഘത്തില്‍ നിക്കോ ഗോണ്‍സാലസും ജാക്വിം കോറിയയും പങ്കെടുത്തിട്ടില്ല. ജിയോവനി ലോ സെല്‍സോയുടെ അഭാവവും ടീമിനുണ്ട്. മെസിക്കൊപ്പം മുന്‍നിരയില്‍ അനുഭവ സമ്പന്നനായ ഡി മരിയ വരുമ്പോള്‍ മധ്യനിരയുടെ ചുമതല ക്രിസ്റ്റ്യന്‍ റോമിറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എന്നിവര്‍ക്കാവും.

സഊദിക്ക് കാണികളുടെ പിന്‍ബലമുണ്ടാവും. പക്ഷേ സമീപകാല പ്രകടനങ്ങള്‍ ആശാവഹമല്ല. വെനിസ്വേല, കൊളംബിയ, ക്രൊയേഷ്യ എന്നിവര്‍ക്കെതിരെയായിരുന്നു ലോകകപ്പ് ഒരുക്കങ്ങള്‍. മൂന്ന് മല്‍സരത്തിലും ദയനീയമായി തകര്‍ന്നു. ലോകകപ്പിലും നല്ല ഓര്‍മകള്‍ കുറവാണ്. നാല് വര്‍ഷം മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പ് ഉദ്ഘാടന മല്‍സരത്തില്‍ റഷ്യക്കാരോട് അഞ്ച് ഗോളിന് തകര്‍ന്നിരുന്നു അവര്‍. 1994 ലെ ലോകകപ്പില്‍ പ്രി ക്വാര്‍ട്ടര്‍ കളിച്ചതാണ് നല്ല സ്മരണ. ഹെര്‍വ് റൈനാര്‍ഡ് പരിശീലിപ്പിക്കുന്ന സംഘത്തില്‍ യുവതാരങ്ങള്‍ക്കാണ് പ്രാമുഖ്യം. നായകനും മധ്യനിരക്കാരനുമായ സല്‍മാന്‍ അല്‍ ഫരാജാണ് ടീമിന്റെ ശക്തികേന്ദ്രം. അല്‍ഹിലാല്‍ സ്‌ട്രൈക്കര്‍ സാലിഹ് അല്‍ ഷെഹ്‌രിയിലാണ് കോച്ചിന്റെ പ്രതീക്ഷകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

Trending