Connect with us

GULF

സഊദി തൊഴിൽ വിസ: വിരലടയാളം വേണമെന്ന നിബന്ധന ഒരു മാസത്തേക്ക് നീട്ടി

വിസിറ്റിംഗ് വിസക്കാർക്ക് ഇന്ന് മുതൽ നിയമം ബാധകം

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയിലേക്ക് തൊഴിൽ വിസയടിക്കാൻ നൽകിയവർക്ക് ഒരു മാസത്തേക്ക് താൽക്കാലിക ആശ്വാസം. തൊഴിൽ വിസ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യാൻ ആദ്യം വിരലടയാളം നൽകി ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന തീരുമാനം നടപ്പിലാക്കുന്നത് ജൂൺ 28 വരെ നീട്ടിവെച്ചു. അതേസമയം വിസിറ്റിംഗ് വിസക്കാർക്ക് നീട്ടിയ ഈ ആനുകൂല്യം ലഭിക്കില്ല. വിസിറ്റിംഗ് വിസക്ക് അപേക്ഷിച്ചവർ സ്റ്റാമ്പിങ്ങിന് മുമ്പായി വിരലടയാളം നിർബന്ധമായും പൂർത്തിയാക്കണമെന്നും മുംബൈയിലെ സഊദി കോൺസുലേറ്റ് അറിയിച്ചു. ഇന്ന് മുതൽ വിരലടയാളം നൽകാത്തവർക്ക് തൊഴിൽ വിസയുൾപ്പടെ സ്റ്റാമ്പ് ചെയ്തു നൽകില്ലെന്നായിരുന്നു നേരത്തെ കോൺസുലേറ്റ് ട്രാവൽ ഏജൻസികളെ അറിയിച്ചിരുന്നത്.

എന്നാൽ സന്ദർശക വിസക്കാർ നിർബന്ധമായും വി എഫ് എസ് കേന്ദ്രങ്ങളിലെത്തി ഈ നടപടികൾ പൂർത്തിയാക്കണം. എങ്കിൽ മാത്രമേ വിസ സ്റ്റാമ്പ് ചെയ്തു നൽകുകയുള്ളൂവെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.

ഇനിയൊരു മാസം കഴിഞ്ഞായാലും ഈ നിബന്ധന നടപ്പിലാകുന്നതോടെ സഊദിയിലേക്ക് തൊഴിൽ തേടി പോകുന്നവർ വിസയടിക്കാൻ ഏറെ പ്രയാസം നേരിടേണ്ടി വരും. രാജ്യത്ത് ഓരോ സംസ്ഥാനങ്ങളിലും ഓരോ വി എഫ് എസ് സെന്റർ മാത്രമാണ് നിലവിലുള്ളതെന്നിരിക്കെ ആ സംസ്ഥാനത്തുള്ള ആയിരങ്ങൾ ഈയൊരു സെന്ററിനെ മാത്രം ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് നിലവിൽ വി എഫ് എസ് സെന്റർ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നാണ് സഊദിയിലേക്ക് കൂടുതൽ പേർ തൊഴിൽ തേടി പോകുന്നത് എന്നത് കൊണ്ട് തന്നെ വി എഫ് എസ് സെന്ററിന്റെ ശാഖകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറക്കണമെന്നാണ് പ്രവാസികൾ ഉൾപ്പെടെയുളളവരുടെ ആവശ്യം. അല്ലാത്ത പക്ഷം സഊദിയെ തേടിപോകുന്നവർ കനത്ത പ്രതിസന്ധിയിലാകും.

രാജ്യത്തേക്ക് വിസയടിക്കുന്നതിന് മുമ്പായി ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള ആലോചന സഊദി തുടങ്ങിയിട്ട് വർഷങ്ങളായി. ഈ സംവിധാനം നടപ്പിലാക്കുന്നതിന്റെ മുന്നോടിയായുള്ള ക്രമീകരണങ്ങൾ നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. നിലവിൽ വിസയുമായി സഊദിയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന മുറക്കാണ് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കുന്നത്. ഇതുമൂലം വിമാനത്താവളങ്ങളിലെ സേവനങ്ങൾക്കും ചെറിയൊരു കാലതാമസം നേരിടുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കി യാത്രക്കാർക്ക് നിമിഷങ്ങൾക്കകം നടപടികള പൂർത്തിയാക്കി രാജ്യത്തിറങ്ങാനുള്ള പദ്ധതി കൂടിയാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു . അതോടൊപ്പം ഓരോ രാജ്യത്തെയും പൗരന്മാരുടെ വിരലടയാളം അതാത് രാജ്യത്ത് വെച്ച് തന്നെ ശേഖരിക്കുന്നതോടെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വിസ നൽകുന്നത് തടയാൻ സാധിക്കുമെന്നതാണ് ഇതുമൂലമുള്ള നേട്ടമായി വിലയിരുത്തിയിരുന്നത് .

GULF

സൈനുല്‍ ആബിദീന്‍ സഫാരിക്കും ഡോ.പുത്തൂര്‍ റഹ്‌മാനും സ്വീകരണം നല്‍കി ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി

സ്വീകരണ ചടങ്ങ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ഉത്ഘാടനം ചെയ്തു

Published

on

 

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത സൈനുല്‍ ആബിദീന്‍ സഫാരി, വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഡോ.പുത്തൂര്‍ റഹ്‌മാന്‍ എന്നിവര്‍ക്ക് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നല്‍കി

സ്വീകരണ ചടങ്ങ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ഉത്ഘാടനം ചെയ്തു. സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു അബ്ദുല്‍ സമദ് സാബീല്‍, ഡോ. റാഷിദ് ഗസ്സാലി, ബാബു എടക്കുളം, പി.വി.നാസര്‍, കെ.പി.എ സലാം, മുസ്തഫ തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു

ജില്ലാ ഭാരവാഹികള്‍, ജില്ലാ വനിതാ വിംഗ്,സ്റ്റുഡന്‍സ് വിംഗ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു,
എ.പി നൗഫല്‍ സ്വാഗതവും, സി.വി.അശ്‌റഫ് നന്ദിയും പറഞ്ഞു

 

 

Continue Reading

GULF

ഒമാനടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂണ്‍ 6 ന്

സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് അധികൃതരുടെ പ്രഖ്യാപനം.

Published

on

ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂണ്‍ 6 വെള്ളിയാഴ്ച. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് അധികൃതരുടെ പ്രഖ്യാപനം. ഒമാനിലും മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ബലി പെരുന്നാള്‍ ജൂണ്‍ 6 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്താലയം അറിയിച്ചു

ജൂണ്‍ 5 വ്യാഴാഴ്ച ഹജ്ജ് കര്‍മ്മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കും. ജൂണ്‍ 4 ബുധനാഴ്ച ഹാജിമാര്‍ മിനായിലേക്ക് പുറപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇതിനോടകം മക്കയിലെത്തിയിട്ടുണ്ട്.

ബലി പെരുന്നാള്‍ പ്രമാണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈദ് നമസ്‌കാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

Continue Reading

GULF

ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

Published

on

• തിരഞ്ഞെടുത്ത 10 പേർക്ക് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പുതിയതായി ആരംഭിച്ച അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക്കിലൂടെ ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് ശസ്ത്രക്രിയ സൗജന്യമായി നൽകും

• ലോകപ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജിദ് അൽ മുദിരിസ് സർജറികൾ നടത്തും.

അബുദാബി: പലവിധ കാരണങ്ങളാൽ ജീവിതത്തിൽ ചലന ശേഷി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി 4 മില്യൺ ദിർഹത്തിന്റെ (9.2 കോടി രൂപ) ചികിത്സാ സഹായം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) പുതിയതായി ആരംഭിച്ച അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക്കിന്റെ ഉദ്‌ഘാടന വേളയിലാണ് പ്രഖ്യാപനം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് ഈ പദ്ധതിയിലൂടെ അതിനൂതന ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് (Osseointegrated Prosthetic Limb) ചികിത്സാ സഹായം സൗജന്യമായി നൽകും. ഓസിയോഇന്റഗ്രേഷന് ശസ്ത്രക്രിയകളിൽ വിദഗ്ദ്ധനായ ലോകപ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജിദ് അൽ മുദിരിസ് സർജറികൾ നടത്തും.

രാജ്യം ‘ഇയർ ഓഫ് കമ്മ്യൂണിറ്റി’ ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിൽ സഹായം ആവശ്യമുള്ളവർക്ക് അതെത്തിക്കുകയും, അവരെ സാധാരണ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. പുതിയ ക്ലിനിക്കിലൂടെ ഇത്തരം നിരവധി സർജറികൾ നടത്താനാണ് ലക്ഷ്യമെന്നും മാനുഷികമായ സഹായത്തിലൂടെയുള്ള തുടക്കം ഏറെ അർത്ഥവത്താകുമെന്നാണ് പ്രതീക്ഷയെന്നും, ” ഡോ. ഷംഷീർ പറഞ്ഞു.

വിനാശകരമായ ഭൂകമ്പത്തെ തുടർന്ന് സങ്കീർണ ചികിത്സക്കായി സിറിയയിൽ നിന്ന് ബിഎംസിയിൽ എത്തിച്ച ഷാമിന്റെയും അവളുടെ മൂത്ത സഹോദരൻ ഒമറിന്റെയും കഥയാണ് പുതിയ സെന്റര് തുടങ്ങാൻ ഡോ. ഷംഷീറിന്‌ പ്രചോദനമേകിയത്. ഭൂകമ്പാവശിഷ്ടങ്ങളുടെ അടിയിൽ പെട്ട് കൈ കാലുകൾ നഷ്ടപെട്ടതുൾപ്പടെ മനസിനും ശരീരത്തിനും ഏറെ കേടുപാടുകളേറ്റ സഹോദരങ്ങളെ യുഎഇ രാഷ്ട്ര മാതാവും എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ഓണററി പ്രസിഡന്റുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു രാജ്യത്തേക്ക് കൊണ്ട് വന്നത്. ബിഎംസി യിലെ സങ്കീർണ ശസ്ത്രക്രിയകളുടെയും പുനരധിവാസത്തിന്റെയും ഫലമായി സഹോദരങ്ങൾ പതിയെ ജീവിതത്തിലേക്ക് നടന്ന് കയറി.

ധൈര്യപൂർവമുള്ള അവരുടെ തിരിച്ചു വരവാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രോസ്തെറ്റിക് പരിഹാരം യുഎഇ യിലേക്ക് എത്തിക്കാൻ ഡോ. ഷംഷീറിനെ പ്രചോദിപ്പിച്ചത്. ഷാമിനെയും ഒമറിനെയും പോലെ ദുരന്തഭൂമികളിലും സംഘർഷ മേഖലകളിലും പെട്ട് ചലനശേഷി നഷ്ടപ്പെട്ടവർക്ക് വീണ്ടും നടക്കാൻ കഴിയണമെന്നുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം പ്രൊഫ. ഡോ. അൽ മുദിരിസുമായുള്ള പങ്കാളിത്തത്തിന് തുടക്കമിട്ടു.

