Connect with us

india

വേണ്ടത് അക്രമണോത്സുകമാംവിധം ആത്മാര്‍ത്ഥമായ മാധ്യമപ്രവര്‍ത്തനം: തുഷാര്‍ ഗാന്ധി

ആദര്‍ശാത്മകമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ സാമൂഹികമായ കടമ നിര്‍വഹിക്കാനും മാറ്റം കൊണ്ടുവരാനുമുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാപ്തി അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക്ക് മാധ്യമങ്ങളും വീണ്ടെടുക്കേണ്ടതുണ്ട്.

Published

on

അഹിംസാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ സമകാലിക പ്രാധാന്യം’ എന്ന വിഷയത്തില്‍ 2023 ജനുവരി 14ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ഗാന്ധി തൃശൂരില്‍
കേരളീയം മീഡിയഹൗസില്‍ നടത്തിയ പ്രഭാഷണം.


വയലന്‍സ് സ്വീകാര്യമായ ഒരിടം ഏതാണെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുകയാണെങ്കില്‍ അത് മാധ്യമപ്രവത്തനമാണ് എന്ന് ഞാന്‍ പറയും. വയലന്‍സ് എന്നതുകൊണ്ട് വെറുപ്പ് അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അക്രമണോത്സുകമായ മാധ്യമപ്രവത്തനമാണ് അര്‍ത്ഥമാക്കുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അക്രമണോത്സുകമാംവിധം ആത്മാര്‍ത്ഥമായ മാധ്യമപ്രവര്‍ത്തനം. ഈ രാജ്യം സംസാരിക്കേണ്ട വിഷയങ്ങളെ അവതരിപ്പിക്കുന്നതില്‍ വീഴ്ച്ച വരുത്താത്ത മാധ്യമപ്രവര്‍ത്തനം. തോക്കുകളും ബോംബുകളും ഉപയോ?ഗിക്കുന്ന അക്രമണത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. അക്രമണോത്സുകമായ സ്പിരിറ്റിനെ കുറിച്ചാണ് പറയുന്നത്. അനീതിക്കെതിരെ പോരാടാനുള്ള സ്പിരിറ്റ്, ദൗര്‍ഭാ?ഗ്യവശാല്‍ ഭൂരിഭാ?ഗം മാധ്യമപ്രവര്‍ത്തകരിലും ഇന്നത് കാണാനാവുന്നില്ല.

നിങ്ങള്‍ എല്ലാവരും ഭയപ്പെടാത്ത മാധ്യമപ്രവര്‍ത്തകരാണ്. ഈ മുറിയില്‍ ഉള്ളവരെല്ലാം ഭയമില്ലാത്ത മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ ഇന്ന് ആ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഏറിയ പങ്കും ഇത്തരം ഇടങ്ങളിലാണുള്ളത്. അതൊട്ടും ചെറിയ കാര്യമല്ല. ഈ രാജ്യത്ത് ഒരു മാറ്റം ഉണ്ടാക്കാനാകും വിധം ശക്തരാണ് നിങ്ങള്‍, അതാണ് അനിവാര്യം.മാധ്യമപാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. ബാപ്പു മാധ്യമങ്ങളുടെ ശക്തിയില്‍ വിശ്വസിച്ചു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തന്റെ ചിന്തകള്‍ സമൂഹത്തിലേക്ക് പകരാനായി അദ്ദേഹം മാധ്യമങ്ങളെ ഉപയോ?ഗപ്പെടുത്തി. ആഫ്രിക്കയില്‍ നിന്നുതന്നെ അതു തുടങ്ങി. ഇന്ത്യന്‍ ഒപീനിയന്‍ ആരംഭിച്ച് പ്രസാധനം ചെയ്തു. പിന്നീട് ഹരിജനും യങ് ഇന്ത്യയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ തന്റെ സന്ദേശം അദ്ദേഹം ഇന്ത്യയ്ക്കു പകര്‍ന്നുനല്‍കി.

