Connect with us

india

ഗുജറാത്തില്‍ മോദിത്വത്തിന്റെ വിജയം; ഹിമാചലില്‍ കോണ്‍ഗ്രസിന് നേട്ടം

ആംആദ്മിപാര്‍ട്ടി ഹിമാചലില്‍തീര്‍ത്തുംശ്രദ്ധിച്ചില്ല. എന്നാല്‍ ഗുജറാത്തില്‍ അവര്‍ ഭരണത്തില്‍ എത്തുമെന്ന പ്രതീതി ജനിപ്പിച്ചത്കാരണം കോണ്‍ഗ്രസില്‍നിന്നും പ്രധാനമായും വോട്ടുകള്‍ ചോര്‍ത്താനായി. ബി.ജെ.പിയില്‍നിന്ന് ഹിന്ദുത്വം പറഞ്ഞ് വോട്ടുനേടാനാവില്ലെന്ന് കൂടി ഗുജറാത്ത് തെളിയിച്ചു.

Published

on

കെ.പി ജലീല്‍

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നീ നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലസൂചനകള്‍പുറത്തുവരുമ്പോള്‍ ബി.ജെ.പിക്ക് അഭിമാനിക്കാം. അതേസമയം സങ്കടപ്പെടാനുമുണ്ട്. ഗുജറാത്തില്‍ മോദിത്വമാണ് ഇത്തവണയും അവരെ തുണച്ചത്. മോദിയുടെ സ്വന്തംതട്ടകമെന്ന പ്രചാരണവും ഗുജറാത്ത് വാദവുമാണ് ബി.ജെ.പിക്ക് ആറാംതണവണയും ഭരണംപിടിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രചാരണം തീര്‍ത്തും മോശമായ നിലയിലായിരുന്നു. രാഹുല്‍ഗാന്ധി ഒരുതവണ മാത്രം സംസ്ഥാനത്ത് പ്രചാരണത്തിന് ചെന്നപ്പോള്‍ പ്രധാനമന്ത്രി ചെന്നത് 32 തവണയാണ്. ഒരുവര്‍ഷത്തിലധികമായി വിജയത്തിനുള്ള ഘടകങ്ങളെല്ലാം ചേര്‍ക്കുകയായിരുന്നു സംഘപരിവാരം.
അമിത്ഷാ നിരവധിതവണ സംസ്ഥാനത്ത്തമ്പടിച്ച് പ്രചാരണം നടത്തി. തന്ത്രങ്ങള്‍ക്ക് കോപ്പുകൂട്ടി.കോണ്‍ഗ്രസിന്റെ പ്രചാരണസംവിധാനം മോശമായതിന് തെളിവായിരുന്നു പലബൂത്തുകളിലും ആളില്ലാത്ത അവസ്ഥ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒരുതവണ മാത്രമാണ് അവിടെയെത്തിയത്. വിജയപ്രതീ്ക്ഷ തീരെയില്ലാത്ത വിധമായിരുന്നു പാര്‍ട്ടിയുടെ പ്രചാരണം.വീടുകയറിയുള്ള പ്രചാരണം നടത്തിയെങ്കിലും പ്രതീക്ഷയില്ലാത്ത പ്രവര്‍ത്തകര്‍ ഉള്ള വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിയാത്തവരായി.
2017ല്‍ നിന്നും മുപ്പതിലധികംസീറ്റുകളുടെ കുറവിലേക്കാണ ്പാര്‍ട്ടി ഇവിടെ എത്തിച്ചേരുന്നത്.
ഹിമാചലില്‍ബി.ജെ.പി രണ്ടാംതവണ വിജയപ്രതീക്ഷയുമായി എത്തിയെങ്കിലും ഇനിയും ഉറപ്പില്ലാത്ത അവസ്ഥയാണ്. വന്ദേഭാരത്‌ട്രെയിനും മറ്റും കൊണ്ടുവന്നെങ്കിലും വിജയം ആവര്‍ത്തിക്കുമെന്ന് പറയാറായിട്ടില്ല.ജനങ്ങളില്‍ നല്ലൊരു ശതമാനം പേരും പാര്‍ട്ടിയെ കൈവിടുന്നതാണ ്കണ്ടത്. ഇവിടെയും മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതാക്കള്‍ക്കും അപ്പുറം മോദിയുടെയും അമിത്ഷായുടെയും പ്രചാരണമായിരുന്നു ബി.ജെ.പിക്ക് അധികവും.

ആംആദ്മിപാര്‍ട്ടി ഹിമാചലില്‍തീര്‍ത്തുംശ്രദ്ധിച്ചില്ല. എന്നാല്‍ ഗുജറാത്തില്‍ അവര്‍ ഭരണത്തില്‍ എത്തുമെന്ന പ്രതീതി ജനിപ്പിച്ചത്കാരണം കോണ്‍ഗ്രസില്‍നിന്നും പ്രധാനമായും വോട്ടുകള്‍ ചോര്‍ത്താനായി. ബി.ജെ.പിയില്‍നിന്ന് ഹിന്ദുത്വം പറഞ്ഞ് വോട്ടുനേടാനാവില്ലെന്ന് കൂടി ഗുജറാത്ത് തെളിയിച്ചു. പഞ്ചാബിലും ഡല്‍ഹിയിലുമായിരുന്നു കഴിഞ്ഞകാലത്ത് അവരുടെ ശ്രദ്ധമുഴുവനും.
രാമനെയുംരാവണനെയും മറ്റും ബി.ജെ.പി ഇരുസംസ്ഥാനത്തും ആവോളം ഉപയോഗിച്ചതിന്റെ ഫലം കൂടിയാണീ ഫലം.

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

india

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം

ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു

Published

on

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

india

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം

ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം

Published

on

ദില്ലി:പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

Continue Reading

Trending