Connect with us

Video Stories

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍

Published

on

കൊച്ചി: കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്ത കേസിലെ പിടികിട്ടാപുള്ളി കോട്ടയം പുതുപ്പള്ളി മൈലക്കാട്ട് ഉതുപ്പ് എം വര്‍ഗീസിനെ സിബിഐ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെ 3.15ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ്. കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തിയ ഉതുപ്പിനെ വിമാനത്താവളത്തില്‍ കാത്തുനിന്ന സിബിഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. സിബിഐ കോടതിയില്‍ ഹാജരാക്കിയ ഉതുപ്പിനെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി ഉത്തരവായി.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഉതുപ്പിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഉതുപ്പിനെ കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഇരുകൂട്ടരുടേയും അപേക്ഷകള്‍ ഇന്ന് പരിഗണിക്കും.

കൊച്ചിയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ അല്‍ സറാഫ മാന്‍പവര്‍ കണ്‍സള്‍ട്ടന്റ് ഉടമയായ ഉതുപ്പ് വര്‍ഗീസ് രണ്ട് വര്‍ഷമായി അബുദാബിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കുവൈത്ത ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആസ്പത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട്‌മെന്റ് നടത്തിയതു വഴി ഉതുപ്പും സംഘവും 300 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. റിക്രൂട്ട്‌മെന്റ് ഫീസായി 19,500 രൂപ വാങ്ങാനാണ് ഏജന്‍സിക്ക് അനുമതി. എന്നാല്‍ നഴ്‌സുമാരില്‍ നിന്നും 19.5 ലക്ഷം രൂപ കൈപ്പറ്റി. 1,629 പേരില്‍ നിന്നും ഇത്രയും തുക ഈടാക്കിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. 1291 പേരെ റിക്രൂട്ട്‌മെന്റ് നടത്തി. ഇതില്‍ 1200ഓളം പേര്‍ കുവൈത്തിലേക്ക് പോയി. എന്നാല്‍ അവിടെയെത്തിയ നഴ്‌സുമാരെ വീണ്ടും വഞ്ചിച്ചു. ആരോഗ്യ മന്ത്രാലയത്തിന് പകരം വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ നിയമിച്ചു. ഇതിനായി അഞ്ച് ലക്ഷം രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കി. ഇതിലൂടെ മാത്രം 119 കോടി തട്ടിയെടുത്തതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. 2015 മാര്‍ച്ച് 30ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐക്ക് മുന്നില്‍ കീഴടങ്ങണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഉതുപ്പ് എത്തിയത്. ബുധനാഴ്ച എത്തിഹാദ് എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സംശയം തോന്നി ഉതുപ്പിനെ തടഞ്ഞുവച്ചു. ഉതുപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ സിബിഐയെ വിവരം അറിയിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

Published

on

വ്യാഴാഴ്ച (ജൂണ്‍ 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായും പോര്‍ച്ചുഗീസ് ഫോര്‍വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്‍ വിപുലീകരിച്ചു. പുതിയ കരാര്‍ പ്രകാരം 2027 വരെ 40 വര്‍ഷം നാസറില്‍ തുടരും.

‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.

അടുത്തിടെ സമാപിച്ച സീസണില്‍, അല്‍ നാസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്‍ഷത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 ല്‍ കളിക്കും.

Continue Reading

kerala

ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും

Published

on

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Trending