india
ബിബിസിയുടേതല്ല; ഇത് മോദിക്ക് വേണ്ടിയുള്ള, മുസ്‌ലിംകള്‍ക്കെതിരായ മുന്‍വിധി
പ്രൊഫ. എം.എന്‍ വിജയന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍, ഫാസിസ്റ്റുകള്‍ വരുന്നതെല്ലാം നാഗ്പൂര്‍ വഴിയാകില്ല

മീഡിയന്‍
‘ഉണ്ടിരിക്കുന്നവന് ഉള്‍വിളി’ തോന്നുക എന്നൊരു ചൊല്ലുണ്ട്. അതാണ് ബി.ബി. സി ഡോക്യുമെന്ററിയുടെ കാര്യത്തില്‍ അനില്‍ കെ.ആന്റണിക്ക് തോന്നിയിരിക്കുന്നത്. ഗുജറാത്തിലെ വംശീയഹത്യക്ക് നേരിട്ട് ഉത്തരവാദിയെന്ന് ബിബിസി എന്ന ലോകൈക മാധ്യമം വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ട് അനില്‍ കെ. ആന്റണി എന്ന കോണ്‍ഗ്രസ് നേതാവിന് പൊള്ളിയിരിക്കുന്നു. മോദിയേക്കാള്‍ വലിയ രാജഭക്തി എന്നല്ലാതെ ഇതിനെ മറ്റെന്ത് വിശേഷിപ്പിക്കാനാണ് ! ഇന്ത്യയുടെ ഏറ്റവുംവലിയ മതേതരപാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ വിവരസാങ്കേതിവിദ്യാ നിയന്ത്രിക്കുന്നയാളേ്രത ഈ മഹാന്‍!. വിവരസാങ്കേതികവിദ്യക്ക് വിവരം വേണമെന്നില്ലെന്നുണ്ടോ നേതാക്കളേ ?
ഗുജറാത്ത് കലാപത്തെക്കുറിച്ച് പുതുതായി യാതൊന്നും ബി.ബി.സി പറയുന്നില്ലെന്ന് പറയുന്നത് ബി.ജെ.പിക്കാരാണ്. അവര്‍തന്നെയാണ് ഈ ഡോക്യുമെന്ററിക്കെതിരെ പക്ഷേ നാട് മുഴുവനിപ്പോള്‍ ഉറഞ്ഞുതുള്ളുന്നതും. കലാപത്തിനിടെ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി വിളിച്ചയോഗത്തില്‍ പൊലീസിനോട് അനങ്ങരുതെന്ന് നിര്‍ദേശിച്ചുവെന്ന് പറഞ്ഞത് രണ്ട് മുതിര്‍ന്ന ഗുജറാത്ത്‌കേഡര്‍ പൊലീസ് ഓഫീസര്‍മാരായിരുന്നു. മോദിയുടെ ആഭ്യന്തരമന്ത്രി ഹരണ്‍പാണ്ഡ്യയും അതുതന്നെ പറഞ്ഞതായി സംഭവത്തെക്കുറിച്ചന്വേഷിച്ച റിട്ട.ജസ്റ്റിസുമാരുടെ സമിതിയും വ്യക്തമാക്കി. ഹരണ്‍പാണ്ഡ്യ കൊല്ലപ്പെടുകയും ആര്‍.ബി ശ്രീകുമാറിനും സഞ്ജീവ് ഭട്ടിനും നേരിട്ടതെന്താണെന്നും മാലോകര്‍ക്കെല്ലാമറിയാം. ഇവിടെയാണ് ബിബിസിയുടെ ഓരോ വാക്യവും തെളിവുകളും അന്വര്‍ഥവും സാര്‍ത്ഥകവുമാകുന്നത്. അക്കാര്യത്തില്‍ പക്ഷേ ഐ.ടി വിദഗ്ധനായ നേതാവിന് വിശ്വാസം പോരത്രെ. പഴയബ്രിട്ടീഷ് രാജവാഴ്ചയാണ് അനില്‍ കെ ആന്റണിയുടെ മനസ്സിനെ ഇക്കാര്യത്തിലും മഥിക്കുന്നതത്രെ. ബിബിസി മുന്‍വിധിയോടെ വാര്‍ത്തകള്‍ ചെയ്തിട്ടുണ്ടെന്നും ഇറാഖ്‌യുദ്ധത്തിന് ഡോക്യുമെന്ററിയില്‍ പറയുന്ന ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ജാക് സ്‌ട്രോ ആണുത്തരവാദിയെന്നും അനില്‍ പറയുന്നു. ഇറാഖ് യുദ്ധമോ ബിബിസിയുടെ ഖത്തര്‍-മുസ്‌ലിംവിരോധമോ ഒന്നുമല്ലല്ലോ ഇവിടെ വിഷയം. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ നോമ്പ് നോറ്റിരിക്കുന്നവരുടെ വണ്ടിക്ക് ഇന്ധനം നിറച്ചുകൊടുക്കുകയാണ് അനില്‍ ആന്റണിയിലെ കോണ്‍ഗ്രസുകാരന്‍ ചെയ്തിരിക്കുന്നത.