Connect with us

kerala

എന്റെ പ്രസംഗം കേട്ടത് കുരുടന്‍ ആനയെ കണ്ടത് പോലെ : രണ്ടത്താണി

മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി എഴുതുന്നു

Published

on

മലപ്പുറം: മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി കഴിഞ്ഞ ദിവസം കണ്ണൂരിലെ പ്രതിഷേധ പരിപാടിക്കിടെ നടത്തിയ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു.

കൗമാരക്കാരെ ഇടകലര്‍ത്തിയിരുത്തി സ്വയംഭോഗം, സ്വവര്‍ഗരതി തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിച്ചാല്‍ സാംസ്‌കാരികമായ അധഃപതനം സംഭവിക്കുമെന്നാണ് രണ്ടത്താണി പറഞ്ഞത്.
പിന്തിരിപ്പന്‍ നിലപാട് എന്ന ആക്ഷേപം വരെ ചിലര്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ അപാകതകളാണ് ചൂണ്ടിക്കാട്ടിയതെന്ന് രണ്ടത്താണിയെ അനുകൂലിക്കുന്നവര്‍ മറുപടി നല്‍കി.
എന്നാല്‍ ഇല്ലാത്ത കാര്യങ്ങളാണ് മുസ്ലിം ലീഗ് നേതാവ് പ്രസംഗിച്ചത് എന്ന് ഇടതുപക്ഷം തുറന്നടിച്ചു. ഇപ്പോള്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

“ഞാന്‍ കണ്ണൂരില്‍ ചെയ്ത ഒരു പ്രസംഗം ഇന്നലെയും മിനിഞ്ഞാന്നുമായി മാധ്യമങ്ങള്‍ ആഘോഷിച്ചു.
കുരുടന്‍ ആനയെ കണ്ടതു പോലെ വണ്ണവും രൂപവും നോക്കി വാല്‍ ചൂലാണെന്നും കാലുകള്‍ തൂണുകളാണെന്നും കണ്ടെത്തി. ആനയെ മാത്രം കണ്ടില്ല. ക്ലാസ്സ് റൂമുകളില്‍ പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്ക് കുടുംബശ്രീ വഴി വിതരണം ചെയ്ത ഹാന്റ് ബുക്കിലെഴുതിയ വരികള്‍ ഞാന്‍ കണ്ണൂരിലെ തെരുവില്‍ പറഞ്ഞപ്പോള്‍ തെരുവ് മലീമസമായെന്ന് വിദഗ്ദര്‍ കണ്ടെത്തി. ഏതായാലും ഈ മലീമസമായ ഏര്‍പ്പാട് ഇനി കുട്ടികളെ പഠിപ്പിക്കണമെന്ന് ഇനി അദ്ധ്യാപകരോട് പറയില്ലെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.