എന്റെ മുത്തച്ഛന്‍ മണിലാല്‍ഗാന്ധിയെ ഫീനിക്ക്‌സ് ആശ്രമത്തിന്റെ മേല്‍നോട്ടത്തിനും യങ് ഇന്ത്യയുടെ പ്രസിദ്ധീകരണം തുടരുന്നതിനുമായി ആഫ്രിക്കയിലേക്ക് അയക്കുകയുണ്ടായി. എന്റെ അച്ഛന്‍ അതില്‍ പ്രവര്‍ത്തിച്ചു. മുത്തച്ഛന്റെ മരണശേഷം അഞ്ചുവര്‍ഷക്കാലം എന്റെ മുത്തശ്ശി ഇന്ത്യന്‍ ഒപ്പീനിയന്‍ നടത്തി. 1959 ല്‍ ഇന്ത്യന്‍ ഒപ്പീനിയന്റെ പ്രവര്‍ത്തനം നിലച്ചു. എന്റെ അച്ഛന്‍ 25 വര്‍ഷം ടൈംസ് ഓഫ് ഇന്ത്യക്കായി പ്രവര്‍ത്തിച്ചു. എന്റെ കരിയറിന്റെ ആദ്യ മൂന്നുവര്‍ഷങ്ങളില്‍ മുംബൈ ന?ഗരപ്രാന്തങ്ങളില്‍ നിന്നുള്ള ഒരു ടാബ്ലോയ്ഡ് പ്രസിദ്ധീകരിക്കുവാനായി ഞാന്‍ എന്റെ അച്ഛനെ സഹായിച്ചു. ഇങ്ങനെ മാധ്യമപ്രവര്‍ത്തനവും പ്രസാധനവും എന്റെ രക്തത്തിലുള്ളതാണ്.

ഒരു മാധ്യമസ്ഥാപനം നടത്തുവാനുള്ള പ്രതിസന്ധികള്‍ എനിക്കറിയാം. ഇന്ന് ഭാഗ്യവശാല്‍ ഇലക്ട്രോണിക്ക് സംവിധാനങ്ങളിലൂടെയും ഇടപെടലുകള്‍ സാധ്യമാണ്. എന്നാല്‍ അച്ചടി മാധ്യമങ്ങള്‍ അഭിമുഖീകരിക്കാത്ത പുതിയ പ്രശ്‌നങ്ങളെ ഇന്നു നേരിടേണ്ടതായുണ്ട്. തെറ്റായ വിവരങ്ങളും, പ്രൊപ?ഗാണ്ടകളുമാണ് ഇന്ന് ഇലക്ട്രോണിക്ക് മാധ്യമങ്ങളെ ഭരിക്കുന്നത്. ഇത് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വെല്ലുവിളികൂടിയാണ്. അതുകൊണ്ടുതന്നെ നിങ്ങള്‍ വിശ്വസിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുകയാണ്.

എന്റെ മുത്തച്ഛന്റെ ഒരു കഥ പറഞ്ഞുകൊണ്ട് ഞാന്‍ ഉപസംഹരിക്കാം. സൗത്താഫ്രിക്കയില്‍ എത്തി മണിലാല്‍ഗാന്ധി ഇന്ത്യന്‍ ഒപ്പീനിയന്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. വരിസംഖ്യയിലൂടെമാത്രം പത്രം നടത്തിക്കൊണ്ട് പോവാന്‍ അദ്ദേഹം നന്നെ പ്രയാസപ്പെട്ടു. പരസ്യങ്ങള്‍ സ്വീകരിക്കുവാന്‍ അനുവാ?ദം ചോദിച്ചുകൊണ്ട് അദ്ദേഹം ബാപ്പുവിന് എഴുതി. ഈ ആവശ്യത്തിന്റെ അനിവാര്യത അ?ദ്ദേഹം സമത്ഥിച്ചു. ഇന്ത്യന്‍ ഒപ്പീനിയന്‍ പുറത്തിറക്കുവാനുള്ള ചെലവ് എത്രത്തോളമാണ് എന്ന് വിവരിച്ചു. അതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ വരിസംഖ്യയിലൂടെയുള്ള വരുമാനം ഒന്നും തന്നെയല്ലായിരുന്നു. ബാപ്പു അദ്ദേഹത്തോട് പറഞ്ഞു, പരസ്യം സ്വീകരിക്കുന്നതിന് മുമ്പെ നീ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നതാവും ഭേദം. എന്തെന്നാല്‍ നീ പരസ്യം സ്വീകരിച്ചു തുടങ്ങുന്ന നാള്‍തൊട്ട് പ്രലോഭനം തുടങ്ങും. ഇന്ന് നീ ഒരു പരസ്യം സ്വീകരിക്കും, നാളെ രണ്ടെണ്ണം വരും, പിന്നെ ഓരോ പരസ്യത്തിനും നീ വാര്‍ത്തകളുടെ ഇടം കുറച്ചുകൊണ്ടിരിക്കും. അങ്ങനെ ഒരുനാള്‍ നിന്റെ പത്രം പരസ്യങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്നതും എഡിറ്റോറിയല്‍ ഇല്ലാത്തതുമായിത്തീരും. അത് സംഭവിക്കുന്നതിന് മുന്നെ അച്ചടി നിര്‍ത്തുന്നതാണ് നല്ലത്.