് ഇന്ത്യയിലെയും ഗുജറാത്തിലെയും മുസ്‌ലിംകളുടെ കാര്യത്തില്‍ ഇന്നത്തെ പ്രധാനമന്ത്രിയുടെ നിലപാട് പഴയ ഗുജറാത്ത് മുഖ്യമന്ത്രിയുടേതില്‍നിന്ന് വലിയമാറ്റമൊന്നും വന്നിട്ടില്ലെന്ന് മനസ്സിലാകാന്‍ സ്വന്തംപാര്‍ട്ടിക്കാരനായിരുന്ന കലാപത്തില്‍കൊല്ലപ്പെട്ട ഗുജറാത്ത് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവയോട് ചെന്ന് ചോദിച്ചാല്‍മതി. അതല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിനേതാക്കളായ സോണിയാഗാന്ധിയോടും അനില്‍ കാണാത്ത, ഫാസിസത്തിനെതിരെ 3500 കിലോമീറ്റര്‍ രാജ്യത്താകെ നടന്ന പാവം രാഹുല്‍ഗാന്ധിയോടും, എന്തിനേറെ സ്വന്തം വന്ദ്യപിതാവിനോടെങ്കിലും ഒന്നന്വേഷിക്കാമായിരുന്നു. എന്നിട്ടും ഇറാഖ് യുദ്ധത്തെക്കുറിച്ചും ബിബിസിയുടെ മുന്‍വിധിയെക്കുറിച്ചും ഓര്‍മിപ്പിച്ച് നിരപരാധികളായ മനുഷ്യരുടെ കൂട്ടക്കുരുതിയെ ന്യായീകരിക്കാന്‍ തൊലിക്കട്ടി ചില്ലറയൊന്നും പോരാ. സോവറിനിറ്റിയെയും മറ്റും കൂട്ടുപിടിച്ച് രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നത് ഫാസിസത്തെ താലോലിക്കുന്നതിനുള്ള മറയായേ യഥാര്‍ത്ഥ മതേതരവിശ്വാസികള്‍ക്കും മുസ്‌ലിം ഇരകള്‍ക്കുംകാണാനാകൂ. ദേശസ്‌നേഹം മനുഷ്യസ്‌നേഹത്തിനപ്പുറമല്ലെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതെങ്കിലും അനിലൊന്ന് വായിക്കണം.
ഇത്തരക്കാരെയാണ് പാര്‍ട്ടി ഐ.ടി സെല്‍ മേധാവികളാക്കി വെക്കുന്നതെങ്കില്‍ ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ട്വിറ്ററിന്റെയും യൂട്യൂബിന്റെയും നിയന്ത്രണം ടിയാനെ ഏല്‍പിക്കുന്നതാകും ബുദ്ധി. ബിബിസിയുടെ പ്രസ്തുത ഡോക്യുമെന്ററി കാണാന്‍പോലും തയ്യാറാകാതെയാണ് അതിനെ എതിര്‍ക്കുന്നതെന്നത് പക്ഷേ അതിനുപോലും കൊളളില്ലെന്നതിന് തെളിവാണ്. പ്രൊഫ. എം.എന്‍ വിജയന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍, ഫാസിസ്റ്റുകള്‍ വരുന്നതെല്ലാം നാഗ്പൂര്‍ വഴിയാകില്ല !
india
‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.
നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.
india
സ്റ്റാലിന്റെ സഹോദരനും കരുണാനിധിയുടെ മകനുമായ എം.കെ മുത്തു അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരനും മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനുമായ എം.കെ.മുത്തു(77) അന്തരിച്ചു. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ് മുത്തു.
നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു ജനനം. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20-ാം വയസിൽ ക്ഷയരോഗം ബാധിച്ച് പദ്‌മാവതി മരിച്ചത്. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ. മുത്തുവിന്റെ ഭാര്യ ശിവകാമസുന്ദരി, മക്കൾ: എം.കെ.എം. അറിവുനിധി, തേൻമൊഴി.
india
ഡല്‍ഹി ഭരിച്ച ഏക മുസ്‌ലിം വനിത റസിയ സുല്‍ത്താന്റെ ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് വെട്ടി എന്‍സിഇആര്‍ടി; നൂര്‍ജഹാനും പുറത്ത്
നിലവില്‍ ഡല്‍ഹി, മുഗള്‍ കാലഘട്ടത്തെക്കുറിച്ച് പഠിപ്പിക്കുന്ന എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നാണ് ചരിത്ര വനിതകളെ ഒഴിവാക്കിയിരിക്കുന്നത്.

