Connect with us

india

വെട്ടലും തിരുത്തലും : ദ കേരള (fake) സ്‌റ്റോറി -സംഘപരിവാരത്തിന്റെ തനിനിറം വീണ്ടും തെളിഞ്ഞു

തിരിച്ചറിവ് വൈകാതെയാണെങ്കിലും വരുമെന്നത് തീര്‍ച്ചയാണ്. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാന്‍ കഴിയില്ലെന്ന പഴമൊഴിയും ഓര്‍ക്കാം. ഏതായാലും ഈ ശാസ്ത്രീയനവീനയുഗത്തിലും പശുവും ചാണകവും കള്ളങ്ങളുമായി കറങ്ങിനടക്കുന്നവരേ നിങ്ങളുടെ ജീവിതം പാഴ് എന്നല്ലാതെന്ത് പറയാനാണ്!

Published

on

കെ.പി ജലീല്‍

മഹാമണ്ടത്തരം പരസ്യമായി വിളമ്പുക. പിന്നീട് ശാസ്ത്രീയവും ജനകീയവുമായ പ്രതിഷേധങ്ങളുയരുമ്പോള്‍ ഒന്നുകില്‍ മൗനം പാലിക്കുകയോ തിരുത്തുകയോ ചെയ്യുക. ഇതാണ് സംഘപരിവാര്‍ ശൈലി. ഇത് ഇവിടെയും സംഭവിച്ചു. ദ കേരള സ്റ്റോറി എന്ന സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കഥയില്‍തിരുത്തലുകളുമായി സംഘപരിവാരം രംഗത്തുവന്നത്. നാളെ സിനിമ റിലീസാകാനിരിക്കെ മണ്ടത്തരം പുറത്തറിയുമെന്ന് വ്യക്തമായതോടെയാണ് തിരുത്തല്‍ നടപടി. തിരുത്തുന്നത് മണ്ടത്തരം ആവര്‍ത്തിക്കുന്നതിനേക്കാള്‍ ഭേദമെന്ന് കരുതി പൊതുജനത്തിന് സമാധാനിക്കുകയേ നിവൃത്തിയുളളൂ.
കഴിഞ്ഞമാസമാണ് ദ കേരള സ്റ്റോറി എന്ന പേരിലുള്ള സിനിമയുടെ ട്രെയിലര്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പുറത്തിറക്കിയത്. സിനിമ നിര്‍മിച്ചതുതന്നെ അത്തരക്കാരായിരുന്നു. സംവിധായകന്‍ സുദീപ്‌തോ സെന്‍ എന്ന ബംഗാളി തനി സംഘപരിവാര രാഷ്ട്രീയക്കാരനും. ഇതില്‍ 32000 കേരളീയരെ മതംമാറ്റി സിറിയയില്‍ ഭീകരപ്രവര്‍ത്തനത്തിനയച്ചുവെന്നും കേരളം തീവ്രവാദികളുടെ കേന്ദ്രമാണെന്നുമൊക്കെയാണ് സിനിമയിലൂടെ പ്രചരിപ്പിക്കാന്‍ അവര്‍ നോക്കിയത്. സിനിമ ഇറങ്ങിയാല്‍ അതിലൂടെ മതേതരവിശ്വാസികളായ കേരളീയരെയും പുറം ലോകത്തെയും സംഘപരിവാറിന് അനുകൂലമാക്കാമെന്നായിരുന്നു പ്ലാന്‍. എന്നാല്‍ കേരളത്തിലെ കൊച്ചുകുട്ടിക്ക് പോലുമറിയാവുന്നതാണ് സംസ്ഥാനത്തെ മതസൗഹാര്‍ദവും തീവ്രവാദത്തോട് മുസ്്‌ലിംകള്‍ സ്വീകരിക്കുന്ന നിലപാടുകളും. ഇതോടെയാണ് സിനിമ തിരിച്ചടിക്കുമെന്ന തിരിച്ചറിവിലേക്ക് അവരെത്തിയത്. വലിയ പ്രതിഷേധം മുസ്്‌ലിം സംഘടനകളുടെ ഭാഗത്തുനിന്ന് മാത്രമല്ല, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളില്‍നിന്നുമുണ്ടായതോടെ നില്‍ക്കക്കള്ളിയില്ലാതെയായി . തെളിവ് ഹാജരാക്കാന്‍ മുസ്്‌ലിം യൂത്ത് ലീഗ് വെല്ലുവിളിയും ഇനാമുമായി രംഗത്തുവന്നതോടെയാണ് അവര്‍ പത്തിചുരുട്ടിയത്. കേരളമറിയാത്ത, കേരളീയരെ അറിയാത്തവരുടെ നുണക്കഥ കേരളത്തിന്റെ പേരില്‍ ഇറങ്ങുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോഴും മലയാളികളായ സംഘപരിവാരം