അദ്ദേഹം ചൂണ്ടിക്കാട്ടിയ മറ്റൊരു അപകടം പരസ്യം നല്‍കുന്നവരുടെ ഇടപെടലാണ്. ഇത്തരം വാര്‍ത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിക്കണമെന്നും ഇന്നതൊക്കെ ഒഴിവാക്കണമെന്നും പരസ്യക്കാര്‍ നിര്‍ദ്ദേശിച്ചു തുടങ്ങും. കാരണം അത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ ഈ പരസ്യങ്ങള്‍ കാണില്ല എന്നവര്‍ പറയും. നീ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടും, അതുകൊണ്ട് അത് അനുവദിക്കരുത്. എന്റെ മുത്തച്ഛന്‍ ആ ഉപദേശം സ്വീകരിക്കുകയും ഒരൊറ്റ പരസ്യം പോലും പ്രസിദ്ധീകരിക്കാതെ ഇന്ത്യന്‍ ഒപ്പീനിയന്‍ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തു. അത്തരം സമര്‍പ്പണമാണ് നമ്മള്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത്. ആദര്‍ശാത്മകമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ സാമൂഹികമായ കടമ നിര്‍വഹിക്കാനും മാറ്റം കൊണ്ടുവരാനുമുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാപ്തി അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക്ക് മാധ്യമങ്ങളും വീണ്ടെടുക്കേണ്ടതുണ്ട്.

വിവര്‍ത്തനം: ആദില്‍ മഠത്തില്‍

india

ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.

ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ മന്ത്രവാദം നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു.

Published

on

ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ മന്ത്രവാദം നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും അവര്‍ പറഞ്ഞു.

ജില്ലയിലെ മുഫാസില്‍ പോലീസ് സ്റ്റേഷനു കീഴിലുള്ള ടെറ്റ്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

ബാബു ലാല്‍ ഒറോണ്‍ (50), അമ്മ കണ്ടോ ദേവി (70), ഭാര്യ സീതാദേവി (45), മകന്‍ മഞ്ജിത് കുമാര്‍ (25), മരുമകള്‍ റാണി ദേവി (22) എന്നിവരാണ് മരിച്ചത്. ബാബു ലാലിന്റെ ഇളയമകന്‍ 16 വയസ്സുകാരന്‍ രക്ഷപ്പെടുകയും പിന്നീട് കുറ്റകൃത്യത്തെക്കുറിച്ച് പോലീസിന് മൊഴി നല്‍കുകയും ചെയ്തു.

ഞായറാഴ്ച വൈകുന്നേരം തന്റെ വീട്ടിലേക്ക് 50 പേരടങ്ങുന്ന ജനക്കൂട്ടത്തിന്റെ പ്രാഥമിക ലക്ഷ്യം അമ്മ സീതാദേവിയാണെന്നും അവരുടെ സംരക്ഷണത്തിന് എത്തിയ മറ്റ് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി എന്നും കൗമാരക്കാരന്‍ പോലീസിനോട് പറഞ്ഞു.