ഡല്‍ഹി ഭരിച്ച റസിയ സുല്‍ത്താന്റെയും മുഗള്‍ കാലഘട്ടത്തിലെ നൂര്‍ ജഹാന്റെയും ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എന്‍സിഇആര്‍ടി. ഈ വര്‍ഷം പുതുക്കിയ എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ നിന്നാണ് പാഠഭാഗം ഒഴിവാക്കിയത്. നേരത്തെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ഡല്‍ഹി, മുഗള്‍ കാലഘട്ടത്തെക്കുറിച്ച് പഠിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയ ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ 12ാം നൂറ്റാണ്ടിന് മുമ്പുവരെയുള്ള കാലത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. നിലവില്‍ ഡല്‍ഹി, മുഗള്‍ കാലഘട്ടത്തെക്കുറിച്ച് പഠിപ്പിക്കുന്ന എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നാണ് ചരിത്ര വനിതകളെ ഒഴിവാക്കിയിരിക്കുന്നത്.
പഴയ പാഠപുസ്തകത്തില്‍ മുഗള്‍ കാലഘട്ടത്തെക്കുറിച്ചും ഡല്‍ഹി സുല്‍ത്താനേറ്റ് കാലഘട്ടത്തെ കുറിച്ചും രണ്ട് അധ്യായങ്ങളായിരുന്നു ഉണ്ടായത്. ഡല്‍ഹി ഭരിച്ച ഏക വനിതാ മുസ്‌ലിം ഭരണാധികാരിയായ റസിയ സുല്‍ത്താന് വേണ്ടി മാത്രം ഒരു ഭാഗം ഈ പാഠഭാഗത്ത് മാറ്റിവെച്ചിരുന്നു. എന്നാല്‍ ഈ ഭാഗമാണ് ഇപ്പോള്‍ പൂര്‍ണമായും നീക്കിയിരിക്കുന്നത്.
മുഗള്‍ കാലത്തെക്കുറിച്ച് പറയുന്ന അധ്യായത്തില്‍ നിന്ന് ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഭാര്യ നൂര്‍ ജഹാന്റെ പേരില്‍ വെള്ളി നാണയങ്ങളുണ്ടാക്കിയതും സീലുകളുണ്ടാക്കിയതും അവര്‍ക്ക് ജഹാംഗീര്‍ കൊട്ടാരത്തിലുണ്ടായിരുന്ന സ്വാധീനത്തെ കുറിച്ചുമുള്ള ഭാഗങ്ങളും ഒഴിവാക്കി. ഈ അധ്യായത്തില്‍ ഇപ്പോള്‍ ഗര്‍ഹ രാജവംശത്തിലെ രാജ്ഞി റാണി ദുര്‍ഗാവദിയുടെ പാഠഭാഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1564ല്‍ തന്റെ രാജ്യം ആക്രമിക്കാനുള്ള മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ശ്രമത്തിനെതിരെ ധൈര്യത്തോടെ തന്റെ സേനയെ നയിച്ചവളെന്നാണ് വിശേഷണം. കൂടാതെ മൂന്നാം അധ്യായത്തില്‍ താരാഭായ്, ആലിയാഭായ് ഹോള്‍ക്കര്‍ എന്നിവരുടെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയിലെ കൊളോണിയല്‍ കാലഘട്ടം എന്ന പാഠഭാഗത്ത് നിന്നും ടിപ്പു സുല്‍ത്താനെ മൈസൂരിന്റെ കടുവ എന്ന വിശേഷിപ്പിച്ച ഭാഗവും, അദ്ദേഹത്തിന്റെ പിതാവ് ഹൈദര്‍ അലിയെ കുറിച്ചുള്ള ഭാഗവും, പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ആഗ്ലോമൈസൂര്‍ യുദ്ധവും നീക്കം ചെയ്തിട്ടുണ്ട്. മറാത്താ സാമ്രാജ്യത്തിനായി മാത്രം ഒരു അധ്യായം മാറ്റിവെച്ചിട്ടുണ്ട്. എന്‍ഇപിയുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണ് പുതിയതെന്നാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ എന്‍സിഇആര്‍ടി കരിക്കുലര്‍ ഏരിയ ഗ്രൂപ്പ് തലവന്‍ മൈക്കിള്‍ ഡാനിനോ പറഞ്ഞു.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
india2 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
kerala2 days ago
മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു