Connect with us

india

ഗുജറാത്തില്‍ മോദിത്വത്തിന്റെ വിജയം; ഹിമാചലില്‍ കോണ്‍ഗ്രസിന് നേട്ടം

ആംആദ്മിപാര്‍ട്ടി ഹിമാചലില്‍തീര്‍ത്തുംശ്രദ്ധിച്ചില്ല. എന്നാല്‍ ഗുജറാത്തില്‍ അവര്‍ ഭരണത്തില്‍ എത്തുമെന്ന പ്രതീതി ജനിപ്പിച്ചത്കാരണം കോണ്‍ഗ്രസില്‍നിന്നും പ്രധാനമായും വോട്ടുകള്‍ ചോര്‍ത്താനായി. ബി.ജെ.പിയില്‍നിന്ന് ഹിന്ദുത്വം പറഞ്ഞ് വോട്ടുനേടാനാവില്ലെന്ന് കൂടി ഗുജറാത്ത് തെളിയിച്ചു.

Published

on

കെ.പി ജലീല്‍

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നീ നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലസൂചനകള്‍പുറത്തുവരുമ്പോള്‍ ബി.ജെ.പിക്ക് അഭിമാനിക്കാം. അതേസമയം സങ്കടപ്പെടാനുമുണ്ട്. ഗുജറാത്തില്‍ മോദിത്വമാണ് ഇത്തവണയും അവരെ തുണച്ചത്. മോദിയുടെ സ്വന്തംതട്ടകമെന്ന പ്രചാരണവും ഗുജറാത്ത് വാദവുമാണ് ബി.ജെ.പിക്ക് ആറാംതണവണയും ഭരണംപിടിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രചാരണം തീര്‍ത്തും മോശമായ നിലയിലായിരുന്നു. രാഹുല്‍ഗാന്ധി ഒരുതവണ മാത്രം സംസ്ഥാനത്ത് പ്രചാരണത്തിന് ചെന്നപ്പോള്‍ പ്രധാനമന്ത്രി ചെന്നത് 32 തവണയാണ്. ഒരുവര്‍ഷത്തിലധികമായി വിജയത്തിനുള്ള ഘടകങ്ങളെല്ലാം ചേര്‍ക്കുകയായിരുന്നു സംഘപരിവാരം.
അമിത്ഷാ നിരവധിതവണ സംസ്ഥാനത്ത്തമ്പടിച്ച് പ്രചാരണം നടത്തി. തന്ത്രങ്ങള്‍ക്ക് കോപ്പുകൂട്ടി.കോണ്‍ഗ്രസിന്റെ പ്രചാരണസംവിധാനം മോശമായതിന് തെളിവായിരുന്നു പലബൂത്തുകളിലും ആളില്ലാത്ത അവസ്ഥ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒരുതവണ മാത്രമാണ് അവിടെയെത്തിയത്. വിജയപ്രതീ്ക്ഷ തീരെയില്ലാത്ത വിധമായിരുന്നു പാര്‍ട്ടിയുടെ പ്രചാരണം.വീടുകയറിയുള്ള പ്രചാരണം നടത്തിയെങ്കിലും പ്രതീക്ഷയില്ലാത്ത പ്രവര്‍ത്തകര്‍ ഉള്ള വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിയാത്തവരായി.
2017ല്‍ നിന്നും മുപ്പതിലധികംസീറ്റുകളുടെ കുറവിലേക്കാണ ്പാര്‍ട്ടി ഇവിടെ എത്തിച്ചേരുന്നത്.
ഹിമാചലില്‍ബി.ജെ.പി രണ്ടാംതവണ വിജയപ്രതീക്ഷയുമായി എത്തിയെങ്കിലും ഇനിയും ഉറപ്പില്ലാത്ത അവസ്ഥയാണ്. വന്ദേഭാരത്‌ട്രെയിനും മറ്റും കൊണ്ടുവന്നെങ്കിലും വിജയം ആവര്‍ത്തിക്കുമെന്ന് പറയാറായിട്ടില്ല.ജനങ്ങളില്‍ നല്ലൊരു ശതമാനം പേരും പാര്‍ട്ടിയെ കൈവിടുന്നതാണ ്കണ്ടത്. ഇവിടെയും മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും അപ്പുറം മോദിയുടെയും അമിത്ഷായുടെയും പ്രചാരണമായിരുന്നു ബി.ജെ.പിക്ക് അധികവും.

ആംആദ്മിപാര്‍ട്ടി ഹിമാചലില്‍തീര്‍ത്തുംശ്രദ്ധിച്ചില്ല. എന്നാല്‍ ഗുജറാത്തില്‍ അവര്‍ ഭരണത്തില്‍ എത്തുമെന്ന പ്രതീതി ജനിപ്പിച്ചത്കാരണം കോണ്‍ഗ്രസില്‍നിന്നും പ്രധാനമായും വോട്ടുകള്‍ ചോര്‍ത്താനായി. ബി.ജെ.പിയില്‍നിന്ന് ഹിന്ദുത്വം പറഞ്ഞ് വോട്ടുനേടാനാവില്ലെന്ന് കൂടി ഗുജറാത്ത് തെളിയിച്ചു. പഞ്ചാബിലും ഡല്‍ഹിയിലുമായിരുന്നു കഴിഞ്ഞകാലത്ത് അവരുടെ ശ്രദ്ധമുഴുവനും.
രാമനെയുംരാവണനെയും മറ്റും ബി.ജെ.പി ഇരുസംസ്ഥാനത്തും ആവോളം ഉപയോഗിച്ചതിന്റെ ഫലം കൂടിയാണീ ഫലം.

india

‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍

Published

on

ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.​ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.

‘തീരുമാനം തീർത്തും അന്യായമാണ്. ​ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.

Continue Reading

india

വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Published

on

പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.

അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.

Continue Reading

india

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു; ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.

Published

on

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്‌കരിച്ചത് 2024 മാര്‍ച്ച് എട്ടിനാണ്.തുടര്‍ച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍.പി.ജി സിലിണ്ടന്റെ വില കുറച്ചത്.

നവംബര്‍ ഒന്നിന് വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.

Continue Reading

Trending