News
ഒമാനിലെ മസ്ജിദുകളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്ക് വിളിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഒമാനിലെ മസ്ജിദുകളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സയീദ് അല്‍ മമാരിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്ക് വിളിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിച്ചാല്‍ 1,000 റിയാലില്‍ കവിയാത്ത ഒരു അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുന്നന്നതാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
News
വൃക്കരോഗം കൂടുന്നു ; ലക്ഷണങ്ങള്‍ കാണുമ്പോള്‍ അവഗണിക്കരുതെന്ന് പഠനം
ലോകത്ത് ക്രോണിക് കിഡ്നി ഡിസീസ് (CKD) അതിവേഗം വ്യാപിക്കുകയാണെന്ന് ലാന്‍സെറ്റ് ജേണലിന്റെ പുതിയ പഠനം മുന്നറിയിപ്പ് നല്കുന്നു.
ലോകത്ത് ക്രോണിക് കിഡ്നി ഡിസീസ് (CKD) അതിവേഗം വ്യാപിക്കുകയാണെന്ന് ലാന്‍സെറ്റ് ജേണലിന്റെ പുതിയ പഠനം മുന്നറിയിപ്പ് നല്കുന്നു. 1990ല്‍ 378 ദശലക്ഷം പേര്‍ക്ക് ഈ രോഗബാധയുണ്ടായിരുന്നെങ്കില്‍, 2023ല്‍ അത് 788 ദശലക്ഷമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനാലാണ് ഈ രോഗം കൂടുതലായി ശ്രദ്ധിക്കപ്പെടാതെ പോകുന്നതും, പിന്നീട് ഗുരുതര അവസ്ഥയിലേക്ക് വഴിമാറുന്നതുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വൃക്കകള്‍ ശരീരത്തിലെ പാഴ്വസ്തുക്കളെയും അധികജലത്തെയും രക്തത്തില്‍ നിന്ന് അരിച്ചുമാറ്റുന്ന പ്രധാന അവയവങ്ങളാണ്. എന്നാല്‍ പ്രവര്‍ത്തനം സാവധാനം കുറഞ്ഞ് മലിനവസ്തുക്കളെ നീക്കം ചെയ്യാനാകാത്ത അവസ്ഥയാണ് ക്രോണിക് കിഡ്നി ഡിസീസ്. വൃക്കയ്ക്കുള്ളിലെ ഫില്‍റ്ററുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത്, പോളിസിസ്റ്റിക് കിഡ്നി പ്രശ്നങ്ങള്‍, വൃക്കക്കല്ല് മൂലമുള്ള തടസ്സങ്ങള്‍, പ്രമേഹവുമായി ബന്ധപ്പെട്ട നാഡീക്ഷതങ്ങള്‍ തുടങ്ങിയ പല കാരണങ്ങളും CKDയിലേക്ക് നയിച്ചേക്കാം. വര്‍ഷങ്ങളോളം നിശബ്ദമായി വളരുന്ന രോഗമായതിനാല്‍ പലര്‍ക്കും ഇത് തിരിച്ചറിയുന്നത് അവസാനംപ്പോഴാണ്. രോഗം മുന്നോട്ടുപോകുമ്പോള്‍ കാണപ്പെടുന്ന ലക്ഷണങ്ങളില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍, കൈകാലുകളിലും കണ്ണിനോടു ചുറ്റുമുള്ള വീക്കം, ശ്വാസതടസ്സം, ക്ഷീണം, വിശപ്പില്ലായ്മ, വരള്‍ച്ചയും ചൊറിച്ചിലുമുള്ള ചര്‍മ്മം, ഉറക്കക്കുറവ്, ഓക്കാനവും ഛര്‍ദിയും, അനാവശ്യമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഉള്‍പ്പെടുന്നു. പുരോഗമിച്ച ഘട്ടങ്ങളില്‍ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നഷ്ടപ്പെടാന്‍ വരെ ഈ രോഗം എത്തിച്ചേരാമെന്നും പഠനം മുന്നറിയിപ്പ് നല്കുന്നു. ക്രോണിക് കിഡ്നി ഡിസീസ് പൂര്‍ണ്ണമായും സുഖപ്പെടുത്താനാകുന്ന ഒന്നല്ലെങ്കിലും, സമയംനഷ്ടമാക്കാതെ പരിശോധന നടത്തുകയും തുടക്കഘട്ടങ്ങളില്‍ ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ രോഗത്തെ നിയന്ത്രണത്തില്‍ നിര്‍ത്താനാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിരീക്ഷണം, ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി മാറ്റങ്ങള്‍, സ്ഥിരമായ മെഡിക്കല്‍ പരിശോധനകള്‍ എന്നിവ വഴിയാണ് വൃക്കാരോഗ്യത്തെ സംരക്ഷിക്കാനാകുക. ലോകത്ത് വേഗത്തില്‍ ഉയര്‍ന്നുവരുന്ന വൃക്കരോഗ നിരക്കിനെക്കുറിച്ച് സമൂഹം ജാഗ്രത പാലിക്കണം എന്നതും പഠനം വ്യക്തമാക്കുന്നു.
kerala
ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണം; സിപിഎം നേതാവിന്റെ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യവേദി
ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര് വി ബാബു പറഞ്ഞു.
കണ്ണൂര്‍: പാലത്തായി കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍ നടത്തിയ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യ വേദി. ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര് വി ബാബു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീന്ദ്രനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് രംഗത്തെത്തിയത്. ബിജെപി മുന്‍ പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ പത്മരാജന് ശിക്ഷിക്കപ്പെട്ട കേസിലായിരുന്നു ഹരീന്ദ്രന്റെ വിവാദ പരാമര്‍ശം.
പാലത്തായി കേസില്‍ പീഡിപ്പിച്ചയാള്‍ ഹിന്ദു ആയതിനാലാണ് കേസില്‍ എസ്ഡിപിഐ നിലപാട് എടുത്തതെന്നായിരുന്നു പി ഹരീന്ദ്രന്റ പ്രസംഗത്തിലെ വിവാദമായ ഭാഗം. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധമോ മുദ്രാവാക്യമോ ഇല്ലെന്നും സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നും ഹരീന്ദ്രന്‍ പറഞ്ഞിരുന്നു.
‘കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എത്ര വാര്‍ത്തകള്‍ നമ്മള് കേള്‍ക്കുന്നു. ഏത് ഉസ്താദ് പീഡിപ്പിച്ച കേസ് ആണ് കേരളത്തില്‍ ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസില്‍ എന്ത് സംഭവിച്ചു, നിങ്ങളുടെ പ്രശ്നം പീഡിപ്പിക്കപ്പെട്ടുവെന്നതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലിം പെണ്‍കുട്ടിയാണ് എന്നതാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്ഡിപിഐക്കാരുടേത്. എത്ര ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചു. ആ കേസുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇവരാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?, പി ഹരീന്ദ്രന്‍ പറഞ്ഞു.
പ്രസംഗം വിവാദമായെങ്കിലും നേതാവ് തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
kerala
തിരഞ്ഞെടുപ്പ് ചൂടില്‍ അതിഥി തൊഴിലാളികള്‍; പ്രചാരണപ്പണിയില്‍ തിരക്കേറി
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചൂട് ഉയര്‍ന്നതോടെ അതിഥി തൊഴിലാളികളും ഇപ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയാണ്.
കരുമാല്ലൂര്‍: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചൂട് ഉയര്‍ന്നതോടെ അതിഥി തൊഴിലാളികളും ഇപ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയാണ്. ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാനുള്ള ആവേശമല്ല, തിരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുന്ന തൊഴില്‍ അവസരങ്ങളാണ് ഇവരെ കൂടുതല്‍ ആവേശത്തിലാക്കുന്നത്. ‘ കേരള് കീ ചുനാവ് അച്ഛാഹെ..’ എന്നു പറഞ്ഞുകൊണ്ട് തെങ്ങില്‍ കയറി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്ന ഉത്തരേന്ത്യക്കാരന് കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചുള്ള അതിശയവും പങ്കുവെച്ചു. അവരുടെ നാട്ടില്‍ ഇത്രയും വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അപൂര്‍വമാണ്. പലപ്പോഴും തിരഞ്ഞെടുപ്പ് നടന്നുപോയതും അറിയാതെ പോകുന്ന സാഹചര്യങ്ങളാണ് അവിടെ. കേരളത്തില്‍ തെരുവിന്റെ ഓരോ മുക്കിലും മൂലയിലും പ്രചാരണസാമഗ്രികള്‍ നിറഞ്ഞതോടെ ജോലിയില്ലാതെ ഇരുന്നിരുന്ന നിരവധി അതിഥി തൊഴിലാളികള്‍ക്കും ഇപ്പോള്‍ പണിയൊരുങ്ങിയിരിക്കുകയാണ്. നിര്‍മാണമേഖലയും കാര്‍ഷികമേഖലയും ജീവനാധാരമാക്കിയ ഇവരില്‍ പലര്‍ക്കും അടുത്തകാലത്ത് തൊഴില്‍ ക്ഷാമം നേരിടേണ്ടി വന്നിരുന്നു. കാര്‍ഷികമേഖലയില്‍ നെല്‍ കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതോടെ പണിയില്ലാത്ത ഇടവേളയായിരുന്നു ഇവര്‍ക്ക്. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉത്തരേന്ത്യ, ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പ്രചാരണ ബോര്‍ഡുകളും ഫ്ളക്സ് നിര്‍മാണങ്ങളും സ്ഥാപിക്കല്‍ പോലുള്ള ജോലികളിലേക്ക് ഒഴുകിക്കൂടുകയാണ്. ഫ്ളക്സ് യൂണിറ്റുകളില്‍ ദിവസവും രാത്രിയും കൂട്ടിച്ചേര്‍ത്ത വേളകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് ഏറ്റെടുത്ത എല്ലാ പ്രചാരണ ജോലികളും പൂര്‍ത്തിയാക്കേണ്ടതിനാല്‍ തിരക്കാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം താല്‍ക്കാലിക തൊഴിലവസരങ്ങള്‍ ലഭിക്കുന്നത് അതിഥി തൊഴിലാളികളുടെ വരുമാനത്തിനും ജീവിതത്തിനും വലിയ ആശ്വാസമാണെന്ന് വ്യവസായ മേഖലയിലെ പ്രവര്‍ത്തകര്‍ പറയുന്നു.
-
world21 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala23 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

