Connect with us

india

ഗുജറാത്തില്‍ മോദിത്വത്തിന്റെ വിജയം; ഹിമാചലില്‍ കോണ്‍ഗ്രസിന് നേട്ടം

ആംആദ്മിപാര്‍ട്ടി ഹിമാചലില്‍തീര്‍ത്തുംശ്രദ്ധിച്ചില്ല. എന്നാല്‍ ഗുജറാത്തില്‍ അവര്‍ ഭരണത്തില്‍ എത്തുമെന്ന പ്രതീതി ജനിപ്പിച്ചത്കാരണം കോണ്‍ഗ്രസില്‍നിന്നും പ്രധാനമായും വോട്ടുകള്‍ ചോര്‍ത്താനായി. ബി.ജെ.പിയില്‍നിന്ന് ഹിന്ദുത്വം പറഞ്ഞ് വോട്ടുനേടാനാവില്ലെന്ന് കൂടി ഗുജറാത്ത് തെളിയിച്ചു.

Published

on

കെ.പി ജലീല്‍

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നീ നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലസൂചനകള്‍പുറത്തുവരുമ്പോള്‍ ബി.ജെ.പിക്ക് അഭിമാനിക്കാം. അതേസമയം സങ്കടപ്പെടാനുമുണ്ട്. ഗുജറാത്തില്‍ മോദിത്വമാണ് ഇത്തവണയും അവരെ തുണച്ചത്. മോദിയുടെ സ്വന്തംതട്ടകമെന്ന പ്രചാരണവും ഗുജറാത്ത് വാദവുമാണ് ബി.ജെ.പിക്ക് ആറാംതണവണയും ഭരണംപിടിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രചാരണം തീര്‍ത്തും മോശമായ നിലയിലായിരുന്നു. രാഹുല്‍ഗാന്ധി ഒരുതവണ മാത്രം സംസ്ഥാനത്ത് പ്രചാരണത്തിന് ചെന്നപ്പോള്‍ പ്രധാനമന്ത്രി ചെന്നത് 32 തവണയാണ്. ഒരുവര്‍ഷത്തിലധികമായി വിജയത്തിനുള്ള ഘടകങ്ങളെല്ലാം ചേര്‍ക്കുകയായിരുന്നു സംഘപരിവാരം.
അമിത്ഷാ നിരവധിതവണ സംസ്ഥാനത്ത്തമ്പടിച്ച് പ്രചാരണം നടത്തി. തന്ത്രങ്ങള്‍ക്ക് കോപ്പുകൂട്ടി.കോണ്‍ഗ്രസിന്റെ പ്രചാരണസംവിധാനം മോശമായതിന് തെളിവായിരുന്നു പലബൂത്തുകളിലും ആളില്ലാത്ത അവസ്ഥ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒരുതവണ മാത്രമാണ് അവിടെയെത്തിയത്. വിജയപ്രതീ്ക്ഷ തീരെയില്ലാത്ത വിധമായിരുന്നു പാര്‍ട്ടിയുടെ പ്രചാരണം.വീടുകയറിയുള്ള പ്രചാരണം നടത്തിയെങ്കിലും പ്രതീക്ഷയില്ലാത്ത പ്രവര്‍ത്തകര്‍ ഉള്ള വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിയാത്തവരായി.
2017ല്‍ നിന്നും മുപ്പതിലധികംസീറ്റുകളുടെ കുറവിലേക്കാണ ്പാര്‍ട്ടി ഇവിടെ എത്തിച്ചേരുന്നത്.
ഹിമാചലില്‍ബി.ജെ.പി രണ്ടാംതവണ വിജയപ്രതീക്ഷയുമായി എത്തിയെങ്കിലും ഇനിയും ഉറപ്പില്ലാത്ത അവസ്ഥയാണ്. വന്ദേഭാരത്‌ട്രെയിനും മറ്റും കൊണ്ടുവന്നെങ്കിലും വിജയം ആവര്‍ത്തിക്കുമെന്ന് പറയാറായിട്ടില്ല.ജനങ്ങളില്‍ നല്ലൊരു ശതമാനം പേരും പാര്‍ട്ടിയെ കൈവിടുന്നതാണ ്കണ്ടത്. ഇവിടെയും മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും അപ്പുറം മോദിയുടെയും അമിത്ഷായുടെയും പ്രചാരണമായിരുന്നു ബി.ജെ.പിക്ക് അധികവും.

ആംആദ്മിപാര്‍ട്ടി ഹിമാചലില്‍തീര്‍ത്തുംശ്രദ്ധിച്ചില്ല. എന്നാല്‍ ഗുജറാത്തില്‍ അവര്‍ ഭരണത്തില്‍ എത്തുമെന്ന പ്രതീതി ജനിപ്പിച്ചത്കാരണം കോണ്‍ഗ്രസില്‍നിന്നും പ്രധാനമായും വോട്ടുകള്‍ ചോര്‍ത്താനായി. ബി.ജെ.പിയില്‍നിന്ന് ഹിന്ദുത്വം പറഞ്ഞ് വോട്ടുനേടാനാവില്ലെന്ന് കൂടി ഗുജറാത്ത് തെളിയിച്ചു. പഞ്ചാബിലും ഡല്‍ഹിയിലുമായിരുന്നു കഴിഞ്ഞകാലത്ത് അവരുടെ ശ്രദ്ധമുഴുവനും.
രാമനെയുംരാവണനെയും മറ്റും ബി.ജെ.പി ഇരുസംസ്ഥാനത്തും ആവോളം ഉപയോഗിച്ചതിന്റെ ഫലം കൂടിയാണീ ഫലം.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം: കോണ്‍ഗ്രസ്

‘മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് കോണ്‍ഗ്രസ്. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ജെഡി(എസ്) ഹാസന്‍ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയെ രാഷ്ട്രീയമായി പിന്തുണച്ചതിന് മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് മഹിളാ സമ്മാന്‍ എന്ന മോദിയുടെ നയത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

”മോദി എന്തിനാണ് ഹാസന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ജനാര്‍ദ്ദന്‍ റെഡ്ഡിക്ക് വേണ്ടി ബി.ജെ.പി വാഷിംഗ് മെഷീന്‍ മുഴുവനായി കറങ്ങുന്നുണ്ടോ? നുണ പറയുന്നതിനും ഭയപ്പെടുത്തുന്നതിനും പകരം ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയണം” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.ഹാസന്‍ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട സെക്‌സ് ടേപ്പ് വിവാദം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹാസനിലെ സിറ്റിങ് എം.പിയായ പ്രജ്വല്‍ രേവണ്ണ ആയിരക്കണക്കിന് സ്ത്രീകളുടെ സ്ത്രീകളുടെ അശ്ലീല വീഡിയോയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ജില്ലയിലുടനീളം പെന്‍ഡ്രൈവ് വഴി വീഡിയോകള്‍ വിതരണം ചെയ്തു ഇരകളെ അപമാനിച്ചു. അവരില്‍ ചിലര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന വസ്തുത അറിയാമെന്നിരിക്കെയാണ് പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കിയത്.

പ്രജ്വലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുന്‍ എം.എല്‍.എം പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയിരുന്നു. സ്ത്രീകളുടെ നീതിക്ക് മുന്‍ഗണന നല്‍കുന്നതിനുപകരം, എന്‍ഡിഎ ആസൂത്രിതമായി അഴിമതിയെ പോളിംഗ് വരെ അടിച്ചമര്‍ത്തുകയായിരുന്നു.’മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

വിവിധ അഴിമതികളിലും കുംഭകോണങ്ങളിലും പ്രതികള്‍ക്ക് ബി.ജെ.പി ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”35,000 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിയും 20 ക്രിമിനല്‍ കേസുകളും ഉള്ള ബെല്ലാരി ജനാര്‍ദന്‍ റെഡ്ഡി മാര്‍ച്ച് 25ന് ബി.ജെ.പിയില്‍ ചേര്‍ന്നു.ബി ജെ പി വാഷിംഗ് മെഷീന്‍ മന്ദഗതിയിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണോ അതോ ബി.ജെ.പി നേതാക്കളെ അഴിമതി അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയോ?എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാര്‍ട്ടിയില്‍ അഴിമതി നടത്തിയതിന് അന്വേഷണ വിധേയനായ ഒരു നേതാവിനെ എടുത്തത്? ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

Trending