GULF
ഓപ്പറേഷൻ കാവേരിയിൽ ജിദ്ദയിലെത്തിയ 2465 പേരിൽ 1965 നാട്ടിലെത്തി

അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതോടൊപ്പം ജിദ്ദയിലെത്തിയവരെ പരാമവധി വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സഊദിയിലെ ഇന്ത്യൻ മിഷൻ അധികൃതർ. ഇന്നലെ വരെ 2465 പേർ ജിദ്ദയിലെത്തിയിട്ടുണ്ട്. ഇവരിൽ 1965 പേരെ ന്യൂ ഡൽഹി, മുംബൈ, ബംഗളുരു വിമാനത്താവളങ്ങളിലേക്കാണ് ഇതുവരെ അയച്ചത്.
മുന്നൂറ് പേരെയുമായി ഒരു കപ്പൽ കൂടി പോർട്ട് സുഡാനിൽ നിന്ന് ഇന്നലെ രാവിലെ ജിദ്ദയിലെത്തിയിരുന്നു. 3400 പേരാണ് സുഡാനിൽ നിന്ന് നാട്ടിലേക്ക് പോരാൻ എംബസ്സിയിൽ രജിസ്റ്റർ ചെയ്‌തിട്ടുളളത്. ഇനിയും മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പേര് റജിസ്റ്റർ ചെയ്യാമെന്നും റജിസ്റ്റർ ചെയ്‌ത എല്ലാവരെയും നാട്ടിലെത്തിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
സഊദിയുടെ നേതൃത്വത്തിലുള്ള ഒഴിപ്പിക്കലും തുടരുന്നുണ്ട്. അമാന കപ്പൽ വഴിയും വിമാനങ്ങൾ വഴിയും എത്തുന്നവർക്കുള്ള നടപടികൾ പൂർത്തിയാക്കാൻ സഊദി അധികൃതർ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. സദേശങ്ങളിലേക്ക് തിരിച്ചു പോകുന്നത് വരെയുള്ള താമസവും ഭക്ഷണവുമെല്ലാം പ്രധാന ഹോട്ടലുകളിലാണ് ഏർപെടുത്തിയിട്ടുളളത്. ഇന്നലെ വരെ 4879 മുവ്വായിരത്തോളം പേരെ ഒഴിപ്പിച്ചപ്പോൾ സഊദി പൗരന്മാർ 139 പേർ മാത്രമാണുണ്ടായിരുന്നത്. ബാക്കിയെല്ലാം ഇന്ത്യയുൾപ്പടെ 80 ലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
അതിനിടെ സുഡാനിലെ സ്ഥിതി ഏറെ ദയനീയമാണെന്ന് യു കെയിലെ സുഡാൻ അംബാസഡർ ഖാലിദ് മുഹമ്മദ് അലി ഹസ്സൻ അറബിന്യൂസിനോട് പറഞ്ഞു. സുഡാനിലെ ജനങ്ങൾ ആഗ്രഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ ഒരു യുദ്ധത്തിലാണ് എത്തിപെട്ടിരിക്കുന്നത് . രാജ്യത്ത് നടക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രക്തച്ചൊരിച്ചിലിന് കാരണക്കാർ റാപിഡ് സപ്പോർട്ട് ഫോഴ്‌സ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെള്ളവും വെളിച്ചവുമില്ലാതെയും ഭക്ഷണം കിട്ടാതെയും ചികിത്സ ലഭിക്കാതെയും മരുന്നില്ലാതെയും ദുരിതമനുഭവിക്കുകയാണ്. അവശ്യ സാധങ്ങളുടെ വില കുതിച്ചു കയറി. പലേടങ്ങളിലും ദൈനം ദിന ആവശ്യങ്ങൾക്കുള്ളവ കിട്ടാനില്ല. ആശുപത്രികൾ വരെ ആക്രമിക്കപ്പെട്ടു. ഡോക്ടർമാർക്ക് ആശുപത്രികളിൽ എത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു .
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
GULF
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഐപിഒ നേട്ടം സ്വന്തമാക്കി ലുലു റീട്ടെയ്ൽ
നിക്ഷേപക മാർക്കറ്റിലെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം ലുലുവിന്

അബുദാബി/ ലണ്ടൻ : നിക്ഷേപക രംഗത്തെ മികവിന്റെ മാനദണ്ഡങ്ങളിലൊന്നായ EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം സ്വന്തമാക്കി ലുലു റീട്ടെയ്ൽ. മികച്ച നിക്ഷേപക പങ്കാളിത്വവും ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചയും വിലയിരുത്തിയാണ് അവാർഡ്. ലുലുവിന്റെ പ്രാരംഭ ഓഹരി വിൽപന സമയം തന്നെ ലഭിച്ച മികച്ച സബ്സ്ക്രിബ്ഷനും, സമാഹരണവും, വിപണിമൂല്യവും ലുലു റീട്ടെയ്ലിനെ നേട്ടത്തിന് അർഹരാക്കി. ആദ്യ സാമ്പത്തിക പാതത്തിലെ മികച്ച വളർച്ചാനിരക്കും വികസനപദ്ധതികളും ലുലുവിന് നേട്ടമായി.
യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ നിക്ഷേപക മാർക്കറ്റിലെ മുൻനിര പുരസ്കാരങ്ങളിൽ ഒന്നാണ് EMEA ഫിനാൻസ് മാഗസിൻ ഏർപ്പെടുത്തുന്ന EMEA ഫിനാൻസ് അച്ചീവ്മെന്റ് പുരസ്കാരം. ലണ്ടനിൽ നടന്ന പുരസ്കാര ചടങ്ങിൽ ലുലു സിഇഒ സെയ്ഫി രൂപാവാല, സിഎഫ്ഒ പ്രസാദ് കെ.കെ, ഗ്രൂപ്പ് കമ്പനി സെക്രട്ടറി നിധിൻ ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ഈ പുരസ്കാര നേട്ടമെന്നും ഏറ്റവും മികച്ച നേട്ടങ്ങൾ നിക്ഷേപകർക്ക് ഉറപ്പാക്കുമെന്നും ലുലു സിഇഒ സെയ്ഫി രൂപാവാല വ്യക്തമാക്കി. മികച്ച വളർച്ചാനുപാതമാണ് ഉള്ളതെന്നും കൂടുതൽ വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്നും അദേഹം കൂട്ടിചേർത്തു.
GULF
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ; മുന്നറിയിപ്പുമായി ബഹ്റൈന്‍

മേഖലയില്‍ യുദ്ധ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അനാവശ്യമായി പ്രധാന പാതകള്‍ ഉപയോഗിക്കരുതെന്ന് ബഹ്റൈന്‍. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ എന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പൊതുസുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ അധികൃതര്‍ക്ക് റോഡുകള്‍ കാര്യക്ഷമമായി ഉപയോഗിക്കാനുമാണ് പുതിയ നടപടി.
ബഹ്റൈനിലെ മന്ത്രാലയങ്ങളിലേയും ഗവണ്‍മെന്റ് സര്‍വീസുകളിലേയും 70% ജീവനക്കാര്‍ക്ക് സിവില്‍ സര്‍വീസ് ബ്യൂറോ വര്‍ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി !രു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് തല്‍സ്ഥിതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിലും സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓണ്‍ലൈന്‍ സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗികമായ സംശയനിവാരണങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും മന്ത്രാലയവുമായും ഉന്നത വിദ്യാഭ്യാസ ബോര്‍ഡുമായും ബന്ധപ്പെടാമെന്നും മന്ത്രാലയം വിശദീകരിച്ചു.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
News2 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News2 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി