Video Stories
കണക്കൊക്കെ ഒരു കണക്കല്ലേ ചേട്ടാ

ശാരി പിവി
സര്‍വാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ചിരിക്കാനാവില്ല. എന്തെന്നാല്‍ സര്‍വാധിപതിയെ നോക്കി കളിയാക്കേണ്ടി വരുമ്പോള്‍ ചിരി താനെ മാഞ്ഞുപോകും. ആയതിനാല്‍ ജനാധിപത്യത്തില്‍ വിമര്‍ശിക്കാനും ചിരിക്കാനും അവകാശം (കേരളത്തിലും, കേന്ദ്രത്തിലും ബാധകമല്ല) ഉണ്ടെന്നാണ് വെയ്പ്. പക്ഷേ കാവിയോ, ചുവപ്പോ അതി തീവ്രമെന്ന് സംശയമുള്ള കേരളത്തില്‍ ഇപ്പോ കാര്യങ്ങളൊക്കെ കൈവിട്ട സ്ഥിതിയാണ്. അങ്ങു യു.പിയില്‍ ബീഫിനാണ് നിരോധനമെങ്കില്‍ ഇവിടെ വാ തുറക്കുന്നതിനു പോലും നിയന്ത്രണങ്ങളാണ്. ബ്രണ്ണന്‍ കോളജില്‍ വാളും പരിചയുമൊക്കെയായവര്‍ക്ക് ഇപ്പോ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ട്രോളുവരുന്നതു പോലും പേടിയാണത്രേ!. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെങ്ങാനും മിണ്ടിയാല്‍ അവന്റെ കാര്യം പിന്നെ പോക്കാ. ഇന്നാട്ടില് ഒരു സര്‍ക്കാറുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. ചോദ്യങ്ങള്‍ പോലും മുള്‍ക്കിരീടമായി തോന്നുന്നവര്‍് ഇപ്പോ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരിക്കയാണ്. പുതിയ കാലത്തെ ട്രോളിങ് നിരോധനം. സംഗതി വെറും കച്ചടത്തപ്പയല്ലാതെ മറ്റൊന്നും ഇന്നാട്ടില് ഭരണം എന്ന പേരില്‍ നടക്കുന്നില്ലെന്ന് അഴിമതിക്ക് റാങ്കിട്ട് പട്ടിക പുറത്തു വന്നതോടെ അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ വ്യക്തവുമാണ്. എന്തായാലും വിദ്യാഭ്യാസ വകുപ്പിനൊരു മന്ത്രിയുണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ മുള്‍ക്കിരീടത്തില്‍ വീണ്ടും കാക്കത്തൂവല്‍ വന്നു ചേര്‍ന്നുവെന്നും ഇപ്പോഴാണ് അറിയുന്നത്.
മോശം മന്ത്രിയാരെന്ന മത്സരത്തില്‍ ഒന്നാമതെത്തിയത് ആരെന്ന ചോദ്യത്തിനു പോലും ഇനി പ്രസക്തിയില്ല താനും. പണ്ടൊക്കെ ചോദ്യപേപ്പറില്‍ എന്തെങ്കിലും വള്ളിയോ, പുള്ളിയോ തെറ്റിയാല്‍ ഉടനെ വരും കമന്റ,് അതും നല്ല ഒന്നാന്തരം വര്‍ഗീയ ചുവയോടെ, മഴ പെയ്തപ്പോഴെങ്കിലും സ്കൂളിന്റെ ഇറയത്തു കയറി നില്‍ക്കാത്ത മലപ്പുറത്തെ കാക്കമാരെ വിദ്യാഭ്യാസ മന്ത്രിയാക്കിയാല്‍ ഇങ്ങിനിരിക്കും. ഗോപാലേട്ടന്റെ പശുവും ദക്ഷായണിയുടെ ആടുമൊക്കെ എസ്.എസ്.എല്‍.സി ജയിച്ച കഥയുമൊക്കെയായി കൂലി എഴുത്തുകാരും ചര്‍ച്ചാ തൊഴിലാളികളും പിന്നാലെ. ഇത്തവണ വിദ്യ+ അഭ്യാസം ച്ചിരി കൂടുതലായ മഹാന്മാര് എസ്.എസ്.എല്‍.സിയുടെ കണക്ക് പരീക്ഷയ്ക്ക് ചോദ്യം തയാറാക്കിയത് ഏതാണ്ടൊക്കെ കണക്കായിപ്പോയിരിക്കയാണ്. ഏതാണ്ടെങ്ങോ ഉള്ള ട്യൂഷന് സെന്ററുകാര്‍ പിള്ളാര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത മാതൃക ചോദ്യമാണത്രേ മാതൃക പുരുഷോത്തമന്മാരായ സഖാവ് പണ്ഡിറ്റുകള്‍ കോപ്പിയടിച്ച് പത്താം തരം ചോദ്യപ്പേപ്പറാക്കിയത്. സംഗതി പരീക്ഷ കഴിഞ്ഞതോടെ ക്ഷ, ണ്ണ, ര്‍റ..ട്ട വരച്ച് പിള്ളാര് ക്വസ്റ്റിയന്‍മാര്‍ക്ക് പോലെ വളഞ്ഞതോടെയാണ് സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടുന്നത്. ഇനിയിപ്പോ പരീക്ഷ വീണ്ടും നടത്തുമെന്നാണ് അറിയിപ്പ്. ഭൂലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലായതോണ്ടാവാം.
ഒരു സ്പന്ദനവുമില്ലാത്ത ഭരണത്തില്‍ വീണ്ടും പരീക്ഷ. എന്തായാലും പരീക്ഷയുടെ കട്ടി കണ്ട് കണക്ക് കണക്കായല്ലോ സാറെ എന്നും പറഞ്ഞ് പുസ്തകം തൂക്കി വിറ്റ വിദ്വാന്മാര് ഇനി എന്തു ചെയ്യുമോ എന്തോ?. എന്തായാലും പരീക്ഷ റദ്ദാക്കിയതിന് കുറ്റം പറയാനൊക്കില്ല. സംഗതി വിദ്യാര്‍ത്ഥികളുടെ പക്ഷത്തു നിന്നും ആലോചിച്ചാണത്രേ തീരുമാനിച്ചത്. (ഏത് വിദ്യാര്‍ത്ഥി എന്നൊന്നും ചോദിച്ചേക്കരുത് ഒരു ഭംഗിക്ക് ഇങ്ങനെയൊക്കെയാണ് പറയുക).എന്തായാലും നടത്തിയ പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. അങ്ങനെ എഴുതിയ പരീക്ഷകള്‍ വീണ്ടും എഴുതേണ്ട നാട് ഏതെന്ന ചോദ്യം എങ്ങാനും അടുത്ത തവണ വന്നാല്‍ ഉത്തരം ഇപ്പോഴേ റെഡി. ഇനിയിപ്പോ എഴുതിയ പരീക്ഷ വീണ്ടും വെച്ചത് മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ച 30നാണ്. എസ്.എസ്.എല്‍.സി മാത്രമല്ല ഇത്തവണ പ്ലസ്ടു ചോദ്യവും പിള്ളാരെ വട്ടം കറക്കിയിരുന്നു. ഇനി അതിന്റെ പുനപരീക്ഷ റിസല്‍ട്ട് വന്നതിനു ശേഷം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്. ചോദ്യപേപ്പര്‍ മാത്രമല്ല ചോര്‍ന്നത്. പണ്ട് പ്രതിപക്ഷത്തിരുന്ന സമയത്ത് ജയില്‍ നിറക്കല്‍ സമരം നടത്തിയ സഖാക്കള്‍ ഈയിടെ ജയിലൊഴിക്കല്‍ പരിപാടിക്കായി തയാറാക്കിയ കുറിപ്പും ചോര്‍ന്നിരുന്നു. കുറിപ്പിലുണ്ടായിരുന്നത് മാതൃക ചോദ്യപ്പേപ്പറിനു സമാനമായ മാതൃക മഹതി മഹാന്മാരുടെ പേരുകളായിരുന്നു. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം, കല്ലുവാതിക്കല്‍ മദ്യദുരന്തത്തിലെ പ്രധാന പ്രതിയായ മണിച്ചന്, സഹോദരന് വിനോദ്, കാരണവര്‍ വധക്കേസിലെ പ്രതി ഷറിന്, തിരുവനന്തപുരത്തെ പ്രമുഖ ഗുണ്ടാ നേതാവും കൊലക്കേസിലെ പ്രതിയുമായ ഓംപ്രകാശ്, പിന്നെ ടി.പി കേസിലെ പാര്‍ട്ടിയുടെ മുത്തായ 11 പ്രതികള്‍ തുടങ്ങി 1911 പേരുടെ പട്ടികയാണ് തയാറാക്കിയിരുന്നത്. ഈ ലിസ്റ്റ് തയാറാക്കിയത് ഗുജറാത്തില്‍ നിന്നുള്ള ഗോ സേനക്കാരൊന്നുമല്ല. ഇരട്ടച്ചങ്കുണ്ടെന്ന് പാര്ട്ടിക്കാര് അവകാശപ്പെടുന്ന മുഖ്യന്റെ കീഴിലുള്ള ജയില്‍ വകുപ്പ് തന്നെയായിരുന്നു.
അല്ലേലും ചോരാത്തതായി ഈ മന്ത്രിസഭയില്‍ ഇനിയിപ്പോ എന്താ ഉള്ളത്. ബന്ധു നിയമനത്തില്‍ പെട്ട് മുഹമ്മദലിയെ കേരളത്തിന്റെ ചാമ്പ്യനാക്കിയ ജയരാജന് ആദ്യം പോയി. പിന്നാലെ സ്ത്രീ സംരക്ഷണത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കി അധികാരത്തിലെത്തിയ മന്ത്രിസഭയില്‍ കൊച്ചു പുസ്തകത്തെ നാണിപ്പിക്കുന്ന തരത്തില്‍ പരാതി പറയാനെത്തിയ സ്ത്രീയെ ഫോണില്‍ വിളിച്ച് സൊള്ളിയതിന് ഗതാഗത വകുപ്പ് മന്ത്രിയും പുറത്തായി. മൊത്തത്തില്‍ ജീവിതത്തിനു തന്നെ ചിട്ട വരും എന്നതാണ് യോഗയുടെ പ്രത്യേകതയെന്നും യോഗ അഭ്യസിക്കണമെന്നും ഈയിടെ ഫെഡറേഷന് കപ്പ് യോഗ ദേശീയ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യന് പറഞ്ഞിരുന്നു. ഭരണത്തിനു വല്ല ചിട്ടയും വരാന്‍ പറ്റിയ വല്ല ആസനവും യോഗയില്‍ ഉണ്ടോ ആവോ?.