പോലീസ് നടത്തിയ തിരച്ചിലില്‍ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഡീസല്‍ ഉപയോഗിച്ചാണ് കത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേരില്‍ ഒരാള്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഗ്രാമവാസികള്‍ മിണ്ടാതിരുന്നതായി പോലീസ് പറഞ്ഞു. ഗ്രാമത്തില്‍ ആരും പോലീസുമായി സഹകരിക്കുന്നില്ലെന്നും കുട്ടിയില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഞായറാഴ്ചത്തെ ക്രൂരമായ ആക്രമണം രണ്ട് ദിവസം മുമ്പ് ഗ്രാമത്തില്‍ ഒരു ആണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ) പങ്കജ് ശര്‍മ്മ പറഞ്ഞു.

ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മന്ത്രവാദം വളരെ സാധാരണമാണെന്ന് സീമാഞ്ചല്‍, കോസി മേഖലയിലെ പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച പ്രൊഫ.എന്‍.കെ.ശ്രീവാസ്തവ പറഞ്ഞു.

Continue Reading

india

ഫണ്ടില്ല; എസ്‌സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ തടഞ്ഞ് മോദി സര്‍ക്കാര്‍

തിരഞ്ഞെടുത്ത 106 അപേക്ഷകരില്‍ 40 പേര്‍ക്ക് മാത്രമേ താല്‍ക്കാലിക സ്‌കോളര്‍ഷിപ്പ് കത്തുകള്‍ ലഭിച്ചിട്ടുള്ളൂ.

Published

on

ന്യൂഡല്‍ഹി: 2025-26 അധ്യയന വര്‍ഷത്തേക്കുള്ള നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് (എന്‍ഒഎസ്) സ്‌കീമിന് കീഴില്‍ തിരഞ്ഞെടുത്ത അപേക്ഷകരില്‍ 40 ശതമാനത്തില്‍ താഴെ പേര്‍ക്ക് ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി സ്‌കോളര്‍ഷിപ്പുകള്‍ തടഞ്ഞ് മോദി സര്‍ക്കാര്‍. തിരഞ്ഞെടുത്ത 106 അപേക്ഷകരില്‍ 40 പേര്‍ക്ക് മാത്രമേ താല്‍ക്കാലിക സ്‌കോളര്‍ഷിപ്പ് കത്തുകള്‍ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള 66 പേര്‍ക്ക് അവരുടെ അവാര്‍ഡുകള്‍ ‘ഇഷ്യൂ ചെയ്യാം… ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായി’ എന്ന് കാണിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയില്‍ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍, തിരഞ്ഞെടുത്ത എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ സ്‌കോളര്‍ഷിപ്പ് ലെറ്ററുകള്‍ ഒരേസമയം ലഭിച്ചിരുന്നു, എന്നാല്‍ ഈ വര്‍ഷം, ഫണ്ടിംഗ് അനിശ്ചിതത്വം കാരണം മന്ത്രാലയം ഘട്ടം ഘട്ടമായി കത്തുകള്‍ അയയ്ക്കുന്നു.

1954-55-ല്‍ ആരംഭിച്ച NOS പ്രോഗ്രാം, പട്ടികജാതി (എസ്സി), ഡിനോട്ടിഫൈഡ് നാടോടി ഗോത്രങ്ങള്‍ (ഡിഎന്‍ടി), അര്‍ദ്ധ നാടോടികളായ ഗോത്രങ്ങള്‍, ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍, പരമ്പരാഗത കൈത്തൊഴിലാളി കുടുംബങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 8 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു.

അതേസമയം ഫണ്ട് ലഭ്യമാണെന്നും എന്നാല്‍ അന്തിമ വിതരണത്തിന് കാബിനറ്റ് പാനലിന്റെ അനുമതി ആവശ്യമാണെന്നും മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ”ഞങ്ങള്‍ക്ക് പണമുണ്ട്, പക്ഷേ അത് നല്‍കാന്‍ മുകളില്‍ നിന്നുള്ള ഗ്രീന്‍ സിഗ്‌നലും ഞങ്ങള്‍ക്ക് ആവശ്യമാണ്,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആവര്‍ത്തിച്ചുള്ള സ്‌കോളര്‍ഷിപ്പ് തടസ്സങ്ങള്‍

മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പ് (MANF) സ്‌കീമിന് കീഴിലുള്ള 1,400-ലധികം പിഎച്ച്ഡി പണ്ഡിതന്മാര്‍ക്ക് 2025 ജനുവരി മുതല്‍ സ്‌റ്റൈപ്പന്‍ഡ് കാലതാമസം നേരിടേണ്ടി വന്നിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, 2024 അവസാനം മുതല്‍ പേയ്മെന്റുകള്‍ നല്‍കിയിട്ടില്ല. മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജയിന്‍ എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ഗവേഷകരെ MANF പിന്തുണയ്ക്കുന്നു.

