Connect with us

kerala

ശിവശങ്കറിന്റെ അറസ്റ്റ് ഇടതുപക്ഷസര്‍ക്കാരിനുള്ള തിരിച്ചടി; കുടുങ്ങുമോ വന്‍സ്രാവുകള്‍?

സര്‍ക്കാരിന്റെ ഓഫീസുകളില്‍നിന്ന ്‌രേഖകള്‍ നീക്കുകയായിരുന്നു ലക്ഷ്യം. 18.50 കോടിയാണ് നല്‍കിയതെങ്കിലും 14.50 കോടിയാണ് ഫ്‌ളാറ്റിനായി ചെലവഴിച്ചത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത് ഇടതുസര്‍ക്കാരിനുള്ള തിരിച്ചടിയായി. മുഖ്യമന്ത്രി ആദ്യം ന്യായീകരിച്ച വ്യക്തിയാണ് കേസിലുള്‍പ്പെട്ടതും അറസ്റ്റിലായതും. ഇത് മൂന്നാംതവണയാണ ്ശിവശങ്കര്‍ അറസ്റ്റിലാകുന്നത്. വടക്കാഞ്ചേരിയില്‍ യു.എ.ഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രെസന്റ് എന്ന സ്ഥാപനമാണ ്‌ലൈഫ് മിഷന്റെ പേരില്‍ പാവങ്ങള്‍ക്കായി ഫ്‌ളാറ്റ് പണിയാന്‍ തീരുമാനിച്ചത്. ഇതില്‍ 4കോടിയിലധികം രൂപയാണ ്‌കോഴയായി കൈമാറിയത്. ശിവശങ്കറിന് മാത്രം ഒരു കോടി കോഴ കിട്ടിയെന്നാണ ്‌കേസ്. അന്നത്തെ യു.ഡി.എഫ് എം.എല്‍.എ അനില്‍ അക്കരയാണ് സി.ബി.ഐക്ക് പരാതി നല്‍കിയത്. എന്നാല്‍ കുടുങ്ങമെന്ന ്‌വന്നതോടെ സംസ്ഥാനസര്‍ക്കാര്‍ വിജിലന്‍സിന ്‌കേസ് വിടുകയായിരുന്നു. സര്‍ക്കാരിന്റെ ഓഫീസുകളില്‍നിന്ന ്‌രേഖകള്‍ നീക്കുകയായിരുന്നു ലക്ഷ്യം. 18.50 കോടിയാണ് നല്‍കിയതെങ്കിലും 14.50 കോടിയാണ് ഫ്‌ളാറ്റിനായി ചെലവഴിച്ചത്. ബാക്കുതുകക്ക് ആശുപത്രി നിര്‍മിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ അതുണ്ടായില്ല. 4.48 കോടി ശിവശങ്കറിന്റെ അടുപ്പക്കാരിയും വ്യവസായവകുപ്പിലെ കരാര്‍ജീവനക്കാരിയുമായ സ്വപ്‌നസുരേഷ് കൈപ്പറ്റിയതായാണ് പരാതി. ഇതുവഴിയാണ് ശിവശങ്കറിലേക്ക് പണമെത്തിയത്. ഇത് ഉന്നതകേന്ദ്രങ്ങളിലേക്ക് മറിഞ്ഞിരിക്കാമെന്നും അവരിലേക്ക് അന്വേഷണം എത്തുമെന്നുമാണ ്കരുതപ്പെടുന്നത്. മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ആവശ്യപ്പെടുന്നത് അതാണ്.
തിരുവനന്തപുരത്തെ പ്രമാദമായ സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധമുണ്ടോ എന്നാണ ്അന്വേഷിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റിന്റെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് 15 കോടിയുടെ സ്വര്‍ണക്കടത്ത് നടന്നത്. ഇതില്‍ ശിവശങ്കറിനെയും സ്വപ്‌നയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. വിരമിക്കുന്നതിന് മുമ്പ് ശിവശങ്കറിനെ തിരിച്ചെടുക്കാനും സര്‍ക്കാര്‍ തയ്യാറായിരുന്നു. സി.പി.എമ്മിലേക്കും പാര്‍ട്ടിയിലെ ഉന്നതരിലേക്കും കോഴപ്പണം എത്തിയിരിക്കാമെന്നാണ് ആരോപണം. വന്‍സ്രാവുകള്‍ കുടുങ്ങുമോ എന്നാണ് ജനം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

crime

പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്.

Published

on

പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖംരക്ഷിക്കല്‍ നടപടി. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ്, ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നുകളഞ്ഞത്. അതും രണ്ട് ദിവസം മുന്‍പ്. ഇതോടെ, രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.

Continue Reading

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മൂന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോള്‍ അമീബ ശരീരത്തില്‍ എത്തിയതെന്ന് സംശയം

Published

on

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്.

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending