Connect with us

kerala

ശിവശങ്കറിന്റെ അറസ്റ്റ് ഇടതുപക്ഷസര്‍ക്കാരിനുള്ള തിരിച്ചടി; കുടുങ്ങുമോ വന്‍സ്രാവുകള്‍?

സര്‍ക്കാരിന്റെ ഓഫീസുകളില്‍നിന്ന ്‌രേഖകള്‍ നീക്കുകയായിരുന്നു ലക്ഷ്യം. 18.50 കോടിയാണ് നല്‍കിയതെങ്കിലും 14.50 കോടിയാണ് ഫ്‌ളാറ്റിനായി ചെലവഴിച്ചത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത് ഇടതുസര്‍ക്കാരിനുള്ള തിരിച്ചടിയായി. മുഖ്യമന്ത്രി ആദ്യം ന്യായീകരിച്ച വ്യക്തിയാണ് കേസിലുള്‍പ്പെട്ടതും അറസ്റ്റിലായതും. ഇത് മൂന്നാംതവണയാണ ്ശിവശങ്കര്‍ അറസ്റ്റിലാകുന്നത്. വടക്കാഞ്ചേരിയില്‍ യു.എ.ഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രെസന്റ് എന്ന സ്ഥാപനമാണ ്‌ലൈഫ് മിഷന്റെ പേരില്‍ പാവങ്ങള്‍ക്കായി ഫ്‌ളാറ്റ് പണിയാന്‍ തീരുമാനിച്ചത്. ഇതില്‍ 4കോടിയിലധികം രൂപയാണ ്‌കോഴയായി കൈമാറിയത്. ശിവശങ്കറിന് മാത്രം ഒരു കോടി കോഴ കിട്ടിയെന്നാണ ്‌കേസ്. അന്നത്തെ യു.ഡി.എഫ് എം.എല്‍.എ അനില്‍ അക്കരയാണ് സി.ബി.ഐക്ക് പരാതി നല്‍കിയത്. എന്നാല്‍ കുടുങ്ങമെന്ന ്‌വന്നതോടെ സംസ്ഥാനസര്‍ക്കാര്‍ വിജിലന്‍സിന ്‌കേസ് വിടുകയായിരുന്നു. സര്‍ക്കാരിന്റെ ഓഫീസുകളില്‍നിന്ന ്‌രേഖകള്‍ നീക്കുകയായിരുന്നു ലക്ഷ്യം. 18.50 കോടിയാണ് നല്‍കിയതെങ്കിലും 14.50 കോടിയാണ് ഫ്‌ളാറ്റിനായി ചെലവഴിച്ചത്. ബാക്കുതുകക്ക് ആശുപത്രി നിര്‍മിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ അതുണ്ടായില്ല. 4.48 കോടി ശിവശങ്കറിന്റെ അടുപ്പക്കാരിയും വ്യവസായവകുപ്പിലെ കരാര്‍ജീവനക്കാരിയുമായ സ്വപ്‌നസുരേഷ് കൈപ്പറ്റിയതായാണ് പരാതി. ഇതുവഴിയാണ് ശിവശങ്കറിലേക്ക് പണമെത്തിയത്. ഇത് ഉന്നതകേന്ദ്രങ്ങളിലേക്ക് മറിഞ്ഞിരിക്കാമെന്നും അവരിലേക്ക് അന്വേഷണം എത്തുമെന്നുമാണ ്കരുതപ്പെടുന്നത്. മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ആവശ്യപ്പെടുന്നത് അതാണ്.
തിരുവനന്തപുരത്തെ പ്രമാദമായ സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധമുണ്ടോ എന്നാണ ്അന്വേഷിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റിന്റെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് 15 കോടിയുടെ സ്വര്‍ണക്കടത്ത് നടന്നത്. ഇതില്‍ ശിവശങ്കറിനെയും സ്വപ്‌നയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. വിരമിക്കുന്നതിന് മുമ്പ് ശിവശങ്കറിനെ തിരിച്ചെടുക്കാനും സര്‍ക്കാര്‍ തയ്യാറായിരുന്നു. സി.പി.എമ്മിലേക്കും പാര്‍ട്ടിയിലെ ഉന്നതരിലേക്കും കോഴപ്പണം എത്തിയിരിക്കാമെന്നാണ് ആരോപണം. വന്‍സ്രാവുകള്‍ കുടുങ്ങുമോ എന്നാണ് ജനം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending