Connect with us

kerala

ലോകാരോഗ്യ സംഘടനയുടെ പോസ്റ്ററില്‍ അതിജീവനത്തിന്റെ നേര്‍ചിത്രമാണ് റിസ്വാന

ലോകാരോഗ്യ സംഘടനയുടെ ലോക കേള്‍വി ദിനത്തിന്റെ പോസ്റ്ററില്‍ ഇടം പിടിച്ച റിസ്വാനക്ക് വനിതാ ദിനത്തില്‍ ഒന്നുമാത്രമാണ് പറയാനുള്ളത്.

Published

on

എന്‍.എസ്.അബ്ബാസ്

കോട്ടയം: ലോകാരോഗ്യ സംഘടനയുടെ ലോക കേള്‍വി ദിനത്തിന്റെ പോസ്റ്ററില്‍ ഇടം പിടിച്ച റിസ്വാനക്ക് വനിതാ ദിനത്തില്‍ ഒന്നുമാത്രമാണ് പറയാനുള്ളത്. ടെക്നോളജി വര്‍ധിച്ച ഈ കാലഘട്ടത്തില്‍ സ്ത്രീക്ക് വലിയ ഉത്തരവാദിത്വമാണ് വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലുമുള്ളത്. പുരുഷനോടൊപ്പം സ്ത്രീയുടെയും വ്യക്തിത്വം ഉയര്‍ന്ന് നില്‍ക്കണം. തീരുമാനങ്ങളും സ്വതന്ത്രമായി നില്‍ക്കാനുമുള്ള കഴിവും നേടണം.അതിന് പെണ്‍കുട്ടികള്‍ മതിയാവോളം വിദ്യാഭ്യാസം നേടണം. അതിന് ശേഷം മാത്രമേ വിവാഹജീവിതത്തിലേക്ക് കടക്കാവൂ. പുതുതലമുറ ഈ വഴിക്കാണ് ചിന്തിക്കേണ്ടതെന്ന് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായ റിസ്വാന സ്വന്തം ജീവിതം വിവരിച്ച് പറയുന്നു.

ആലപ്പുഴ മണ്ണഞ്ചേരി പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഷീദിന്റെയും സബിതയുടെയും മകളാണ് റിസ്വാന.
ലോക കേള്‍വി ദിനമായ മാര്‍ച്ച് മൂന്നിന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പോസ്റ്ററിലാണ് റിസ്വാനയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.
കേള്‍വി സംബന്ധമായ ആരോഗ്യ പ്രശ്‌നം നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് ശ്രവണ വൈകല്യമുള്ള കുട്ടികളെ ജന്മനായുള്ള വൈകല്യങ്ങളില്‍ നിന്ന് രക്ഷിക്കും. അതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമായാണ് റിസ്വാനയുടെ ചിത്രം ഉള്‍പ്പെടുത്തിയത്.
ശ്രവണ വൈകല്യം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ചെയ്യുകയായിരുന്നു .
ഒരു വയസ് പ്രായമുള്ളപ്പോഴാണ് റിസ്വാനയുടെ കേള്‍വി ശേഷിക്ക് തകരാറുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. ആ സമയത്ത് കോക്ലിയാര്‍ ഇംപ്ലാന്റേഷനെക്കുറിച്ച് അറിവില്ലാതിരുന്ന മാതാപിക്കള്‍ സ്പീച്ച് തെറാപ്പിയിലൂടെ പരിഹാരം കാണാന്‍ ശ്രമിച്ചിരുന്നു .
പിന്നീട് ആറ് വയസുള്ളപ്പോഴാണ് റിസ്വാനക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തുന്നത്. അതിന് ശേഷം കേള്‍വി ശക്തി തിരിച്ചു കിട്ടിയെങ്കിലും അവള്‍ സംസാരിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്കകളുണ്ടായിരുന്നു.

വിജയിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും എന്റെ രക്ഷിതാക്കള്‍ സ്പീച്ച് തെറാപ്പിക്കും മറ്റുമായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ചെയ്യാന്‍ വൈകിയിട്ടും അവരുടെ പ്രതീക്ഷ കൈവിടാത്തത് കൊണ്ടാണ് എനിക്ക് ചെവി കേള്‍ക്കാനും സംസാരിക്കാനും സാധിച്ചതെന്ന് റിസ്വാന പറഞ്ഞു. എല്ലാ നേട്ടങ്ങള്‍ക്കും സര്‍വ്വശക്തനോട് നന്ദി പറയുന്നു. കേള്‍വിക്കുറവുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് താനൊരു പ്രോത്സാഹനമാകുമെങ്കില്‍ അതിലെനിക്ക് സന്തോഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ റിസ്വാന പരീക്ഷാച്ചൂടിലാണ്. സഹോദരന്‍ ഷിഹാബുദ്ദീന്‍ പ്ലസ് ടുവിന് ശേഷം എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിലുമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending