Connect with us

More

പരീക്ഷയെ പേടിക്കേണ്ട;അമിത ഭയം പഠിച്ച ഭാഗങ്ങള്‍ മറന്ന് പോകാന്‍ ഇടവരുത്തും.

ഏത് ഗ്രേഡ് കിട്ടിയാലും ഞങ്ങള്‍ ഹാപ്പിയാകുമെന്ന് പറഞ്ഞ് മകളുടെ കഴിവും കഴിവ് കേടുകളും മനസ്സിലാക്കി ജീവിതത്തിന്റെ ലക്ഷ്യബോധ്യത്തെകുറിച്ചും ഉന്നത വിജയം നേടിയാലുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ചും വളരെ ശാന്തമായും വിവേകത്തോടെയും സ്‌നേഹ സൗഹാര്‍ദ്ദത്തോടെയും മക്കളോട് പറയണം.

Published

on

അഫ്‌സല്‍ കയ്യങ്കോട്

പരീക്ഷാകാലമാണ് വരാന്‍പോകുന്നത്. സ്‌കൂളിലും കോളജിലും പഠിക്കുന്ന വലിയൊരു ശതമാനം കുട്ടികളും പരീക്ഷയെ ഭയപ്പാടോടെയാണ് കാണുന്നത്. മാതാപിതാക്കളുടെ അതിസമ്മര്‍ദ്ദവും മാര്‍ക്ക് കുറഞ്ഞാലുണ്ടാകുന്ന ശകാരവാക്കുകളും ശിക്ഷകളുമാണ് കുട്ടികള്‍ പരീക്ഷയെ ഭയപ്പെടുന്ന പ്രധാന കാരണം. മക്കള്‍ക്ക് ആത്മവിശ്വാസവും ആത്മധൈര്യവും കൊടുക്കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. ഞങ്ങള്‍ ഒപ്പമുണ്ട്, ധൈര്യമായി പഠിച്ചോളൂ എന്ന നിലപാടാണ് ഈ സമയത്ത് മാതാപിതാക്കള്‍ സ്വീകരിക്കേണ്ടത്. പരീക്ഷയോട് ആരോഗ്യകരമായ സമീപനം കുട്ടികളില്‍ വളര്‍ത്തുക. നിശ്ചിതമാര്‍ക്ക്, ഗ്രേഡ് വാങ്ങിയിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നതിന്പകരം ഏത് ഗ്രേഡ് കിട്ടിയാലും ഞങ്ങള്‍ ഹാപ്പിയാകുമെന്ന് പറഞ്ഞ് മകളുടെ കഴിവും കഴിവ് കേടുകളും മനസ്സിലാക്കി ജീവിതത്തിന്റെ ലക്ഷ്യബോധ്യത്തെകുറിച്ചും ഉന്നത വിജയം നേടിയാലുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ചും വളരെ ശാന്തമായും വിവേകത്തോടെയും സ്‌നേഹ സൗഹാര്‍ദ്ദത്തോടെയും മക്കളോട് പറയണം.

