Connect with us

News

സവിശേഷതകളുടെ കളിയാരവങ്ങളില്‍ മുങ്ങിയ ഖത്തര്‍ ലോകകപ്പ്

ചരിത്രത്തിലെ ആദ്യത്തെ ഹരിത(ഗ്രീന്‍) ഗതാഗതസംവിധാനമാണ് ഖത്തര്‍ ഫിഫകപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലിനീകരണം ഇല്ലാത്ത പുക വമിപ്പിക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ആണ് നിരത്തുകളില്‍ ഫിഫക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്നത്.

Published

on

ദോഹ/എസ്. എ. എം. ബഷീര്‍

മൂന്നുലക്ഷത്തോളം വരുന്ന ഒരുജനതയുടെ കൊച്ചുരാജ്യം ഈവലിയ ലോകത്തിലെ എണ്ണൂറുകോടി ജനങ്ങളുടെ കണ്ണുംകരളും കവരുന്ന അതിസുന്ദരവും അത്യപൂര്‍വ്വവും അനിതരസാധാരണവുമായ കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പറഞ്ഞുവരുന്നത് ഫിഫവേള്‍ഡ് കപ്പിനെപ്പറ്റിത്തന്നെ. അത് നടത്തുന്ന ഖത്തര്‍ എന്ന കൊച്ചുരാജ്യത്തെപ്പറ്റിയും.
ലോകത്തില്‍ വിസ്തൃതിയുടെ കാര്യത്തില്‍ 165-ാംസ്ഥാനമാണ് ഖത്തറിനുള്ളത്. ലോകജനസംഖ്യയുടെ .03 ശതമാനംമാത്രം.വിദേശികളും സ്വദേശികളും അടക്കം കഷ്ടിച്ച് മുപ്പതു ലക്ഷം ആളുകള്‍ അധിവസിക്കുന്ന വിസ്മയങ്ങളുടെ ഉപദ്വീപ് ആണ് ഖത്തര്‍. നൂറുമൈല്‍ നീളത്തിലും അമ്പതുമൈല്‍ വീതിയിലും 11,850 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലും ഉള്ള ഒരുരാജ്യം. കേരളത്തില്‍ നാലര വടക്കന്‍ജില്ലകളുടെ ഭൂവിസ്തൃതി മാത്രം.
ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ അഞ്ചില്‍ ഉള്‍പ്പെടുന്ന രാജ്യം. മൂന്നുലക്ഷത്തോളം സ്വദേശി പൗരന്മാരും കാല്‍കോടിയിലധികം വിദേശികളും അടക്കം കഷ്ടിച്ച് മുപ്പതുലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന ഏറ്റവും സാമാധാനവും സുരക്ഷിതത്വവും ഉള്ള ഒരു ഗള്‍ഫ് മുസ്ലിംരാജ്യം. കഠിനഹൃദയരായ ശത്രുക്കളെപ്പോലും മിത്രങ്ങളാക്കുന്ന വശ്യമായ സിദ്ധിയുള്ള ഒരു ഭരണകൂടവും അവിടത്തെ ജനങ്ങളും ഇപ്പോള്‍ ലോകത്തിന്റെ നെറുകയിലാണ്. ലോകത്ത് അഞ്ഞൂറ് കോടി ജനങ്ങള്‍ ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ 2022 മത്സ രങ്ങള്‍ കാണുന്നുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
തണുപ്പുകാലത്ത് നടക്കുന്ന ആദ്യത്തെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് ഖത്തറില്‍ നടന്നു കൊണ്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുംമികച്ച മത്സരങ്ങളായിരിക്കും ഇവിടെ അരങ്ങേറുക എന്ന് നേരത്തെതന്നെ പ്രവചിച്ചത് മുന്‍ ഇംഗ്ലണ്ട്കാപ്റ്റനും ഖത്തര്‍ ഫിഫ കപ്പിന്റെ അംബാസഡറുമായ ഡേവിഡ് ബെക്കാമായിരുന്നു. ജിസിസി രാജ്യങ്ങളിലെയും അറബ്‌ലോകത്തെയും ആദ്യത്തെ ഫിഫ ലോകകപ്പാണല്ലോ ഇത്. ഈ മത്സരം മിഡില്‍ഈസ്റ്റ് രാജ്യങ്ങള്‍ തമ്മിലും ലോകരാജ്യങ്ങള്‍ തമ്മിലുമുള്ള ഐക്യം ഊട്ടിയുറപ്പിക്കാന്‍ കോവിഡാനന്തര ലോകത്തെ സഹായിക്കും എന്ന ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ഹമദ് അല്‍താനിയുടെ പ്രത്യാശ അക്ഷരാര്‍ഥത്തില്‍ ശരിയായിവന്നിരിക്കുന്നു.

ഇത്തവണത്തെ ഫിഫലോകകപ്പിന് ചിലപ്രത്യേകതകള്‍ ഉണ്ട്. ഈ മത്സരങ്ങള്‍ക്കായി അഡിഡാസ് കമ്പനി പ്രത്യേകമായി ഡിസൈന്‍ ചെയ്ത അതിസൂക്ഷ്മ സെന്‍സര്‍ സസ്‌പെന്‍ഷന്‍ ഘടിപ്പിച്ച ബോളുകളാണ് ഈ മത്സരങ്ങളില്‍ ഉപയോഗിക്കുന്നത്. ഈബോളിന് ‘അല്‍ രിഹ്‌ല’ എന്ന് പേരും നല്‍കിയിട്ടുണ്ട്. ഇങ്ങനെ ടെക്‌നോബോള്‍ ഉപയോഗിക്കുന്ന ആദ്യത്തെ ഫിഫ ലോകകപ്പുമത്സരവും ഇതുതന്നെ. പന്തിന്റെ വേഗതയും ചലനങ്ങളും കൃത്യമായി ഒപ്പിയെടുക്കുന്ന പന്ത്രണ്ടോളം ട്രാക്കിംഗ് നിരീക്ഷണക്യാമറകള്‍ മത്സരം നടക്കുന്ന ഓരോ സ്റ്റേഡിയത്തിലും ഘടിപ്പിച്ചത് കൊണ്ട് തന്നെ വളരെ കണിശവും കൃത്യവും ആയിരിക്കും ഓരോ ഗോളിന്റെയും വിധി നിര്‍ണ്ണയങ്ങള്‍. 2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിലാണ് ഓഫ് സൈഡ് ചലനങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കുന്ന വി.എ.ആര്‍ ( വീഡിയോ അസിസ്റ്റഡ് റഫറി) സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിച്ചത്. ഓരോ കളിക്കാര്‍ക്കും അവരുടെ പെര്‍ഫോമന്‍സ് നിലവാരവും വിലയിരുത്തലുകളും നിരന്തരമായി പരിശോധിച്ച് കൊണ്ടിരിക്കാന്‍ സാധിക്കുന്ന ഫുട്‌ബോള്‍ ആപ്പ് ഈമത്സരത്തില്‍ ആദ്യമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ഇങ്ങനെ ഓരോകളിക്കാര്‍ക്കും അവരുടെ നിര്‍ണ്ണായകചലനങ്ങളും ബോള്‍ കാല്‍വശമുണ്ടായിരുന്ന സമയവും മറ്റുവിവരങ്ങളും കൃത്യമായി അറിയാന്‍ കഴിയുന്നു.

ചരിത്രത്തിലെ ആദ്യത്തെ ഹരിത(ഗ്രീന്‍) ഗതാഗതസംവിധാനമാണ് ഖത്തര്‍ ഫിഫകപ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലിനീകരണം ഇല്ലാത്ത പുക വമിപ്പിക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ ആണ് നിരത്തുകളില്‍ ഫിഫക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്നത്. 741 ഇലക്ട്രിക് ബസുകളും പ്രത്യേക പരിശീലനം ലഭിച്ച മൂവായിരം ഡ്രൈവര്‍മാരും ഇരുനൂറിലധികം അഡ്മിന്‍ ജീവനക്കാരെയും ഇതിനായി നിയമിച്ചു കഴിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് സ്വദേശികളും വിദേശി കളുമായ വോളണ്ടിയര്‍മാരുമടങ്ങുന്ന വിപുലമായ ഈസന്നാഹങ്ങള്‍ എണ്ണയിട്ട യന്ത്രംപോലെ ചലിക്കുന്നത് കാണാന്‍തന്നെ ഏറെ സന്തോഷമാണ്. ഏറ്റവുംചെറിയ ദൂരപരിധിക്കകത്തു (55 കിലോമീറ്റര്‍ ചുറ്റളവില്‍) നടക്കുന്ന ആദ്യത്തെ ലോകകപ്പ് മത്സരങ്ങളാണിത്. ലോകകപ്പ് ചരിത്രത്തിലാദ്യമായി വനിതാ റഫറിമാര്‍ രംഗത്തിറങ്ങിയ മത്സരമാണ് ഖത്തര്‍ ലോകകപ്പ്. ജപ്പാനിലെ യോഷിമി യമാഷിത ,ഫ്രാന്‍സിലെ സ്റ്റെഫാനി ഫ്രാപ്പാര്‍ റ്റ് റുവാണ്ടയില സലീമ മുകന്‌സംഗ എന്നിവര്‍ ഈ പുതുചരിത്രം കുറിച്ചുകൊണ്ടിരിക്കുന്നു. ഏഷ്യയിലെ രണ്ടാമത്തെ വേള്‍ഡ് കപ്പ്. ഏറ്റവും കുറഞ്ഞ സ്റ്റേ ഡി യങ്ങളില്‍ നടക്കുന്ന മത്സരം. മുഴുവനായും കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള സ്റ്റേ ഡിയങ്ങള്‍, ഏറ്റവും കൂടുതല്‍ കാണികള്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലോകകപ്പ്, ഏറ്റവും ചെലവേറിയ ലോകകപ്പ്. മറ്റൊരു ലോകകപ്പ്മത്സരങ്ങളിലും കാണാനാകാത്തവിധം ഇന്ത്യക്കാര്‍ അതിലും വിശേഷിച്ചു മലയാളികള്‍ കളി നിയന്ത്രിക്കുന്നതിലും, കളിയൊരുക്കങ്ങള്‍ നടത്തുന്നതിലും,ഗാലറികള്‍ നിറഞ്ഞു കവിഞ്ഞു കളി കാണുന്നതിലും ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന അഭിമാനകരമായ കാഴ്ച ആവേശകരമാണ്.

News

അമേരിക്കയുടെ നടപടി ലോക സമാധാനത്തിന് ഭീഷണി; ഇറാനിലെ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍

ഇറാനെതിരായ അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ‘നേരിട്ട്’ ഭീഷണിയാണെന്ന് യുഎന്‍ ചീഫ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

Published

on

ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇറാനെതിരായ അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ‘നേരിട്ട്’ ഭീഷണിയാണെന്ന് യുഎന്‍ ചീഫ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

സിവിലിയന്മാര്‍ക്കും പ്രദേശത്തിനും ലോകത്തിനും ‘വിനാശകരമായ’ പ്രത്യാഘാതങ്ങളോടെ ഈ സംഘര്‍ഷം വളര്‍ന്ന് അപകടസാധ്യതയുണ്ടാക്കാന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമത്തിന്റെ മറ്റ് നിയമങ്ങള്‍ക്കും കീഴിലുള്ള തങ്ങളുടെ ബാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കാനും ഇരുരാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

‘ഇന്ന് ഇറാനെതിരായ അമേരിക്കയുടെ ആക്രമണത്തില്‍ ഞാന്‍ വളരെ പരിഭ്രാന്തനാണ്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണ്. ഈ സംഘര്‍ഷം അതിവേഗം നിയന്ത്രണാതീതമാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു – സിവിലിയന്മാര്‍ക്കും പ്രദേശത്തിനും ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,’ ഗുട്ടെറസ് പറഞ്ഞു.

യുഎന്‍ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമത്തിന്റെ മറ്റ് നിയമങ്ങള്‍ക്കും കീഴിലുള്ള അവരുടെ ബാധ്യതകള്‍ ഉയര്‍ത്താനും ഉയര്‍ത്തിപ്പിടിക്കാനും ഞാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ സമാധാനവും നയതന്ത്രവും ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു, ‘ഈ അപകടകരമായ സമയത്ത്, അരാജകത്വത്തിന്റെ ഒരു സര്‍പ്പിളം ഒഴിവാക്കേണ്ടത് നിര്‍ണായകമാണ്. സൈനിക പരിഹാരമില്ല. മുന്നോട്ടുള്ള വഴി നയതന്ത്രമാണ്. ഏക പ്രതീക്ഷ സമാധാനമാണ്.’ ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ പ്രസ്താവന.

ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളില്‍ യുഎസ് ആക്രമിച്ചതായി ട്രംപ് സമ്മതിച്ചിരുന്നു.

ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ശനിയാഴ്ച ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഇതോടെ ഇസ്രാഈലിന് പിന്തുണയുമായി അമേരിക്കയും ചേര്‍ന്നു. ‘ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍’ എന്ന് വിളിക്കപ്പെടുന്ന ഇറാന്‍ സൈനിക, ആണവ കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ വന്‍ വ്യോമാക്രമണം ജൂണ്‍ 13 ന് നടത്തിയതിന് ശേഷമാണ് സംഘര്‍ഷം ആരംഭിച്ചത്.

Continue Reading

News

ഇറാനിലെ യുഎസ് ആക്രമണം; അപലപിച്ച് കൊളംബിയയും ക്യൂബയും

ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കൊളംബിയയും ക്യൂബയും.

Published

on

ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കൊളംബിയയും ക്യൂബയും. ട്രംപിനെതിരെ ഡെമോക്രാറ്റുകളും രംഗത്തെത്തി. ഏകപക്ഷീയമായ ആക്രമണത്തിലൂടെ പശ്ചിമേഷ്യയെ ട്രംപ് യുദ്ധത്തിലേക്ക് വലിച്ചിടുകയാണെന്നും ഡെമോക്രാറ്റുകള്‍ പറഞ്ഞു. ഭരണഘടനയെ വെല്ലുവിളിച്ചാണ് ആക്രമണം നടന്നതെന്നും അവര്‍ അവകാശപ്പെട്ടു. സമാധാനം സൃഷ്ടിക്കുമെന്ന് പറഞ്ഞ ട്രംപ് യുദ്ധമുണ്ടാക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ദൗത്യം പൂര്‍ത്തീകരിച്ചു ബിഗ് 2 ബോംബര്‍ വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

റേഡിയേഷന്‍ ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന്‍ അറിയിച്ചു. ആക്രമണം ഫോര്‍ദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാന്‍ സ്ഥിരീകരീച്ചു. മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു.

അതേസമയം ആക്രമണങ്ങള്‍ ‘മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന്റെ അപകടകരമായ വര്‍ദ്ധനവാണ്’ എന്ന് ക്യൂബന്‍ നേതാവ് മിഗ്വല്‍ ഡിയാസ്-കാനല്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ആക്രമണം യുഎന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമവും ഗുരുതരമായി ലംഘിക്കുകയും മാനവികതയെ മാറ്റാനാവാത്ത പ്രത്യാഘാതങ്ങളുടെ പ്രതിസന്ധിയിലേക്ക് വലിച്ചിടുകയും ചെയ്യുന്നു,” ക്യൂബന്‍ പ്രസിഡന്റ് തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.

Continue Reading

News

ഇറാനില്‍ യുഎസ് ആക്രമണം; ഇസ്രാഈല്‍ വ്യോമപാത അടച്ചു

‘അടുത്തിടെയുള്ള സംഭവവികാസങ്ങള്‍ കാരണം’ എയര്‍ ട്രാഫിക് അടച്ചുപൂട്ടുകയാണെന്ന് ഏജന്‍സി പറഞ്ഞു.

Published

on

ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇസ്രാഈല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഞായറാഴ്ച രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പോകുന്ന വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ചതായി പ്രഖ്യാപിച്ചു. ‘അടുത്തിടെയുള്ള സംഭവവികാസങ്ങള്‍ കാരണം’ എയര്‍ ട്രാഫിക് അടച്ചുപൂട്ടുകയാണെന്ന് ഏജന്‍സി പറഞ്ഞു.

ഇസ്രാഈലിന്റെ യുദ്ധത്തിലേക്ക് യുഎസും ചേര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഇറാനിലെ മൂന്ന് സൈറ്റുകള്‍ ആക്രമിച്ചു.

അതിനിടെ, ഇസ്ഫഹാന്‍, ഫോര്‍ഡോ അല്ലെങ്കില്‍ നടാന്‍സ് എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയതിന് ശേഷം ”മലിനീകരണത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ല” എന്ന് ഇറാന്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം റേഡിയേഷന്‍ ഡിറ്റക്ടറുകള്‍ റേഡിയോ ആക്ടീവ് പ്രകാശനം രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ രാജ്യത്തെ നാഷണല്‍ ന്യൂക്ലിയര്‍ സേഫ്റ്റി സിസ്റ്റം സെന്ററിനെ ഉദ്ധരിച്ച് ഒരു പ്രസ്താവന പ്രസിദ്ധീകരിച്ചു. ‘മേല്‍പ്പറഞ്ഞ സൈറ്റുകള്‍ക്ക് ചുറ്റുമുള്ള താമസക്കാര്‍ക്ക് ഒരു അപകടവുമില്ല,’ പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ആണവ സൈറ്റുകളില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍, സൗകര്യങ്ങള്‍ക്ക് ചുറ്റുമുള്ള പരിസ്ഥിതിയിലേക്ക് റേഡിയോ ആക്ടീവ് വസ്തുക്കള്‍ പുറത്തുവിടാന്‍ റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി പറഞ്ഞു.

Continue Reading

Trending