Connect with us

News

ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു

ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന പ്രധാനമന്ത്രിയാണ് നെതന്യാഹു.

Published

on

ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേറ്റു. ആറാം തവണയാണ് ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. 120 അംഗ സെനറ്റില്‍ 63 നിയമ നിര്‍മ്മാതാക്കളുടെ പിന്തുണയാമ് നെതന്യാഹുവിനുള്ളത്. സഭയില്‍ 54 എംഎല്‍എമാരാണ് നെതന്യാഹുവിനെതിരെ വോട്ട് ചെയ്തത്. ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന പ്രധാനമന്ത്രിയാണ് നെതന്യാഹു.

നാല് വര്‍ഷത്തിനിടെ ഇസ്രായേലില്‍ നടക്കുന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പ് ആണ് ഇത്. തുടര്‍ച്ചയായ 12 വര്‍ഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ബെഞ്ചമിന്‍ നെതന്യാഹു അധികാരഭൃഷ്ടനാവുന്നത്. ജൂണില്‍ പ്രധാനമന്ത്രിയായിരുന്ന നാഫ്തലി ബെന്നറ്റ് പാര്‍ലമെന്റ് പിരിച്ചുവിടുകയും വിദേശകാര്യ മന്ത്രി യെയ്ര്‍ ലാപിഡ് കാവല്‍ പ്രധാനമന്ത്രിയാവുകയുമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Published

on

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വൈദ്യുതി ലൈന്‍ സ്‌കൂളിന് മുകളിലൂടെ പോകുന്നുണ്ടെങ്കില്‍ എങ്ങിനെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അപകടത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹെഡ് മാസ്റ്റര്‍ക്കും പ്രിന്‍സിപ്പലിനും എന്താണ് പണിയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രതികരിച്ചത്. ഇലക്ട്രിക് ലൈന്‍ പോകുന്നത് അധ്യാപകണ്ടില്ലേയെന്നും അനാസ്ഥ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

കൊല്ലം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറോട് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഡിഇഒയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ യോഗം ചേര്‍ന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍(13) ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. വൈദ്യുതിലൈന്‍ താഴ്ന്നു കിടക്കുന്നെന്ന് നാട്ടുകാര്‍ പലവട്ടം പരാതി പറഞ്ഞിട്ടും കെഎസ്ഇബി തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ട്.

Continue Reading

News

ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര്‍ മരിച്ചു

കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കുട്ടികളടക്കം കുറഞ്ഞത് 50 പേര്‍ മരിച്ചു.

Published

on

കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കുട്ടികളടക്കം കുറഞ്ഞത് 50 പേര്‍ മരിച്ചു.

അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ തീ ആളിപ്പടരുകയായിരുന്നു അതേസമയം തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. എന്നിരുന്നാലും, അന്വേഷണത്തില്‍ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകള്‍ 48 മണിക്കൂറിനുള്ളില്‍ പുറത്തുവിടുമെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു.

”കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്ക്കെതിരെ ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്,” ഗവര്‍ണര്‍ പറഞ്ഞു. തീപിടുത്തമുണ്ടായപ്പോള്‍ കുടുംബങ്ങള്‍ ഭക്ഷണം കഴിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്യുകയായിരുന്നു, ഗവര്‍ണര്‍ പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങള്‍ നിരവധി പേരെ രക്ഷപ്പെടുത്തുകയും ഒടുവില്‍ തീ അണയ്ക്കുകയും ചെയ്തു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പ്രവിശ്യയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

News

‘ശത്രുക്കള്‍ക്ക് വലിയ പ്രഹരമുണ്ടാകും’; ഇസ്രാഈലിനെ യുഎസിന്റെ നായ എന്ന് വിളിച്ച് ഖമേനി

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി രാജ്യത്തിന്റെ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി.

Published

on

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി രാജ്യത്തിന്റെ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഭരണകൂടത്തിന് അതിന്റെ എതിരാളികള്‍ക്ക് ”വലിയ പ്രഹരം” നല്‍കാന്‍ കഴിവുണ്ടെന്ന് പ്രഖ്യാപിച്ചു. അടുത്തിടെ ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ കണ്ടതിനേക്കാള്‍ വലിയ പ്രഹരം.

ഇസ്രാഈലിനെ അമേരിക്കയുടെ ‘നായ്ക്കള്‍’ എന്ന് പരാമര്‍ശിച്ച അലി ഖമേനി, ഇസ്രാഈല്‍ ഒരു ‘കാന്‍സര്‍ ട്യൂമര്‍’ ആണെന്നും അമേരിക്കയ്ക്കും ബെഞ്ചമിന്‍ നെതന്യാഹുവിനുമെതിരായ പോരാട്ടം പ്രശംസനീയമാണെന്നും പറഞ്ഞു.

കഴിഞ്ഞ മാസത്തെ 12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങള്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വ്യവസ്ഥിതിയെ ദുര്‍ബലപ്പെടുത്താനും അശാന്തി സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് ഖമേനി തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

‘ഇറാനിലെ ചില കണക്കുകളെയും സെന്‍സിറ്റീവ് കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു അക്രമികളുടെ കണക്കുകൂട്ടലും പദ്ധതിയും,’ ഖമേനി പറഞ്ഞു. ‘അശാന്തി ഉണര്‍ത്താനും വ്യവസ്ഥിതിയെ അട്ടിമറിക്കുന്നതിനായി ജനങ്ങളെ തെരുവിലിറക്കാനും’ ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

ഇറാന്റെ മണ്ണിലെ ആക്രമണങ്ങളില്‍ ഇസ്രാഈലിനെ സഹായിച്ചതിന് അമേരിക്കയെ ലക്ഷ്യമിട്ട് ഖമേനി പറഞ്ഞു, അമേരിക്ക ‘ഇസ്രാഈലിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ്’. വീണ്ടും തിരിച്ചടിച്ചാല്‍ മറുപടി നല്‍കാന്‍ ഇറാന്റെ സന്നദ്ധതയെക്കുറിച്ചും ഖമേനി സൂചന നല്‍കി.

‘ഇറാന്‍-ഇസ്രാഈല്‍ യുദ്ധത്തില്‍ കാണുന്നതിനേക്കാള്‍ വലിയ പ്രഹരം എതിരാളികള്‍ക്ക് നല്‍കാന്‍ ഇറാന് കഴിയും. ഏത് പുതിയ സൈനിക ആക്രമണത്തിനും മറുപടി നല്‍കാന്‍ ഇറാന്‍ തയ്യാറാണ്,’ പരമോന്നത നേതാവ് പറഞ്ഞു.

ജൂണ്‍ 13 ന്, ഇസ്രാഈല്‍ ഇറാനെതിരെ അഭൂതപൂര്‍വമായ ബോംബാക്രമണം ആരംഭിച്ച. ഉയര്‍ന്ന സൈനിക മേധാവികളെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തി. തിരിച്ചടിയായി, ഇറാന്‍ ഡ്രോണുകളും മിസൈലുകളും അയച്ചു. ഇറാനില്‍ ഉന്നത കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 1000 പേര്‍ കൊല്ലപ്പെട്ടു.

ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ സൈനിക നടപടി സ്വീകരിക്കില്ലെന്ന് വാഷിംഗ്ടണ്‍ ഉറപ്പുനല്‍കുന്ന സാഹചര്യത്തില്‍ നയതന്ത്രത്തിന് തുറന്ന് നില്‍ക്കുമെന്ന് ടെഹ്റാന്‍ ആവര്‍ത്തിച്ചു.

Continue Reading

Trending