crime
അഴിമതി , അനധികൃത സ്വത്ത് , ഒടുവിൽ ലഹരിമാഫിയയും ഉത്തരമില്ലാതെ സി.പി.എം
300 കോടിയോളം രൂപയാണ് അവരിൽ നിന്ന് സി.പി.എം കഴിഞ്ഞ രണ്ടു വർഷത്തിനിടെ വാങ്ങിച്ചെടുത്തതായി പുറത്തുവന്നത്

കെ .പി ജലീൽ
അടുത്തിടെ സി.പി.എമ്മിൻ്റെ സംഭാവനാ സ്രോതസ്സായി വെളുപ്പെടുത്തപ്പെട്ടതാണ് ക്വാറി മാഫിയ . 300 കോടിയോളം രൂപയാണ് അവരിൽ നിന്ന് സി.പി.എം കഴിഞ്ഞ രണ്ടു വർഷത്തിനിടെ വാങ്ങിച്ചെടുത്തതായി പുറത്തുവന്നത്. ഇതിൻ്റെ നാലിലൊന്ന് പോലും പക്ഷേ തെര. കമ്മീഷന് പാർട്ടി സമർപ്പിച്ച രേഖയിലില്ല. അതിനിടെയാണ് 100 കോടിയുടെ റീസോർട്ട് നിർമിച്ചതായി കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജനെതിരെ ആരോപണമുയർന്നത്. ഉന്നയിച്ചതാകട്ടെ സി.പി.എമ്മിനകത്തെ തന്നെ കണ്ണൂർ നേതാവും . എന്നാലിതാ സി.പി .എമ്മിന് ഇത് മാത്രമല്ല സംസ്ഥാനത്തെ ലഹരി മാഫിയയുമായും ബന്ധമുണ്ടെന്ന വിവരമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആലപ്പുഴയിലെ അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ അടുത്തയാളായ കൗൺസിലർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന വാർത്ത സി .പി എമ്മിനകത്ത് തന്നെ വലിയ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ഇയാളുടെ പേരിലുള്ള ലോറി പുകയില ഉൽപന്നങ്ങൾ വ്യാജമായി കടത്തിയ തി നാ ണ് പിടികൂടപ്പെട്ടിരിക്കുന്നത്. പലതും പറഞ്ഞ് തടിയൂരാൻ പരി(ശമിക്കുന്നുണ്ടെങ്കിലും അതൊന്നുമല്ല സത്യമെന്ന് പറയുന്നത് മാർക്സിസ്റ്റുകാർ തന്നെയാണ്.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ ഷാനവാസിന് മന്ത്രി സജി ചെറിയാനുമായി അടുത്ത ബന്ധമുള്ളതിനാൽ ഒരു നിലക്കും മന്ത്രിക്കും ഒഴിഞ്ഞുമാറാനാവില്ല. വൻതുകയാണ് പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലയിൽ സജി ചെറിയാൻ ചെലവഴിച്ചത്. നിരവധി പേർക്ക് ജീവകാരുണ്യ ആനുകൂല്യങ്ങളും മന്ത്രി നടത്തി വരുന്നുണ്ട്. ഇതിനൊക്കെ പിന്നിൽ എത് ധനമാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. താനറിയാതെയാണ് തൻ്റെ വാഹനം കൊണ്ടുപോയതെന്ന് പറയുന്നതിൽ അർത്ഥമില്ല . മാത്രമല്ല ,പൊലീസിന് എന്തുകൊണ്ട് വിലാസം തെറ്റിച്ചുനൽകി എന്ന ചോദ്യവും ബാക്കി നിൽക്കുന്നു.
സി.പി.എം നേതാവിൻ്റെ മൊബൈലിൽ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പിടിച്ചതും അടുത്തിടെയാണ്.
രണ്ടാം തുടർ ഭരണത്തിൽ സി.പിഎമ്മുകാർ എത്ര വരെ അഴിമതിക്കാരായി എന്നതിന് തെളിവാണിതെല്ലാം. സർക്കാരും പാർട്ടിയും കൊട്ടിഘോഷിച്ച് ലഹരിക്കെതിരായി നടത്തി വരുന്ന കാമ്പയിനും ഇതോടെ തിരിഞ്ഞ് കൊത്തുകയാണ്. എത്ര കാലമായാണ് ഷാനവാസിന് ലഹരി മാഫിയയുമായി ബന്ധമുള്ളതെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ. പക്ഷേ അതിന് സർക്കാരിലെ മന്ത്രിയടക്കമുള്ളവരും പാർട്ടിനേതാക്കളും തയ്യാറായെന്ന് വരില്ല. അന്വേഷണവും പാർട്ടി ഫണ്ടിൻ്റെ ഉത്ഭവവും എവിടേക്കെത്തിക്കുമെന്നാണ് അവരുടെ ആശങ്ക .
ലഹരിക്കെതിരെ വിളക്കു കൊളുത്താനും ജാഥ നടത്താനും കൽപിച്ചവർ തന്നെ അതിൻ്റെ ചുക്കാൻ പിടിക്കുന്നു എന്നത് ചില്ലറ നാണക്കേടല്ല ഉണ്ടാക്കിയിട്ടുളളത്. തോമസ് ഐസക്കിനെ പോലുള്ളവർ പാർട്ടിയുടെ പുത്തൻ നയങ്ങൾക്ക് ചുക്കാൻ പിടിക്കുമ്പോഴാണ് സർക്കാരും ജയരാജൻ – സജി ആദികൾ പാർട്ടിക്ക് ആധിയാകുന്നത്. സർവ ജീർണതകളുടെയും കൂടാരമായി സി.പി.എം മാറിയെന്നാണ് ആലപ്പുഴ സംഭവം വ്യക്തമാക്കുന്നത്.
crime
ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

crime
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം
ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അടിമാലി സ്വദേശി ഉഷ സന്തോഷിനെയാണ് കെട്ടിയിട്ട ശേഷം പണം കവർന്നത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം. കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
crime
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്

തിരുവനന്തപുരം ∙ ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് കുടുങ്ങിയത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പരിശോധനയിൽ മുൻപ് വിവാഹം രേഖകൾ കണ്ടെത്തിയിരുന്നു.
വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala2 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
News3 days ago
ഓപ്പറേഷന് സിന്ധു: ഇന്ത്യ ഇറാനില്‍ നിന്ന് 2,295 പൗരന്മാരെ തിരിച്ചെത്തിച്ചു