Connect with us

gulf

ഓപ്പറേഷന്‍ കാവേരി തുടങ്ങി; 16 മലയാളികള്‍ ഉള്‍പ്പടെ ഇന്ത്യന്‍ സംഘം ജിദ്ദയില്‍

ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്നുച്ചയോടെ ജിദ്ദയിലെത്തി.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സുഡാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കമായി. പതിനാറ് മലയാളികള്‍ ഉള്‍പ്പടെ 278 ഇന്ത്യക്കാരുമായി സുഡാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് രാത്രിയോടെ ജിദ്ദയിലെത്തും. ഐ എന്‍ എസ് സുവേധ എന്ന നാവികസേനയുടെ കപ്പലിലാണ് മടക്കയാത്ര. ഉത്തര്‍പ്രദേശ്, ബീഹാര്‍, തമിഴ്നാട് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ട്. ജിദ്ദയില്‍ ഒരുക്കിയ താമസത്തിന് ശേഷം ഇവരെ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കും.

ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഇന്നുച്ചയോടെ ജിദ്ദയിലെത്തി. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഖാര്‍ത്തൂമിലെ കോണ്‍സുലേറ്റും ഒഴിപ്പിക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്. ഈ രക്ഷാ ദൗത്യത്തിന്റെ ചുമതലയുമായാണ് മന്ത്രി മുരളീധരന്‍ എത്തിയിട്ടുള്ളത്. ജിദ്ദയിലെത്തുന്ന ഇന്ത്യക്കാരെ താമസിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ ആണ്‍കുട്ടികളുടെ വിഭാഗത്തിന് റഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുന്നതല്ല. പകരം ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ളവര്‍ക്ക് ഓണ്‍ലൈനിലായിരിക്കും ക്ലാസ്സുകള്‍ ക്രമീകരിക്കുകയെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു, മറ്റു വിഭാഗങ്ങളിലെ ക്‌ളാസുകളെല്ലാം സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുവ്വായിരത്തോളം ഇന്ത്യക്കാരുണ്ടെന്ന് കരുതുന്ന സുഡാനില്‍ നിന്ന് ആദ്യഘട്ടത്തില്‍ എണ്ണൂറ് പേരെയാണ് ഒഴിപ്പിക്കുക. സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമിലാണ് ഭൂരിഭാഗം പേരും താമസിക്കുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ പ്രധാന കേന്ദ്രം ഖര്‍ത്തും ആണെന്നതിനാല്‍ എല്ലാവരെയും ഒഴിപ്പിക്കാന്‍ തന്നെയാണ് കേന്ദ്ര തീരുമാനം. സുഡാനിലെ വിമാനത്താവളങ്ങള്‍ എല്ലാം അടച്ച സാഹചര്യത്തില്‍ കടല്‍ മാര്‍ഗമുള്ള മാത്രമായിരുന്നു ആശ്രയം.

ജിദ്ദ പോര്‍ട്ട് വഴി ഒഴിപ്പിക്കല്‍ നടപടികള്‍ ക്രമീകരിക്കാന്‍ അനുമതി നല്‍കിയ സഊദിയുടെ നീക്കം പരക്കെ പ്രശംസിക്കപെടുന്നുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ സഊദി പൗരന്മാരോടൊപ്പം ഇന്ത്യക്കാരുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇതിനകം ഒഴിപ്പിക്കാന്‍ സഊദിക്ക് കഴിഞ്ഞിരുന്നു. സഊദിയുടെ നീക്കങ്ങളെ അമേരിക്കയും ഇന്ത്യയുമുള്‍പ്പടെയുള്ള ലോകരാജ്യങ്ങള്‍ അഭിനന്ദിച്ചിരുന്നു.

ഇതുവരെ 356 പേരെ ഒഴിപ്പിച്ചതില്‍ സഊദി പൗരന്മാര്‍ 101 പേര്‍ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന അവസാന കപ്പലില്‍ 189 പേരും വിദേശികളാണ്. വെറും പത്ത് പേരാണ് സഊദി പൗരന്മാരായി ഉണ്ടായിരുന്നത്. സഊദിയുടെ മാനവികമുഖം വ്യക്തമാക്കുന്നതായിരുന്നു സുഡാനില്‍ നിന്നുള്ള രക്ഷാ ദൗത്യം.

സഊദിയുടെയും അമേരിക്കയുടെയും മധ്യസ്ഥതയുടെ ഭാഗമായി അടുത്ത 72 മണിക്കൂര്‍ കൂടി വെടിനിര്‍ത്തല്‍ തുടരാന്‍ സുഡാന്‍ സൈന്യം തയ്യാറായിട്ടുണ്ട്. മാനുഷിക ശ്രമങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമാണ് വെടിനിര്‍ത്തലെന്ന് സുഡാനിലെ സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും പ്രസ്താവനയില്‍ പറഞ്ഞു. തിങ്കളാഴ്ച്ച മുതല്‍ മൂന്ന് ദിവസമാണ് വെടിനിര്‍ത്തലിന് സൈനിക വിഭാഗങ്ങള്‍ തയ്യാറായതെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. നേരത്തെ ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ശാശ്വത വെടിനിര്‍ത്താലിനായി ചര്‍ച്ച തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് തീര്‍ത്ഥാടകരോട് സഊദി അറേബ്യ

രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.

Published

on

സഊദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം റിയാല്‍ അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്‍ റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്‍. അതായത് 1.66 കോടി രൂപ.

നാട്ടില്‍ നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്‍ എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്‍നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സിദീഖ് തുവ്വൂര്‍ അറിയിച്ചു.

മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണ് എന്നു ഗവര്‍ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

Trending