ആര്‍ത്തട്ടഹസിക്കുകയായിരുന്നു. തങ്ങളുടെ പക്കല്‍ 32000 പേരുടെ തെളിവുണ്ടെന്ന ്പറഞ്ഞവര്‍ കേരളത്തെക്കുറിച്ചല്ല, ലോകത്തെ മൊത്തം മതംമാറ്റത്തെക്കുറിച്ചാണ് പറഞ്ഞതെന്നായി. മുസ്്‌ലിം വിരുദ്ധത മാത്രം കൊണ്ടുനടക്കുന്ന യുക്തിവാദികളുടെ ഒരു വിഭാഗവും സംഘപരിവാറിന് അനുകൂലമായി നിലപാടെടുത്തതും പരിഹാസ്യമായി. ഇതോടെയാണ് സിനിമ പുറത്തിറങ്ങാന്‍ രണ്ടുദിവസം മാത്രമിരിക്കെയുള്ള തിരിച്ചുപോക്ക്. 32000 എന്നത് മൂന്ന് എന്നാക്കി ചുരുക്കിയാണ് യൂട്യൂബ് ട്രെയിലര്‍ തിരുത്തിയിരിക്കുന്നത്.
പശുമൂത്രത്തില്‍ വിഷമാണെന്നും അത് കഴിക്കരുതെന്നും ശാസ്ത്രീയ ഗവേഷകസംഘം പറഞ്ഞപ്പോഴും അത് ശരിയല്ലെന്ന വാദവുമായി രംഗത്തുവന്നവരാണ് സംഘപരിവാരത്തിന്റെ ശാസ്ത്രീയസംഘം. മുസ്്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ഇന്ത്യയുടെ ശത്രുക്കളാണെന്ന് പറഞ്ഞ വിചാരധാര തിരുത്തിയെന്ന് ഇപ്പോള്‍ ചിലര്‍ പറയുന്നു. ക്രിസ്ത്യാനികളെയും അവരുടെ പള്ളികളെയും ആക്രമിച്ചവര്‍ അവരുടെ രക്ഷകരായി ഇപ്പോള്‍ അവതരിക്കുന്നു. കുറക്കന്‍ കോഴികളുടെ സംരക്ഷകനാകുന്ന അവസ്ഥ ! മയില്‍ ബീജം കൊത്തിയാണ് പ്രത്യുല്‍പാദനം നടത്തുന്നതെന്നും പശുവിന്റെ ഗ്യാസില്‍ ഗുണകരമായ വാതകങ്ങളുണ്ടെന്നും വിമാനം കണ്ടുപിടിച്ചത് പുരാണത്തിലാണെന്നുമെല്ലാം പറഞ്ഞ് അത് പ്രചരിപ്പിക്കാന്‍ നോക്കുമ്പോള്‍ അവയെല്ലാം കണ്ണടച്ച് വിഴുങ്ങാന്‍ ഹിന്ദിബെല്‍റ്റ് സംസ്ഥാനങ്ങളിലെ അക്ഷരാഭ്യാസമില്ലാത്ത ജനതയെ കിട്ടുമ്പോള്‍ കേരളത്തിലും തെക്കേ ഇന്ത്യയിലും അതിന് വേറെ ആളെ നോക്കണമെന്ന് പറയുന്നിടത്താണ് മോദിസത്തിന്റെ പരാജയം.
ഇവര്‍ തന്നെയാണ് 15 ലക്ഷം രൂപ ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും ഇടുമെന്ന് പറഞ്ഞ് വോട്ടുവാങ്ങി അധികാരത്തിലേറി കോടികള്‍ അദാനിമാരുടെ അക്കൗണ്ടിലിട്ടുകൊടുത്തത്. കള്ളപ്പണം വെളുപ്പിക്കാനായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് മുതലാളിമാരെ വളര്‍ത്തിയത്. കോവിഡ് കാലത്ത് പതിനായിരക്കണക്കിന് തൊഴിലാളികളെയും പാവപ്പെട്ടവരെയും കുരുതികൊടുത്തത്. തിരിച്ചറിവ് വൈകാതെയാണെങ്കിലും വരുമെന്നത് തീര്‍ച്ചയാണ്. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാന്‍ കഴിയില്ലെന്ന പഴമൊഴിയും ഓര്‍ക്കാം. ഏതായാലും ഈ ശാസ്ത്രീയനവീനയുഗത്തിലും പശുവും ചാണകവും കള്ളങ്ങളുമായി കറങ്ങിനടക്കുന്നവരേ നിങ്ങളുടെ ജീവിതം പാഴ് എന്നല്ലാതെന്ത് പറയാനാണ്!

india

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു ഇ.ഡി

കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്

Published

on

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്.

