Connect with us

crime

അഴിമതി , അനധികൃത സ്വത്ത് , ഒടുവിൽ ലഹരിമാഫിയയും ഉത്തരമില്ലാതെ സി.പി.എം

300 കോടിയോളം രൂപയാണ് അവരിൽ നിന്ന് സി.പി.എം കഴിഞ്ഞ രണ്ടു വർഷത്തിനിടെ വാങ്ങിച്ചെടുത്തതായി പുറത്തുവന്നത്

Published

on

കെ .പി ജലീൽ

അടുത്തിടെ സി.പി.എമ്മിൻ്റെ സംഭാവനാ സ്രോതസ്സായി വെളുപ്പെടുത്തപ്പെട്ടതാണ് ക്വാറി മാഫിയ . 300 കോടിയോളം രൂപയാണ് അവരിൽ നിന്ന് സി.പി.എം കഴിഞ്ഞ രണ്ടു വർഷത്തിനിടെ വാങ്ങിച്ചെടുത്തതായി പുറത്തുവന്നത്. ഇതിൻ്റെ നാലിലൊന്ന് പോലും പക്ഷേ തെര. കമ്മീഷന് പാർട്ടി സമർപ്പിച്ച രേഖയിലില്ല. അതിനിടെയാണ് 100 കോടിയുടെ റീസോർട്ട് നിർമിച്ചതായി കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ ഇ.പി. ജയരാജനെതിരെ ആരോപണമുയർന്നത്. ഉന്നയിച്ചതാകട്ടെ സി.പി.എമ്മിനകത്തെ തന്നെ കണ്ണൂർ നേതാവും . എന്നാലിതാ സി.പി .എമ്മിന് ഇത് മാത്രമല്ല സംസ്ഥാനത്തെ ലഹരി മാഫിയയുമായും ബന്ധമുണ്ടെന്ന വിവരമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആലപ്പുഴയിലെ അടുത്തിടെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ അടുത്തയാളായ കൗൺസിലർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന വാർത്ത സി .പി എമ്മിനകത്ത് തന്നെ വലിയ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ഇയാളുടെ പേരിലുള്ള ലോറി പുകയില ഉൽപന്നങ്ങൾ വ്യാജമായി കടത്തിയ തി നാ ണ് പിടികൂടപ്പെട്ടിരിക്കുന്നത്. പലതും പറഞ്ഞ് തടിയൂരാൻ പരി(ശമിക്കുന്നുണ്ടെങ്കിലും അതൊന്നുമല്ല സത്യമെന്ന് പറയുന്നത് മാർക്സിസ്റ്റുകാർ തന്നെയാണ്.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ ഷാനവാസിന് മന്ത്രി സജി ചെറിയാനുമായി അടുത്ത ബന്ധമുള്ളതിനാൽ ഒരു നിലക്കും മന്ത്രിക്കും ഒഴിഞ്ഞുമാറാനാവില്ല. വൻതുകയാണ് പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് ജില്ലയിൽ സജി ചെറിയാൻ ചെലവഴിച്ചത്. നിരവധി പേർക്ക് ജീവകാരുണ്യ ആനുകൂല്യങ്ങളും മന്ത്രി നടത്തി വരുന്നുണ്ട്. ഇതിനൊക്കെ പിന്നിൽ എത് ധനമാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. താനറിയാതെയാണ് തൻ്റെ വാഹനം കൊണ്ടുപോയതെന്ന് പറയുന്നതിൽ അർത്ഥമില്ല . മാത്രമല്ല ,പൊലീസിന് എന്തുകൊണ്ട് വിലാസം തെറ്റിച്ചുനൽകി എന്ന ചോദ്യവും ബാക്കി നിൽക്കുന്നു.
സി.പി.എം നേതാവിൻ്റെ മൊബൈലിൽ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പിടിച്ചതും അടുത്തിടെയാണ്.
രണ്ടാം തുടർ ഭരണത്തിൽ സി.പിഎമ്മുകാർ എത്ര വരെ അഴിമതിക്കാരായി എന്നതിന് തെളിവാണിതെല്ലാം. സർക്കാരും പാർട്ടിയും കൊട്ടിഘോഷിച്ച് ലഹരിക്കെതിരായി നടത്തി വരുന്ന കാമ്പയിനും ഇതോടെ തിരിഞ്ഞ് കൊത്തുകയാണ്. എത്ര കാലമായാണ് ഷാനവാസിന് ലഹരി മാഫിയയുമായി ബന്ധമുള്ളതെന്ന് കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ. പക്ഷേ അതിന് സർക്കാരിലെ മന്ത്രിയടക്കമുള്ളവരും പാർട്ടിനേതാക്കളും തയ്യാറായെന്ന് വരില്ല. അന്വേഷണവും പാർട്ടി ഫണ്ടിൻ്റെ ഉത്ഭവവും എവിടേക്കെത്തിക്കുമെന്നാണ് അവരുടെ ആശങ്ക .
ലഹരിക്കെതിരെ വിളക്കു കൊളുത്താനും ജാഥ നടത്താനും കൽപിച്ചവർ തന്നെ അതിൻ്റെ ചുക്കാൻ പിടിക്കുന്നു എന്നത് ചില്ലറ നാണക്കേടല്ല ഉണ്ടാക്കിയിട്ടുളളത്. തോമസ് ഐസക്കിനെ പോലുള്ളവർ പാർട്ടിയുടെ പുത്തൻ നയങ്ങൾക്ക് ചുക്കാൻ പിടിക്കുമ്പോഴാണ് സർക്കാരും ജയരാജൻ – സജി ആദികൾ പാർട്ടിക്ക് ആധിയാകുന്നത്. സർവ ജീർണതകളുടെയും കൂടാരമായി സി.പി.എം മാറിയെന്നാണ് ആലപ്പുഴ സംഭവം വ്യക്തമാക്കുന്നത്.

crime

പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

Published

on

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.

Continue Reading

crime

ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

Published

on

കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് പിന്തുടര്‍ന്നെത്തി പീഡിപ്പിച്ചത്. കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലാകുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.

 

Continue Reading

crime

ജോലി വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

Published

on

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.

പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.

തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading

Trending