ഞാനവിടെ പ്രസംഗിച്ചത് ഇതൊക്കെയാണെന്നറിയുക.
പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിനു ഞങ്ങള്‍ എതിരല്ല.
2013ല്‍ പരിഷ്‌ക്കരണം നടന്നിട്ടുണ്ട്. പ്രൈമറി തലത്തില്‍ ഇംഗ്ലീഷ് പഠനം അതിന്റെ ഭാഗമായിരുന്നു.
പഠന സമയമാറ്റം പുതിയപരിഷ്‌ക്കരണത്തിന്റെ ഭാഗമായി വന്ന നിര്‍ദ്ദേശമാണു. അതി രാവിലെ തുടങ്ങി ഉച്ചക്ക് അവസാനിക്കുന്ന തൊഴിലിടങ്ങളുള്ള രാജ്യത്ത് രാവിലെ സ്‌കൂള്‍ പഠനം പ്രായോഗികമാണു. എന്നാല്‍ 10 മണിക്ക് തുടങ്ങി 5 മണിക്ക് അവസാനിക്കുന്ന തൊഴിലിടങ്ങളുള്ള കേരളത്തില്‍ 6 മണിക്ക് വീട്ടില്‍ നിന്നിറങ്ങി 2 മണിക്ക് വീട്ടില്‍ തിരിച്ചെത്തുന്ന കുട്ടിയെ അച്ചനും അമ്മയും ജോലിക്ക് പോകുന്ന വീട്ടില്‍ ആരു സംരക്ഷിക്കും.
മറ്റൊന്ന് യൂണി ഫോമാണു. ഒരു തുണിയും ഒരു വര്‍ണ്ണവുമൊക്കെയാവാം ധരിക്കുന്ന വസ്ത്രം മാന്യമായി ധരിക്കണമെന്നും പറയാം.
സിക്കുകാര്‍ക്ക് മതവിശ്വാസത്തിന്റെ പേരില്‍ കൃപാണ്‍ ധരിക്കാന്‍ ഭരണഘടനാവകാശമുള്ള രാജ്യത്ത് വിദ്യാര്‍ത്ഥിയുടെ വസ്ത്രവും മതവിശ്വാസ്വാസത്തിനനുസൃതായാല്‍ അപകടമൊന്നും സംഭവിക്കില്ല. കുരുന്നുകള്‍ ഒരുമിച്ചിരിക്കുന്നതിനേക്കാള്‍ പ്രധാനം അവരെ എന്തു പഠിപ്പിക്കണം എന്നതിനു കൂടിയുണ്ട് . ഇതിനായി കുടുംബശ്രീ പുറത്തിറക്കിയ കൈപ്പുസ്തകത്തിലെ വരികളും നിര്‍ദ്ദേശങ്ങും ഞാന്‍ അവതരിപ്പിച്ചപ്പോള്‍ കണ്ണൂര്‍ മലീമസമായ വാചകങ്ങളും നിര്‍ദ്ദേശങ്ങളുമാണു.
ഫാറൂഖ് കോളേജില്‍ നടന്ന മാറു തുറക്കല്‍ സമരവും തൃശ്ശൂര്‍ കോളേജിലെ അശ്ലീല പോസ്റ്റര്‍ ചിത്രങ്ങളും എസ് എഫ് ഐ പ്രോല്‍സാഹിപ്പിച്ചത്
വിസ്മരിക്കാനാവില്ല . ലഹരിക്കെതിരെ പഠിപ്പിക്കാന്‍ മദ്യത്തെ പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്കാവില്ല.
സര്‍ക്കാറിന്റെ മദ്യ നയം തിരുത്തുക തന്നെ വേണം. ഇത്തരം വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഞാന്‍ ചെയ്ത പ്രസംഗം ജനങ്ങള്‍ കേള്‍ക്കണമെന്നുണ്ടായിരുന്നു.
മാധ്യമങ്ങള്‍ അത് ചര്‍ച്ചയാക്കിയത് കൊണ്ട് പൊതു ജനങ്ങള്‍ക്ക് ഇത് ഉപകാര പ്രദമായി. എനിക്ക് കണ്ണൂര്‍ അങ്ങാടിയില്‍ പറയാന്‍ കൊള്ളാത്തവ ഇനി നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടിവരില്ലല്ലോ…

ഈ വാചകങ്ങള്‍ പറയുന്നത് പോലും ലജ്ജാകരമെന്ന് കണ്ടെത്തി സമൂഹത്തെ ബോദ്ധ്യപ്പെടുത്തിയ മാധ്യമ സുഹൃത്തുക്കള്‍ക്ക് നന്ദി.”

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യു.ഡി.എഫ്. വലിയ വിജയം നേടും: സാദിഖലി തങ്ങള്‍

വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന നിലക്ക് വളരെ ഗൗരവത്തോടെയാണ് മുസ്‌ലിം ലീഗ് പാര്‍ട്ടിയും ഐക്യജനാധിപത്യ മുന്നണിയും തിരഞ്ഞെടുപ്പിനെ കാണുന്നത്.

Published

on

മലപ്പുറം: വനിതളും യുവാക്കളും പരിചയ സമ്പന്നരുമെല്ലാം കൂടി ചേര്‍ന്ന മികച്ച സ്ഥാനാര്‍ത്ഥികളെയാണ് മുസ്ലിംലീഗ് മത്സര രംഗത്തേക്കിറക്കിയിരിക്കുന്നതെന്നും സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണിക്ക് വലിയ വിജയമുണ്ടാകുമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന നിലക്ക് വളരെ ഗൗരവത്തോടെയാണ് മുസ്‌ലിം ലീഗ് പാര്‍ട്ടിയും ഐക്യജനാധിപത്യ മുന്നണിയും തിരഞ്ഞെടുപ്പിനെ കാണുന്നത്.

മികച്ചവരെ ഉള്‍പ്പെടുത്തി സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കാന്‍ മുസ്ലിംലീഗിനായിട്ടുണ്ട്. നേരത്തെ തന്നെ ഒരുക്കങ്ങളെല്ലാം തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തവണ യുഡിഎഫിന് നേടാനാകും. മുന്നണി ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മുന്നണിക്കകത്ത് കാര്യമായ പ്രശ്‌നങ്ങളില്ല. പ്രവര്‍ത്തകരെല്ലാം വലിയ ആവേശത്തിലാണ്. ഇതിന്റെ ഗുണം ഫലത്തില്‍ കാണുമെന്നും തങ്ങള്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ ലിഡര്‍ പരിപാടി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

ഒരു മുഴം മുന്നേ മികച്ച സ്ഥാനാര്‍ത്ഥികള്‍

തിരഞ്ഞെടുപ്പില്‍ വളരെ മുന്നെ തന്നെ മുസ്ലിംലീഗ് പാര്‍ട്ടിയുടെ നേതൃത്വത്തിലും യു.ഡി.എ യു.ഡി.എഫ് ആയും മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഗുണം തന്നെയാണ് സ്ഥാനാര്‍ത്ഥികളെ വേഗത്തില്‍ കണ്ടത്താനായത്. മികവ് തന്നെയായിരുന്നു യോഗ്യത. വനിതകളും യുവാക്കളും പരിചയ സമ്പന്നരുമെല്ലാമുണ്ട്. അടിസ്ഥാന വര്‍ഗത്തിന്റെ വികസനമാണ് പ്രധാനം. ഇതിനായി മികച്ച സാരഥികള്‍ ജയിച്ചുവരണം. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലുമെത്തണം. അതാണ് യു.ഡി.എഫ് ലക്ഷ്യം. യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന് തദ്ദേശ സ്ഥാ പനങ്ങളിലെല്ലാം ജനകീയ ഭരണമാണ് കാഴ്ച്ചവെച്ചത്. മുസ്ലിംലീഗ് ഭരണ സമിതിയേയും ഓരോ മെമ്പര്‍മാരേയും മോണിറ്ററിങ് ചെയ്യാനുള്ള സംവിധാനം പാര്‍ട്ടിയിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവരില്‍ നിന്നെല്ലാം മികച്ച പ്രകടനമാണ് ഉണ്ടായത്. അവരുടെ ഭരണ നേട്ടം തുടര്‍ന്ന് വരുന്നവര്‍ക്ക് വോട്ടാകും.നേരത്തെ ജനപ്രതിനിധികളായവരില്‍ നിന്നും മകിച്ച പ്രകടനം നടത്തി യവരും പുതുമുഖങ്ങളും വനിതകള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, പ്ര വാസികളായവരെല്ലാം അടങ്ങുന്നതാ ണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പ ട്ടിക ഇതുകൊണ്ടു തന്നെ വലിയ ആ ത്മവിശ്വാസത്തോടെയാണ് യു. ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ളത്.

സര്‍ക്കാറിന്റെ ജനവിരുദ്ധാനയങ്ങള്‍ വോട്ടാകും

ഇടതുപക്ഷ സര്‍ക്കാറിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ സിപിഎമ്മിന്റെ നയവ്യതിയാനങ്ങള്‍ എല്ലാം ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പാണിത്. അതു കൊണ്ടു തന്നെ ജനം ഒന്നടങ്കം യു .ഡി.എഫ് ജയിക്കാന്‍ ആഗ്രഹിക്കുന്നു. വിലക്കയറ്റവും നികുതി വര്‍ധനവുകളും വികസന മുരടിപ്പും ആരോഗ്യ രംഗത്തെ തകര്‍ച്ചയും തൊഴിലില്ലായ്മയുമടക്കം എല്ലാ രംഗത്തുംപരാജയപ്പെട്ട സര്‍ക്കാര്‍ ഒരുഭാഗത്തു നില്‍ക്കുമ്പോള്‍ പിഎം ശ്രീയടക്കം കേന്ദ്ര സര്‍ക്കാറിന്റെ സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് നിന്നുകൊടുക്കുന്ന സിപിഎം നയവ്യതിയാനവും വോട്ടര്‍ മാരെ സ്വാധീനിക്കും.

സ്ത്രീ ശാക്തീകരണത്തിന്റെ വേദി

ഏറ്റവും കൂടുതല്‍ വനിതാ ജനപ്രതിനിധികളെ കാണാനാവുക തദ്ദേശ സ്ഥാപനങ്ങളിലാണ്. അറുപത് ശതമാനത്തിനേക്കാള്‍ വനിതകള്‍ മത്സര രംഗത്തുണ്ട്. ഇതില്‍ നല്ലൊരു വിഭാഗം വനിതകളും ജനപ്രതിനിധിയായി മാറും. ഭരണം കൈയാളുന്നവരായി വനിതകള്‍ മാറും. കുടുംബിനികള്‍ വികസന പ്രക്രിയയില്‍ ഭാഗമാകും.അത് സ്ത്രീസമൂഹത്തിനും പൊതുവിലും വലിയ അംഗീകാരവും മാറ്റവുമായിട്ടാണ് കാണാനാവുക. മുസ്‌ലിംലീഗ് വനിതകള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മികവുള്ളവരെ ഉയര്‍ത്തികൊണ്ടുവരും. സാമൂഹ്യ പുരോഗതിയില്‍ രാഷ്ട്ര നിര്‍മ്മാണത്തിലുമെല്ലാം സാധാരണക്കാരനും പങ്കുചേരുന്നു.

തെക്കന്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കും

തെക്കന്‍ മേഖലയില്‍ മുസ്ലിംലീഗിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുകൊ ണ്ടിരിക്കുകയാണ്. മുസ്ലിംലീഗും കോണ്‍ഗ്രസും മറ്റുഘടകകക്ഷികളുമെല്ലാം സംസാരിച്ച് ഇത്തരം വിഷയങ്ങള്‍ വേഗത്തില്‍ തീര്‍ക്കും. മുസ്ലിം ലീഗിന് അര്‍ഹതപ്പെട്ട സീറ്റുകള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. തിരുവനന്തപുരത്തും അതത് ജില്ലകളിലും യു.ഡി.എഫ് മുസ്ലിംലീഗ് നേതൃത്വം കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. തീര്‍ച്ചയായും എല്ലാം പരിഹരിക്കപ്പെടും. തുടക്കത്തില്‍ പലപ്രശ്നങ്ങളും ഉണ്ടാകാറുണ്ടെങ്കിലും അന്തിമമായി എല്ലാം പരിഹരിക്കപ്പെടും എന്നതാണ് പതിവ്.

മൂന്നു ടേം വ്യവസ്ഥയില്‍ ഇളവ് നുണം ചെയ്യും

അത്യാവശ്യമുള്ള ഇടങ്ങളില്‍ നേതൃത്വത്തിന്റെ കൃത്യമായ അറിവോടെ മാത്രമാണ് മൂന്നു ടേം നിബന്ധനയില്‍ ഇളവ് വരുത്തിയിട്ടൊള്ളൂ. വളരെ നേരത്തെ തിരഞ്ഞെടുപ്പ് രംഗത്ത് വന്ന് മൂന്നു തവണ പൂര്‍ത്തിയാക്കി മാറി നില്‍ക്കുന്ന ഒരുപാട് ചെറുപ്പക്കാര്‍ ഉണ്ട് പാര്‍ട്ടിയില്‍. വലിയ ജനകീയര്‍. മൂന്നു തവണ മത്സരിച്ച് ഒരു തവണ മാറി നിന്നവര്‍ക്കാണ് ഇതില്‍ ഇളവ് വരുത്തി വീണ്ടും അവസരം നല്‍കുന്നത്. അതത് പ്രാദേശിക പഞ്ചായത്ത് ഘടകങ്ങളുടെ നിര്‍ദേശപ്രകാരം മാത്രമാണ് ഇതില്‍ ഇളവ് നല്‍കിയത്. യുവാക്കളോടൊപ്പം പരിചയ സമ്പന്നരെ കൂടി ഉള്‍പ്പെടുത്താനായി. ഒരു തവണ മാത്രമാണ് ഈ ഇളവ് ഒരാള്‍ക്ക് അനുവദിക്കുക. എങ്കിലും പട്ടികയില്‍ മഹാഭൂരിപക്ഷവും യുവാക്കളും പുതുമുഖങ്ങളുമാണ് സ്ഥാനം പി ടിച്ചിരിക്കുന്നത്.