കാലതാമസവും ആശയക്കുഴപ്പവും പട്ടികജാതിക്കാര്‍ക്കുള്ള ദേശീയ ഫെലോഷിപ്പിനെയും ബാധിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി 2025 മാര്‍ച്ചില്‍ തിരഞ്ഞെടുത്ത 865 ഉദ്യോഗാര്‍ത്ഥികളുടെ ഒരു ലിസ്റ്റ് ആദ്യം പുറത്തിറക്കി. എന്നിരുന്നാലും, ഏപ്രിലില്‍, പുതുക്കിയ പട്ടിക 805 ആയി വെട്ടിക്കുറയ്ക്കുകയും മുമ്പ് ഉള്‍പ്പെടുത്തിയിരുന്ന 487 പേരുകള്‍ നീക്കം ചെയ്യുകയും ചെയ്തു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതി

ഹോസ്റ്റലുകളുടെ മോശം അവസ്ഥയും സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജൂണ്‍ 10 ന് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു. ദളിത്, ആദിവാസി, ഇബിസി, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അനുപാതമില്ലാതെ ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഹാറിന്റെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു, അവിടെ സംസ്ഥാന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം നിഷ്‌ക്രിയമായി തുടര്‍ന്നു, ഇത് 2021-22 അധ്യയന വര്‍ഷത്തില്‍ വിതരണം ചെയ്യാത്തതിലേക്ക് നയിച്ചു. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന ദളിത് വിദ്യാര്‍ത്ഥികളുടെ എണ്ണം ഏകദേശം പകുതിയായി കുറഞ്ഞു-23 സാമ്പത്തിക വര്‍ഷത്തില്‍ 1.36 ലക്ഷത്തില്‍ നിന്ന് 24 സാമ്പത്തിക വര്‍ഷത്തില്‍ 69,000 ആയി-ഗാന്ധി സൂചിപ്പിച്ചു, നിലവിലെ സ്‌കോളര്‍ഷിപ്പ് തുക ‘അപമാനകരമാംവിധം കുറവാണ്’ എന്ന് വിശേഷിപ്പിച്ചു.

Continue Reading

india

നഗ്‌ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്

ഭാര്യയുടെ സഹോദരന്റെ വിവാഹം നടക്കുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇരുവരെയും യുവാവ് ചതിയില്‍പ്പെടുത്തുകയായിരുന്നു.

Published

on

മുംബൈ: നഗ്‌ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച കേസില്‍ യുവാവിനെതിരെ കേസ്. ഭാര്യയുടെ സഹോദരന്റെ വിവാഹം നടക്കുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇരുവരെയും യുവാവ് ചതിയില്‍പ്പെടുത്തുകയായിരുന്നു. നഗ്‌ന പൂജ നടത്തി ചിത്രം പ്രചരിപ്പിച്ച മുപ്പതുകാരന്‍ നവി മുംബൈയിലാണ് പിടിയിലായത്. ഈ വര്‍ഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം.

പ്രതി ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിച്ച് ഇയാള്‍ നഗ്‌നപൂജയില്‍ പങ്കാളികളാക്കുകയായിരുന്നു. പലപ്പോഴായി നടന്ന പൂജയ്ക്കിടയില്‍ യുവാവ് ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ ജൂണ്‍ അവസാനത്തോടെ ഇയാള്‍ ഇരുവരുടെയും നഗ്ന ചിത്രങ്ങള്‍ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു കൊടുക്കുകയായിരുന്നു.

ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ദേവ്രിയ സ്വദേശികളാണ് ഇവര്‍.

Continue Reading

Trending