india
കേന്ദ്രസൗജന്യറേഷന് : ഉള്ളതും പോകും, പാരയാകും
കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം നഷ്ടമാകുന്നതോടെ അരിക്ക് വിലക്കയറ്റം രുക്ഷമാകാനും കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പി.എം. മൊയ്തീന്‍കോയ
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ പദ്ധതി മൂലം നിലവിലുള്ള ആനുകൂല്യം നഷ്ടമാകുമെന്നും വിലക്കയറ്റവും അരിക്ഷാമവും സൃഷ്ടിക്കപ്പെടുമെന്നും ആശങ്ക ഉയരുന്നു. ദാരിദ്യ രേഖക്ക് താഴെയുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ ഒരുവര്‍ഷത്തേക്ക് ഭക്ഷ്യധാന്യം നല്‍കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. ദാരിദ്ര്യ രേഖക്ക് താഴെയുള്ള പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്ക് നിലവില്‍ പ്രധാന് മന്ത്രി കല്യാണ്‍ യോജന (പി.എം.ജി.കെ.വൈ) പദ്ധതി പ്രകാരം രണ്ടു വര്‍ഷമായി 5 കിലോ അരി സൗജന്യമായി നല്‍കിയിരുന്നു. ഇത് ഡിസംബര്‍ 31 കഴിഞ്ഞാല്‍ വിതരണം ഉണ്ടാവില്ല. ഇതിന്റെ കൂടെ സാധാരണ റേഷനായി പിങ്ക് കാര്‍ഡിന് രണ്ട് രൂപ നിരക്കിലും മഞ്ഞ കാര്‍ഡിന് സൗജന്യമായും നേരത്തേ തന്നെ നല്‍കിയിരുന്ന അരിയാണ് ഒരു വര്‍ഷത്തേക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം 1.54 കോടി ജനങ്ങളാണ് സംസ്ഥാനത്ത് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ 5,88,787 എ.എ.വൈ (മഞ്ഞ) കാര്‍ഡുകളും 35,07,295 പിങ്ക് കാര്‍ഡുകളുമാണ്. ഇവര്‍ക്കായി പ്രതിവര്‍ഷം 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് കേരളത്തിന് നല്‍കുന്നത്. എ.എ.വൈ (മഞ്ഞ കാര്‍ഡിന്) 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ലഭിക്കുന്നത്. അരിക്ക് കിലോ മൂന്ന് രൂപയും ഗോതമ്പ് കിലോ രണ്ട് രൂപ നിരക്കിലുമാണ് കേന്ദ്രം കേരളത്തില്‍നിന്ന് ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ സൗജന്യമാക്കിയത്. എന്നാല്‍ 2016 മുതല്‍ മഞ്ഞകാര്‍ഡുകാര്‍ക്ക് സൗജന്യമായാണ് കേരളം ഭക്ഷ്യധാന്യം വിതരണം ചെയ്തത്.
പക്ഷേ റേഷന്‍ വ്യാപാരികള്‍ക്കുള്ള കമീഷനും വാതില്‍പ്പടി വിതരണത്തിലെ മറ്റ് ചെലവുകളും കണ്ടെത്താന്‍ മാര്‍ഗമില്ലാതായതോടെ മുന്‍ഗണന കാര്‍ഡിലെ ഓരോ അംഗത്തില്‍ നിന്നും ഓരോ കിലോക്കും രണ്ടുരൂപ വീതം സര്‍ക്കാര്‍ ഈടാക്കി. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ പ്രഖ്യാപനം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രഹരമായി മാറുകയാണ്. പിങ്ക് കാര്‍ഡിലെ ഒരു അംഗത്തിന് പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം 5 കിലോ സൗജന്യ അരിയും രണ്ട് രൂപ നിരക്കില്‍ 4 കിലോ അരിയും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ജനുവരി ഒന്നു മുതല്‍ പി.എം.ജി.വൈ വകയുള്ള 5 കിലോ ലഭിക്കില്ല. സാദാ കിട്ടുന്ന 4 കിലോക്ക് 8 രൂപ നല്‍കേണ്ടതില്ല എന്നതാണ് പുതിയ പ്രതിഭാസം. അതായത് 8 രൂപക്ക് 9 കിലോ ലഭിച്ചിരുന്നത് ഇനി കേവലം 4 കിലോ അരി മാത്രം സൗജന്യമായി ലഭിക്കും എന്നതാണ് സംജാതമാവുന്നത്.
പ്രഖ്യാപനം കേട്ടാല്‍ ആശ്ചര്യമാവുന്നതിന്റെ ഉള്ളിലെ കഥ റേഷന്‍ വ്യാപാരി സംഘടനകള്‍ വ്യക്തമാക്കുന്നുണ്ട്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം നഷ്ടമാകുന്നതോടെ അരിക്ക് വിലക്കയറ്റം രുക്ഷമാകാനും കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
india
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന് 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന് 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.
‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.
വിരമിച്ചെങ്കിലും, കായികരംഗത്ത് നല്കാന് തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.
‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന് എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
india
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
ദുബായില്‍ നിന്ന് കടത്തിയ 15 കിലോയോളം സ്വര്‍ണവുമായി മാര്‍ച്ച് മൂന്നിന് ബംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് യുവതിയെ പിടികൂടിയത്.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ സിനിമാ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ. ദുബായില്‍ നിന്ന് കടത്തിയ 15 കിലോയോളം സ്വര്‍ണവുമായി മാര്‍ച്ച് മൂന്നിന് ബംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് യുവതിയെ പിടികൂടിയത്. ഏകദേശം 12.56 കോടി രൂപയായിരുന്നു സ്വര്‍ണത്തിന് വില.
അറസ്റ്റിനെത്തുടര്‍ന്ന്, രന്യ നിരവധി തവണ ജാമ്യത്തിന് അപേക്ഷിച്ചു, പക്ഷേ കോടതി അപേക്ഷകള്‍ നിരസിക്കുകയായിരുന്നു. ഏപ്രില്‍ 22 ന് സര്‍ക്കാര്‍ COFEPOSA എന്ന കര്‍ശനമായ നിയമപ്രകാരം തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഒരു വര്‍ഷത്തെ ശിക്ഷാ കാലയളവില്‍ അവര്‍ക്ക് ജാമ്യം നല്‍കില്ലെന്ന് അവരുടെ കേസ് കൈകാര്യം ചെയ്യുന്ന ഉപദേശക ബോര്‍ഡ് വിധിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 34 തവണ രന്യ ദുബായിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ രണ്ടു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയോളം പണവും കണ്ടെത്തി.
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
Film3 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
More3 days ago
ലോകത്തിലെ പ്രായം കുറഞ്ഞ തടവുകാരൻ; ഫലസ്തീൻ ബാലന് യൂസുഫ് അൽ സാഖ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു