kerala
ഭക്ഷ്യ വകുപ്പിന്റെ പിടിപ്പുകേട്; റേഷനരി കെട്ടിക്കിടക്കുന്നു

ഉമ്മന്‍ ചാണ്ടിയോ, കുഞ്ഞാലിക്കുട്ടിയോ ഇപ്പൊ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ സഖാക്കന്മ്മാര് റേഷന്‍ പീടീലെ മെഷീന് അടിച്ചു പൊളിച്ചേനെ. ഇന്നലെ റേഷന്‍ വാങ്ങാന്‍ എത്തിയപ്പോള്‍ കട അടച്ചിട്ടത് കണ്ട് തിരിച്ചു പോകവേ മെഡിക്കല്‍ കോളജിനടുത്ത കോവൂരിലെ പാലാട്ടുമ്മല്‍ നാരായണിയുടേതാണ് ഈ വാക്കുകള്‍. റേഷന്‍ കടകളില്‍ അരിയുണ്ടായിട്ടും അത് വില്‍പ്പന നടത്താനാവാതെ കടക്കാരും വാങ്ങിക്കാനാവാതെ ജനങ്ങളും ഒരു പോലെ പ്രയാസത്തിലാണുള്ളത്. സര്‍വര്‍ തകരാര്‍ കാരണം തുടര്‍ച്ചയായി റേഷന്‍ വിതരണം മുടങ്ങിയതില്‍ സര്‍ക്കാര്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഇതു കൊണ്ടൊന്നും ശാശ്വത പരിഹാരം ആവില്ലെന്ന് അഭിപ്രായമുയരുന്നു.
നാളെയും (ശനി), ചൊവ്വ, ബുധന്‍ ദിവസങ്ങളിലും സംസ്ഥാനത്തെ ഏഴു ജില്ലകളിലെ റേഷന്‍ കടകള്‍ ഉച്ച വരേയും മറ്റ് ഏഴു ജില്ലകളിലുള്ളവ ഉച്ചക്ക് ശേഷവും തുറക്കുമെന്നാണ് അറിയിപ്പ് വന്നത്. എന്നാല്‍ ഇതേ മാതൃകയില്‍ സര്‍വര്‍ തകരാര്‍ കാരണം കഴിഞ്ഞ നവംബര്‍ 26 മുതല്‍ ഫെബ്രുവരി 28 വരെ 7 ജില്ലകളില്‍ ഉച്ച വരേയും 7 ജില്ലകളില്‍ ഉച്ചക്ക് ശേഷവും പ്രവര്‍ത്തനം ആക്കിയിരുന്നു. എല്ലാം ശരിയായി എന്ന് പറഞ്ഞാണ് മാര്‍ച്ച് 1 മുതല്‍ സാധാരണ പോലെ രാവിലെ മുതല്‍ വൈകിട്ട് വരെ എല്ലാ റേഷന്‍ കടകളും ഒന്നിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഏപ്രില്‍ അവസാന വാരം ആകുമ്പോഴേക്കും സര്‍വര്‍ വീണ്ടും തകരാര്‍ ആയിരിക്കയാണ്. ഹൈദ്രബാദിലാണ് സര്‍വര്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
2013 ല്‍ മറ്റിടങ്ങളില്‍ ഇപോസ് മെഷീന് പ്രകാരം വിതരണം നടപ്പിലായെങ്കിലും കേരളത്തില്‍ ഇത് 2017 മുതലാണ് പ്രാബല്യത്തില്‍ വന്നത്. കേരളത്തില്‍ മാത്രമാണ് ഇതിന് പ്രശ്നം നിലനില്‍ക്കുന്നത്. 5 വര്‍ഷം കൂടുമ്പോള്‍ ഉപയോഗിക്കന്ന വോട്ടിംങ്ങ് മെഷീന് അറ്റകുറ്റ പണികള്‍ക്ക് 600 കോടി രൂപയാണ് ബഡ്ജറ്റില്‍ മാറ്റി വെക്കുന്നത്. എന്നാല്‍ ഇപോസ് മെഷീന് അറ്റകുറ്റ പണികള്‍ക്ക് ഇതേ വരെ ഫണ്ട് ലഭ്യമാക്കിയിട്ടില്ല. ഉപയോഗിച്ചു പഴകിയ നിലവിലുള്ള സാധനം മാറ്റുകയോ പ്രവര്‍ത്തന ശേഷി കൂട്ടുകയോ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ശ്രമിക്കാതെ കുറ്റം റേഷന്‍ കടക്കാരുടെ പിരടിയിലിട്ട് ചെപ്പടി വിദ്യകള്‍ നടത്തിയാല്‍ ഇതിന് പരിഹാരം ആവില്ലെന്നാണ് കടക്കാര് പറയുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവസാനമായി റേഷന്‍ ലഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.
കഴിഞ്ഞ ശനിയാഴ്ച പെരുന്നാള്‍ ലീവ്, ഞായറാഴ്ച സാധാരണ ലീവ്, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സര്‍വര്‍ മുടക്കം, ബുധനാഴ്ച റേഷന്‍ കടക്കാര് പ്രതിഷേധിച്ച് അടവ്, വ്യാഴം, വെള്ളി ഇത് നന്നാക്കാന്‍ വേണ്ടി സര്‍ക്കാര്‍ വകയും ലീവാക്കി. ഇനി നാളെ ശനിയാഴ്ചയാണ് രണ്ട് ഷിഫ്റ്റായി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. ഫലത്തില്‍ 8 ദിവസം കേരളത്തില്‍ റേഷന്‍ വിതരണം മുടങ്ങിയിരിക്കയാണ്. എന്തെങ്കിലും അവശ്യ കാരണത്താലോ, സമരം കാരണം കുറച്ച് സമയം അടച്ചിട്ടാലോ വിശദീകരണം ചോദിക്കുന്ന ഭക്ഷ്യ വകുപ്പ് സര്‍ക്കാര്‍ തന്നെ റേഷന്‍ കടകള്‍ ദിവസങ്ങളോളം പൂട്ടിയിടുന്നതില്‍ എന്ത് ന്യായീകരണമാണുള്ളതെന്ന് ചോദ്യമുയരുന്നു.
റേഷന്‍ കടക്കാര് ഒരു ദിവസം പൂട്ടിയിട്ടാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമെന്ന് പറയുന്നവര്‍ക്ക് ദിവസങ്ങളോളം സര്‍ക്കാര്‍ തന്നെ വിതരണം നിര്‍ത്തിയതില്‍ എന്ത് ന്യായം പറയും. 14217 റേഷന്‍ കടകളിലായി 9321584 കാര്‍ഡുകളാണുള്ളത്. ഏപ്രില്‍ മാസത്തിലെ റേഷന്‍ വിഹിതം 50 ശതമാനം കാര്‍ഡ് ഉടമകളും വാങ്ങിയിട്ടില്ല. പലയിടങ്ങളിലും റേഷന്‍ സാധനങ്ങള്‍ എനിയും എത്താനുമുണ്ട്. തൊലി പുറത്തെ ചികിത്സ എന്ന് പറഞ്ഞ പോലെ റേഷന്‍ കടകള്‍ക്ക് അവധിയും നല്കി പിന്നീട് രണ്ട് ഷിഫ്റ്റ് സമയവും ആക്കിയാല്‍ ഒക്കെ ശരിയാകുമെന്ന ധാരണയിലാണത്രെ അധികൃതര്‍. സര്‍വര്‍ മാറ്റി ശേഷി കൂട്ടാത്ത കാലത്തോളം ഈ നില തുടരുമെന്നാണ് സിവില്‍ സപ്ലൈസ് വിഭാഗത്തിലുള്ളവര്‍ പറയുന്നത്.
kerala
സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരും
ഓറഞ്ച് അലര്‍ട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി.

സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്കി. നാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി. ഓറഞ്ച് അലര്‍ട്ട് ഇടുക്കി വയനാട് ജില്ലകളിലായി പരിമിതപ്പെടുത്തി.
പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് മുന്നറിയിപ്പുമാണ്. ഞായറാഴ്ചയുടെ മഴയുടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
kerala
ജാനകി എന്ന പേരിനെന്താണ് കുഴപ്പം; പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണ്; സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി
മതപരമായ രൂപത്തില്‍ പേര് ഇടുന്നത് കാരണം മാറ്റാന്‍ നിര്‍ദേശിച്ചു എന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ മറുപടി.

കൊച്ചി: ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന്റെ പേരുമാറ്റവിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുയര്‍ത്തി ഹൈക്കോടതി. ജാനകി ഒരു പൊതുവായ പേരല്ലേ എന്നും പേരിനെന്താണ് കുഴപ്പെമെന്നും കോടതി ചോദിച്ചു. മതപരമായ രൂപത്തില്‍ പേര് ഇടുന്നത് കാരണം മാറ്റാന്‍ നിര്‍ദേശിച്ചു എന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ മറുപടി.
സമാനമായ പേരില്‍ മുമ്പും മലയാളത്തിലടക്കം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത കുഴപ്പം എന്തുകൊണ്ട് ഇപ്പോഴുണ്ടാവുന്നു. അതിന്റെ സാഹചര്യം എന്താണെന്നും കോടതി ചോദിച്ചു. ജാനകി എന്ന പേര് ഒരു മതത്തിന്റേതായി മാറ്റുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
നിര്‍മാതാക്കളായ കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ‘ജാനകി’ എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കാന് കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമയുടെ ടീസറിന് ഇതേ പേരില്‍ അനുമതി നല്‍കിയെന്ന് ഹരജിക്കാര്‍ പറഞ്ഞു.
kerala
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
ഉപകരണങ്ങളുടെ സഹായത്തോടെ ജീവന് നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവന് നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമം തുടരുകയാണ്. തിങ്കളാഴ്ച രാവിലെയാണ് 101 വയസ്സുകാരനായ വി.എസിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india3 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
News3 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു