Connect with us

crime

അഴിമതി , അനധികൃത സ്വത്ത് , ഒടുവിൽ ലഹരിമാഫിയയും ഉത്തരമില്ലാതെ സി.പി.എം

300 കോടിയോളം രൂപയാണ് അവരിൽ നിന്ന് സി.പി.എം കഴിഞ്ഞ രണ്ടു വർഷത്തിനിടെ വാങ്ങിച്ചെടുത്തതായി പുറത്തുവന്നത്

Published

on

കെ .പി ജലീൽ

അടുത്തിടെ സി.പി.എമ്മിൻ്റെ സംഭാവനാ സ്രോതസ്സായി വെളുപ്പെടുത്തപ്പെട്ടതാണ് ക്വാറി മാഫിയ . 300 കോടിയോളം രൂപയാണ് അവരിൽ നിന്ന് സി.പി.എം കഴിഞ്ഞ രണ്ടു വർഷത്തിനിടെ വാങ്ങിച്ചെടുത്തതായി പുറത്തുവന്നത്. ഇതിൻ്റെ നാലിലൊന്ന് പോലും പക്ഷേ തെര. കമ്മീഷന് പാർട്ടി സമർപ്പിച്ച രേഖയിലില്ല. അതിനിടെയാണ് 100 കോടിയുടെ റീസോർട്ട് നിർമിച്ചതായി കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജനെതിരെ ആരോപണമുയർന്നത്. ഉന്നയിച്ചതാകട്ടെ സി.പി.എമ്മിനകത്തെ തന്നെ കണ്ണൂർ നേതാവും . എന്നാലിതാ സി.പി .എമ്മിന് ഇത് മാത്രമല്ല സംസ്ഥാനത്തെ ലഹരി മാഫിയയുമായും ബന്ധമുണ്ടെന്ന വിവരമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആലപ്പുഴയിലെ അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ അടുത്തയാളായ കൗൺസിലർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന വാർത്ത സി .പി എമ്മിനകത്ത് തന്നെ വലിയ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ഇയാളുടെ പേരിലുള്ള ലോറി പുകയില ഉൽപന്നങ്ങൾ വ്യാജമായി കടത്തിയ തി നാ ണ് പിടികൂടപ്പെട്ടിരിക്കുന്നത്. പലതും പറഞ്ഞ് തടിയൂരാൻ പരി(ശമിക്കുന്നുണ്ടെങ്കിലും അതൊന്നുമല്ല സത്യമെന്ന് പറയുന്നത് മാർക്സിസ്റ്റുകാർ തന്നെയാണ്.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ ഷാനവാസിന് മന്ത്രി സജി ചെറിയാനുമായി അടുത്ത ബന്ധമുള്ളതിനാൽ ഒരു നിലക്കും മന്ത്രിക്കും ഒഴിഞ്ഞുമാറാനാവില്ല. വൻതുകയാണ് പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലയിൽ സജി ചെറിയാൻ ചെലവഴിച്ചത്. നിരവധി പേർക്ക് ജീവകാരുണ്യ ആനുകൂല്യങ്ങളും മന്ത്രി നടത്തി വരുന്നുണ്ട്. ഇതിനൊക്കെ പിന്നിൽ എത് ധനമാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. താനറിയാതെയാണ് തൻ്റെ വാഹനം കൊണ്ടുപോയതെന്ന് പറയുന്നതിൽ അർത്ഥമില്ല . മാത്രമല്ല ,പൊലീസിന് എന്തുകൊണ്ട് വിലാസം തെറ്റിച്ചുനൽകി എന്ന ചോദ്യവും ബാക്കി നിൽക്കുന്നു.
സി.പി.എം നേതാവിൻ്റെ മൊബൈലിൽ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പിടിച്ചതും അടുത്തിടെയാണ്.
രണ്ടാം തുടർ ഭരണത്തിൽ സി.പിഎമ്മുകാർ എത്ര വരെ അഴിമതിക്കാരായി എന്നതിന് തെളിവാണിതെല്ലാം. സർക്കാരും പാർട്ടിയും കൊട്ടിഘോഷിച്ച് ലഹരിക്കെതിരായി നടത്തി വരുന്ന കാമ്പയിനും ഇതോടെ തിരിഞ്ഞ് കൊത്തുകയാണ്. എത്ര കാലമായാണ് ഷാനവാസിന് ലഹരി മാഫിയയുമായി ബന്ധമുള്ളതെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ. പക്ഷേ അതിന് സർക്കാരിലെ മന്ത്രിയടക്കമുള്ളവരും പാർട്ടിനേതാക്കളും തയ്യാറായെന്ന് വരില്ല. അന്വേഷണവും പാർട്ടി ഫണ്ടിൻ്റെ ഉത്ഭവവും എവിടേക്കെത്തിക്കുമെന്നാണ് അവരുടെ ആശങ്ക .
ലഹരിക്കെതിരെ വിളക്കു കൊളുത്താനും ജാഥ നടത്താനും കൽപിച്ചവർ തന്നെ അതിൻ്റെ ചുക്കാൻ പിടിക്കുന്നു എന്നത് ചില്ലറ നാണക്കേടല്ല ഉണ്ടാക്കിയിട്ടുളളത്. തോമസ് ഐസക്കിനെ പോലുള്ളവർ പാർട്ടിയുടെ പുത്തൻ നയങ്ങൾക്ക് ചുക്കാൻ പിടിക്കുമ്പോഴാണ് സർക്കാരും ജയരാജൻ – സജി ആദികൾ പാർട്ടിക്ക് ആധിയാകുന്നത്. സർവ ജീർണതകളുടെയും കൂടാരമായി സി.പി.എം മാറിയെന്നാണ് ആലപ്പുഴ സംഭവം വ്യക്തമാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മതഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപണം; പഞ്ചാബില്‍ 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്.

Published

on

സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകൾ കീറിയെന്നാരോപിച്ച് 19കാരനെ തല്ലിക്കൊന്നു. പഞ്ചാബിലെ ​ഫെറോസിപൂരിലെ ഗുരുദ്വാരയിലാണ് സംഭവം.

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്. ബാക്ഷിഷ് സിങ് എന്ന 19കാരനെയാണ് മതഗ്രന്ഥം കീറിയെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും രണ്ട് വർഷമായി ചികിത്സയിലാണെന്നും ബാക്ഷിഷിന്റെ പിതാവ് ലഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകനെ കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതഗ്രന്ഥം കീറിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബാക്ഷിഷിനെ ഗ്രാമവാസികൾ പിടികൂടിയെന്നാണ് റിപ്പോർട്ട്. തുടർന്ന് സംഭവമറിഞ്ഞ് കൂടുതൽ ആളുകൾ ഗുരുദ്വാരയിലേക്ക് എത്തുകയും ബാക്ഷിഷിനെ തല്ലികൊല്ലുകയുമായിരുന്നു.

കൈകൾ ബന്ധിക്കപ്പെട്ട് ചോരയൊലിപ്പിച്ച നിലയിൽ കിടക്കുന്ന ഇയാളുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബാക്ഷിഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡി.സി.പി അറിയിച്ചു.

Continue Reading

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

Trending