മദ്യനയ അഴിമതിയില്‍ 100 കോടി രൂപ കോഴയായി ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചെന്നും, അതില്‍ കുറേ പണം തെരഞ്ഞെടുപ്പ് പ്രവര്‍്തതനത്തിനായി വിനിയോഗിച്ചെന്നും ഇഡി ആരോപിച്ചിരുന്നു. ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴപ്പണത്തില്‍ നിന്നും 45 കോടി ചെലവാക്കിയെന്നാണ് ഇഡി കണ്ടെത്തല്‍.

മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസമാണ് അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ കാലാവധി. 2നു തിരികെ ജയിലിലേക്കു മടങ്ങണം. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

Continue Reading

india

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്. 

Published

on

മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവത്തിൽ പരസ്യബോർഡ് സ്ഥാപിച്ച കമ്പനിയുടെ ഉടമ ഭവേഷ് ഭിൻഡെയെ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമയാണ് ഭിൻഡെ. മുംബൈ പൊലീസ് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്.

അപകടത്തിൽ 16 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഭിൻഡെ രാജസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാൻ എട്ട് സംഘത്തെയാണ് നിയോ​ഗിച്ചിരുന്നത്. ലോണാവാലയിൽനിന്ന് താനെയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഉദയ്പൂരിലേക്കുമാണ് ഇയാൾ രക്ഷപ്പെട്ടത്.

പേരുമാറ്റി ഒരു ഹോട്ടലിൽ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജോയിൻ്റ് സിപി ക്രൈം ലക്ഷ്മി ഗൗതം പറഞ്ഞു. റെയിൽവേ പൊലീസിൻ്റെ ഭൂമിയിലാണ് അനധികൃത പരസ്യബോർഡ് സ്ഥാപിച്ചത്.

Continue Reading

india

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലിയില്ല: ന്യായീകരിച്ച് ചെമ്പൂരില്‍ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം

Published

on

മുംബൈ: ക്യാമ്പസില്‍ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് നിരോധിക്കുന്നതിനെ ന്യായീകരിച്ച് ചെമ്പൂരിലെ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്. ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.

വിദ്യാര്‍ഥികള്‍ ബുര്‍ഖ ധരിച്ച് ജോലി അന്വോഷിക്കാന്‍ പോയാല്‍ അവരെ ആരെങ്കിലും പരിഗണിക്കുമോ? വിദ്യാര്‍ഥികള്‍ മര്യാദയുള്ളവരായിരിക്കണം, എങ്ങനെ പെരുമാറണം എന്ന ബോധം അവര്‍ക്കുണ്ടായിരിക്കണം. സുബോധ് കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും ശിവസേന നേതാവുമായ ആചാര്യ പറഞ്ഞു.

ജൂനിയര്‍ കോളേജ്(സീനിയര്‍ സെക്കന്‍ഡറി) വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഹിജാബിന് സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

പുതിയ നിയമം വിവേചനപരവും തങ്ങളുടെ വ്യക്തി സ്വാതന്ത്രത്തെയും മതസ്വാതന്ത്രത്തെയും ഹനിക്കുന്നതാണെന്നും ,വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും മുസ്ലിം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സപ്പിലിനെ കാണുകയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം ആദ്യമാണ് കോളേജ് അധിക്യതര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ ഡ്രസ്സ് കോഡ് അവതരിപ്പിച്ചത്. ആണ്‍കുട്ടികള്‍ ഫുള്‍കൈ അല്ലെങ്കില്‍ ഹാഫ്കൈ ഷര്‍ട്ടും ട്രൗസറും ധരിക്കണമെന്നും ,പെണ്‍കുട്ടികള്‍ കോളേജിന്റെ ഔപചാരിക വസ്ത്രമായ സല്‍വാര്‍ കമ്മീസും ജാക്കറ്റും ധരിക്കണമെന്നായിരുന്നു നിര്‍ദേശം.

Continue Reading

Trending