Connect with us

india

കരിപ്പൂരില്‍ നിന്ന് ഷാര്‍ജ, ദുബായ്, ഡല്‍ഹി സര്‍വീസുകള്‍ നിര്‍ത്തലാക്കരുത്: ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി

ഇതില്‍ സീറ്റുകള്‍ കുറയുന്നത് അവരുടെ യാത്രകളെയും അവധിക്കാലങ്ങളെയുമെല്ലാം ഏറെ ദോഷകരമായി ബാധിക്കും. ഡല്‍ഹിയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പൊതുവിലും കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും വലിയ വിഷമം സൃഷ്ടിക്കും- സമദാനി ചൂ ണ്ടിക്കാട്ടി.

Published

on

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് ഷാര്‍ജയിലേക്കും ദുബായിലേക്കുമുള്ള രാജ്യാന്തര സര്‍വീസുകളും ഡല്‍ഹിയിലേക്കുള്ള ആഭ്യന്തര സര്‍വീസും നിര്‍ത്തിവെക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം ഉടന്‍ പുന:പരിശോധിക്കണമെന്ന് കാലിക്കറ്റ് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി.
സര്‍വീസുകള്‍ പുന: സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമദാനി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യസിന്ധ്യക്കും സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാലിനും എയര്‍ ഇന്ത്യ സി.ഇ.ഒ ക്യാംബല്‍ വില്‍സണും അടിയന്തിര ഇമെയില്‍ സന്ദേശമയച്ചു. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെയും വിശിഷ്യാ പ്രവാസികളെയും ഏറെ ദുരിതത്തിലാഴ്ത്തുന്ന ഈ തീരുമാനം മറ്റു വിമാന സര്‍വ്വീസുകള്‍ വന്‍തോതില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.
കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള അഹ 937ഉം അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുള്ള അഹ 938 ഉം കോഴിക്കോട് നിന്ന് ഷാര്‍ജയിലേക്കുള്ള അഹ 997 ഉം അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുള്ള അഹ 998 ഉം ഡല്‍ഹിയിലേക്കും അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുമുള്ള അഹ 425 ഉം നിര്‍ത്തിവെക്കാനുള്ള തീരുമാനം കേരളീയരായ യാത്രക്കാരെയും വിശേഷിച്ച് അവരിലെ പ്രവാസികളെയും വലിയ കഷ്ടത്തിലാഴ്ത്തുന്നതാണെന്ന് സമദാനി സന്ദേശത്തില്‍ പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വ്വീസുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. യൂറോപ്യന്‍ വന്‍കരയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള റൂട്ടുകളിലേക്ക് പോകാന്‍ യാത്രക്കാര്‍ക്ക് വഴിതുറക്കുന്ന പ്രധാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കും.
1992 മുതല്‍ മുപ്പത് വര്‍ഷക്കാലം തുടര്‍ച്ചയായും വിജയകരമായും നടന്ന ഏറ്റവും പഴക്കമുള്ള പ്രമുഖ സര്‍വ്വീസാണ് ഷാര്‍ജയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ളത്. ഈ വിമാനങ്ങളത്രയും ഏറെക്കുറെ നിറയെ യാത്രക്കാരുമായിട്ടാണ് സര്‍വീസ് നടത്തുന്നത്. വന്‍തോതിലുള്ള ചരക്ക് സഞ്ചാരവും ഈ സര്‍വ്വീസുകളിലൂടെ നിര്‍വ്വഹിക്കപ്പെടുന്നുണ്ട്. അതിനും പുറമെ യു.എ.യിലേക്കുള്ള പ്രവാസി യാത്രക്കാര്‍ ആശ്രയിക്കുന്ന മുഖ്യ റൂട്ടുകളാണിത്.
ഇതില്‍ സീറ്റുകള്‍ കുറയുന്നത് അവരുടെ യാത്രകളെയും അവധിക്കാലങ്ങളെയുമെല്ലാം ഏറെ ദോഷകരമായി ബാധിക്കും. ഡല്‍ഹിയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പൊതുവിലും കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും വലിയ വിഷമം സൃഷ്ടിക്കും- സമദാനി ചൂ ണ്ടിക്കാട്ടി.

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

india

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Published

on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending