Connect with us

kerala

നഞ്ചിയമ്മയുടെ ഭൂമി: കള്ളക്കളി നടത്തിയും കയ്യിട്ട് വാരിയും ഉദ്യോഗസ്ഥര്‍

1999ലെ നിയമപ്രകാരം 1986 ജനുവരി 24ന് ശേഷം ആദിവാസി ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയില്ല

Published

on

കോഴിക്കോട്: നഞ്ചിയമ്മയുടെ കുടുംബ ഭൂമി കൈമാറ്റം ചെയ്തതില്‍ ഉദ്യോഗസ്ഥരുടെ ഒത്തുകളി. മാരിമുത്തു ആദിവാസിയായതിനാല്‍ സ്ഥലം കൈമാറ്റം ചെയ്യല്‍ അസാധുവാണ്. എന്നിട്ടും ഭൂമി മാരിമുത്തുവിന് വില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചില്ലെന്ന് റിപ്പോര്‍ട്ട്.

മധ്യമേഖല റവന്യൂ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ മാരിമുത്തു ആദിവാസിയായ രാമിയുടെ മകനാണെന്ന് ചൂണ്ടിക്കാണിച്ചു. 1999ലെ നിയമപ്രകാരം 1986 ജനുവരി 24ന് ശേഷം ആദിവാസി ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയില്ല. ഭൂമി വില്‍പ്പന നടത്താന്‍ കരാര്‍ എഴുതിയ മാരിമുത്തു ആദിവാസിയാണെന്ന കാര്യവും ഉദ്യോഗസ്ഥര്‍ മറച്ചുവെക്കുകയായിരുന്നു.

തഹസീല്‍ദാര്‍ മുതല്‍ സബ് കലക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥന്മാര്‍ ഭൂമി വ്യാജരേഖ നിര്‍മിച്ച് തട്ടിയെടുത്തവര്‍ക്ക് അനുകൂലമായി ഉത്തരവുകള്‍ നല്‍കി. ഒറ്റപ്പാലം സബ് കലക്ടര്‍ നല്‍കിയ ഉത്തരവില്‍ വ്യാജരേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയ കെ.വി. മാത്യുവിനും ജോസഫ് കുര്യനും ഭൂമിയില്‍ അവകാശമുണ്ട്.

മാരിമുത്തുവിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ആദിവാസി എന്നാണ് അമ്മ രാമി രേഖപ്പെടുത്തിയത്. കന്തസാമിക്ക് ആദിവാസി സ്ത്രീയില്‍ ജനിച്ച മകനാണ് മാരിമുത്തുവെന്നാണ് കലക്ടര്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. വ്യാജ രേഖയുടെ മറവിലാണ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

kerala

താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

Published

on

കോഴിക്കോട് താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി യുവാവിന്റെ പരാതി. വയനാട്ടിലേക്ക് പോകുകയായിരുന്ന ഫിനിക്‌സ് ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന്‍ ജോസിനാണ് മര്‍ദനമേറ്റത്.

Continue Reading

kerala

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍

പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

Published

on

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലെ മുക്കോലക്കലിലാണ് സംഭവം. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം വ്യക്തമല്ല.

Continue Reading

kerala

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.

Published

on

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആളപായമില്ല.

പൊട്ടിത്തെറിയിൽ ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഫയർഫോഴ്സ് എത്തി തീ അണച്ചു.

Continue Reading

Trending