ഏത് സമയവും ‘പഠിക്ക് പഠിക്ക്’ എന്ന് പറഞ്ഞ് കുട്ടികളെ ബോറടിപ്പിക്കുന്നതിന്പകരം മക്കളുടെ താല്‍പര്യത്തിനും അവരുടെ ഇഷ്ടത്തിനും അനുസരിച്ച് പഠിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക. പഠനത്തോടുള്ള വെറുപ്പ് അവരില്‍ ഉളവാക്കാതെ ആസ്വദിച്ച് പഠിക്കുമ്പോഴുള്ള പഠനം കുട്ടികളില്‍ മികച്ചതായിരിക്കും. കുട്ടികളില്‍ പരീക്ഷയെ കുറിച്ചുള്ള അമിതമായ ഭയം ഇല്ലാതാക്കണം. അമിത ഭയം പഠിച്ച ഭാഗങ്ങള്‍ മറന്ന് പോകാന്‍ ഇടവരും. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്താതിരിക്കുക, പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുക, ചുരുങ്ങിയത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, വൈകുന്നേരം മൂന്ന് മണി മുതല്‍ ഏഴ് മണി വരെയുള്ള സമയങ്ങളില്‍ പഠനം ഒഴിവാക്കുക, (ഈ സമയങ്ങളില്‍ കളി, വിനോദങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് കുട്ടികളുടെ മാനസിക ബലം കൂട്ടുമെന്നാണ് മനഃശാസ്ത്രം പഠിപ്പിക്കുന്നത്) കുട്ടികള്‍ പഠിക്കുന്ന സമയങ്ങളില്‍ രക്ഷിതാക്കള്‍ ടെലിവിഷന്‍ കാണുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക, പഠനവേളകളില്‍ ചോദ്യംചോദിച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക, രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍പ്പിച്ച് കുളിച്ച് വൃത്തിയായി പ്രാര്‍ത്ഥന നിര്‍വഹിച്ച് ലഘു ഭക്ഷണം കഴിപ്പിച്ചതിന്‌ശേഷം പഠിക്കാന്‍ പറയുക, മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളാണെങ്കില്‍ ബലമായി പിടിച്ച് വാങ്ങിവെക്കുന്നതിന്പകരം സ്‌നേഹത്തോടെ ശാന്തമായി പറഞ്ഞ് മനസ്സിലാക്കി മൊബൈല്‍ സ്വയമേ കുട്ടികള്‍ മാറ്റിവെക്കുന്ന വിധത്തില്‍ പെരുമാറുക. പരീക്ഷക്ക് പോകുമ്പോള്‍ ആവശ്യമായ സാമഗ്രികള്‍ തലേദിവസംതന്നെ ഓര്‍മപ്പെടുത്തി എടുത്ത്‌വെക്കാന്‍ സഹായിക്കുക, പരീക്ഷക്ക് വീട്ടില്‍നിന്ന് കുട്ടികള്‍ ഇറങ്ങുമ്പോള്‍ പ്രാര്‍ത്ഥിച്ച് ആത്മവിശ്വാസം നല്‍കി ചുംബനം നല്‍കി യാത്രയാക്കുക, പരീക്ഷ കഴിഞ്ഞ് വന്നാല്‍ എങ്ങനെയുണ്ട് പരീക്ഷ എന്ന് വേണമെങ്കില്‍ ചോദിക്കാമെന്നല്ലാതെ ചോദ്യപേപ്പര്‍ വാങ്ങി ക്രോസ്‌വിസ്താരം നടത്തുന്നത് തീര്‍ത്തും മാതാപിതാക്കള്‍ ഒഴിവാക്കണം. കഴിഞ്ഞ പരീക്ഷയെ കുറിച്ചുള്ള പോസ്റ്റുമോട്ടവും വിശകലനവും തൊട്ടടുത്ത ദിവസങ്ങളില്‍ എഴുതാനിരിക്കുന്ന പരീക്ഷയെ കുട്ടികളില്‍ ബാധിക്കും.

പരീക്ഷ ഭയപ്പെടാനുള്ളതല്ല. പരാജയങ്ങളെപറ്റി ചിന്തിക്കാതെ മുന്‍പു ലഭിച്ച വിജയങ്ങളെപറ്റി ചിന്തിക്കുക. ജീവിതത്തിലെ വലിയ പരീക്ഷണങ്ങളെ നേരിടാന്‍ പരിശീലനം ലഭിക്കുന്ന വളരെ ചെറിയൊരു സാമ്പിള്‍ മാത്രമായി പരീക്ഷയെ കാണുക. പരീക്ഷകള്‍ ജീവിതത്തി ന്റെ അവസാനമല്ലെന്നും ജീവിതം നീണ്ട്കിടക്കുന്നതാണെന്നുമുള്ള അവബോധത്തോടെ മുന്നേറി പഠിക്കുക. പരീക്ഷാദിവസം അടുത്ത് കൊണ്ടിരിക്കുകയാണ്. ഇനി അങ്ങോട്ടുള്ള ദിവസങ്ങള്‍ തിടുക്കപ്പെട്ടിട്ടുള്ള പഠനം പരമാവധി ഒഴിവാക്കി റിവിഷന് സമയം ചിലവഴിക്കുന്നത് നന്നായിരിക്കും. കുറേയൊക്കെ പഠിച്ചുതീര്‍ത്തു, ഇനിയും കുറേയേറെ പഠിക്കാനുണ്ടൊ? എന്ന ഉത്കണ്ഠയും വേവലാധിയും ഒഴിവാക്കുക. ഇനിയുള്ള ദിവസങ്ങളില്‍ പഠിക്കാന്‍ പ്രയാസം തോന്നുന്ന വിഷയത്തിനു കൂടുതല്‍ സമയം ചിലവാക്കുക. ഉറക്കം ഒഴിവാക്കി പഠിക്കാനും പാടില്ല. എല്ലാം ഒറ്റയടിക്ക് പഠിച്ചുതീര്‍ക്കാന്‍ ശ്രമിക്കാതെ കുറേശ്ശേ പഠിക്കുക. മുന്‍കാല ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ച് പഠിക്കുന്നതും സ്വയം പരീക്ഷ എഴുതി മൂല്യനിര്‍ണയം നടത്തുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കും. പരീക്ഷാഹാളിലെത്തി ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയാല്‍ ചോദ്യം മുഴുവന്‍ വായിച്ച് നോക്കി അറിയാവുന്ന ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്ത് പെട്ടെന്ന് എഴുതിതീര്‍ക്കുക. പരീക്ഷ എഴുതുന്നതിന്റെ ആദ്യത്തെ പത്ത് മിനുട്ട് ചോദ്യങ്ങള്‍ വായിച്ച് നോക്കാനും അവസാനത്തെ പത്ത് മിനുട്ട് എഴുതിയ ഉത്തരങ്ങള്‍ പരിശോധിക്കാനും നീക്കിവെക്കുക. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ കഴിഞ്ഞ പരീക്ഷയെ കുറിച്ച് കൂട്ടുകാരുമായി ചര്‍ച്ച ചെയ്യുന്നതും മാര്‍ക്ക് കൂട്ടി നോക്കുന്നതും ഒഴിവാക്കുക. കഴിഞ്ഞ പരീക്ഷ കഴിഞ്ഞു വരാനിരിക്കുന്ന പരീക്ഷയെ കുറിച്ച് മാത്രം ആലോചിക്കുക.

 

tech

യൂട്യൂബ് മ്യൂസിക് കൂടുതല്‍ സ്മാര്‍ട്ട്: ഇനി പ്ലേലിസ്റ്റിലെ പാട്ടുകള്‍ സെക്കന്‍ഡുകള്‍ക്കകം കണ്ടെത്താം

ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

Published

on

ദീര്‍ഘമായ പ്ലേലിസ്റ്റുകളില്‍ സ്‌ക്രോള്‍ ചെയ്ത് ഒരു പാട്ട് കണ്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യൂട്യൂബ് മ്യൂസിക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത് ‘find my playlist’ എന്ന ഫീച്ചറാണ്. നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപ്രകാരം, ഈ പരീക്ഷണ ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

പ്ലേലിസ്റ്റ് പേജിലെ shuffle play ബട്ടണിന് താഴേയുള്ള മൂന്ന് ഡോട്ട് മെനുവിലെ ഓപ്ഷനായി ഇത് ചിലര്‍ക്കു പ്രത്യക്ഷപ്പെട്ടു. എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സവിശേഷത ലഭ്യമല്ല അതായത് ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ചില അക്കൗണ്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആക്‌സസ്. പാട്ടുകളുടെ പേരുവഴി പ്ലേലിസ്റ്റിനുള്ളില്‍ നേരിട്ട് തിരയാനുള്ള ഈ സൗകര്യം ഇപ്പോള്‍ പരിമിതമായ iOS ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്.

ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇതുവരെ ഈ ഫീച്ചര്‍ എത്തിയിട്ടില്ല. ഫീച്ചറിന്റെ വ്യാപകമായ റോള്ഔട്ടിനും ആന്‍ഡ്രോയിഡ് റിലീസിനും യൂട്യൂബ് ഇതുവരെ വ്യക്തമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഈ അപ്‌ഡേറ്റ്, വലിയ പ്ലേലിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു പ്രത്യേകിച്ച് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Continue Reading

More

വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചന: വിഡി സതീശന്‍

ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പങ്ക്: തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കണം; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കും അദ്ദേഹം പറഞ്ഞു.

വൈഷ്ണയുടെ വോട്ട് പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിന്‍ ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നു. സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വൈഷ്ണ ഹിയറിംഗ് സമയത്ത് നല്‍കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ല. വൈഷ്ണയുടെ അസാനിധ്യത്തില്‍ സി.പി.എം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഡാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സി.പി.എം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സി.പി.എമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Continue Reading

Trending