india
കേന്ദ്രസൗജന്യറേഷന് : ഉള്ളതും പോകും, പാരയാകും
കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം നഷ്ടമാകുന്നതോടെ അരിക്ക് വിലക്കയറ്റം രുക്ഷമാകാനും കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പി.എം. മൊയ്തീന്‍കോയ
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ പദ്ധതി മൂലം നിലവിലുള്ള ആനുകൂല്യം നഷ്ടമാകുമെന്നും വിലക്കയറ്റവും അരിക്ഷാമവും സൃഷ്ടിക്കപ്പെടുമെന്നും ആശങ്ക ഉയരുന്നു. ദാരിദ്യ രേഖക്ക് താഴെയുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യനിരക്കില്‍ ഒരുവര്‍ഷത്തേക്ക് ഭക്ഷ്യധാന്യം നല്‍കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. ദാരിദ്ര്യ രേഖക്ക് താഴെയുള്ള പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്ക് നിലവില്‍ പ്രധാന് മന്ത്രി കല്യാണ്‍ യോജന (പി.എം.ജി.കെ.വൈ) പദ്ധതി പ്രകാരം രണ്ടു വര്‍ഷമായി 5 കിലോ അരി സൗജന്യമായി നല്‍കിയിരുന്നു. ഇത് ഡിസംബര്‍ 31 കഴിഞ്ഞാല്‍ വിതരണം ഉണ്ടാവില്ല. ഇതിന്റെ കൂടെ സാധാരണ റേഷനായി പിങ്ക് കാര്‍ഡിന് രണ്ട് രൂപ നിരക്കിലും മഞ്ഞ കാര്‍ഡിന് സൗജന്യമായും നേരത്തേ തന്നെ നല്‍കിയിരുന്ന അരിയാണ് ഒരു വര്‍ഷത്തേക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം 1.54 കോടി ജനങ്ങളാണ് സംസ്ഥാനത്ത് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ 5,88,787 എ.എ.വൈ (മഞ്ഞ) കാര്‍ഡുകളും 35,07,295 പിങ്ക് കാര്‍ഡുകളുമാണ്. ഇവര്‍ക്കായി പ്രതിവര്‍ഷം 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് കേരളത്തിന് നല്‍കുന്നത്. എ.എ.വൈ (മഞ്ഞ കാര്‍ഡിന്) 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ലഭിക്കുന്നത്. അരിക്ക് കിലോ മൂന്ന് രൂപയും ഗോതമ്പ് കിലോ രണ്ട് രൂപ നിരക്കിലുമാണ് കേന്ദ്രം കേരളത്തില്‍നിന്ന് ഈടാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ സൗജന്യമാക്കിയത്. എന്നാല്‍ 2016 മുതല്‍ മഞ്ഞകാര്‍ഡുകാര്‍ക്ക് സൗജന്യമായാണ് കേരളം ഭക്ഷ്യധാന്യം വിതരണം ചെയ്തത്.
പക്ഷേ റേഷന്‍ വ്യാപാരികള്‍ക്കുള്ള കമീഷനും വാതില്‍പ്പടി വിതരണത്തിലെ മറ്റ് ചെലവുകളും കണ്ടെത്താന്‍ മാര്‍ഗമില്ലാതായതോടെ മുന്‍ഗണന കാര്‍ഡിലെ ഓരോ അംഗത്തില്‍ നിന്നും ഓരോ കിലോക്കും രണ്ടുരൂപ വീതം സര്‍ക്കാര്‍ ഈടാക്കി. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ പ്രഖ്യാപനം കേരളത്തെ സംബന്ധിച്ചിടത്തോളം പ്രഹരമായി മാറുകയാണ്. പിങ്ക് കാര്‍ഡിലെ ഒരു അംഗത്തിന് പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം 5 കിലോ സൗജന്യ അരിയും രണ്ട് രൂപ നിരക്കില്‍ 4 കിലോ അരിയും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ജനുവരി ഒന്നു മുതല്‍ പി.എം.ജി.വൈ വകയുള്ള 5 കിലോ ലഭിക്കില്ല. സാദാ കിട്ടുന്ന 4 കിലോക്ക് 8 രൂപ നല്‍കേണ്ടതില്ല എന്നതാണ് പുതിയ പ്രതിഭാസം. അതായത് 8 രൂപക്ക് 9 കിലോ ലഭിച്ചിരുന്നത് ഇനി കേവലം 4 കിലോ അരി മാത്രം സൗജന്യമായി ലഭിക്കും എന്നതാണ് സംജാതമാവുന്നത്.
പ്രഖ്യാപനം കേട്ടാല്‍ ആശ്ചര്യമാവുന്നതിന്റെ ഉള്ളിലെ കഥ റേഷന്‍ വ്യാപാരി സംഘടനകള്‍ വ്യക്തമാക്കുന്നുണ്ട്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം നഷ്ടമാകുന്നതോടെ അരിക്ക് വിലക്കയറ്റം രുക്ഷമാകാനും കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
india
എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി
പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

2026 ജനുവരി 1 മുതല്‍ സ്കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്ജിന് വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്ജിന് ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.
india
വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം തിരച്ചില്‍ നടത്തുകയാണ്.
india
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി
പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍ അനന്ദ് വെങ്കടേശ് പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
-
kerala20 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് നേരെ ലൈഗികാതിക്രമം; കണ്ണൂര്‍ സര്‍വകലാശാല അധ്യാപകന് അറസ്റ്റില്‍
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇതുവരെ 46.73% പോളിങ്
-
kerala3 days ago
പാലക്കാട് പാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; ജീവനക്കാരുടെ മൊഴിയെടുത്തു