ധൃതിപിടിച്ചുള്ള എസ്.ഐ.ആര്‍ നിര്‍ത്തണം

എസ്.ഐ.ആര്‍ പ്രായോഗികമല്ല. കാലങ്ങളായി വോട്ടു ചെയ്യുന്നവരുടെ വോട്ടു പോലും ഇല്ലാതാക്കും. ബീഹാറിലടക്കം അതാണ് അനുഭവം.അ വിശ്വസനീയമായ ഫലമാണ് ബീഹാറിലുണ്ടായത്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കേണ്ടതാണ്. സത്യം പുറത്തുവരേണ്ടതാണ്. എസ്.ഐ.ആര്‍ തിരഞ്ഞെടുപ്പിനിടയില്‍ ധൃതിപിടിച്ച് നടത്തേണ്ടതല്ല. ഇതിനെതിരെയാണ് മുസ്ലിം ലീഗ് കോടതിയില്‍ പോയിരിക്കുന്നത്‌നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം പൗരന്മാരുടെ ആശങ്കയും അവകാശങ്ങളും കേന്ദ്രസര്‍ക്കാര്‍ ഗൗനിക്കുന്നില്ല. ജനാധിപത്യത്തെ ദുര്‍ബ ലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഓരോ ദിവസവും കേന്ദ്രം ഭരിക്കുന്ന വരുടെ ഭാഗത്തുനിന്നും ഉണ്ടാകു ന്നത്. ബീഹാറില്‍ സംഭവിച്ചത് കേരളത്തില്‍ സംഭവിക്കാന്‍ പാടില്ല. എസ്.ഐ.ആര്‍ ഫലപ്രദമല്ല

കേരളത്തില്‍ ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു

2026-ലെ തിരഞ്ഞെടുപ്പില്‍ കേരളത്തിലൊരു ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അത്രയും പൊറുതിമുട്ടിയിരിക്കുകയാണ് ഈ ഭരണത്തില്‍ ജനം. നല്ലൊരു ഭരണം കേരളത്തില്‍ വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഇതിനായി യു .ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇത് വലിയ ആത്മവിശ്വാസമാണ് യുഡി എഫിന് നല്‍കുന്നത്. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വലിയ വിജയം ഉണ്ടാ കുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസ് ആ ഉത്തരവാദിത്തം നിര്‍വഹിക്കും.

വോട്ട് ഭാവിയെ മുന്നില്‍ കണ്ടുള്ളതാവണം; ആനുകുല്യങ്ങളില്‍ മയങ്ങരുത്

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്ര ഖ്യാപിക്കപ്പെട്ട സ്ത്രീ സുരക്ഷ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ദേശ ശുദ്ധി പരിശോധിക്കണം. മറ്റു സംസ്ഥാ നങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളും മറ്റും നല്‍കാറുണ്ട് ജയലളിത മുമ്പ് സാരി നല്‍കി. ബീഹാറില്‍ പതിനായിരം രൂപയാണ് നല്‍കിയത്. ജനാധിപത്യത്തിന്റെ മൂല്യം ഇല്ലാതാക്കുന്നതാണ് ഇതെല്ലാം എന്നതാണ് വസ്തുത. ജനങ്ങളുടെ അഭിപ്രായങ്ങള്‍ ഭാവിയെ മുന്നില്‍ കണ്ടാവണം. അവിടെയാണ് ജനാധിപത്യം വിജയിക്കുന്നത്. ഇന്ന് കിട്ടുന്ന ആനുകൂല്യത്തില്‍ തൃപ്തിപ്പെടുക
എന്നതല്ല. വോട്ടവകാശം ഭാവിയെ കൂടി കണ്ടുള്ളതാവണം. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. ആനുകൂല്യങ്ങളുടെ പെരുമഴയില്‍ എല്ലാവരുടെയും അഭിപ്രായങ്ങളും നയനിലപാടുകളും ഇല്ലാതാകുന്നത് രാജ്യത്തിന് നല്ലതല്ല. ജനാധിപത്യ ത്തിനും. വോട്ട് ഭാവിയെ മുന്നില്‍ കണ്ടുള്ളതാവണം. ആനുകൂല്യങ്ങളില്‍ മയങ്ങിപോകരുത്. എന്നാല്‍ കേരളത്തിലെ പ്രബുദ്ധരായ ജനം ഇതില്‍ വീണ് പോവും എന്ന് കരുതുന്നില്ല.

ശബരിമലയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കണം

പതിനായിരങ്ങള്‍ തിങ്ങി നിറയുന്ന ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. കേരളത്തില്‍ നിന്ന് മത്രമല്ല, ഇന്ത്യയുടെ പല ഭാഗത്തു നിന്നും ആയിരങ്ങളാണ് ദിവസവും അവിടെ എത്തുന്നത്. ഇവരുടെ സുരക്ഷ വളരെ പ്രധാനമാണ്. അവര്‍ക്ക് നല്ല രീതിയില്‍ പ്രാര്‍ത്ഥിച്ച് ആചാര അനുഷ്ടാനങ്ങളെല്ലാം ചെയ്തു മടങ്ങാനുള്ള സാഹചര്യം ഉണ്ടാവണം.

 

Continue Reading

kerala

11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും

അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

Published

on

മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്‌പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

 

Continue Reading

kerala

11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും

അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

Published

on

മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്‌പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.

2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

 

Continue Reading

Trending