Connect with us

kerala

ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ; കൊച്ചിയില്‍ ഒരു മാസത്തിനിടെ കേബിള്‍ കുരുങ്ങി മൂന്നാമത്തെ അപകടം

കൊച്ചിയില്‍ കേബിള്‍ കുരുങ്ങി അപകടം പതിവാകുന്നു.

Published

on

കൊച്ചിയില്‍ കേബിള്‍ കുരുങ്ങി അപകടം പതിവാകുന്നു. ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിലാണ് ഇന്നലെ കേബിള്‍ കുടുങ്ങി അപകടമുണ്ടായത്.ബൈക്ക് മറിഞ്ഞ് അഭിഭാഷകനായ കുര്യന് പരിക്കേറ്റു. രാവിലെ ആറ് മണിക്ക് എം.ജി റോഡിലായിരുന്നു അപകടം.പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കഴുത്തില്‍ മുറിവും കാലിന്റെ് എല്ലിന്് പൊട്ടലുമുണ്ട്. രാവിലെ മകളെ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വിട്ട് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് കുര്യന്‍ പറഞ്ഞു. എംജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിന് കുറുകെയുള്ള കേബിള്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. തന്റെ മുന്നില്‍ പോയ ആള്‍ ആദ്യം കേബിള്‍ കുരുങ്ങി വീണു. പിന്നാലെ തന്റെ കഴുത്തിലും കേബിള്‍ കുരുങ്ങിയതോടെ വണ്ടിയില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നെന്ന് കുര്യന്‍ പറഞ്ഞു.പുലര്‍ച്ചെയായതിനാല്‍ കേബിള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഒരു മാസത്തിനിടെ നഗരത്തില്‍ കേബിള്‍ കുരുങ്ങി ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.കൊച്ചിയില്‍ കേബിള്‍ കുരുങ്ങി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും പ്രായോഗിക നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.കൊച്ചിയില്‍ കേബിള്‍ കുടുങ്ങി അപകടം തുടര്‍ക്കഥയായതോടെ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേരുകയും അപകടകരമാം വിധത്തിലുള്ള കേബിളുകള്‍ എത്രയും വേഗം മാറ്റണമെന്ന് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന് തൊട്ടു പിന്നാലെയാണിപ്പോള്‍ വീണ്ടും അപകടമുണ്ടായിരിക്കുന്നത്. നേരത്തെയും ഫോര്‍ട്ട് കൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ കേബിള്‍ കുടുങ്ങി അപകടമുണ്ടായിരുന്നു. ഫോര്‍ട്ട്‌കൊച്ചിയില്‍ കോട്ടയം സ്വദേശിയായ അനില്‍കുമാറിന്റെ കഴുത്തില്‍ കേബിള്‍ കുടുങ്ങിയ സംഭവത്തിന് ശേഷമാണ് മന്ത്രി യോഗം വിളിച്ച് കര്‍ശന നിര്‍ദേശം നല്‍കിയത്.നഗരത്തിലെ എല്ലാ റോഡുകളും പ്രത്യേകിച്ച് ഇട റോഡുകള്‍ കേബിളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും കേബിളുകള്‍ വലിച്ചിരിക്കുകയാണ്്.

റോഡരികിലെ വൈദ്യുതി പോസ്റ്റുകളെയും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പ്രത്യേക പോസ്റ്റുകളെയും ബന്ധിപ്പിച്ചുകൊണ്ട് 20ലധികം കേബിളുകള്‍ ആണ് വലിച്ചിരിക്കുന്നത്. 40 കേബിളുകള്‍ വരെ വലിച്ച റോഡുകളും നഗരത്തിലുണ്ട്.റോഡിനിരുവശവും ഇതുതന്നെയാണ് അവസ്ഥ. ഈ കേബിളുകള്‍ മുട്ടിനുമുട്ടിന് റോഡ് ക്രോസ് ചെയ്തും വലിച്ചിട്ടുണ്ട്. ടെലികോം കമ്പനികള്‍ സ്ഥാപിച്ച കേബിളുകളാണ് കൂടുതലും. ഇവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഉപയോഗ രഹിതമാണെങ്കിലും ഇവ റോഡില്‍ നിന്ന് എടുത്തുമാറ്റാന്‍ ബന്ധപ്പെട്ട കമ്പനികള്‍ തയ്യാറായിട്ടില്ല. ഇവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രഖ്യാപിക്കുന്നതല്ലാതെ യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല. ഇരുചക്ര വാഹനയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ കേബിളുകള്‍ കടുത്ത ഭീഷണിയാണുയര്‍ത്തുന്നത്. നഗരത്തിലെ മുഴുവന്‍ റോഡുകളിലെയും കേബിളുകള്‍ മണ്ണിനടിയില്‍ ആക്കണമെന്ന് ആവശ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതിനുള്ള പ്രാരംഭ നടപടി പോലും ഉണ്ടായിട്ടില്ല.

റോഡരികില്‍ അപകടം പതിയിരിക്കുന്ന കേബിളുകള്‍ നീക്കം ചെയ്യുമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ഇബിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് ആകും നടപടി. സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വര്‍ക്ക് പരിധിയിലെ അപകടകരമായ കേബിളുകള്‍ ഉടന്‍ നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് സംഘടന അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി

Published

on

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.

ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.

4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍

മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.

Published

on

ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.

മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി

പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി

Published

on

കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്‍കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്‌പോണ്‍സര്‍ ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന്‍ ഗൂഢാലോചനയും എസ്‌ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന്‍ രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.

Continue Reading

Trending