Connect with us

india

ബിബിസിയുടേതല്ല; ഇത് മോദിക്ക് വേണ്ടിയുള്ള, മുസ്‌ലിംകള്‍ക്കെതിരായ മുന്‍വിധി

പ്രൊഫ. എം.എന്‍ വിജയന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍, ഫാസിസ്റ്റുകള്‍ വരുന്നതെല്ലാം നാഗ്പൂര്‍ വഴിയാകില്ല

Published

on

മീഡിയന്‍

‘ഉണ്ടിരിക്കുന്നവന് ഉള്‍വിളി’ തോന്നുക എന്നൊരു ചൊല്ലുണ്ട്. അതാണ് ബി.ബി. സി ഡോക്യുമെന്ററിയുടെ കാര്യത്തില്‍ അനില്‍ കെ.ആന്റണിക്ക് തോന്നിയിരിക്കുന്നത്. ഗുജറാത്തിലെ വംശീയഹത്യക്ക് നേരിട്ട് ഉത്തരവാദിയെന്ന് ബിബിസി എന്ന ലോകൈക മാധ്യമം വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ട് അനില്‍ കെ. ആന്റണി എന്ന കോണ്‍ഗ്രസ് നേതാവിന് പൊള്ളിയിരിക്കുന്നു. മോദിയേക്കാള്‍ വലിയ രാജഭക്തി എന്നല്ലാതെ ഇതിനെ മറ്റെന്ത് വിശേഷിപ്പിക്കാനാണ് ! ഇന്ത്യയുടെ ഏറ്റവുംവലിയ മതേതരപാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ വിവരസാങ്കേതിവിദ്യാ നിയന്ത്രിക്കുന്നയാളേ്രത ഈ മഹാന്‍!. വിവരസാങ്കേതികവിദ്യക്ക് വിവരം വേണമെന്നില്ലെന്നുണ്ടോ നേതാക്കളേ ?
ഗുജറാത്ത് കലാപത്തെക്കുറിച്ച് പുതുതായി യാതൊന്നും ബി.ബി.സി പറയുന്നില്ലെന്ന് പറയുന്നത് ബി.ജെ.പിക്കാരാണ്. അവര്‍തന്നെയാണ് ഈ ഡോക്യുമെന്ററിക്കെതിരെ പക്ഷേ നാട് മുഴുവനിപ്പോള്‍ ഉറഞ്ഞുതുള്ളുന്നതും. കലാപത്തിനിടെ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി വിളിച്ചയോഗത്തില്‍ പൊലീസിനോട് അനങ്ങരുതെന്ന് നിര്‍ദേശിച്ചുവെന്ന് പറഞ്ഞത് രണ്ട് മുതിര്‍ന്ന ഗുജറാത്ത്‌കേഡര്‍ പൊലീസ് ഓഫീസര്‍മാരായിരുന്നു. മോദിയുടെ ആഭ്യന്തരമന്ത്രി ഹരണ്‍പാണ്ഡ്യയും അതുതന്നെ പറഞ്ഞതായി സംഭവത്തെക്കുറിച്ചന്വേഷിച്ച റിട്ട.ജസ്റ്റിസുമാരുടെ സമിതിയും വ്യക്തമാക്കി. ഹരണ്‍പാണ്ഡ്യ കൊല്ലപ്പെടുകയും ആര്‍.ബി ശ്രീകുമാറിനും സഞ്ജീവ് ഭട്ടിനും നേരിട്ടതെന്താണെന്നും മാലോകര്‍ക്കെല്ലാമറിയാം. ഇവിടെയാണ് ബിബിസിയുടെ ഓരോ വാക്യവും തെളിവുകളും അന്വര്‍ഥവും സാര്‍ത്ഥകവുമാകുന്നത്. അക്കാര്യത്തില്‍ പക്ഷേ ഐ.ടി വിദഗ്ധനായ നേതാവിന് വിശ്വാസം പോരത്രെ. പഴയബ്രിട്ടീഷ് രാജവാഴ്ചയാണ് അനില്‍ കെ ആന്റണിയുടെ മനസ്സിനെ ഇക്കാര്യത്തിലും മഥിക്കുന്നതത്രെ. ബിബിസി മുന്‍വിധിയോടെ വാര്‍ത്തകള്‍ ചെയ്തിട്ടുണ്ടെന്നും ഇറാഖ്‌യുദ്ധത്തിന് ഡോക്യുമെന്ററിയില്‍ പറയുന്ന ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ജാക് സ്‌ട്രോ ആണുത്തരവാദിയെന്നും അനില്‍ പറയുന്നു. ഇറാഖ് യുദ്ധമോ ബിബിസിയുടെ ഖത്തര്‍-മുസ്‌ലിംവിരോധമോ ഒന്നുമല്ലല്ലോ ഇവിടെ വിഷയം. