Connect with us

kerala

കള്ളക്കേസില്‍ കുടുക്കി; പൊലീസുകാരന്റെ പേര് എഴുതിവെച്ച ശേഷം ജീവനൊടുക്കി

Published

on

തിരുവനന്തപുരം മാറനല്ലൂരില്‍ പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷം എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂര്‍ കരയോഗം പ്രസിഡന്റ് അജയകുമാറാണ് പേട്ട െ്രെകംബ്രാഞ്ച് യൂണിറ്റിലെ ഡ്രൈവര്‍ കെ.സന്ദീപിനെതിരെ ആത്മഹത്യകുറിപ്പെഴുതിവെച്ചത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സന്ദീപും മാറനല്ലൂര്‍ പൊലീസും ചേര്‍ന്ന് പീഡനം ഉള്‍പ്പടെയുള്ള കള്ളക്കേസില്‍ കുടുക്കിയതാണ് ആത്മഹത്യക്ക് കാരണമെന്ന് അജയകുമാറിന്റെ കുടുംബം ആരോപിച്ചു.രുത്താവൂര്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റായ അജയകുമാറിനെ തിങ്കളാഴ്ച വൈകിട്ടാണ് കരയോഗം ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സന്ദീപ് അസഭ്യം പറഞ്ഞൂവെന്നാണ് ആത്മഹത്യാകുറിപ്പില്‍ കാരണമായി എഴുതിയിരിക്കുന്നത്.
ഈ ഒറ്റവരിയില്‍ ഒതുങ്ങുന്നതല്ല സന്ദീപിന്റെ ഉപദ്രവമെന്നാണ് വീട്ടുകാരുടെ പരാതി. വസ്തുതര്‍ക്കത്തില്‍ സന്ദീപും അച്ഛനും ചേര്‍ന്ന് അജയകുമാറിനെ മര്‍ദിച്ചിരുന്നു. അതില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരില്‍ അജയകുമാറിനെതിരെ പീഡനവും വധശ്രമവും ചേര്‍ത്ത് കേസെടുപ്പിച്ചു.

ഇതിനെതിരെ മുഖ്യമന്ത്രിക്ക് വരെ അജയകുമാര്‍ പരാതി നല്‍കിയതോടെ പീഡനവും വധശ്രമവും ഉള്‍പ്പടെയുള്ള വകുപ്പുപ്പുകള്‍ ഒഴിവാക്കി. പക്ഷെ പീഡനക്കേസിലെ പ്രതിയെന്ന് സന്ദീപ് പ്രചരിപ്പിച്ചതും അധിക്ഷേപിച്ചതും മാനസികമായി തളര്‍ത്തിയെന്നാണ് ആരോപണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു

Published

on

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്.

Continue Reading

kerala

വീണ്ടും വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; സംഭവം നെടുമ്പാശ്ശേരിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്.

Published

on

വീണ്ടും വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനത്താവള കമ്പനി പി.ആര്‍ ഒയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്.

വിമാനത്താവളത്തിലെ പ്രാര്‍ത്ഥനഹാളില്‍ ബേംബുകള്‍ വച്ചതായാണ് സന്ദേശം. എന്നാല്‍ സി.ഐ.എസ്.എഫും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.

തുടര്‍ന്ന് സംഭവത്തില്‍ കൂടുതല്‍ പരിശോധനയും ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

 

Continue Reading

kerala

രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ

താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്

Published

on

കാസർകോട്:  അഹമ്മദാബാദ് വിമാനാപകടത്തില്‍  മരിച്ച  രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. രജിതയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിവിധ സംഘടനകൾ കാസർകോട് എസ്പിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പവിത്രനെതിരെ പരാതി നൽകിയതായാണ് വിവരം.

ഫെയ്‌സ്ബുക്ക് വഴിയാണ് കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍, വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ്, ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ പവിത്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

Trending