മിഡിൽ ഈസ്റ്റിൽ ആദ്യമായി ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് പ്രക്രിയ

ഈ സാങ്കേതികവിദ്യ യുഎഇ യിൽ അവതരിപ്പിക്കുന്നതിലൂടെ മികച്ച പരിചരണത്തിനായി കാത്തിരുന്നവർക്ക് പ്രതീക്ഷ പകരുന്നതിനൊപ്പം പ്രാദേശിക കഴിവുകളെ വികസിപ്പിക്കാനും സാധിക്കും. അതിനൂതന കൃത്രിമ അവയവം ലഭ്യമാക്കുക മാത്രമല്ല, അത് ആവശ്യക്കാർക്ക് വേഗത്തിൽ ലഭ്യമാക്കുക കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

കുറഞ്ഞ സമയത്തെ പുനരധിവാസത്തിലൂടെ രോഗിക്ക് മികച്ച ചലനശേഷിയും സ്ഥിരതയും ലഭിക്കുമെന്നതാണ് സർജറിയുടെ പ്രത്യേകത. സോക്കറ്റുമായി കൃതിമ അവയവങ്ങൾ ബന്ധിപ്പിക്കുന്ന പരമ്പരാഗത രീതിക്ക് പകരം ടൈറ്റാനിയം ഇംപ്ലാന്റ് ഉപയോഗിച്ച് രോഗിയുടെ അസ്ഥിയിൽ നേരിട്ട് ഒരു കൃത്രിമ അവയവം ഘടിപ്പിക്കുന്ന പ്രക്രിയയാണിത്. അസ്ഥിയും ചർമവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ സ്വാഭാവിക അവയവത്തിന്റെ ചലനങ്ങളെ അനുകരിക്കാനും പരമ്പരാഗത കൃത്രിമ അവയവങ്ങളുടെ പരിമിതികളായ അസ്വസ്ഥത, ചർമരോഗങ്ങൾ, സന്ധി സങ്കീർണതകൾ എന്നിവ ഇല്ലാതാക്കാനും സാധിക്കും. ഓസിയോപെർസെപ്ഷനിലൂടെ (osseoperception) സെന്സറി ഫീഡ്ബാക്ക് വീണ്ടെടുക്കാനും കഴിയും. അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക് ബുർജീലിന്റെ തന്നെ സമഗ്ര ഓർത്തോപീഡിക് സെന്ററായ പെയ്‌ലി മിഡിൽ ഈസ്റ്റ് ക്ലിനിക്കുമായി ചേർന്ന് പ്രവർത്തിക്കും.

ഇറാഖിൽ നിന്ന് അഭയാർത്ഥിയായി പലായനം ചെയ്ത് ലോകം ബഹുമാനിക്കുന്ന സർജനായി മാറിയ പ്രൊഫ. ഡോ. അൽ മുദിരിസ് യുക്രൈൻ, ഇറാഖ് യുദ്ധബാധിതർ അടക്കം 1,200-ലധികം രോഗികൾക്ക് നൂതന ശസ്ത്രക്രിയ ലഭ്യമാക്കിയിട്ടുണ്ട്.

“കൈകാലുകളുടെ നഷ്ടം ഒരിക്കലും ഒരു വ്യക്തിയുടെ ഭാവിയെ നിർവചിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ദൗത്യം. കഴിഞ്ഞ ദശകത്തിൽ തുടക്കമിട്ട സിംഗിൾ-സ്റ്റേജ് ടെക്നിക്കിലൂടെ ഡയബറ്റിക്, വാസ്കുലർ, പീഡിയാട്രിക്, ട്രാൻസ്റ്റിബിയൽ, ഹിപ്-ഡിസാർട്ടിക്കുലേഷൻ സങ്കീർണതകളുള്ളവരെ ജീവിതത്തിലേക്ക് തിരികെ നടത്താൻ സാധിച്ചിട്ടുണ്ട്. സങ്കീർണ്ണ പരിക്കുകളുള്ളവരെ പോലും സ്വതന്ത്ര ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം.”

മെഡിക്കൽ വിദഗ്ധരുടെ സംഘം വിശദമായ വിലയിരുത്തലിന് ശേഷം പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തും. കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

Continue Reading

Trending