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ നോമ്പ് നോറ്റിരിക്കുന്നവരുടെ വണ്ടിക്ക് ഇന്ധനം നിറച്ചുകൊടുക്കുകയാണ് അനില്‍ ആന്റണിയിലെ കോണ്‍ഗ്രസുകാരന്‍ ചെയ്തിരിക്കുന്നത.് ഇന്ത്യയിലെയും ഗുജറാത്തിലെയും മുസ്‌ലിംകളുടെ കാര്യത്തില്‍ ഇന്നത്തെ പ്രധാനമന്ത്രിയുടെ നിലപാട് പഴയ ഗുജറാത്ത് മുഖ്യമന്ത്രിയുടേതില്‍നിന്ന് വലിയമാറ്റമൊന്നും വന്നിട്ടില്ലെന്ന് മനസ്സിലാകാന്‍ സ്വന്തംപാര്‍ട്ടിക്കാരനായിരുന്ന കലാപത്തില്‍കൊല്ലപ്പെട്ട ഗുജറാത്ത് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവയോട് ചെന്ന് ചോദിച്ചാല്‍മതി. അതല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിനേതാക്കളായ സോണിയാഗാന്ധിയോടും അനില്‍ കാണാത്ത, ഫാസിസത്തിനെതിരെ 3500 കിലോമീറ്റര്‍ രാജ്യത്താകെ നടന്ന പാവം രാഹുല്‍ഗാന്ധിയോടും, എന്തിനേറെ സ്വന്തം വന്ദ്യപിതാവിനോടെങ്കിലും ഒന്നന്വേഷിക്കാമായിരുന്നു. എന്നിട്ടും ഇറാഖ് യുദ്ധത്തെക്കുറിച്ചും ബിബിസിയുടെ മുന്‍വിധിയെക്കുറിച്ചും ഓര്‍മിപ്പിച്ച് നിരപരാധികളായ മനുഷ്യരുടെ കൂട്ടക്കുരുതിയെ ന്യായീകരിക്കാന്‍ തൊലിക്കട്ടി ചില്ലറയൊന്നും പോരാ. സോവറിനിറ്റിയെയും മറ്റും കൂട്ടുപിടിച്ച് രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നത് ഫാസിസത്തെ താലോലിക്കുന്നതിനുള്ള മറയായേ യഥാര്‍ത്ഥ മതേതരവിശ്വാസികള്‍ക്കും മുസ്‌ലിം ഇരകള്‍ക്കുംകാണാനാകൂ. ദേശസ്‌നേഹം മനുഷ്യസ്‌നേഹത്തിനപ്പുറമല്ലെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതെങ്കിലും അനിലൊന്ന് വായിക്കണം.
ഇത്തരക്കാരെയാണ് പാര്‍ട്ടി ഐ.ടി സെല്‍ മേധാവികളാക്കി വെക്കുന്നതെങ്കില്‍ ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ട്വിറ്ററിന്റെയും യൂട്യൂബിന്റെയും നിയന്ത്രണം ടിയാനെ ഏല്‍പിക്കുന്നതാകും ബുദ്ധി. ബിബിസിയുടെ പ്രസ്തുത ഡോക്യുമെന്ററി കാണാന്‍പോലും തയ്യാറാകാതെയാണ് അതിനെ എതിര്‍ക്കുന്നതെന്നത് പക്ഷേ അതിനുപോലും കൊളളില്ലെന്നതിന് തെളിവാണ്. പ്രൊഫ. എം.എന്‍ വിജയന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍, ഫാസിസ്റ്റുകള്‍ വരുന്നതെല്ലാം നാഗ്പൂര്‍ വഴിയാകില്ല !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ബിജെപി ഭരണത്തിൽ ഏറ്റവും വേദനിപ്പിക്കപ്പെട്ടത് കർഷകർ, ഇന്ത്യ സഖ്യം കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും’: രാഹുൽ ഗാന്ധി

ജി എസ് ടി ഭേദഗതി ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു

Published

on

ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കും എന്ന് പറഞ്ഞു പാലിച്ചില്ല. കൊവിഡ് വന്നപ്പോള്‍ ഒരുപാട് പേര്‍ വഴിയില്‍ മരിച്ചുവീണു. ഓക്‌സിജനും വെന്റിലേറ്ററും ലഭിച്ചില്ല. അപ്പോള്‍ നരേന്ദ്രമോദി കയ്യടിക്കാന്‍ പറഞ്ഞു. കയ്യടി കൊണ്ടാ പ്രയോജനമില്ലെന്ന് കണ്ടപ്പോള്‍ മൊബൈല്‍ ലൈറ്റ് തെളിയിക്കാന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. ചരിത്രത്തിലാദ്യമായി ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം. റാണി ലക്ഷ്മിഭായിയുടെ കര്‍മ്മഭൂമിയില്‍ താന്‍ ഉറപ്പു നല്‍കുന്നു. നരേന്ദ്രമോദിയും ആര്‍എസ്എസും എന്നല്ല ലോകത്തിലെ ഒരു ശക്തിയെയും ഈ ഭരണഘടന തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹരിയനയില്‍ അരവിന്ദ് കേജ്രിവാളിന്റെ റോഡ് ഷോ ആരംഭിച്ചു. വരുന്ന ജൂലൈയില്‍ ജാന്‍സിയിലെ ആളുകള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമ്പോള്‍, 8500 രൂപ വന്നിട്ടുണ്ടാകും. ബിജെപി ഭരണത്തില്‍ ഏറ്റവും വേദനിപ്പിക്കപ്പെട്ടിട്ടുള്ളത് കര്‍ഷകര്‍. അതിനാല്‍ ഇന്ത്യ സഖ്യത്തിന്റെ സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും.

നരേന്ദ്രമോദി യുവാക്കളോട്, അഴുക്ക് ചാലില്‍ നിന്നും പൈപ്പിട്ട ഗ്യാസ് എടുത്ത് പക്കോഡ ഉണ്ടാക്കി വില്‍ക്കാന്‍ പറഞ്ഞു. ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ കോടിക്കണക്കിന് യുവാക്കളെയും കോടിക്കണക്കിന് സ്ത്രീകളെയും ലക്ഷാധിപതികള്‍ക്കും. ജി എസ് ടി ഭേദഗതി ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അഗ്‌നി വീര്‍ പദ്ധതി ചവറ്റുകുട്ടയില്‍ എറിയും. ബുന്ദേല്‍ഖണ്ഡില്‍ പ്രതിരോധ ഫാക്ടറി തുടങ്ങും എന്ന് പറഞ്ഞ് മോദി ജനങ്ങളെ വഞ്ചിച്ചു. ഇന്ത്യ സഖ്യത്തിന്റെ സര്‍ക്കാര്‍ വന്നാല്‍ മോദി നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സൗജന്യ റേഷന്‍ നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Continue Reading

india

‘വലിയ സ്വാധീനമില്ലേ, അത് നല്ലരീതിയില്‍ ഉപയോഗിച്ചുകൂടെ’: ബാബാ രാംദേവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ മാപ്പപേക്ഷിച്ചിട്ടും പരസ്യങ്ങള്‍ തുടരുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: യോഗാ ആചാര്യന്‍ ബാബാ രാംദേവിനെ വീണ്ടും വിമര്‍ശിച്ച് സുപ്രിം കോടതി. വലിയ സ്വാധീനമുള്ള രാംദേവിന് അത് നല്ലതുപോലെ ഉപയോഗിച്ചു കൂടെ എന്നാണ് കോടതി പറഞ്ഞത്. ബാബാ രാംദേവ് സഹസ്ഥാപകനായ പതഞ്ജലി ആയുര്‍വേദ തെറ്റായ പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ വിമര്‍ശനം.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ മാപ്പപേക്ഷിച്ചിട്ടും പരസ്യങ്ങള്‍ തുടരുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിലവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പരസ്യങ്ങള്‍ ഇനി പ്രദര്‍ശിപ്പിക്കരുതെന്ന് പതഞ്ജലി കത്ത് മുഖേന ടി.വി ചാനലുകളെ അറിയിച്ചതായും വിമര്‍ശനം നേരിട്ട ഉത്പന്നങ്ങളുടെ വിപണനം നിര്‍ത്തിയതായും മുതിര്‍ന്ന അഭിഭാഷകന്‍ ബല്‍ഭീര്‍ സിങ്, കേസ് പരിഗണിക്കുന്ന ബെഞ്ചിനെ അറിയിച്ചു.

തെറ്റിദ്ധാരണ ജനിപ്പിക്കും വിധത്തില്‍ പരസ്യം നല്‍കിയെന്നാരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നല്‍കിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല.

പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു. കോടതി ഇടപെട്ടതോടെ പതഞ്ജലി സഹ സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്ണയും കോടതിയില്‍ മാപ്പുപറഞ്ഞിരുന്നു. എന്നാല്‍ കോടതിയലക്ഷ്യക്കേസില്‍ ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രിംകോടതി പലതവണ നിരസിച്ചിരുന്നു. പതഞ്ജലി മനഃപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്നായിരുന്നു കോടതിയുടെ നിഗമനം. പിന്നാലെ പരസ്യമായി മാപ്പ് അപേക്ഷിച്ച് പത്രങ്ങളില്‍ ഇരുവരും പരസ്യം നല്‍കിയിരുന്നു.

Continue Reading

india

ബി.ജെ.പിയുടെ മുസ്‌ലിം വിദ്വേഷ പ്രചാരണം: പ്രതിഷേധവുമായി യു.കെ പ്രവാസികള്‍

16 പ്രവാസി ഗ്രൂപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിജില്‍ ഫോര്‍ ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന പരിപാടിയില്‍ 150ഓളം പേര്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം രേഖപ്പടുത്തി

Published

on

ലണ്ടന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വിദ്വേഷ പ്രചരണം അഴിച്ചുവിടുന്ന ബി.ജെ.പിക്കെതിരെ പ്രതിഷേധവുമായി യു.കെയിലെ ഇന്ത്യന്‍ പ്രവാസികള്‍. ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ ദലിത്, ഒ.ബി.സി വിഭാഗത്തിലുള്ളവരെ മുസ്‌ലിംകള്‍ക്കെതിരെ തിരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതാ സമ്മേളനം നടത്തി. 16 പ്രവാസി ഗ്രൂപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിജില്‍ ഫോര്‍ ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന പരിപാടിയില്‍ 150ഓളം പേര്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം രേഖപ്പടുത്തി. പരസ്യമായ നിലപാട് സ്വീകരിച്ചാല്‍ തങ്ങളുടെ ഒ.സി.ഐ കാര്‍ഡുകള്‍ അസാധുവാക്കപ്പെടുകയോ ഇന്ത്യയിലെ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന ഭയത്താല്‍ പ്രവാസികളില്‍ പലരും ഭയപ്പെടുന്ന സമയത്താണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്.

മുന്‍ എ.എന്‍.സി എം.പിയും എഴുത്തുകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആന്‍ഡ്രൂ ഫെയിന്‍സ്‌റ്റൈന്‍ ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുത്തു. യുകെയിലെ വരാനിരിക്കുന്ന പൊതു തെരെഞ്ഞടുപ്പില്‍ കെയര്‍ സ്റ്റാര്‍മറിനെതിരെ മത്സരിക്കുമെന്ന് ഫെയിന്‍സ്‌റ്റൈന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗസ്സയില്‍ പതിനായിരകണക്കിന് ആളുകളെ കൊന്നൊടുക്കുന്ന ഇസ്രാഈല്‍ രാഷ്ട്രത്തെ പ്രോഝാഹിപ്പിക്കുകയും ആയുധം നല്‍കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും തീവ്രമായ വംശീയ ദേശീയവാദികളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് രീതിയിലെ ഓരോ ഘട്ടത്തിലും ഉന്നയിക്കുന്ന അഴിമതികളും സമ്മേളനത്തില്‍ ചര്‍ച്ചയായി. പാരിസ്ഥിതിക വിനാശകാരിയായ കല്‍ക്കരി ഖനികള്‍ക്കും റിഫൈനറികള്‍ക്കും വഴിയൊരുക്കാന്‍ വേണ്ടി ആദിവാസി സമൂഹങ്ങളെ പീഡിപ്പിക്കുന്നതില്‍ അദാനി ഗ്രൂപ്പിന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നാണ് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിലെ കല്‍പ്പന വില്‍സണ്‍ അഭിപ്രായപ്പെട്ടത്.

യു.കെയിലെ ജാതി സംഘടനയായ കാസ്റ്റ് വാച്ച് യു.കെയുടെ അധ്യക്ഷന്‍ സത്പാല്‍ മുമാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അംബേദ്കര്‍ തയ്യാറാക്കിയ ഇന്ത്യയുടെ മതേതര ഭരണഘടനക്ക് പകരം ക്രൂരവും സ്ത്രീവിരുദ്ധവും ജാതീയവുമായ രണ്ടാം നൂറ്റാണ്ടിലെ നിയമങ്ങള്‍ കൊണ്ടുവരുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വത്തിന്റെ യഥാര്‍ത്ഥ മുഖം ബ്രിട്ടനിലെ ആര്‍ക്കും അറിയില്ല. ഇതുസംബന്ധിച്ച് ബ്രിട്ടീഷ് ജനതയെയും പങ്കാളികളെയും ഏജന്‍സികളെയും ബോധവത്കരിക്കേണ്ടതുണ്ടെന്നും യു.കെ ഇന്ത്യന്‍മുസ്‌ലിം കൗണ്‍സിലിലെ മുഹമ്മദ് ഒവൈസ് പറഞ്ഞു. മോദിക്കും ബി.ജെ.പിക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന സജീവവും സംഘടിതവുമായ പ്രവാസിശബ്ദങ്ങള്‍ ഇല്ലെന്ന് കരുതരുതെന്നും തങ്ങള്‍ ഇവിടെയുണ്ടെന്നും എവിടെയും പോകുന്നില്ലെന്നും ‘ഹിന്ദൂസ് ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് യു.കെ’ ഡയറക്ടര്‍ രാജീവ് സിന്‍ഹ പറഞ്ഞു.

Continue Reading

Trending