Connect with us

india

കാരുണ്യത്തിന്റെ കരംതേടി യെമന്‍ കുടുംബം പാണക്കാട്ട്

മകന്റെ ചികിത്സക്കു വേണ്ടതെല്ലാം ചെയ്യാമെന്ന് സാദിഖലി തങ്ങള്‍ ഉറപ്പു നല്‍കി

Published

on

മലപ്പുറം: രാജ്യാതിര്‍ത്തികളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് കാരുണ്യ കരംതേടി യെമന്‍ കുടുംബം പാണക്കാട്ട്. യുദ്ധം തകര്‍ത്ത യെമനില്‍ നിന്ന് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) രോഗത്തിന്റെ ചികിത്സക്കായി ഇന്ത്യയിലെത്തിയ മൂന്നര വയസുകാരന്‍ ഹാഷിം അഹമ്മദ് യാസീനും കുടുംബവുമാണ് ഇന്നലെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് സഹായം തേടിയത്. ഇന്നലെ രാവിലെ 11 മണിയോടെ യമനിലെ പഴയ സഹപ്രവര്‍ത്തക പത്തനംതിട്ട സ്വദേശി ശ്രീജക്കും കുടുംബത്തിനുമൊപ്പം പാണക്കാട്ടെത്തിയ സംഘം തങ്ങള്‍ക്ക് നേരിട്ട വലിയ പരീക്ഷണങ്ങള്‍ സാദിഖലി തങ്ങളുമായി പങ്കുവെച്ചു.

യമന്‍ സ്വദേശികളായ യാസീന്‍ അഹമ്മദലിയും, ഭാര്യ തൂണിസ് അബ്ദുല്ലയും ഇക്കഴിഞ്ഞ സെപ്തംബറിലാണ് പേശികള്‍ തളര്‍ന്നുപോയ മൂന്നര വയസ് മാത്രമുള്ള ഏക മകന്‍ ഹാഷിം അഹമ്മദ് യാസീന്‍ എന്ന കുഞ്ഞിനെയും കൊണ്ട് ഇന്ത്യയില്‍ എത്തിയത്. മുംബൈയിലെയും പൂനെയിലെയും പല ആശുപത്രികളിലും കാണിച്ചെങ്കിലും സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ രോഗമാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതീക്ഷകളെല്ലാം താളംതെറ്റി. ചികിത്സക്കുള്ള ചെലവ് താങ്ങാവുന്നതിലപ്പുറമായി. ഈ സാഹചര്യത്തിലാണ് യാസീന്‍ അഹമ്മദ് അലിയും ഭാര്യ തൂണിസ് അബ്ദുല്ലയും ശ്രീജയെ ബന്ധപ്പെടുന്നത്. നവംബര്‍ മൂന്നിന് കേരളത്തിലെത്തിയ കുടുംബം ശ്രീജയുടെയും ഭര്‍ത്താവ് ഉല്ലാസന്റെയും സഹായത്തോടെ സര്‍ക്കാര്‍തലത്തിലും മറ്റുമായി പലരേയും സമീപിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഒടുവില്‍ കൊടപ്പനക്കല്‍ തറവാടിന്റെ വാതില്‍മുട്ടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

മകന്റെ ചികിത്സക്കു വേണ്ടതെല്ലാം ചെയ്യാമെന്ന് സാദിഖലി തങ്ങള്‍ ഉറപ്പു നല്‍കി. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് കേരളം. ഇവിടെ വന്നിട്ട് ചികിത്സ കിട്ടാതെ പോകുന്നത് ശരിയല്ല. പ്രതീക്ഷയോടെയാണ് അവര്‍ പാണക്കാട്ടെത്തിയത്. ഹളറുള്‍ മൗത്തില്‍ നിന്നുള്ളവരാണ്. ഞങ്ങളുടെ കുടുംബ വേരുകള്‍ അവിടെയുണ്ട്. അങ്ങനെയൊരു ബന്ധവും യമനുമായുണ്ട്. നിരാശയോടെ മടക്കാന്‍ പാടില്ല. 1.50 കോടിരൂപയാണ് ചികിത്സക്കായി വേണ്ടത്. ഇതേ രോഗം ബാധിച്ച നിരവധി കുട്ടികള്‍ക്ക് കോടികള്‍ നമ്മള്‍ പലതവണ പിരിച്ചെടുത്തിട്ടുണ്ട്. ഇതും അത്തരത്തില്‍ നടക്കുമെന്നു തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളെയും കുടുംബം സന്ദര്‍ശിച്ചിരുന്നു. കോന്നി കാട്ടൂര്‍ പുത്തംപള്ളി മഹല്ല് ജമാഅത്തിനെ പ്രതിനിധീകരിച്ച് നിസാര്‍ മൗലവി പത്തനംതിട്ട, പി.എസ് അബ്ദുല്‍ഖാദിര്‍ മൗലവി തുടങ്ങിയവരും ഇവരോടൊപ്പമുണ്ടായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു

മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

Published

on

ബിഹാറിലെ പട്‌നയില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ ആശുപത്രിയില്‍ അതിക്രമിച്ച് കയറി വെടിവെച്ചു കൊന്നു. മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

ഐസിയുവിലായിരുന്ന ചന്ദനെ തോക്കുമായി ആശുപത്രിയിലെത്തിയ അഞ്ചംഗ സംഘമാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ചന്ദന്‍ നിരവധി കൊലപാതക കേസില്‍ പ്രതിയാണെന്നും എതിരാളികളായിരിക്കാം കൊലപാതകം നടത്തിയതെന്നും പട്‌ന എസ്എസ്പി കാര്‍ത്തികേയ് ശര്‍മ പറഞ്ഞു.

Continue Reading

india

അദിതി ചൗഹാന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

Published

on

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.

‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്‍കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.

വിരമിച്ചെങ്കിലും, കായികരംഗത്ത് നല്‍കാന്‍ തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.

‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന്‍ എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.

Continue Reading

Education

യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

Published

on

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

Continue Reading

Trending