Connect with us

india

കേരളസ്റ്റോറി തീവ്രവാദത്തിന്റേതല്ല, ഇന്ത്യക്കാരെ അന്നമൂട്ടുന്നവരുടേതാണ് പ്രധാനമന്ത്രീ !

കേരളസ്റ്റോറി തീവ്രവാദത്തിന്റേതല്ല, ഇന്ത്യക്കാരെ അന്നമൂട്ടുന്നവരുടേതാണ് പ്രധാനമന്ത്രീ !

Published

on

കെ.പി ജലീല്‍

ഇന്ത്യയിലെ വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷത്തോളം പേരാണ് കേരളത്തിലിന്ന് തൊഴിലെടുക്കാനും അന്നമൂട്ടാനുമായി എത്തിയിരിക്കുന്നത്. രേഖകള്‍ പ്രകാരമിത് 5 വര്‍ഷം മുമ്പ് നാല്‍പതിനായിരമായിരുന്നു. കേരളത്തിലെ മുക്കുമൂലകളിലെല്ലാം ഇന്ന് ബംഗാളിലെയും ബീഹാറിയെയും യു.പിക്കാരെയും ഛത്തീസ്ഗഡ് കാരെയും കൊണ്ട് തടയുന്ന അവസ്ഥയാണ്. കേരളത്തില്‍ മുസ്്‌ലിം തീവ്രവാദം മാത്രമാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന പ്രധാനമന്ത്രിതന്നെ അക്കണക്കിന് സത്യം വളച്ചൊടിക്കുകയും രാജ്യത്തെയും കേരളത്തെയും അപമാനിക്കുകയുമാണെന്ന് പറയേണ്ടിവരും.
ദി കേരള സ്റ്റോറി എന്ന സിനിമയില്‍ വിദേശങ്ങളിലേക്ക് മതംമാറി കടത്തപ്പെട്ട സ്ത്രീകളെക്കുറിച്ചാണ് പറയുന്നതെങ്കില്‍ യഥാര്‍ത്ഥകേരളം രാജ്യത്തെ ഒരു ലക്ഷത്തോളം പേരെ അന്നമൂട്ടുന്നവരുടെ കൂടിയാണെന്ന ്പ്രധാനമന്ത്രിയും ബി.ജെ.പിക്കാരും കേരളസ്റ്റോറി സിനിമക്കാരും തിരിച്ചറിയണം. വര്‍ഷം ലക്ഷം കോടി രൂപയാണ് കേരളത്തിലേക്ക് രേഖാ മൂലം ഗള്‍ഫില്‍നിന്നും മറ്റുമായി ഒഴുകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനകം ഇവിടെ എത്തിയത് അക്കണക്കിന് നഏതാണ്ട് 30 ലക്ഷം കോടി രൂപ. സംസ്ഥാനബജറ്റിന്റെ എത്രയോ ഇരട്ടി. ഇതിനെയാണോ നാം കേരളസ്‌റ്റോറിയല്ലാതാക്കുന്നത്. കഠിനാധ്വാനം ചെയ്ത് മണലാര്യങ്ങളില്‍ അന്തിയുറങ്ങി മിച്ചം വെച്ചയക്കുന്ന ആ തുകയാണ് ഇന്നും യു.പിയിലെയും ബീഹാറിലെയും ഡല്‍ഹിയിലെപോലും പട്ടിണിപ്പാവങ്ങളിലെത്തുന്നത്. അവരുടെ പിഞ്ചുമക്കള്‍ വിശപ്പടക്കാനായി ഉപയോഗിക്കുന്നത്. കേരളത്തിലെ മുസ്്‌ലിം മാത്രമല്ല, അതിന്റെ പ്രയോജനം ഉണ്ണുന്നത്. ഇതരസംസ്ഥാനതൊഴിലാളിയും കേരളത്തിലെ മുസ്്‌ലിം അല്ലാത്തവരുമെല്ലാം ഈ പ്രയോജനം അനുഭവിക്കുന്നു. കേരളത്തിലെ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്ന മലയാളികളായ എത്രപേര്‍ക്കാണ് ഗള്‍ഫിലെ അറബിയുടെ എണ്ണപ്പണം പട്ടിണിയിലെ അമൃതായി എത്തിക്കൊണ്ടിരിക്കുന്നത്. ഇതല്ലേ സത്യത്തില്‍ കേരളസ്റ്റോറി. ഇതറിയാതെ കേരളത്തിലെ വിരലിലെണ്ണാവുന്നവരുടെ മതംമാറ്റകഥയാണോ കേരളത്തിന്റെ യഥാര്‍ത്ഥ കഥ! കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ കാലങ്ങളായി നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുമാണ് ചില ഹിന്ദി സിനിമക്കാരുടെ ശ്രമം. പ്രധാനമന്ത്രിതന്നെ അതിന്റെ പ്രചാരകനായി മാറിയതാണ് മോദിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണപ്രസംഗത്തിലെ ഭാഗം വ്യക്തമാക്കുന്നത്. കേരളത്തെ സോമാലിയ എന്ന് കളിയാക്കിയ അതേ പ്രധാനമന്ത്രിയാണ് കേരളം തീവ്രവാദികളുടെ ഹബ്ബാണെന്ന് ശശികല മാരെ പോലെ വിളിച്ചുകവുന്നത്.ഇതിനെതിരെ പ്രതികരിക്കേണ്ടത് കേവലം മുസ്്‌ലിമല്ല, കേരളമാകെയാണ്. കേരളമെന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളിലെന്ന ്പാടിയ കവിയുടെ വരികളാണ് ഇവിടെ ഓര്‍മ വരുന്നത്. തിളക്കുന്നുണ്ടോ ഹേ മലയാളീസ്. അതോ ഹിറ്റ്‌ലറുടെ ജൂതിഫോബിയ പോലെ ഇരുട്ടത്തിരുന്നുറങ്ങുകയാണോ ?

india

കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്

‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

Published

on

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Continue Reading

india

ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Published

on

യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.

പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

Trending