Connect with us

india

കാരുണ്യത്തിന്റെ കരംതേടി യെമന്‍ കുടുംബം പാണക്കാട്ട്

മകന്റെ ചികിത്സക്കു വേണ്ടതെല്ലാം ചെയ്യാമെന്ന് സാദിഖലി തങ്ങള്‍ ഉറപ്പു നല്‍കി

Published

on

മലപ്പുറം: രാജ്യാതിര്‍ത്തികളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് കാരുണ്യ കരംതേടി യെമന്‍ കുടുംബം പാണക്കാട്ട്. യുദ്ധം തകര്‍ത്ത യെമനില്‍ നിന്ന് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) രോഗത്തിന്റെ ചികിത്സക്കായി ഇന്ത്യയിലെത്തിയ മൂന്നര വയസുകാരന്‍ ഹാഷിം അഹമ്മദ് യാസീനും കുടുംബവുമാണ് ഇന്നലെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് സഹായം തേടിയത്. ഇന്നലെ രാവിലെ 11 മണിയോടെ യമനിലെ പഴയ സഹപ്രവര്‍ത്തക പത്തനംതിട്ട സ്വദേശി ശ്രീജക്കും കുടുംബത്തിനുമൊപ്പം പാണക്കാട്ടെത്തിയ സംഘം തങ്ങള്‍ക്ക് നേരിട്ട വലിയ പരീക്ഷണങ്ങള്‍ സാദിഖലി തങ്ങളുമായി പങ്കുവെച്ചു.

യമന്‍ സ്വദേശികളായ യാസീന്‍ അഹമ്മദലിയും, ഭാര്യ തൂണിസ് അബ്ദുല്ലയും ഇക്കഴിഞ്ഞ സെപ്തംബറിലാണ് പേശികള്‍ തളര്‍ന്നുപോയ മൂന്നര വയസ് മാത്രമുള്ള ഏക മകന്‍ ഹാഷിം അഹമ്മദ് യാസീന്‍ എന്ന കുഞ്ഞിനെയും കൊണ്ട് ഇന്ത്യയില്‍ എത്തിയത്. മുംബൈയിലെയും പൂനെയിലെയും പല ആശുപത്രികളിലും കാണിച്ചെങ്കിലും സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ രോഗമാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതീക്ഷകളെല്ലാം താളംതെറ്റി. ചികിത്സക്കുള്ള ചെലവ് താങ്ങാവുന്നതിലപ്പുറമായി. ഈ സാഹചര്യത്തിലാണ് യാസീന്‍ അഹമ്മദ് അലിയും ഭാര്യ തൂണിസ് അബ്ദുല്ലയും ശ്രീജയെ ബന്ധപ്പെടുന്നത്. നവംബര്‍ മൂന്നിന് കേരളത്തിലെത്തിയ കുടുംബം ശ്രീജയുടെയും ഭര്‍ത്താവ് ഉല്ലാസന്റെയും സഹായത്തോടെ സര്‍ക്കാര്‍തലത്തിലും മറ്റുമായി പലരേയും സമീപിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഒടുവില്‍ കൊടപ്പനക്കല്‍ തറവാടിന്റെ വാതില്‍മുട്ടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

മകന്റെ ചികിത്സക്കു വേണ്ടതെല്ലാം ചെയ്യാമെന്ന് സാദിഖലി തങ്ങള്‍ ഉറപ്പു നല്‍കി. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് കേരളം. ഇവിടെ വന്നിട്ട് ചികിത്സ കിട്ടാതെ പോകുന്നത് ശരിയല്ല. പ്രതീക്ഷയോടെയാണ് അവര്‍ പാണക്കാട്ടെത്തിയത്. ഹളറുള്‍ മൗത്തില്‍ നിന്നുള്ളവരാണ്. ഞങ്ങളുടെ കുടുംബ വേരുകള്‍ അവിടെയുണ്ട്. അങ്ങനെയൊരു ബന്ധവും യമനുമായുണ്ട്. നിരാശയോടെ മടക്കാന്‍ പാടില്ല. 1.50 കോടിരൂപയാണ് ചികിത്സക്കായി വേണ്ടത്. ഇതേ രോഗം ബാധിച്ച നിരവധി കുട്ടികള്‍ക്ക് കോടികള്‍ നമ്മള്‍ പലതവണ പിരിച്ചെടുത്തിട്ടുണ്ട്. ഇതും അത്തരത്തില്‍ നടക്കുമെന്നു തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളെയും കുടുംബം സന്ദര്‍ശിച്ചിരുന്നു. കോന്നി കാട്ടൂര്‍ പുത്തംപള്ളി മഹല്ല് ജമാഅത്തിനെ പ്രതിനിധീകരിച്ച് നിസാര്‍ മൗലവി പത്തനംതിട്ട, പി.എസ് അബ്ദുല്‍ഖാദിര്‍ മൗലവി തുടങ്ങിയവരും ഇവരോടൊപ്പമുണ്ടായിരുന്നു.

 

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

Trending