……………………………………………………………..
കേരള സര്‍ക്കാറിന്റെ പൊലീസ് വകുപ്പ് ഒരു ഒന്നൊന്നര സംഭവം തന്നെയാണ്. ചിലപ്പോ സിരിപ്പിച്ച് സിരിപ്പിച്ച് കൊല്ലും. ദോണ്ടേ ഈയിടെ മനുഷ്യാവകാശ കമ്മീഷന് ഇരട്ടച്ചങ്കന്റെ പൊലീസ് കൊടുത്ത ഒരു മറുപടിയുണ്ട്. ഭാവിയിലൊക്കെ ഗവേഷണത്തിന് സഹായിക്കുന്ന ഇനമാണ്. അതായത് ഈ കുപ്പു ദേവരാജനുണ്ടല്ലോ, അതേ നക്സല്‍ കുപ്പുദേവ രാജന്‍തന്നെ. ലങ്ങേര് സംഭവം മാവോയിസ്റ്റായിരുന്നെങ്കിലും അയാളുടെ അനുയായികള്‍ മുഴുവന്‍ മുസ്്ലീം തീവ്രവാദികളായിരുന്നത്രേ. അപ്പുറത്ത് മുഴുവന്‍ ബിജെപിക്കാര്‍ നിരന്നിരിക്കുന്നു. ഇപ്പുറത്ത് കുപ്പു ദേവരാജന്റെ അനുയായികളായ മുസ്്ലിംകളും അങ്ങനെ നിരന്ന്, നിരന്ന് നിന്നപ്പോ ഒരു വന്‍ വര്‍ഗീയ സംഘര്‍ഷത്തിന് കോഴിക്കോട് നഗരം സാക്ഷ്യം വഹിക്കേണ്ടതായിരുന്നു പോലും. പക്ഷേ ലത് ഒഴിവാക്കാനായാണത്രേ കുപ്പു ദേവരാജന്റെ സഹോദരന്റ കോളറിന് കുത്തിപ്പിടിച്ച് പൊലീസ് ടിയാനെ നീക്കിയത്.
മനുഷ്യാവകാശ കമ്മിഷന് പിണറായിയുടെ പൊലീസ് കൊടുത്ത വിശദീകരണമാണ് ലിത്. അതിപ്പോ മലയാളം അരിയുന്ന ഡി.ജി.പി നിയന്ത്രിക്കുന്ന പൊലീസിനെ നിയന്ത്രിക്കുന്നത് ആര്.എസ്.എസുകാരുടെ നാഗ്പൂരീന്നാണോ എന്ന സംശയം ഈയിടെ പലരും ചോദിച്ചിരുന്നു. സംഗതി ന്യായമുണ്ടെന്ന് തോന്നിപ്പോകും. സോറി ആര് എസ് എസുകാര്‍ക്ക് പോലും ഇത്രേം ഭാവന ഉണ്ടാവില്ല. ഈ രൂപത്തില്‍ ഭാവന പീലി വിടര്‍ത്തി ആടണമെങ്കില്‍ അവര്‍ കേരളാപ്പൊലീസിന് എത്രേം പെട്ടെന്ന് ശിഷ്യപ്പെടേണ്ടി വരും. യുവ നക്സലൈറ്റ് നേതാവ് കൊല്ലപ്പെട്ടെന്നായിരുന്നു സി.പി.എം പണ്ട് നക്സല്‍ വര്‍ഗീസ് കൊല്ലപ്പെട്ടപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലം മാറി കഥ മാറി. ട്രോളിന് നിരോധനമേര്‍പ്പെടുത്തിയ സുതാര്യ ഭരണ കാലത്ത് നക്സല്‍ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമായി. പീലി വിടര്‍ത്താന്‍ ആഭ്യന്തര വകുപ്പിന് ഭാവനകള്‍ ഇനിയും ബാക്കി.
ലാസ്റ്റ് ലീഫ്:
ഗതാഗത വകുപ്പില്‍ നിന്നും രാജിവെച്ച എ.കെ ശശീന്ദ്രന് പകരം ജയരാജന് മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. അങ്ങനെ ഗതാഗതത്തിന് മന്ത്രിയുമാകും, അന്യം നില്ക്കുന്ന ഹാസ്യ കലയ്ക്ക് പ്രോത്സാഹനവും. ഒരു വെടിക്ക് രണ്ട് പക്ഷി.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
india3 days ago
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി AAIB