Connect with us

crime

അഴിമതി , അനധികൃത സ്വത്ത് , ഒടുവിൽ ലഹരിമാഫിയയും ഉത്തരമില്ലാതെ സി.പി.എം

300 കോടിയോളം രൂപയാണ് അവരിൽ നിന്ന് സി.പി.എം കഴിഞ്ഞ രണ്ടു വർഷത്തിനിടെ വാങ്ങിച്ചെടുത്തതായി പുറത്തുവന്നത്

Published

on

കെ .പി ജലീൽ

അടുത്തിടെ സി.പി.എമ്മിൻ്റെ സംഭാവനാ സ്രോതസ്സായി വെളുപ്പെടുത്തപ്പെട്ടതാണ് ക്വാറി മാഫിയ . 300 കോടിയോളം രൂപയാണ് അവരിൽ നിന്ന് സി.പി.എം കഴിഞ്ഞ രണ്ടു വർഷത്തിനിടെ വാങ്ങിച്ചെടുത്തതായി പുറത്തുവന്നത്. ഇതിൻ്റെ നാലിലൊന്ന് പോലും പക്ഷേ തെര. കമ്മീഷന് പാർട്ടി സമർപ്പിച്ച രേഖയിലില്ല. അതിനിടെയാണ് 100 കോടിയുടെ റീസോർട്ട് നിർമിച്ചതായി കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജനെതിരെ ആരോപണമുയർന്നത്. ഉന്നയിച്ചതാകട്ടെ സി.പി.എമ്മിനകത്തെ തന്നെ കണ്ണൂർ നേതാവും . എന്നാലിതാ സി.പി .എമ്മിന് ഇത് മാത്രമല്ല സംസ്ഥാനത്തെ ലഹരി മാഫിയയുമായും ബന്ധമുണ്ടെന്ന വിവരമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആലപ്പുഴയിലെ അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ അടുത്തയാളായ കൗൺസിലർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന വാർത്ത സി .പി എമ്മിനകത്ത് തന്നെ വലിയ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ഇയാളുടെ പേരിലുള്ള ലോറി പുകയില ഉൽപന്നങ്ങൾ വ്യാജമായി കടത്തിയ തി നാ ണ് പിടികൂടപ്പെട്ടിരിക്കുന്നത്. പലതും പറഞ്ഞ് തടിയൂരാൻ പരി(ശമിക്കുന്നുണ്ടെങ്കിലും അതൊന്നുമല്ല സത്യമെന്ന് പറയുന്നത് മാർക്സിസ്റ്റുകാർ തന്നെയാണ്.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ ഷാനവാസിന് മന്ത്രി സജി ചെറിയാനുമായി അടുത്ത ബന്ധമുള്ളതിനാൽ ഒരു നിലക്കും മന്ത്രിക്കും ഒഴിഞ്ഞുമാറാനാവില്ല. വൻതുകയാണ് പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലയിൽ സജി ചെറിയാൻ ചെലവഴിച്ചത്. നിരവധി പേർക്ക് ജീവകാരുണ്യ ആനുകൂല്യങ്ങളും മന്ത്രി നടത്തി വരുന്നുണ്ട്. ഇതിനൊക്കെ പിന്നിൽ എത് ധനമാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. താനറിയാതെയാണ് തൻ്റെ വാഹനം കൊണ്ടുപോയതെന്ന് പറയുന്നതിൽ അർത്ഥമില്ല . മാത്രമല്ല ,പൊലീസിന് എന്തുകൊണ്ട് വിലാസം തെറ്റിച്ചുനൽകി എന്ന ചോദ്യവും ബാക്കി നിൽക്കുന്നു.
സി.പി.എം നേതാവിൻ്റെ മൊബൈലിൽ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പിടിച്ചതും അടുത്തിടെയാണ്.
രണ്ടാം തുടർ ഭരണത്തിൽ സി.പിഎമ്മുകാർ എത്ര വരെ അഴിമതിക്കാരായി എന്നതിന് തെളിവാണിതെല്ലാം. സർക്കാരും പാർട്ടിയും കൊട്ടിഘോഷിച്ച് ലഹരിക്കെതിരായി നടത്തി വരുന്ന കാമ്പയിനും ഇതോടെ തിരിഞ്ഞ് കൊത്തുകയാണ്. എത്ര കാലമായാണ് ഷാനവാസിന് ലഹരി മാഫിയയുമായി ബന്ധമുള്ളതെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ. പക്ഷേ അതിന് സർക്കാരിലെ മന്ത്രിയടക്കമുള്ളവരും പാർട്ടിനേതാക്കളും തയ്യാറായെന്ന് വരില്ല. അന്വേഷണവും പാർട്ടി ഫണ്ടിൻ്റെ ഉത്ഭവവും എവിടേക്കെത്തിക്കുമെന്നാണ് അവരുടെ ആശങ്ക .
ലഹരിക്കെതിരെ വിളക്കു കൊളുത്താനും ജാഥ നടത്താനും കൽപിച്ചവർ തന്നെ അതിൻ്റെ ചുക്കാൻ പിടിക്കുന്നു എന്നത് ചില്ലറ നാണക്കേടല്ല ഉണ്ടാക്കിയിട്ടുളളത്. തോമസ് ഐസക്കിനെ പോലുള്ളവർ പാർട്ടിയുടെ പുത്തൻ നയങ്ങൾക്ക് ചുക്കാൻ പിടിക്കുമ്പോഴാണ് സർക്കാരും ജയരാജൻ – സജി ആദികൾ പാർട്ടിക്ക് ആധിയാകുന്നത്. സർവ ജീർണതകളുടെയും കൂടാരമായി സി.പി.എം മാറിയെന്നാണ് ആലപ്പുഴ സംഭവം വ്യക്തമാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

crime

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ കവര്‍ന്നു

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

Published

on

ചെന്നൈ:മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു.ഡോക്ട്‌റായ ശിവന്‍ നായറും ഭാര്യ പ്രസന്നകുമാരിയുമാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.രോഗികളെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്.വീട്ടില്‍ നിന്ന് അസാധാരണ ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

 

Continue Reading

crime

പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതിന് സി.പി.എം പ്രവര്‍ത്തകനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സി.പി.എം ഓഫീസിനുള്ളില്‍ ആളില്ലാത്ത സമയം ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.

 

 

Continue Reading

Trending